ബിജോ ടോമി കൊച്ചി: കോഴ്സ് കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ജോലിക്കോ തുടർപഠനത്തിനോ അപേക്ഷിക്കാവാതെ ഒരു കൂട്ടം വിദ്യാർഥികൾ വിഷമവൃത്തത്തിൽ. എംജി സർവകലാശാലയുടെ കീഴിൽ 2016-17 ബാച്ചിൽ, ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബിഎൽഐസി) കോഴ്സിന് പ്രവേശനം നേടിയവരെയാണ് സർവകലാശാല വലയ്ക്കുന്നത്. രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്സാണിത്. സാധാരണ ഗതിയിൽ ഒക്ടോബറിൽ കോഴ്സ് അവസാനിച്ച് മാർച്ചോടെ അവസാന സെമസ്റ്ററിന്റെയും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ബാച്ചിന്റെ ആദ്യ സെമസ്റ്ററിന്റെ ഫലം പ്രസിദ്ധീകരിച്ചത് തന്നെ 2018 ഏപ്രിലിലായിരുന്നു. വിദ്യാർഥികൾക്ക് ഇന്റേണൽ മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട ചില പാകപ്പിഴകളായിരുന്നു ഒന്നാം സെമസ്റ്ററിന്റെ ഫലം വൈകാൻ കാരണം. അവസാന സെമസ്റ്ററിന്റെ പരീക്ഷ 2017 ഒക്ടോബറിൽ പൂർത്തിയായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ഇതിന്റെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ഇനിയെന്തു ചെയ്യുമെന്ന്…
Read MoreCategory: Kochi
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടകാര്യമില്ല; എംഎൽഎ ഹോസ്റ്റലിൽവെച്ച് ഡിവൈഎഫ് ഐനേതാവ് പീഡിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതി ജീവൻലാലിന് ജാമ്യം
കൊച്ചി: വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവൻ ലാലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നൽകിയതെന്നും ഹർജിക്കാരൻ വാദിച്ചു. യുവതിയുടെ കൈയിൽ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചത്. ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോടു മോശമായി പെരുമാറിയെന്ന കേസിൽ ജീവൻ ലാലിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 13-ന് ഇരിങ്ങാലക്കുട എംഎൽഎയുടെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ പ്രവേശനത്തിനു സഹായിക്കാമെന്നു പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവൻലാൽ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവർത്തകയുടെ…
Read Moreവാഹന പുക പരിശോധന കേന്ദ്രത്തില്‍ അമിതഫീസ്; അധികമായി വാങ്ങിയ പണം തിരികെ നൽകാൻ നിർദേശം
കാക്കനാട്: കലൂരിലെ പുക പരിശോധനാ കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങളിൽനിന്നു അമിതഫീസ് ഈടാക്കിയതായി മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 750 പേരില്‍ നിന്ന് കൂടിയ ഫീസ് ഈടാക്കിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അധികമായി വാങ്ങിയ പണം ഫോണില്‍ വിളിച്ചുവരുത്തി തിരികെ നൽകാന് നിര്‍ദേശം നല്കി. പണം തിരികെ നല്‍കിയതായി ഉറപ്പാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ് പറഞ്ഞു. പുക പരിശോധന കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ 100 ഓളം പുക പരിശോധന കേന്ദ്രങ്ങളാണുള്ളത്. എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് ശക്തമായ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. പുക പരിശോധനയ്ക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള…
Read Moreമദ്യലഹരിയില്‍ ‘ഗോസ്റ്റ് റൈഡ്’! തകര്‍ത്തത് രണ്ട് ഓട്ടോറിക്ഷകളും ആറ് ബൈക്കുകളും; ആറുപേര്‍ക്ക് പരിക്ക്; സംഭവം ചാലക്കുടിയില്‍
ചാലക്കുടി: ചാലക്കുടിയിൽ മദ്യലഹരിയിൽ നഗരമധ്യത്തിലൂടെ ഓടിച്ച ഇന്നോവ കാർ നിയന്ത്രണംവിട്ട് രണ്ട് ഓട്ടോറിക്ഷകളും ആറ് ബൈക്കുകളും തകർത്തു. വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. സ്ത്രീയുടെ നില അതീവഗുരുതരമാണ്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ചാലക്കുടി പെല്ലിശേരി ലോനയുടെ മകൻ ലിജോ, ഭാര്യ അനു, മകൻ രണ്ടരവയസുള്ള അലൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അനുവിന്റെ നിലയാണ് അതീവഗുരുതരം. തലയ്ക്കു പരിക്കേറ്റ അനു അബോധാവസ്ഥയിലാണ്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കലിക്കൽ ഗംഗാധരൻറെ മകൻ ചുണ്ടങ്ങപറന്പിൽ സതീശനു ഗുരുതര പരിക്കുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന അപ്പോളോ ടയേഴ്സ് ജീവനക്കാരൻ മുളന്തുരുത്തി സ്വദേശി സേതു, കാൽനട യാത്രക്കാരൻ ചാലക്കുടി സ്വദേശി മുരുകേശൻ എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.45-നാണ് സംഭവമുണ്ടായത്. കാർ ഓടിച്ചിരുന്ന ചാലക്കുടി കല്ലേലി ജോസി (55) നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ…
Read Moreപൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നംഗസംഘം പിടിയിൽ; പിടിച്ചെടുത്ത ടാങ്കർ ലോറി കോടതിയിൽ ഹാജരാക്കി നടപടി സ്വീകരിക്കുമെന്ന് പോലീസ്
