പെരുന്പാവൂർ: വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ ബസ് ജീവനക്കാരനെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറന്പിൽ അബ്ദുൾ സമദി (24) നെയാണ് പെരുന്പാവൂർ പോലീസ് പിടികൂടിയത്. സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ നവംബർ 11 ന് മേപ്രത്തുപടി-പുതുപ്പാറ റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി 88 വയസുള്ള വയോധികയെ ആക്രമിച്ച് ഒന്നര പവൻ തൂക്കംവരുന്ന മാല മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സമാനരീതിയിൽ പോഞ്ഞാശേരി ചൂണ്ടമല ഭാഗത്ത് താജ് മൈദ കന്പനിക്ക് സമീപം പാച്ചാംപറന്പിൽ സന്തോഷ് പി. ജോർജിന്റെ കടയിൽ കയറി വയോധിക യായ മാതാവിനെ ആക്രമിച്ച് ഒന്നര പവന്റെ മാല കവർന്ന കേസിലും ഇയാളെ പോലീസ് തെരയുകയായിരുന്നു. ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിൽ സിഐ ബൈജു പൗലോസ്, എസ്ഐമാരായ പി.എ. ഫൈസൽ, ടി.എം.…
Read MoreCategory: Kochi
സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് കേബിൾ വലിക്കുന്നതിനിടെ പൈപ്പുപൊട്ടി റോഡു തകർന്ന സംഭവം; വാട്ടർ അതോറിട്ടിക്കും പൊതുമരാമത്തിനും നഷ്ടം 19 ലക്ഷം
പള്ളുരുത്തി: തോപ്പുംപടിയിൽ കൂറ്റൻ പൈപ്പു പൊട്ടി റോഡു തകർന്ന സംഭവത്തിൽ ആകെ നഷ്ടം 19 ലക്ഷമെന്ന് വിലയിരുത്തൽ. വസ്ത്രവ്യാപാര ശാലയിലേക്ക് ഹൈടെൻഷൻ കേബിൾ സ്ഥാപിക്കുന്നതിനിടയിൽന്നതിനിടയിലാണ് പൈപ്പു പൊട്ടിയത്. പൊതുമരാമത്തുവകുപ്പിന് ഏഴുലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. കേബിൾ സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി 30 ലക്ഷത്തോളം ലിറ്റർ വെള്ളവും നഷ്ടമായിരുന്നു. വാട്ടർ അഥോറിറ്റി 12 ലക്ഷം രൂപ ഇതിന് നഷ്ടം കണക്കാക്കിയിട്ടുണ്ട്. തോപ്പുംപടി ജംഗ്ഷനിൽ 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും റോഡ് തകരുകയും മണിക്കൂറുകളോളം കുടിവെള്ളം പാഴായി പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ 28ന് പുലർച്ചെയായിരുന്നു സംഭവം.തോപ്പുംപടി ജംഗ്ഷനിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് കേബിൾ സ്ഥാപിക്കുന്നതിന് റോഡിന് അടിയിലൂടെ ഡ്രില്ല് ചെയ്തപ്പോഴാണ് കുടിവെള്ള പൈപ്പ് തകർന്നത്. അതേ സമയം പൊതുമരാമത്ത് വകുപ്പിന്റെ കണക്കിനെ സംബന്ധിച്ച് വ്യാപക ആക്ഷേപമുയർന്നിട്ടുണ്ട്. റോഡിന് അടിയിൽ ഡ്രില്ല് ചെയ്തതിലൂടെ നൂറു മീറ്ററിലധികം…
Read Moreഅയ്യപ്പന്മാർക്ക് വിശ്രമ സൗകര്യമൊരുക്കി പിറവം സെന്റ് ഗ്രീഗോറിയോസ് ദേവാലയം; വിരിവയ്ക്കാൻ അവസരം തന്നെ ദേവാലയത്തിന് നന്ദിയറിച്ച് അടുത്ത തീർഥാടന കാലത്തും ഇവിടെയെത്തുമെന്ന് അറിയിച്ച് അയ്യപ്പ സംഘം
