സ്വന്തം ലേഖകൻ കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രസ്റ്റീജ് സീറ്റുകളിൽ സർപ്രൈസ് സ്ഥാനാർഥികളെ രംഗത്തിറക്കി ഇരുമുന്നണികളെയും ഞെട്ടിക്കാൻ ഒരുങ്ങിയ ബിജെപിക്കു തിരിച്ചടി. സർപ്രൈസ് കാൻഡിഡേറ്റുകളെ കിട്ടാതെ ബിജെപിയ്ക്കൊപ്പം ആർഎസ്എസും വിഷമിക്കുകയാണ്. തിരുവനന്തപുരത്തു ശശിതരൂരിനെ തോൽപിക്കാൻ വേണ്ടി മോഹൻലാലിനെയാണ് ഇവർ ലക്ഷ്യം വച്ചത്. പലപ്രാവശ്യം ലാൽ ഇവരുടെ ചൂണ്ടയിൽ നിന്നും വഴുതിമാറിയിട്ടും പിടിവിടാതെ പിന്നാലെ തന്നെയായിരുന്നു ബിജെപി. ഒ. രാജഗോപാൽ ലാലിനുവേണ്ടി പിന്നാലെയുണ്ടെന്നു ആദ്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ എം.ടി. രമേശും 20 സീറ്റിലും മോഹൻലാൽ അനുയോജ്യനാണെന്നു വ്യക്തമായി രംഗത്തുവന്നു. മോഹൻലാൽ മത്സരിക്കാൻ താൽപര്യമെടുത്താൽ ആദ്യം പിന്തുണയ്ക്കുന്ന പാർട്ടി ബിജെപിയായിരിക്കുമെന്നും എം.ടി.രമേശ് വ്യക്തമാക്കി. ആർഎസ്എസും പരിശ്രമിച്ചു. അവരും പരാജയപ്പെടുകയായിരുന്നു. എന്നാൽ, മോഹൻലാൽ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയതോടെ സർപ്രൈസ് കാൻഡിഡേറ്റില്ലാതെ വിഷമിക്കുകയാണ് ബിജെപി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്നാണു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. രാജ്യസഭാംഗമായ താൻ ലോക്സഭയിലേക്കു മത്സരിക്കണമോയെന്നതിൽ തീരുമാനമെടുക്കേണ്ടതു…
Read MoreCategory: Kochi
മലയാളി വിദ്യാർഥികളുടെ ഇറ്റാലിയൻ ഭാഷയിലെ സ്തോത്രഗീതം മാർപാപ്പായ്ക്കു വരവേല്പാകും
കൊച്ചി: അബുദാബി സന്ദർശിക്കുന്ന ഫ്രാൻസീസ് മാർപാപ്പയ്ക്കു മുന്പിൽ സംഗീതവുമായി മലയാളി വിദ്യാർഥികൾ. എണ്ണൂറോളം ഭിന്നശേഷിക്കാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച നടക്കുന്ന അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലാണു നാലു മലയാളി വിദ്യാർഥികൾ ഇറ്റാലിയൻ ഭാഷയിൽ ഗാനമാലപിക്കുന്നത്. അങ്കമാലിക്കടുത്തു കൈപ്പട്ടൂർ സ്വദേശി പടയാട്ടിൽ ജോജോയുടെയും ജിസ്മോളുടെയും മകൻ ജോസിൻ, ജോജോയുടെ സഹോദരൻ സെബാസ്റ്റ്യന്റെയും ജയയുടെയും മകൾ ലയ മറിയം, മുട്ടുചിറ സ്വദേശി എലിസബത്ത് അനിൽ ജോർജ്, മണ്ണാർക്കാട് സ്വദേശിനി ടീന ആൻ അലക്സാണ്ടർ എന്നിവരാണു ഗായകസംഘത്തിലെ മലയാളികൾ. ഇവരുൾപ്പെടെ ആറ് ഇന്ത്യക്കാരും ഏഴു വിദേശികളും പാപ്പായ്ക്കു മുന്പിൽ പാടും. മുസഫ സണ്റൈസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജോസിൻ സെന്റ് ജോസഫ്സ് കത്തീഡ്രലിലെ അൾത്താര, ഗായക സംഘങ്ങളിൽ അംഗമാണ്. മറ്റുള്ളവർ അബുദാബി സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്തോത്രഗീതമാണ് ഇവർ ആലപിക്കുന്നത്. മൂന്നു മിനിറ്റാണു പാട്ടിന്റെ…
