കൊച്ചി: ആയുധങ്ങളുമായി എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ സംഘം ചില്ലറക്കാരല്ലെന്നു പോലീസ്. യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു നൽകിവന്നിരുന്ന സംഘം കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷൻ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് സംശയിക്കുന്നു. പാലാക്കട് മണ്ണാർക്കാട് സ്വദേശികളായ ചോറ്റൂർ ഹിലാലുദ്ദീൻ (23), പിലായിത്തൊടി ഹന്നാൻ (20), പുത്തൻപുരയിൽ ആസിഫ് (23), സജീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യുന്ന പക്ഷം കൂടുതൽ അന്വേഷണങ്ങൾക്കായി പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ മറൈൻഡ്രൈവ്, മേനക പോലുള്ള പ്രധാനഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളും കുട്ടികളും ആണ് ഇവരുടെ പ്രധാന ഇരകൾ. ഗോശ്രീ ഹൈക്കോടതി റോഡിൽ സിഎംഎഫ്ആർഐയുടെ മുന്നിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ഒന്നര കിലോ കഞ്ചാവ്, രണ്ട് വടിവാളുകൾ, ഒരു കത്തി എന്നിവ കണ്ടെടുത്തു.…
Read MoreCategory: Kochi
നടിയുടെ ആവശ്യങ്ങൾ കേസ് നീട്ടിക്കൊണ്ടുപോകുന്നതിന്; നടിയെ ആക്രമിച്ച കേസ് എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതി സുനിൽ കുമാർ. കേസ് പരിഗണിക്കാൻ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സുനിൽ കുമാറിന്റെ ഹർജി. പ്രത്യേക കോടതിയും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യങ്ങള്‍ കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് സുനില്‍ കുമാറിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സെഷന്‍സ് കോടതിയില്‍ സുഗമമായാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസ് മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് വിചാരണ നീളാന്‍ കാരണമാവും. അതിനാല്‍ എറണാകുളത്തു തന്നെ കേസിന്റെ വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Read Moreമുനമ്പം ബീച്ചിൽ കാഴ്ചകൾ അടിപൊളി പക്ഷേ ; സഞ്ചാരികളുടെ ശങ്കയകറ്റാൻ ഇടമില്ല
ചെറായി: മുനന്പം മുസിരിസ് ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾ നിരവധിയാണ് പക്ഷേ ഇതിനിടയിൽ ശങ്ക തോന്നിയാൽ അകറ്റാൻ ഇവിടെ ഇടമില്ല. ശുചിമുറിയും, മൂത്രപ്പുരകളുമില്ലാത്തതിനാൽ ബീച്ചിലെത്തുന്ന സഞ്ചാരികൾ ശങ്കയെ പിടിച്ചുനിർത്തുകയേ രക്ഷയുള്ളൂ. വർഷങ്ങൾക്ക് മുന്‍പ് തന്നെ ശുചിമുറിയും മൂത്രപ്പുരയും നിർമിച്ചിട്ടുണ്ടെങ്കിലും മറ്റു സംവിധാനങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതൊന്നും പ്രവർത്തിക്കുന്നില്ല. മോടി പിടിപ്പിക്കാനായി നിരത്തിയ ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പരിസരമാകെ കാടുപിടിച്ചിട്ടും ഇതൊന്ന് വെട്ടിത്തെളിക്കാനോ പാഴടഞ്ഞുപോയ കുട്ടികളുടെ പാർക്ക് അറ്റകുറ്റപ്പണികൾ നടത്താനോ ഡിടിപിസിക്ക് പദ്ധതികളൊന്നുമില്ല. ഫുഡ് കോർട്ടുകൾക്ക് വേണ്ടി പണിതിട്ടിരിക്കുന്ന കെട്ടിടങ്ങളും നശിക്കുകയാണ്. ബീച്ചിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും മതിയായ പാർക്കിംഗ് സൗകര്യവും മുനന്പം മുസിരിസ് ബീച്ചിലില്ല. വാക്ക് വേയിലെ ലൈറ്റുകൾ ഒന്നും തന്നെ തെളിയാത്തതിനാൽ സന്ധ്യയായാൽ ബീച്ചിൽ കൂരിരുട്ടാണ്. ഇതാകട്ടെ അസ്തമയവും മറ്റും കാണാൻ വേണ്ടി ബീച്ചിലെ പുലിമുട്ടിൽ തന്പടിക്കുന്ന ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിലാക്കുന്നു. ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ കുറ്റമറ്റതാക്കണമെന്നാണ് കോണ്‍ഗ്രസ്…