പിറവം: മതമൈത്രിയുടെ നാടെന്ന ഖ്യാതി ഊട്ടിയുറപ്പിച്ചു ശബരിമല തീർഥാടകർക്ക് വിശ്രമ സൗകര്യമൊരുക്കി പിറവത്തെ ക്രിസ്ത്യൻ ദേവാലയം. ബംഗളൂരുവിൽനിന്നെത്തിയ 20 അംഗ സംഘമാണ് ഓർത്തഡോക്സ് ദേവാലയമായ സെന്റ് ഗ്രിഗോറിയോസ് തീർഥാടന കേന്ദ്രത്തിൽ തങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ പള്ളിയിൽ സന്ധ്യാപ്രാർഥന നടക്കുന്ന സമയത്താണ് സംഘം എത്തിയത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിൽ കുളിക്കുക, ഭക്ഷണം പാചകം ചെയ്ത് വിശ്രമിച്ച ശേഷം ശബരിമലയ്ക്ക് യാത്രയാകുക എന്ന ആവശ്യത്തിന് പള്ളി അധികൃതർ അനുവാദം നൽകുകയായിരുന്നു. പള്ളിയുടെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തശേഷം പള്ളിയിൽ പ്രാർഥിക്കുകയും ചെയ്തു. ഇവർക്കുവേണ്ട സഹായങ്ങൾ പള്ളി ഭാരവാഹി കുര്യാക്കോസ് മണ്ഡപത്തിൽ, ശുശ്രൂഷകൻ ബെൻ കുഞ്ചാക്കോ എന്നിവർ ചെയ്തുകൊടുത്തു. ബംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന രവികുമാറിന്റെ നേതൃത്വത്തിലാണ് സംഘം ശബരിമലയ്ക്ക് യാത്രതിരിച്ചത്. ചോറ്റാനിക്കരയിൽ ദർശനത്തിനു ശേഷമാണ് പിറവത്തുകൂടി എത്തിയത്. ചോറ്റാനിക്കരയിൽയിൽനിന്നു ശബരിമലയ്ക്ക് പിറവം, പാലാ വഴി എളുപ്പം എത്തിച്ചേരാമെങ്കിലും…
Read Moreബീച്ചിലെത്തിയ സന്ദർശകനെ കുത്തിക്കൊന്ന സംഭവം; ആറുപേർ അറസ്റ്റിൽ ; ഒളിവിലായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു; പ്രതികളെല്ലാം കഞ്ചാവിന് അടിമകളെന്ന് പോലീസ്
വൈപ്പിൻ: നെടുന്പാശേരിയിലെ സിഎഎഫ്എസ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് തൃശിനാപ്പിള്ളി കൊപ്പംപാട്ടി വൈരി ചെട്ടിപ്പാളയം സ്വദേശി തങ്കരാജിന്റെ മകൻ ഗജേന്ദ്രനെ (35) പള്ളത്താംകുളങ്ങര ബീച്ചിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ ആറുപേരെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളത്താംകുളങ്ങര സുനാമി കോളനിക്കടുത്ത് കോഴിപ്പറന്പിൽ മകൻ സുബിൻ (24), എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് കൂട്ടേപ്പടി അഷ്കർ (24) , പറവൂർ ചെറിയ പല്ലംതുരുത്ത് കുനടിപ്പറന്പിൽ ശ്യാംശ്രീ (25), എടവനക്കാട് മായാബസാർ കറുത്താട്ടിൽ നജ്മുദ്ദീൻ (25), കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വാടേപ്പറന്പിൽ വിഷ്ണു (25), കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. ആറാംപ്രതിയായ സരുണ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികളിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരുമാണെന്ന് അന്വേഷണത്തിൽ അറിയാൻ കഴഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ വീടുകളിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തശേഷം രാത്രി ഏറെ…
Read Moreപോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം പ്രതി രക്ഷപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡി പ്രതി സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട സംഭവത്തിൽ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം. ഇതര ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (21) ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നും ഇന്നലെ പുലർച്ചെ രക്ഷപ്പെട്ടത്. പ്രതി എറണാകുളം ജില്ല വിട്ടുപോകുവാൻ സാധ്യതയുണ്ടെന്നാണു പോലീസ് നൽകുന്ന