കൂത്താട്ടുകുളം: മൂന്നു തവണ വിവാഹിതനായ യുവാവിനെ ഭാര്യയുടെ പരാതിയിൽ പോലീസ് പിടികൂടി. മണ്ണത്തൂർ കണ്ണംന്താനത്ത് ജിനിൽ ജോർജ് (36) ആണ് പിടിയിലായത്. ഇയാളുടെ ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ഒലിയപ്പുറം സ്വദേശിയും ഭർതൃമതിയുമായ യുവതിയെ വിവാഹം കഴിച്ചത്. ഇവരുമായി തെറ്റിപ്പിരിഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് മൂന്നാമത്തെ വിവാഹം കഴിച്ചത്. ഇതിനിടെ രണ്ടാം ഭാര്യയെത്തിയതോടെ പ്രശ്നമാകുകയായിരുന്നു. മൂന്നാം ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും ജിനിൽതന്നെ ഇവരെ കോട്ടയത്ത് കാറിൽ എത്തിച്ച് അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ബസിൽ കയറ്റി വിടുകയുമായിരുന്നു. എന്നാൽ യുവതി ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയും കൂത്താട്ടുകുളം പോലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സുപ്രീകോടതിയുടെ വിധിയുണ്ടെന്നും ഒപ്പം താമസിച്ചാൽ കുഴപ്പമില്ലെന്നുമാണ് മൂന്നാം ഭാര്യയെ പറഞ്ഞ് കബളിപ്പിച്ചിരുന്നത്. വിവാഹത്തിലൂടെ യുവതികളിൽനിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയോളവും തട്ടിയെടുത്തതായും പരാതിയിലുണ്ട്. കൂത്താട്ടുകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Read MoreCategory: Kochi
മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് വാങ്ങാൻ ഇടനില നിന്നത് ആറ് ബ്രോക്കർമാർ; പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ…
ചെറായി: മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് റാക്കറ്റിനു മുനന്പം സ്വദേശിയിൽ നിന്നും ദയാമാതാ എന്ന ബോട്ട് വാങ്ങാൻ ഇടനിലക്കാരായി വർത്തിച്ചത് മൊത്തം ആറ് ബ്രോക്കർ മാരെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് മുനന്പം പോലീസ് ചോദ്യം ചെയ്തിരുന്നു. മനുഷ്യക്കടത്തിനാണ് ബോട്ടെന്ന് തങ്ങൾക്ക് അറിയാമായിരുന്നില്ലെന്നും ബോട്ടിനായി ഒരു തമിഴ്നാട് സ്വദേശിയാണ് തങ്ങളെ സമീപിച്ചതെന്നുമാണ് ബ്രോക്കർമാർ പോലീസിനെ അറിയിച്ചത്. ബ്രോക്കർ ഷെയർ വകയിൽ 55000 രൂപവീതം ഇവർക്ക് ലഭിച്ചുവെന്നും ഇവർ പോലീസിനു മൊഴി നൽകിയതായി അറിയുന്നു. മുഖ്യപ്രതി ശ്രീകാന്തനെ ഇവർ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, ഇയാളുടെ ഫോണിലേക്ക് വിളിച്ചിട്ടുള്ള രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബോട്ട് കൊടുക്കൽ വാങ്ങലിന്റെ ഭാഗമായി തങ്ങളെ സമീപിച്ച തമിഴ്നാട്ടുകാരൻ നൽകിയ നന്പറിൽ വിളിച്ച് യഥാർഥത്തിൽ വാങ്ങുന്ന ഉടമയുമായി വിലയുറപ്പിക്കുന്നതിനായുള്ള വിളികൾ മാത്രമായിരുന്നുവെന്നും ആളെ തങ്ങൾക്ക് അറിയില്ലെന്നും ബ്രോക്കർ ആവർത്തിച്ചു…
Read Moreപ്രാണനല്ലെ കളയല്ലേ…; നാലാമതും പെൺകുഞ്ഞ്, ഉപേക്ഷിക്കാൻ ദന്പതികളുടെ ശ്രമം; ഒടുവില്…
പറവൂർ: നാലാമതും പെൺകുഞ്ഞു ജനിച്ചതിനെത്തുടർന്നു നേപ്പാൾ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞു നഗരസഭാധികൃതരും പോലീസും ചേർന്നു കുട്ടിയെയും അമ്മയെയും ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപിച്ചു. നേപ്പാൾ സ്വദേശി ലോഗ് ബഹദൂറും ഭാര്യ ജാനകിയുമാണ് പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ചാലാക്കയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നയാളാണു ലോഗ് ബഹദൂർ. വർഷങ്ങളായി മുനമ്പത്താണു താമസം. നേരത്തെയുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ ഇളയതിനു രണ്ടര വയസു പ്രായമേയുള്ളൂ. നാലാമതു ജാനകി ഗർഭിണി ആയപ്പോൾ ചെറായിയിലെ ഒരു ഡോക്ടറെ കാണുകയും എന്തു കുട്ടിയാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഡോക്ടർ ആൺകുട്ടിയാണെന്നു പറഞ്ഞെന്നാണു ലോഗ് ബഹദൂർ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച വീട്ടിലായിരുന്നു പ്രസവം. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ദന്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. ഇതറിഞ്ഞ ആശാ വർക്കർമാര് കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിൽസ നൽകാൻ മാതാപിതാക്കൾ സമ്മതിച്ചില്ല. തന്റെ വരുമാനം…
Read Moreദുരിതം വിട്ടൊഴിയാതെ; !ഒറ്റമുറി വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കും നാലു മക്കൾക്കും നേരെ ആസിഡ് ആക്രമണം; കുട്ടികളുടെ മുഖം പൊള്ളി വികൃതമായയി; കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ
പിറവം: രാമമംഗലത്ത് ഒറ്റമുറി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും നാലു മക്കളുടെയും ദേഹത്തേക്കു ജനാലയിലൂടെ ആസിഡ് ഒഴിച്ചു പൊള്ളലേൽപ്പിച്ചു. ഒരു കുട്ടിക്കു സാരമായി പൊള്ളലേറ്റു. രാമമംഗലം നെയ്ത്തുശാലപ്പടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയിൽ സ്മിത (40), മക്കളായ നെവിൻ (14), സ്മിജ (13), സിമ്ന (12), സിമ്നു (നാല്) എന്നിവർക്കാണു പൊള്ളലേറ്റത്. സിമ്നയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി അകന്നുകഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണു താമസം. സംഭവത്തിൽ ഭർത്താവിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റ ഡിയിലെടുത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആക്രമ ണമെന്നു സ്മിത പറഞ്ഞു. വെള്ളം ഒഴിച്ചതാണെന്നാണ് ആദ്യം കരുതിയത്. ശരീരം പൊള്ളിയപ്പോഴാണ് ആസിഡാണെന്നു മനസിലായത്. ജനലിന്റെ വശത്തു കിടന്നുറങ്ങുകയായിരുന്ന സിമ്നയുടെ ദേഹത്താണു കൂടുതൽ ആസിഡ് വീണത്. കുട്ടിയുടെ കണ്ണിൽ…
Read Moreമുതൽമത്സ്യബന്ധന ബോട്ടുകളിൽ കർശന പരിശോധന! തൊഴിലാളികളുടെ തിരിച്ചറിയൽ രേഖയും ബോട്ടിന്റെ രജിസ്ട്രേഷൻ രേഖയും നിർബന്ധം
ചെറായി : മത്സ്യബന്ധന ബോട്ടുകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ തിരിച്ചറിയൽ രേഖകളും ബോട്ടിന്റെ രജിസ്ട്രേഷൻ രേഖകളും ബോട്ടിൽ കരുതണമെന്ന് മറൈൻ എൻഫോഴ്സമെന്റ്, കോസ്റ്റൽപോലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നീ വിഭാങ്ങൾ അറിയിച്ചു. ബോട്ടുകളിൽ കർശന പരിശോധന ഉണ്ടാകും. വ്യക്തമായ രേഖകളില്ലെങ്കിൽ ചട്ടമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻമാർ മുന്നറിയിപ്പ് നൽകി. മുനന്പം വഴി മനുഷ്യക്കടത്ത് നടക്കുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ നടപടികൾ കർശനമാക്കിയിരിക്കുന്നത്. നാട്ടുകാരും അന്യസംസ്ഥാനക്കാരുമായ നിരവധി ആളുകൾ മുനന്പം മത്സ്യബന്ധനമേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ 90 ശതമാനം പേർക്കും തിരിച്ചറിയൽ രേഖകളില്ല. ഈ സാഹചര്യത്തിൽ മത്സ്യബന്ധന വ്യവസായ മേഖലയിൽ പ്രതിസന്ധിയില്ലാതിരിക്കാൻ എല്ലാ ബോട്ടുടമകളും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ബോട്ടുടമാസംഘം ചെയർമാൻ പി.പി. ഗിരീഷ് ആവശ്യപ്പെട്ടു.