Read Moreബ്യൂട്ടി പാർലർ വെടിവയ്പ് കേസ്; ഫോണ്‍ വിളി പരിശോധന തുടരുന്നു; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ പ്രതികളുടെ ഫോണ്‍ വിളികളുടെ പരിശോധന തുടരുന്നു. സംശയം തോന്നുന്ന നന്പറുകൾ നിരീക്ഷിച്ചുവരുന്നതായും പരിശോധനകൾ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനിടെ, അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. വെടിവയ്പ്പിനുശേഷം പ്രതികൾ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു പനന്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണു പ്രതികളെത്തിയിരുന്നത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഏതാനും ദിവസംമുന്പ് ബ്യൂട്ടി പാർലർ വെടിവയ്പ്പ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന രവി…
Read Moreഭൂഗർഭ കേബിളിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ച സംഭവം;വിദഗ്ധ സമിതി റിപ്പോർട്ട് രണ്ട് ദിവസത്തിനകം
കൊച്ചി: കലുങ്ക് നിർമാണത്തിന്റെ പൈലിംഗ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി ഭൂഗർഭ കേബിളിൽനിന്നു ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കുന്ന വിദഗ്ധ സമിതി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചേക്കും. തമിഴ്നാട് രാമനാദപുരം പരമക്കുടി സ്വദേശി മുത്തുലാണ്ടി (21) മരിച്ച സംഭവത്തിലാണ് ഷോക്കേറ്റ് മരിച്ചത്. വൈറ്റില ചക്കരപ്പറന്പ് ഭാഗത്ത് ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറാണ് രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, സീനിയർ ടൗണ്‍ പ്ലാനർ എന്നിവരാണു സമിതിയിലെ അംഗങ്ങൾ. സമിതി രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കലുങ്കിന്റെ വീതികൂട്ടാനുള്ള പണികളുടെ ഭാഗമായുള്ള പൈലിംഗ് നടത്തുന്നതിനിടെയാണ് ഭൂഗർഭ 11 കെവി ലൈനിൽനിന്ന് തൊഴിലാളികൾക്ക് ഷോക്കേറ്റത്. രണ്ടാഴ്ചയായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഡ്രെഡ്ജിംഗിനുശേഷം കൈകൊണ്ട്…
Read Moreവർത്തമാനകാല വിഷയങ്ങളിൽ വിമർശനശരവുമായി സ്റ്റുഡന്റ്സ് ബിനാലെ
കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെ പ്രദർശനങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ടെംപിൾ വേദിയിലേക്ക് കടക്കുന്പോൾ തന്നെ സന്ദർശകരെ സ്വീകരിക്കുന്നത് മരം കൊണ്ട് നിർമ്മിച്ച കൂറ്റൻ പ്രതിഷ്ഠാപനമാണ്. ഇതിന്റെ രൂപത്തിൽ ആദ്യം സംശയം തോന്നാമെങ്കിലും ആകാശത്തേക്കു നോക്കി നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ മുഖമാണിതിന്. ജമ്മുകശ്മീരിലെ കത്വയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫ എന്ന പെണ്‍കുട്ടിയ്ക്ക് സമർപ്പിക്കപ്പെട്ട ഈ പ്രതിഷ്ഠാപനം സന്ദർശകരുടെ മനസ് നീറുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. സ്ക്രീം(അലർച്ച) എന്നാണ് ഈ പ്രതിഷ്ഠാപനത്തിന് നൽകിയിരിക്കുന്ന പേര്. കൊച്ചി ബിനാലെയോട് സമാന്തരമായി നടക്കുന്ന സ്റ്റുഡന്റ്സ് ബിനാലെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രധാന സംരംഭമാണ്. സമകാലീന കലാവിദ്യാർത്ഥികളിലെ പ്രതിഭകൾക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ തങ്ങളുടെ കലാവിരുതും വീക്ഷണവും പ്രദർശിപ്പിക്കുന്നതിനുള്ള അവസരവുമാണ് സ്റ്റുഡന്റ്സ് ബിനാലെയിലൂടെ കൈവരുന്നത്. കലാകാരന്മാരും ഗവേഷകരുമായ ആറ് ക്യൂറേറ്റർമാർ ചേർന്നാണ് സ്റ്റുഡൻറ്സ് ബിനാലെ പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാർക്ക് രാജ്യങ്ങളിൽ നിന്നുൾപ്പെടെ 200 വിദ്യാർഥി ആർട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയിൽ…
Read Moreകണ്ടെയ്നർ റോഡിലെ ടോൾ പിരിവ്നിർത്തലാക്കണം; മാർച്ചിൽ പ്രതിഷേധം ഇര മ്പി