വിവരം. എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രതിയെ സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. കൂടാതെ പ്രതിയുടെ ചിത്രം അടക്കം സോഷ്യൽ മീഡിയ വഴിയും പ്രചരണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. തഫ്സീർ ദർവേഷിനെതിരേ കസ്റ്റഡിയിൽനിന്നു ചാടിപ്പോയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം (19) രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കിയിരുന്നു. എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ്…
Read Moreസംസ്ഥാനത്ത് എട്ടു ജില്ലകളിൽ കുഷ്ഠരോഗ വ്യാപനം; രോഗികൾ കൂടുതൽ പാലക്കാട്
പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്റെ പട്ടികയിലുണ്ട്. 2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു. അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത…
Read Moreപാർട്ടി വിരുദ്ധ പ്രവർത്തനം; ജില്ലാ പ്രസിഡന്റിനെ നീക്കിയതിനു പിന്നാലെ എൻസിപിയിൽ പൊട്ടിത്തെറി; വിമതയോഗങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെയും നടപടിക്കൊരുങ്ങി നേതൃത്വം
സിജോ പൈനാടത്ത് കൊച്ചി: നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി (എൻസിപി) ജില്ലാ ഘടകത്തിൽ ഭിന്നതയും തർക്കവും രൂക്ഷമാകുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജില്ലാ പ്രസിഡന്റുസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ടി.പി. അബ്ദുൾ അസീസ്, തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടിയതിനു പിന്നാലെ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന വാദവുമായി മറുപക്ഷം രംഗത്തെത്തി. ഇതോടെയാണു പാർട്ടിയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഏതാനും നേതാക്കളുടെ ശത്രുതയുടെ പേരിലാണ് അസീസിനെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ഇവർ കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം വിളിച്ചുകൂട്ടിയിരുന്നു. പുറത്താക്കലിനെതിരെ പ്രതിഷേധിക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷം ഇവർ സംസ്ഥാന പ്രസിഡന്റിനെ കണ്ട് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ജില്ലാ ഭാരവാഹികളായ എട്ടിൽ അഞ്ചു പേരും യോഗത്തിൽ പങ്കെടുത്തുവെന്ന് അവർ അവകാശപ്പെട്ടു. 14 ബ്ലോക്ക് പ്രസിഡന്റുമാരിൽ 12 പേരും യോഗത്തിനെത്തിയെന്നും ഇവർ പറഞ്ഞു.അതേസമയം എൻസിപി നേതാക്കളുടെ യോഗമല്ല, അസീസിന്റെ…
Read Moreഉത്പാദനച്ചെലവ് കൃമാതീതമായി ഉയർന്നു; ഇറച്ചിക്കോഴി കർഷകർ പ്രതിസന്ധിയിലേക്ക്