Read Moreഭാര്യ ഉപേക്ഷിച്ച യുവാവിന്റെ ലീല അന്യരുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്; കൊച്ചിക്കാരി യുവതിയെ വിളിച്ച കൊല്ലം കാരൻ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: തന്ത്രപൂർവം സ്ത്രീകളുടെ ഫോണ് നന്പർ കൈക്കലാക്കിയശേഷം അവരെ വിളിച്ച് അശ്ലീല സംഭാഷണ നടത്തുന്ന കൊല്ലം സ്വദേശിയെ എറണാകുളം നോർത്ത് പോലീസ് തൃശ്ശൂരിൽനിന്നു പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാർ (32) ആണ് പിടിയിലായത്. സംഭവത്തെകുറിച്ച് പോലീസ് പറഞ്ഞത്; കഴിഞ്ഞ 19ന് വൈകുന്നേരം പ്രതി കലൂരുള്ള ഹോട്ടലിൽ എത്തുകയും അമ്മയെ പരിചയുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലുണ്ടായിരുന്ന കുട്ടികളിൽനിന്ന് അമ്മയുടെ ഫോണ് നന്പർ വാങ്ങി. ഈ സമയം അവിടെയെത്തിയ കുട്ടികളുടെ അമ്മ ഇയാളോട് കാര്യങ്ങൾ തിരക്കുകയും ഫോണ് നന്പർ വാങ്ങിയതെന്തിനാണെന്നും ചോദിച്ചപ്പോൾ പ്രതി യുവതിയെ പരസ്യമായി അസഭ്യം പറയുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അശ്ലീലവും അസഭ്യവും പറഞ്ഞു. ഹോട്ടലും കുടുംബത്തേയും ഇല്ലായ്മ ചെയ്യുമെന്നും ഭീഷണിയും മുഴക്കി. യുവതി നോർത്ത് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൃശൂർ…
Read Moreപിഎസ് സി വഴി മതി..! പിരിച്ചുവിട്ട താത്കാലിക ജീവനക്കാർക്ക് തിരിച്ചടി; നടപടി റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിട്ട താത്കാലിക എം-പാനൽ ജീവനക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനം പിഎസ്സി പട്ടികയിൽനിന്ന് മതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വൈസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
Read Moreരാഹുലിനു പിന്നാലെ പ്രിയങ്കയെയും കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി കെപിസിസി
കൊച്ചി: രാഹുൽഗാന്ധി വന്നു പോയതിന്റെ ആവേശം ഉൾക്കൊണ്ടു പ്രിയങ്ക ഗാന്ധിയെ കേരളത്തിലെത്തിക്കാൻ അണിയറ നീക്കങ്ങൾ സജീവമായി. ഇതു സംബന്ധിച്ചു ഏ.കെ.ആന്റണിയും കെ.സി.വേണുഗോപാലുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നേതാക്കൾ ചർച്ച നടത്തിയതായി അറിയുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രിയങ്ക ഗാന്ധിയെ പ്രധാന പ്രചാരകയായി എത്തിച്ചു രാഹുൽഗാന്ധി പങ്കെടുക്കാത്ത മേഖലയിൽ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഇതു സംബന്ധിച്ചു ഹൈക്കമാൻഡിനോടു ചർച്ച ചെയ്യാൻ തീരുമാനമായി. നെഹ്റുകുടുംബത്തോടുള്ള കേരളത്തിലെ ജനതയുടെ താൽപര്യത്തെ മുതലാക്കുകയാണ് ലക്ഷ്യം. പ്രിയങ്ക ഗാന്ധിക്കു കേരളത്തിലെ യുഡിഎഫ് അനുഭാവികളിലുള്ള സ്വാധീനവും ഇത്തരമൊരു നീക്കത്തിനു കാരണമാകുന്നു. തെരഞ്ഞെടുപ്പിന് അങ്കം കുറിക്കുന്നതോടെ രാഹുൽഗാന്ധിയുടെ റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണപരിപാടികളും ഒരുക്കുന്നുണ്ട്. മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്നു റോഡ് ഷോ നടത്താനാണ് പദ്ധതി. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കയും പ്രചാരണത്തിന് എത്തുന്നതും പ്രവർത്തകരിൽ ആവേശം നിറയ്ക്കും. ദേശീയ…