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരന്പി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനുപേർ പങ്കെടുത്ത മാർച്ച് ടോൾ പ്ലാസയ്ക്കു സമീപം പോലീസ് തടഞ്ഞു. രാവിലെ ഒന്‍പതോടെ ആരംഭിച്ച മാർച്ചിന് സംയുക്ത സമരസമിതി നേതാക്കൾ നേതൃത്വം നൽകി. ടോൾ പ്ലാസയ്ക്കു സമീപം പോലീസ് മാർച്ച് തടഞ്ഞതോടെ സമരക്കാർ പ്രതിഷേധ യോഗം ചേർന്നു. സർവകക്ഷി തീരുമാനപ്രകാരമാണ് ടൂൾ ബൂത്തിലേക്കു മാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. ഇതിനെതിരേ കനത്ത പ്രതിഷേധം ഉയരുകയും ടോൾ പ്ലാസ ഉപരോധിക്കലടക്കമുള്ള സമരവുമായി പ്രദേശവാസികൾ രംഗത്തെത്തുകയും ചെയ്തതോടെ ടോൾ പിരിവ് നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് നടത്തിയ ചർച്ചയിലാണ് ഞായറാഴ്ച രാവിലെ മുതൽ…
Read Moreബാങ്ക് കെട്ടിടത്തിൽനിന്നു ചാടി യൂണിയൻ നേതാവ് ജീവനൊടുക്കിയ സംഭവം; അവസാനം വന്ന കോളും ആത്മഹത്യയിലേക്ക് നയിച്ച കാരണവും തേടിപോലീസ്
കൊച്ചി: ബാങ്ക് കെട്ടിടത്തിൽനിന്ന് ചാടി യൂണിയൻ നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് സെൻട്രൽ പോലീസ് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവും പുത്തൻകുരിശ് സ്വദേശിയുമായ ഞാറ്റിൽ എൻ.എസ്. ജയൻ (51) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെ എറണാകുളം മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിൽനിന്നാണു ജയൻ വീണത്. റീജണൽ ബിസിനസ് ഓഫീസിലെ (ആർബിഒ-3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു. ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ചശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു. ഒച്ചത്തിലുള്ള ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ ദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. തല തകർന്നിരുന്നു. വിമുക്തഭടനാണു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയുടെ കോളം ഒഴിച്ച് കൊച്ചിയിലെ കോണ്‍ഗ്രസുകാർ മതിലെഴുത്തു തുടങ്ങി
ചെറായി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും ആകുംമുന്പേ വൈപ്പിനിൽ കോണ്‍ഗ്രസുകാർ മതിലെഴുത്തു തുടങ്ങി. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമാണ് എഴുതിയിരിക്കുന്നത്. സ്ഥാനാർഥിയുടെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. സിറ്റിംഗ് എംപി പ്രഫ. കെ.വി. തോമസ് തന്നെയായിരിക്കും സ്ഥാനാർഥി എന്ന നിലയിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങളുമായി ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് മതിലെഴുത്തിനു നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് സൂചിപ്പിച്ചു.
Read Moreകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി; തോമസ് ചാണ്ടിക്കും മകനും പിഴ ശിക്ഷ
കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി, മകൻ ബോബി ചാണ്ടി ഉൾപ്പടെ നാല് പേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹർജി സമർപ്പിച്ചതിനാണ് പിഴ. പത്ത് ദിവസത്തിനകം നാല് പേരും പിഴയടയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി ഭൂമി കൈയേറി റോഡ് നിർമിച്ചുവെന്ന വിജിലൻസ് കേസ് ചോദ്യം ചെയ്താണ് തോമസ് ചാണ്ടിയും മകനും മറ്റ് രണ്ടുപേരും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട കോടതി നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഹൈക്കോടതി ഹർജിയിൽ വിധി പറയാനിരിക്കേ തോമസ് ചാണ്ടിയടക്കം നാല് പേരും ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് കോടതി ഹർജി പിൻവലിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വിലപ്പെട്ട സമയം പാഴാക്കി എന്ന നിരീക്ഷണം നടത്തിയത്. ഇതൊരു ശരിയായ കീഴ് വഴക്കമല്ലെന്നും ഹൈക്കോടതി…
Read More