കളമശേരി: ട്രെയിൻ യാത്രയ്ക്കിടെ ജനലിന്റെ ഷട്ടർ വീണ് യുവതിയുടെ വിരൽ അറ്റു. ചേർത്തല സ്വദേശിനി കല (39)യുടെ വിരലാണ് അറ്റത്. ഷട്ടർ ഉയർത്തി വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്.ഇന്റർസിറ്റിയിൽ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുവേ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. യുവതി കളമശേരിയിൽ ഇറങ്ങി പത്തടിപ്പാലത്തെ കിൻഡർ ആശുപത്രിയിൽ ചികിത്സ തേടി. ഇൗ സംഭവത്തെ തുടർന്നു രാവിലത്തെ ഇന്റർസിറ്റി അരമണിക്കൂറോളം വൈകി.
Read MoreCategory: Kochi
ജീവനക്കാരൻ പൂട്ടി വീട്ടിൽ പോയി; ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ സ്ത്രീ കുടുങ്ങിയത് ഒന്നര മണിക്കൂർ
കൂത്താട്ടുകുളം: സ്വകാര്യ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രത്തിൽ പ്രാഥമിക കൃത്യത്തിനു കയറിയ സ്ത്രീയെ പൂട്ടിയിട്ട് ജീവനക്കാരൻ വീട്ടിൽ പോയി. വായുസഞ്ചാരം കുറവായ ശീതീകരിച്ച മുറിയിൽ ജീവനക്കാരന്റെ അശ്രദ്ധയെത്തുടർന്ന് ഇവർ കുടുങ്ങിയത് ഒന്നര മണിക്കൂർ. വെള്ളിയാഴ്ച സന്ധ്യയോടെ നടന്ന സംഭവം ഏഴോടെയാണ് നാട്ടുകാർ അറിയുന്നത്. ശുചിമുറിയുടെ വാതിലും പൂട്ടിയിരുന്നതിനാൽ ഇവർക്ക് ശുചിമുറിയുടെ അകത്തുതന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ ജീവനക്കാരനെത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. ബസ് സ്റ്റാൻഡിൽ കട നടത്തുന്ന സ്ത്രീയാണ് നഗരസഭ ജീവനക്കാരന്റെ അശ്രദ്ധയിൽ ബന്ദിയാക്കപ്പെട്ടത്.
Read Moreഓണ്‍ലൈൻ ടാക്സി പണിമുടക്ക് തുടരുന്നു; കമ്പനികൾക്ക് ലക്ഷങ്ങളുടെ നഷ്ടം;സമരത്തിൽ പങ്കെടുക്കുന്നത് അയ്യായിരത്തോളം ടാക്സികൾ
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ നടത്തിവരുന്ന പണിമുടക്കിനെത്തുടർന്നു ഓണ്‍ലൈൻ ടാക്സി കന്പനികൾക്കുണ്ടാകുന്ന നഷ്ടം ഇരുപത്തിയാറുലക്ഷം രൂപയുടേതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ. ജില്ലയിലെ അയ്യായിരത്തോളംവരുന്ന ഓണ്‍ലൈൻ ടാക്സികളാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. ദിവസേന ഒരോ ഡ്രൈവർമാർക്കും ശരാശരി 2000 രൂപയുടെ ഓട്ടം ലഭിച്ചിരുന്നു. ഈ വരുമാനത്തിന്റെ 26 ശതമാനം തുകയാണ് കന്പനികൾ കമ്മീഷനായി വാങ്ങിയിരുന്നത്. ഒരോ ഡ്രൈവർമാരിൽനിന്നും ഇത്തരത്തിൽ ശരാശരി 520 രൂപവീതം കമ്മീഷനായിമാത്രം കന്പനികൾക്കു ലഭിച്ചിരുന്നതായും ഭാരവാഹികൾ വ്യക്തമാക്കുന്നു. കമ്മീഷൻ വരുമാനം നിലച്ചതോടെ ഏകദേശം 26 ലക്ഷം രൂപയുടെ നഷ്ടമാണ് പണിമുടക്കിനെത്തുടർന്നു കന്പനികൾക്ക് ഉണ്ടാകുന്നതെന്നും ഭാരവാഹികൾ പറയുന്നു. പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നതോടെ ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പണിമുടക്ക് സാരമായിതന്നെ ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈൻ ടാക്സികളെ കൂടുതലായും ആശ്രയിക്കുന്ന വിദേശ ടൂറിസ്റ്റുകൾ, സ്വകാര്യ, സർക്കാർ ജീവനക്കാർ,…
Read Moreപച്ചാളത്ത്കാർപോർച്ചിൽ കിടന്ന വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി എത്തിയത് ബുള്ളറ്റിൽ; സിസിടിവി ദൃശ്യത്തിൽ കണ്ട കാഴ്ചയിങ്ങനെ…
കൊച്ചി: പച്ചാളത്ത് കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീവച്ച പ്രതി എത്തിയത് ബുള്ളറ്റിലാണെന്നും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാനായിട്ടില്ലെന്നും എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി. സിസിടിവി കാമറകളുടെ പരിശോധനയിലാണ് പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വീട്ടുകാർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ചിലരെ സംശയിക്കുന്നതായും ചിലർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ബുള്ളറ്റിന്റെ നന്പർ തിരിച്ചറിയുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണെന്നും ദിവസങ്ങൾക്കകം പ്രതിയെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. പി.ജെ. ആന്റണി ഗ്രൗണ്ടിനു സമീപം സായ് ഭവനിൽ താമസിക്കുന്ന സായ് പ്രസാദ് എന്നയാളുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ, ബൈക്ക്, സ്കൂട്ടർ എന്നിവയാണു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചത്. അധികൃതർ സ്ഥലത്തെത്തി…