Read Moreമുനമ്പം മനുഷ്യക്കടത്ത്! ബോട്ട് വാങ്ങാന് ഇടനില നിന്ന ബ്രോക്കര്മാര് പോലീസ് കസ്റ്റഡിയില്
വൈപ്പിൻ : മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ബോട്ട് ബ്രോക്കർമാരെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തു.മാല്യങ്കര സ്വദേശിയായ ഒരാളും പള്ളിപ്പുറം സ്വദേശിയായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. മനുഷ്യക്കടത്ത് റാക്കറ്റിൽ പോലീസ് അന്വേഷിക്കുന്ന മുഖ്യ പ്രതി ശ്രീകാന്തനുമായി പലകുറി ഫോണിൽ സംസാരിച്ചതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പോലീസ് ഇവരെ ചോദ്യം ചെയ്യാൻവേണ്ടിയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ശ്രീലങ്കൻ അഭയാർഥികളെ മുനന്പം വഴി ഒാസ്ട്രേലിയയിലേക്ക് കടത്താനായി മുനന്പം സ്വദേശിയിൽനിന്നും ദയാമാതാ എന്നമത്സ്യബന്ധനബോട്ട് ശ്രീകാന്തൻ വാങ്ങിയത് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുളള രണ്ട് ബ്രോക്കർമാർ മുഖേനയാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അഭയാർഥികൾ താമസിച്ചിരുന്ന ചെറായി ബീച്ചിൽ പോലീസ് അടച്ചു മുദ്രവെച്ച ആറു റിസോർട്ടുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്ന കംപ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കിൽ നിന്നും ശ്രീലങ്കൻ അഭയാർഥികളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു . പലതിലും മുഖം വ്യക്തമല്ലാത്തിനാൽ ദൃശ്യങ്ങൾ പോലീസിനു അന്വേഷണത്തിനു കാര്യമായി ഫലം ചെയ്യുകയില്ലെന്നാണ് സൂചന. മാത്രമല്ല…
Read Moreശ്രീലങ്കൻ അഭയാർഥിയെന്ന് സംശയം! കടലിൽ കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
ചെറായി: കൊല്ലത്ത് നിന്നെത്തി മുനന്പത്ത് കടലിൽ കുളിച്ചുകൊണ്ടിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ശ്രീലങ്കൻ അഭയാർഥി ബോട്ടിൽ നിന്നും കടലിൽ ചാടി രക്ഷപെട്ടയാളാണെന്നാരോപിച്ചാണ് കൊല്ലം കാവനാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഇന്നലെ മുനന്പം വേളാങ്കണ്ണിക്കടപ്പുറത്തായിരുന്നു സംഭവം. ശ്രീലങ്കയിലെ അഭയാർഥികൾ മുനന്പം വഴി ഓസ്ട്രേലിയക്ക് പോകാൻ മുനന്പത്തും ചെറായി ബീച്ചിലും തന്പടിച്ചുവെന്ന വാർത്തയെ തുടർന്ന് ബീച്ചുകളിലും ഹാർബറുകളിലും പോലീസും നാട്ടുകാരും ജാഗരൂഗരാണ്. ഇതിനിടയിലാണ് ഒരു യുവാവ് ഒറ്റക്ക് കടലിൽ നിന്നും നീന്തിക്കയറി വരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടത്. അൽപം മദ്യം അകത്താക്കിയിരുന്ന യുവാവിനെ നാട്ടുകാർ പിടിച്ചു നിർത്തി കാര്യം ചോദിച്ചപ്പോൾ മദ്യലഹരിയിൽ കൊല്ലം ഭാഷയിൽ മലയാളം പറഞ്ഞത് സിംഹളഭാഷയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ഉടൻ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. മുനന്പം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോൾ യുവാവ് തന്റെ പേരും വിലാസവും കൃത്യമായി പറഞ്ഞു.…
