കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില് ഹൈക്കോടതിയുടെ ഇടപെടൽ. വാവര് നടയിലേതടക്കം ബാരിക്കേഡുകൾ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉൾപ്പെടെയുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയിൽ രാത്രി പതിനൊന്നിനുശേഷം തീർഥാടകരെ തടയരുതെന്നും നിർദേശിച്ചു. സാഹചര്യങ്ങൾ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.
Read MoreCategory: Kochi
ആറുവർഷം പിന്നിടുമ്പോൾ; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ബീഹാർ സ്വദേശി മരിച്ച സംഭവം; സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ ഹർജി തള്ളി
കൊച്ചി : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ബീഹാർ സ്വദേശി സത്നം സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളി. പിതാവ് ഹരീന്ദ്രകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നിലവിൽ കാര്യക്ഷമമായ അന്വേഷണമാണ് നടന്നിട്ടുള്ളതെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു വിടേണ്ടതില്ലെന്നും വ്യക്തമാക്കി. 2012 ഓഗസ്റ്റ് നാലിനാണ് സത്നം സിംഗിനെ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽനിന്ന് അറസ്റ്റ് ചെയ്താണ് പോലീസ് ഇയാളെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ആശുപത്രി ജീവനക്കാരുടെയും സഹതടവുകാരുടെയും മർദനത്തെ തുടർന്നാണ് സത്നം സിംഗ് മരിച്ചതെന്നായിരുന്നു കേസ്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണത്തിന് സിബിഐയ്ക്കു വിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
Read Moreപിറവം പള്ളി പ്രശ്നം; യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ആരംഭിച്ചു
ജോമോൻ പിറവം പിറവം: യാക്കോബായ സഭയുടെ അടിയന്തിര എപ്പിസ്കോപ്പൽ സുന്നഹദോസ് പിറവം വലിയ പള്ളിയിൽ ആരംഭിച്ചു. പിറവം വലിയ പള്ളിയെ സംബന്ധിച്ചുണ്ടായ കോടതി വിധിയും, ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചും ചർച്ച ചെയ്യുന്നതിനാണ് സുന്നഹദോസ് ചേരുന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന സുന്നഹദോസ് മൂന്നു മാസം കൂടുന്പോഴാണ് നടക്കാറുള്ളതെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിളിച്ചുചേർക്കുകയായിരുന്നു. രാവിലെ 11ന് ആരംഭിച്ച സുന്നഹദോസിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയാണ് നേതൃത്വം നൽകുന്നത്. പിറവം വലിയ പള്ളിയിൽ നടന്ന സംഭവങ്ങളിൽ സഭാ വിശ്വാസികൾ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ഇതു മനസിലാക്കാൻ ഭരണകൂടം തയാറാകണമെന്ന് യാക്കോബായ വിഭാഗം പറയുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം തർക്കം നിൽക്കുന്ന നിരവധി പള്ളികളിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിച്ചിട്ടുണ്ട്. പ്രശ്നമുള്ള പള്ളികൾ ചർച്ചയിലൂടെ പരിഹരിക്കാൻ യാക്കോബായ വിഭാഗം തയാറാണ്. എന്നാൽ, ഓർത്തഡോക്സ് വിഭാഗം മുഖം തിരിക്കുന്ന…
Read More‘പവിയേട്ടന്റെ മധുരചൂരലിൽ’ “സിനിമയുടെ ലാഭവിഹിതം സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് നിർമാതാക്കൾ
കൊച്ചി: ശ്രീനിവാൻ തിരക്കഥയെഴുതി പ്രധാന വേഷത്തിൽ അഭിനയിച്ച പുതിയ ചിത്രം ‘പവിയേട്ടന്റെ മധുരചൂരലിൽ’നിന്നു ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനൊപ്പം എല്ലാ ജില്ലയിലും ഒരു തിയറ്ററിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്ക് ചിത്രം സൗജന്യമായി കാണാൻ അവസരവുമൊരുക്കുമെന്നും അവർ പറഞ്ഞു. കണ്ണൂർ തളിപ്പറന്പിൽ പ്രവർത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ വോളണ്ടിയർമാരും പ്രവാസി മലയാളികളും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Moreട്രെയിനിലെത്തി മോഷണം നടത്തി മുങ്ങുന്ന ടൈറ്റാനിക് ബിജു പോലീസ് പിടിയിൽ; സാഹസിക നീക്കത്തിലൂടെ പോലീസ് പ്രതിയെ കുടുക്കിയതിങ്ങനെ…
കൊച്ചി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ടൈറ്റാനിക് ബിജുവിനെ പിടികൂടിയത് പോലീസിന്റെ സാഹസിക നീക്കത്തിലൂടെ. ട്രെയിനിലെത്തി മോഷണം നടത്തി മടങ്ങുന്ന പ്രതിയുടെ നീക്കങ്ങൾ വ്യക്തമാക്കി മനസിലാക്കിയാണു പോലീസ് രംഗത്തിറങ്ങിയത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിനായി വേഗത കുറയ്ക്കുന്പോൾ ഇയാൾ ചാടി ഇറങ്ങാറാണ് പതിവ്. പ്രതിയുടെ ഈ രീതി മനസിലാക്കി സെൻട്രൽ പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റും വളഞ്ഞ പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കാരിക്കാമുറി ഭാഗത്തു നിന്നു ബൈക്കുകളും സൈക്കിളുകളും മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സിസിടിവി പരിശോധനയിൽ ബിജുവിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എറണാകുളം കോണ്വെന്റ് ലൈനിലെ ഒരുവീട്ടിൽ നിന്നു വിലകൂടിയ ചെരിപ്പും ഷൂസും ഇയാൾ മോഷ്ടിച്ചിരുന്നു. കൊല്ലത്തുനിന്ന് രാത്രി ട്രെയിനിൽ എറണാകുളത്തെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. എറണാകുളം എസിപി കെ. ലാൽജിയുടെ നിർദേശ…