Read Moreജയിൽ മോചിതനായ കെ. സുരേന്ദ്രനു സംസ്ഥാനത്ത് സ്വീകരണം ഒരുക്കാൻ ഒരുങ്ങി ബിജെപി
ജോണ്സണ് വേങ്ങത്തടം കൊച്ചി: ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിൽ മോചിതനാകുന്പോൾ വൻവരവേൽപ് നൽകാനൊരുങ്ങി ബിജെപി. പൂജപ്പൂര സെൻട്രൽ ജയിലിനു മുന്നിൽനിന്നുള്ള സ്വീകരണത്തിനു പുറകെ സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കാനാണ് തീരുമാനം. എന്നാൽ, ഒരുവിഭാഗം സുരേന്ദ്രനെ ഉയർത്തി കാണിക്കുന്നതിൽ അസ്വസ്ഥരാണ്. ഇവർ ഇതിൽനിന്നും മാറി നിൽക്കുന്നില്ലെങ്കിലും പ്രോത്സാഹിപ്പിക്കാൻ തയാറാകുന്നില്ല. തീർത്ഥാടകയെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ സുരേന്ദ്രനു ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകിട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. 21 ദിവസത്തിനുശേഷമാണു സുരേന്ദ്രനു ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്റെ അറസറ്റ് ബിജെപിയിൽ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരേ പാർട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി. മുരളീധരൻ അടക്കമുളളവരുടെ വിമർശനം. ഇക്കാരണത്താൽ തന്നെ ജയിൽമോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളിൽ സ്വീകരണം നൽകാനും തീരുമാനിച്ചത്.…
Read Moreനഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിച്ച സംഭവം; പ്രതി വിനിഷിനെ പോലീസ് അറസ്റ്റു ചെയ്തു
കൊച്ചി: കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞു നിരവധിപേരിൽനിന്നു പണം കവർന്ന സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനാപുരം കലഞ്ഞൂർ ഷനാസ് പാർക്കിൽ വിനീഷിനെ (26) ആണ് സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾ ഇത്തരത്തിൽ നിരവധിപേരിൽനിന്നു തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപവീതം വാങ്ങിയശേഷം അഡ്മിഷൻ വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ ഇയാൾ നാട് വിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇയാളെ സംബന്ധിച്ച് ലഭിച്ച പരാതിയെത്തുടർന്നു അന്വേഷണം നടത്തുന്നതിനിടെ കടവന്ത്രയിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കടവന്ത്ര വ്യാപാരഭവനിലായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. സബ് ഇൻസ്പെക്ടർ പി.എസ്. തങ്കച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനേശ്, സിവിൽ പോലീസ് ഓഫീസർ മഹേഷ്, പ്രശാന്ത് എന്നിവർ…
Read Moreകിടപ്പാടം നഷ്ടമായ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടിപ്രതിരോധ കണ്വൻഷൻ
കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ട കളമശേരി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടി സർഫാസി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കണ്വൻഷൻ സംഘടിപ്പിക്കുന്നു. പത്തിന് രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന കണ്വൻഷൻ ജസ്റ്റീസ് പി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. എ. വാസു, കെ. അരവിന്ദാക്ഷൻ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും. ഈ കുടുംബത്തെ കുടിയിറക്കി കൊള്ളലാഭം കൊയ്യുന്ന ബാങ്ക്-ഡിആർടി-റിയലെസ്റ്റേറ്റ് റായ്ക്കറ്റിനെതിരെയാണ് പ്രതിരോധം തീർക്കുന്നതെന്ന് സർഫാസി വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. നീതിക്ക് കാവൽ, പ്രീത ഷാജിക്ക് കാവൽ എന്ന സന്ദേശമുയർത്തിയാണ് കൺവൻഷൻ. കിടപ്പാടം ഒഴിയേണ്ടിവന്നെങ്കിലും കോടതിയിലുള്ള വിശ്വാസം ഇനിയും നഷ്ടപെട്ടിട്ടില്ലെന്ന് പ്രീത ഷാജി പറഞ്ഞു. ചതിയിൽപ്പെടുത്തി കിടപ്പാടം തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന സാജനെതിരെ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധമുണ്ട്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രീത ഷാജി…