Read Moreബ്യൂട്ടി പാർലർ വെടിവയ്പ്പ് ഒത്തുതീർപ്പായെന്നു പ്രചരണം: സ്ഥിരീകരിക്കാതെ അന്വേഷണ സംഘം; ഒത്തുത്തീർപ്പായില്ലെന്ന് നടിയും
കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് സംഭവം ഒത്തുതീർപ്പായെന്നു പ്രചരണം, സ്ഥിരീകരിക്കാതെ അന്വേഷണ സംഘം. ഒത്തുത്തീർപ്പ് സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാളുകളായി ഇത്തരത്തിൽ പ്രചരണം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പോലീസ് പറയുന്നു. ബ്യൂട്ടിപാർലർ ഉടമയും നടിയുമായ ലീന മരിയ പോളിൽനിന്ന് പോലീസ് രണ്ടാമതും മൊഴിയെടുക്കാൻ ഒരുങ്ങുകയാണെങ്കിലും അവർ ഒഴിഞ്ഞുമാറുകയാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണു പ്രതികളെത്തിയിരുന്നത്. രവി പൂജാരിയുമായുള്ള കോടികളുടെ പണമിടപാട് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് പോലീസ് സംശയം. പണം നൽകി ഒത്തുത്തീർപ്പിലേക്ക് നീങ്ങിയാലും കേസ് ഇല്ലാതാകില്ലെന്ന് പോലീസ്…
Read Moreമുനന്പം മനുഷ്യക്കടത്ത്: ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കൊച്ചിയിലേക്ക്
ആലുവ: മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം ഒാസ്ട്രേലിയയടക്കമുള്ള രാഷ്ട്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു. സംഭവം വിവാദമായതിനേത്തുടർന്ന് ഒാസ്ട്രേലിയൻ ഫെഡറൽ പോലീസ് കേരളത്തിലെത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ഒാസ്ട്രേലിയൻ പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരും ഇതിനായി ഉടൻ കൊച്ചിയിലെത്തും. അതേസമയം, സംസ്ഥാന പോലീസ് കോസ്റ്റ് ഗാർഡ്, നാവികസേന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി എന്നിവരുടെ സഹായത്തോടെ നടത്തിവരുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യൻ നേവിയുടെ നിരീക്ഷണ കപ്പലുകളും പുറംകടലിൽ തിരച്ചിൽ തുടരുന്നുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. മുനന്പം ഫിഷിംഗ് ഹാർബർ വഴി ഒാസ്ട്രേലിയയിലേക്ക് ബോട്ടുമാർഗം കടന്നുവെന്ന് സംശയിക്കുന്നവർ താമസിച്ചിരുന്ന ഡൽഹി അംബേദ്കർ കോളനിയടക്കം റൂറൽ എസ്പി സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണ്. എന്നാൽ ഇത്…
Read Moreബിന്ദുവിനും കനകദുർഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് നിരീക്ഷക സമിതി
കൊച്ചി: ശബരിമലയിൽ യുവതി പ്രവേശം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി.പോലീസുകാർ കാവൽ നിൽക്കുന്ന ഗേറ്റ് വഴി യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്നും നിരീക്ഷക സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു. കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി റിപ്പോർട്ടിൽ വിമർശിക്കുന്നു.
Read More