കോതമംഗലം: ഉത്പാദനച്ചെലവ് കൃമാതീതമായി ഉയർന്നതിനെത്തുടർന്ന് ഇറച്ചിക്കോഴി കർഷകർ വീണ്ടും തകർച്ചയിലേക്ക്. വൻകിട കന്പനികളുടെ കടന്നുകയറ്റവും സ്വാധീനവും ചെടുകിട കർഷകരെയും ഇന്റഗ്രേറ്റർമാരെയും തകർക്കുന്ന അവസ്ഥയാണ്. ഇക്കൂട്ടർ യാതൊരു മാനദണ്ഡവുമില്ലാതെ കോഴിക്കുഞ്ഞിന് വില വർധിപ്പിക്കുന്നതിനും വിപണി വില താഴ്ത്തുന്നതിനും മുൻകൈ എടുക്കുന്നു. കിലോയ്ക്ക് 70-75 രൂപ കർഷകന് ഫാം വില ലഭിക്കുന്പോൾ കോഴിക്കുഞ്ഞിന് 50 രൂപ വരെ മുടക്കേണ്ട അവസ്ഥയാണ് നിലവിൽ. ഇതോടെ ചെറുകിട കർഷകരും കമ്മീഷൻ വ്യവസ്ഥയിൽ കൃഷി നടത്തുന്നവരും വൻ കടക്കെണിയിലായിരിക്കുകയാണ്. ഒരു കിലോയുള്ള കോഴിക്ക് 40 ദിവസത്തേക്ക് 50 രൂപ വരെ തീറ്റക്കു മാത്രം ചെലവ് വരുന്നുണ്ട്. ആകെ വരുന്ന 86-92 രൂപയുടെ ഭീമമായ ചെലവ് കർഷകന്റെ നട്ടെല്ലൊടിക്കുകയാണ്. ഉത്പാദന ചെലവ് ഉയർന്നാലും ഇന്റഗ്രേറ്റർമാർ കർഷകർക്ക് കുഞ്ഞിനെ നൽകാൻ നിർബന്ധിതരാകുന്നു. കർഷകർക്ക് ആറു രൂപ മുതൽ 10 രൂപ വരെ ഇൻസെന്റീവ് കൂടി നൽകേണ്ടി വരുന്പോൾ…
Read Moreതൃക്കാക്കര നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 18 ന് ; സീറ്റിനെച്ചൊല്ലി ഇടതു മുന്നണിയിൽ കലഹം
കാക്കനാട്: തൃക്കാക്കര നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 18 ന് നടക്കാനിരിക്കെ ഇടതു മുന്നണിയിൽ കലഹം. സിപിഐക്ക് വൈസ് ചെയർമാൻ സ്ഥാനം വേണമെന്നാണ് സിപിഐ നേതാക്കളുടെ ആവശ്യം. മുൻ കാലങ്ങളിൽ മുന്നണി ബന്ധം അനുസരിച്ച് രണ്ടാം കക്ഷിയായ സിപിഐക്ക് തൃക്കാക്കര നഗരസഭ ഭരണത്തിലും രണ്ടാം സ്ഥാനം വേണമെന്നാണ് ആവശ്യം. അതുന്നൽകാതിരിക്കുവാനാണ് സിപിഐയിൽ ഭിന്നത സൃഷ്ടിക്കാൻ സിപിഎം കളമൊരുക്കുന്നതെന്നും പറയുന്നു. തൃക്കാക്കര നഗരസഭയിൽ 43 അം ഗ കൗൺസിലിൽ ഇപ്പോൾ സിപിഎം 15, സി.പിഐ 4., കോൺ ഗ്രസ് എസ് ഒന്ന്, സ്വതന്ത്രൻ ഒന്ന്, യുഡിഎഫിൽനിന്നു കൂറുമാറിയ ഒരംഗം ഉൾപ്പെടെ 22 അംഗങ്ങളാണ് ഇടതു മുന്നണിയിൽ ഉള്ളത്. യുഡിഎഫിൽ 21 അംഗങ്ങളുമാണ്. ഇപ്പോൾ സിപിഐക്ക് നഗരസഭയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണുള്ളത്. ജിജോ ചിങ്ങം തറയാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ആ സ്ഥാനത്തെ ചൊല്ലിയാണ്…
Read Moreഓണ്ലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; ജാക്സൺ വർഗീസിന്റെ നിരാഹാര സമരം തുടരുന്നു
കൊച്ചി: മന്ത്രിതലത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ ഓണ്ലൈൻ ടാക്സി ഡ്രൈവർമാർ അനശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംയുക്ത സമരസമതി യോഗത്തിലുണ്ടായേക്കും. നാളെ മുതൽ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നാണു ലഭിക്കുന്ന വിവരം. ഓണ്ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഓണ്ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസ് കഴിഞ്ഞ 27 മുതൽ ആരംഭിച്ച നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കുന്നതിനായി ഏതാനും ദിവസംമുന്പ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണു മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് യോഗം വിളിച്ചത്. ഇന്നലെ നടന്ന യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ, ഉബർ, ഓല കന്പനി പ്രതിനിധികളും സംയുക്ത സമരസമിതി ഭാരവാഹികളും പങ്കെടുത്തു. ഓണ്ലൈൻ ടാക്സി കന്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ്…
Read More