‘ആന്‍റണി രാജുവിന് പരിഭവമില്ല, നേരിട്ട് കണ്ട് സംസാരിച്ചു, വിജയത്തിനായി അദ്ദേഹം ഒപ്പമുണ്ട്’: സുധീര്‍ കരമന

തിരുവനന്തപുരം: ആന്‍റണി രാജു തന്‍റെ വിജയത്തിനായി ഒപ്പമുണ്ടെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് ആന്‍റണി രാജു പങ്കെടുക്കാത്തത് അദ്ദേഹത്തിന് വ്യക്തിപരാമായ അസൗകര്യങ്ങള്‍ ഉള്ളതിനാലാണെന്നും സുധീര്‍ കരമന വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആന്‍റണി രാജുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം. തൊണ്ടിമുതല്‍ കേസില്‍ അയോഗ്യത നേരിട്ടതിനെ തുടര്‍ന്ന് മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍ ആന്‍റണി രാജു പിന്‍ഗാമികളുടെ പേര് സിപിഎം നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ ആന്‍റണി രാജു നിര്‍ദേശിച്ച പേരുകാരെ സിപിഎമ്മിന് താല്‍പ്പര്യമില്ലായിരുന്നു. വിജയസാധ്യതയില്ലാത്തവരെന്നു പറഞ്ഞാണ് ആന്‍റണി രാജുവിന്‍റെ നിര്‍ദേശം സിപിഎം തള്ളിയത്.

ഇതേ തുടര്‍ന്നാണ് സിപിഎം മുന്‍കൈയെടുത്ത് പൊതു സ്വതന്ത്രന്‍ എന്ന നിലയില്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിന്‍റെ ഈ തീരുമാനത്തോട് ആന്‍റണി രാജുവിന് കടുത്ത നീരസം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം തെരഞ്ഞെടുപ്പുഗോദയില്‍ ഇറങ്ങാതെ മാറി നില്‍ക്കുകയാണ്. ആന്‍റണി രാജുവിനെ അനുനയിപ്പിക്കാനുള്ള നീക്കവും സിപിഎം അണിയറയില്‍ നടത്തുന്നുണ്ട്.

Related posts

Leave a Comment