Read Moreകൊച്ചിയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്കിൽ വലഞ്ഞ് യാത്രികർ
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ ആരംഭിച്ച അനശ്ചിതകാല പണിമുടക്കിൽ വലഞ്ഞ് യാത്രികർ. ഇന്നലെ വൈകിട്ടുമുതലാണ് അനശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ദിവസേന നിരവധിപേർ ഓണ്‍ലൈൻ ടാക്സികളെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ, സർക്കാർ ജീവനക്കാർ, സമീപ ജില്ലകളിൽനിന്നു വരുന്നവർ, വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചിരുന്നു. ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിനു സമീപം നിരാഹാര സമരം നടത്തിവന്ന കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസിനെ ഇന്നലെ വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക് ആരംഭിച്ചത്. ഏകദേശം അയ്യായിരത്തോളം ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടും അതിനുമുന്‍പ്…
Read Moreഓർമകൾ പങ്കുവച്ച് മട്ടാഞ്ചേരിയിൽ ജൂതരുടെ ഒത്തുചേരൽ; യഹൂദരുടെ സിനഗോഗ് മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിട്ട് 450 വർഷം പിന്നുടമ്പോൾ…
പള്ളുരുത്തി: കൊച്ചിയിൽ താമസിച്ചിരുന്ന ജൂതരുടെ പുതുതലമുറയിൽപ്പെട്ടവരുടെ സംഗമവേദിയായി മട്ടാഞ്ചേരി. യഹൂദരുടെ സിനഗോഗ് മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിട്ട് 450 വർഷം കഴിഞ്ഞതിന്റെ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഒത്തുചേരൽ. പുതുതലമുറയിൽപ്പെട്ട ഇരുന്നൂറോളം പേരാണ് മട്ടാഞ്ചേരിയിൽ എത്തിയിട്ടുള്ളത്. ഇസ്രായേൽ, കാനഡ, ലണ്ടൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 175ഉം കേരളത്തിലെ ജൂതരുമടക്കം 200ഓളം പേരാണ് ഒത്തുചേർന്നത്. സിനഗോഗിന് മുന്നിൽ സ്ഥാപിച്ച ആൽവിളക്കിൽ തിരിതെളിച്ച് മൂന്നുനാൾ നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ജൂതരുടെ പുതുവത്സരാഘോഷമായ ‘സിംഹാതോറ’ ആഘോഷത്തിനു സമാനമായ രീതിയിൽ 82 ദീപങ്ങളാണ് പ്രത്യേകം സ്ഥാപിച്ച ആൽവിളക്കിൽ തെളിച്ചത്. ഇവിടെ ജീവിച്ചിരുന്ന 82 ജൂതകുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതാണ് ആൽവിളക്ക്. ആഘോഷപരിപാടികൾ ഇസ്രായേൽ അംബാസഡർ റയ്ന ഡെവിൻസ്കി ഉദ്ഘാടനം ചെയ്തു. ആൽവിളക്ക് ജൂതപ്പള്ളി കൂറേറ്റർ ജോയി കാനഡക്കാരി ലോറിയൻ എന്നിവർ ചേർന്ന് തെളിച്ചു. ആഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ഇവർ പ്രത്യേക വിഭവങ്ങളൊരുക്കും. വെള്ളി, ശനി ദിനങ്ങളിൽ ജൂതരുടെ പ്രാർഥനയായ സബാത്ത് നടക്കും. ഒന്നര…
Read Moreപത്താകുളങ്ങര ബീച്ചിൽ യുവാവിനെ സംഘം ചേർന്ന് കുത്തികൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന പ്രതി സരുണ്‍ കീഴടങ്ങി
വൈപ്പിൻ: പത്താകുളങ്ങര ബീച്ചിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. എടവനക്കാട് ചാത്തങ്ങാട് അഞ്ചലശേരി സരുണ്‍(24) ആണ് കീഴടങ്ങിയത്. നെടുന്പാശേരിയിലെ സിഎഎഫ്എസ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് തൃശിനാപ്പിള്ളി ചെട്ടിപ്പാളയം സ്വദേശി ഗജേന്ദ്രനാണ്(35) പള്ളത്താംകുളങ്ങര ബീച്ചിൽ കുത്തേറ്റ് മരിച്ചത്. ഏഴംഗസംഘത്തിൽ ഒളിവിലായിരുന്ന ആറാം പ്രതിയാണ് സരുൺ. പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതോടെ ഗത്യന്തരമില്ലാതെ കഴിഞ്ഞ രാത്രി മുനന്പം എസ്ഐ ടി.വി. ഷിബുവിന്റെ മുന്നിൽ പ്രതി കീടങ്ങുകയായിരുന്നു. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനുശേഷം ഇന്ന് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read More