Read Moreയാത്രക്കാരന് നെഞ്ചുവേദനയെ തുടർന്ന് എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുമ്പാ ശേരിയിൽ ഇറക്കി;ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നെടുന്പാശേരി: യാത്രക്കാരന് നെഞ്ചുവേദനയെത്തുടർന്ന് എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുന്പാശേരിയിൽ ഇറക്കി. ദുബായിൽനിന്നും ജക്കാർത്തയ്ക്കുപോയ വിമാനമാണ് ഇന്ന് പുലർച്ചെ 4.30ന് നെടുന്പാശേരിയിൽ ഇറക്കിയത്. ഇതിലെ ഇന്ത്യോനേഷൻ പൗരനായ വിഡാഡോ ഹെർയാൻഡോ സൊപ്പിനോ(58) എന്ന യാത്രക്കാരനാണ് നെഞ്ചുവേദന അനുഭപ്പെട്ടത്. വിമാനം അടിയന്തരമായി ഇറക്കിയശേഷം പ്രത്യേകം ക്രമീകരിച്ചിരുന്ന വാഹനത്തിൽ ഇദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യാത്രികനെ ഇറക്കിയശേഷം വിമാനം യാത്ര തുടർന്നു.
Read Moreനെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; കണ്ണൂർ സ്വദേശിയിൽനിന്നും പിടികൂടിയത് 2.5 കിലോഗ്രാം സ്വർണം
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.ദോഹയിൽനിന്നും ഖത്തർ എയർവേഴ്സ് വിമാനത്തിൽവന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന്റെ പക്കൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. 2.5 കിലോ ഗ്രാം സ്വർണം ഇയാൾ മൈക്രോവേവ് ഓവനിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 23 ബിസ്കറ്റുകളുടെ രൂപത്തിലായിരുന്നു സ്വർണം. കസ്റ്റംസ് വിഭാഗം സ്വർണം കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് വ്യാജ കോഴ്സ് നടത്തി തട്ടിപ്പ്; വന് തുക ഫീസും; കൊച്ചിയില് യുവതി പിടിയില്
കൊച്ചി: വിദേശത്ത് ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ കോഴ്സിന് വിദ്യാർഥികളെ ചേർത്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. വൻ തുക ഫീസായി വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ച കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിനി കൂത്തുപറന്പ് നീർവേലി ക്രെസന്റ് മഹലിൽ സയിഷാന(28) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. പാലാരിവട്ടം ജനത റോഡിലെ പെന്റ എസ്റ്റേറ്റിൽ 2017 മുതൽ എൻഐഎസ്ഇടി എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡവലപ്മെന്റ് ഏജൻസിയായ ഭാരത് സേവക് സമാജിന്റെ അഫിലിയേഷൻ ഉണ്ടെന്നും ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിന്റെ ബ്രാഞ്ചാണെന്നുമായിരുന്നു പ്രചാരണം. ഒരു മാസത്തെ ഹെൽത്ത് സേഫ്റ്റി എൻവയോണ്മെന്റൽ എൻജിനിയറിംഗ് കോഴ്സ് പഠിച്ചാൽ വിദേശ രാജ്യങ്ങളിൽ ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്നും തങ്ങൾ തന്നെ പ്ലേസ്മെന്റ് ശരിയാക്കിക്കൊടുക്കുമെന്നുമായിരുന്നു വിദ്യാർഥികളോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ വിദ്യാർഥികളിൽനിന്ന് 20,000…