Read Moreപൂവിൽപ്പനയെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ; കോയമ്പത്തൂർ സ്വദേശി മലയരശിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; പ്രതി കറുപ്പയെ അറസ്റ്റു ചെയ്തു
കൊച്ചി: പൂക്കൾ വിലക്കുറച്ച് വിറ്റതിന്റെ പേരിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പോലീസിന്റെ പിടിയിലായ കോയന്പത്തൂർ സ്വദേശി കറുപ്പയ്യയെ (38) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കോയന്പത്തൂർ സ്വദേശി മലയരശിനാണ് (35) കുത്തേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. എറണാകുളം നോർത്ത് പരമാരാ റോഡിൽ പൂക്കച്ചവടം നടത്തുന്ന കറുപ്പയ്യയും മലയരശും തമ്മിൽ പൂവ് വില കുറച്ചു വിറ്റതിന്റെ പേരിൽ തർക്കമുണ്ടാകുകയും, ഒടുവിലിത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. രാത്രിയായിട്ടും പൂവ് വിറ്റുപോകാതെയായതോടെ മലയരശ് വിലകുറച്ചു വിൽക്കുകയായിരുന്നു. ഇതു കറുപ്പയ്യ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയാണു മലയരശിനെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. എറണാകുളം നോർത്ത് എസ്ഐ വിബിൻദാസ്, സിപിഒമാരായ അജിലേഷ്, റോയ്, ഗിരാഷ് ബാബു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
Read Moreകാർപോർച്ചിൽ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിലായതായി സൂചന; മുഖം മൂടിയണിഞ്ഞെത്തിയ യുവാവിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത്…
കൊച്ചി: പച്ചാളത്ത് വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിപ്പിച്ച സംഭവത്തിൽ പ്രതിയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയതായി സൂചന. വൈകിട്ടത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണു പ്രതിയെ പോലീസ് പിടികൂടിയത്. വ്യക്തിവൈരാഗ്യത്തെത്തുടർന്നാണു പ്രതി വാഹനങ്ങൾ കത്തിച്ചതെന്നാണു ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ അഞ്ചിന് പുലർച്ചെയായിരുന്നു പി.ജെ. ആന്റണി ഗ്രൗണ്ടിനു സമീപം സായ് ഭവനിൽ താമസിക്കുന്ന സായ് പ്രസാദ് എന്നയാളുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ, ബൈക്ക്, സ്കൂട്ടർ എന്നിവ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടത്തിയ ആദ്യ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിനു കാരണമെന്നാണു കരുതിയിരുന്നത്. പിന്നീട് സ്ഥലത്തെ സിസിടവി കാമറകൾ പരിശോധിച്ചതിൽനിന്നുമാണു വാഹനങ്ങൾ കത്തിച്ചതാണെന്നു തിരിച്ചറിഞ്ഞത്. ബുള്ളറ്റിലെത്തിയ പ്രതി മുഖംമൂടി ധരിച്ചാണു കാർ പോർച്ചിൽ പ്രവേശിച്ചിരുന്നത്. ഇതിനാൽ സിസിടിവിയിൽനിന്നും മുഖം…
Read Moreഎ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ മാർച്ചുകളിൽ സംഘർഷം; പ്രവർത്തകരിൽ ചിലർക്ക് പരിക്ക്
തിരുവനന്തപുരം/കൊച്ചി: ശബരിമല വിഷയത്തിന്റെ പേരിൽ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളെ മുന്നിൽ നിർത്തി പോലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കൽ ശ്രമമുണ്ടായത്. ഇതിനിടെ പോലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എൻ.രാധാകൃഷ്ണന്റെ സമരപന്തൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെയും പോലീസ് അറസ്റ്റ്…
Read Moreമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി വീണ്ടും മാറ്റി
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഡിസംബർ 19ലേക്കാണ് ഹർജി മാറ്റിയത്. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹർജി. റസാഖിന്റെ മകൻ ഷെഫീഖ് റസാഖിനെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു. അബ്ദുൾ റസാഖ് മരിച്ചതോടെ കേസിൽ മറ്റാർക്കെങ്കിലും കക്ഷി ചേരാൻ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതേതുടർന്നാണ് ഷെരീഖ് കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തെരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
Read Moreപോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം പ്രതി രക്ഷപ്പെട്ട സംഭവം; തഫ്സീറിനെക്കുറിച്ച് ഒരു വിവരവുമില്ല; അന്വേഷണം ഊർജിതമെന്ന് പോലീസ്
കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കസ്റ്റഡി പ്രതിയെ പിടികൂടാൻ പരക്കംപായുന്പോഴും പ്രതിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതെ പോലീസ്. പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ഉൗർജിത അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും അധികൃതരും വ്യക്തമാക്കുന്നു. പ്രതി മൊബൈൽ ഫോണ് ഉപയോഗിക്കാത്തത് പോലീസിനു തിരിച്ചടിയാകുന്നുണ്ട്. എങ്കിലും വിവിധ തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകൾ ലഭിച്ചതായുമാണ് അധികൃതരിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. ഇതര ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (21) ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം (19) രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കിയിരുന്നു. എറണാകുളം ബ്രോഡ് വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇരുവരും റിമാൻഡിൽ…
Read More