Read Moreസർക്കാർ നിർദേശം പാലിക്കാതെ റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കുസാറ്റിൽ ചട്ടങ്ങൾ പാലിക്കാതെ ദിവസവേതന നിയമനം
ബോബൻ ബി. കിഴക്കേത്തറ കളമശേരി: സർക്കാർ കർശന നിർദേശം നൽകിയിട്ടും റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഡ്രൈവർ തസ്തികയിലടക്കം ദിവസവേതനക്കരാറിൽ നിയമനം തുടരുന്നു. തുടർച്ചയായ നാലാം വർഷവും ധനവകുപ്പ് സർക്കുലർ ഇറക്കിയിട്ടും സർവകലാശാല അധികൃതർ വകവയ്ക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 2019 ജനുവരി 11ന് പുറത്തിറക്കിയ 03/2019 സർക്കുലറിൽ ദിവസവേതന നിയമനം പാടില്ലെന്നു നിർദേശമുണ്ട്. അഥവാ വേണ്ടി വന്നാൽ സർക്കാരിന്റെ അനുമതിയോടെ 179 ദിവസത്തേക്കു മാത്രമേ നിയമനം നടത്താവൂവെന്നും പറയുന്നു. എന്നാൽ ദിവസവേതന നിയമനം തുടരുന്നതിനു പുറമെ ആറു മാസത്തിൽ കൂടുതൽ നിയമനം നൽകരുതെന്ന സർക്കാർ ഉത്തരവും ലംഘിച്ചെന്ന് ഇടപ്പള്ളി വട്ടേക്കുന്നം കാട്ടിപറമ്പിൽ കെ.എം. ഷിഹാബിനു ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. സർവകലാശാലയിൽ 10 വാഹനങ്ങളും വെഹിക്കിൾ സൂപ്പർവൈസറടക്കം 13 ഡ്രൈവർ തസ്തികകളുമാണ് നിലവിലുള്ളത്. ഇതിൽ അഞ്ചു പേർക്കാണു സ്ഥിരനിയമനം നൽകിയിട്ടുള്ളത്. ബാക്കി…
Read Moreവായ്പാ കുടിശിഖയുടെ പേരിൽ ജപ്തി; പ്രീത ഷാജി എത്ര തുക തിരിച്ചടയ്ക്കണമെന്നു കോടതി
കൊച്ചി: വായ്പാ കുടിശികയുടെ പേരിൽ ജപ്തി നേരിടേണ്ടി വന്ന പ്രീത ഷാജിയുടെ കുടുംബം 2009 വരെയുള്ള കണക്കനുസരിച്ച് എത്ര തുക തിരിച്ചടയ്ക്കേണ്ടിയിരുന്നെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. വായ്പാ കുടിശികയുടെ പേരിൽ ജപ്തി നടപ്പാക്കാൻ 2005 ലാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള ലേലം നടന്നത് 2014 ഫെബ്രുവരി 24 നാണ്. ട്രൈബ്യൂണൽ ഉത്തരവിനുശേഷം എട്ടു വർഷം കഴിഞ്ഞു ലേലം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ കടം ഈടാക്കൽ നിയമത്തിലെ സെക്ഷൻ 29 ന്റെയും ഇൻകംടാക്സ് ആക്ടിന്റെ രണ്ടാം ഷെഡ്യൂളിലെ ചട്ടം 688 ന്റെയും ലംഘനമാണെന്നാരോപിച്ചു പ്രീത ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് നിയമാനുസൃതമായി ലേലം നടത്തേണ്ടിയിരുന്ന 2009 വരെ എത്ര തുക കുടിശികയുണ്ടായിരുന്നെന്ന് അറിയിക്കാൻ ബാങ്കിനോടു നിർദേശിച്ചത്. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നെങ്കിലും ഒരാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സുഹൃത്തിന് രണ്ടു…
Read More