കൊച്ചി: പൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നംഗസംഘത്തെയും ടാങ്കർ ലോറിയും പനങ്ങാട് പോലീസ് പിടികൂടി. കെ എൽ 11 എഡി 4295 ടാങ്കർ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ മട്ടാഞ്ചേരി കാട്ടിപ്പറന്പിൽ അബ്ദുൾ സലാം, സഹായി പള്ളുരുത്തി കൊല്ലയിൽ വീട്ടിൽ ഫാസിൽ, വണ്ടി ഉടമ പള്ളുരുത്തി കാട്ടിപ്പറന്പിൽ അമീർ ഇന്നെസൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 12.30 ഓടെ നെട്ടൂർ നോർത്ത് കായലിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്തിട്ടിരിക്കുന്ന രീതിയിൽ കക്കൂസ് മാലിന്യം ഒഴുക്കികളയുകയായിരുന്ന പ്രതികളെ പനങ്ങാട് എസ്ഐ കെ.ദീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാടവന സർവീസ് റോഡിലും നെട്ടൂർ കുന്പളം ടോളിന്റെ സമീപത്തും മാലിന്യം തുടർച്ചയായി തള്ളിയതായി പരാതി ഉയർന്നതിനെത്തുർന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പിടിച്ചെടുത്ത ടാങ്കർ ലോറി കോടതിയിൽ ഹാജരാക്കി കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ കക്കൂസ് മാലിന്യം…
Read Moreകടലിൽ ചൂട് കൂടുന്നു ;സമുദ്രജീവികളുടെ വംശനാശത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ
കൊച്ചി: കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയർന്നത്. കാലാവസ്ഥാവ്യതിയാനം മൽസ്യോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രളയവും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റർ സ്കൂൾ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാൻസലർ ഡോ.എ. രാമചന്ദ്രൻ പറഞ്ഞു. ഉയർന്ന ചൂടും കൂടുതൽ അളവിലുള്ള കാർബണ്‍ ഡയോക്സൈഡും കടലിനെ അമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകൾ കാരണം ഭാവിയിൽ മത്സ്യോൽപാദനം ഉൾപ്പെടെയുള്ളവയിൽ ഗണ്യമായ കുറവ് സംഭവിക്കും. ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.…
Read Moreപിപിപിയിലേക്ക് തിരുവനന്തപുരം വിമാനത്താവളവും; രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം
കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുർ, ലക്നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതിനു തത്ത്വത്തിൽ അംഗീകാരം നൽകി. ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാന്പത്തികകാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഈ വിമാനത്താവളങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) കൊണ്ടുവരാനാണു സർക്കാർ തീരുമാനമായത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി(പിപിപിഎസി) വഴിയാണ് ഇവ നടപ്പാക്കുക. വിമാനത്താവളങ്ങളിൽ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, വിമാന സർവീസുകളുടെ കൃത്യത തുടങ്ങിയവയാണു പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, കൊച്ചി എന്നിവ പിപിപി…
Read Moreഎടിഎം കവർച്ചാ കേസിലെ പ്രതികളെ കേരളത്തിൽ എത്തിച്ചു; ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യും
കോട്ടയം: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്. ഇവരിൽ ഫനീഫ്, നസീം ഖാൻ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയിൽ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തിൽ എത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്. ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ.…
Read Moreജപ്തി നടപടിക്കെതിരേ സമരം ചെയ്യുന്ന പ്രീത ഷാജിക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് ഹൈക്കോടതി
കൊച്ചി: ജപ്തി നടപടിക്കെതിരേ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിക്കെതിരേ ഹൈക്കോടതി. പ്രീതയ്ക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ല. സർക്കാരും ഭൂമി ലേലത്തിനു പിടിച്ച രതീഷും ആകുന്നത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇടപ്പള്ളിയിലെ ഭൂമിക്കു പകരം മറ്റൊരു സ്ഥലത്ത് എട്ടു സെന്റ് ഭൂമിയിൽ വീടും 10 ലക്ഷം രൂപയും നൽകാമെന്ന രതീഷിന്റെ വാഗ്ദാനം കോടതി വീണ്ടും ആവർത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രീത ഷാജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Read Moreമുല്ലപ്പള്ളിയുടെ ഒളിയമ്പുകൾ; സോഷ്യൽ മീഡിയയിൽ വിപ്ലവം പറയുന്ന നേതാക്കളെയല്ല നാടിനാവശ്യം; പുതുതലമുറ പിൻതുടരേണ്ടതിനെക്കുറിച്ച് ഓർമിപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ വിപ്ലവം പറയുന്ന നേതാക്കളെയല്ല നാടിനാവശ്യമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി യുവനേതാക്കൾക്കെതിരേ ഒളിയന്പെയ്തത്. രാഷ്ട്രീയ നേതാക്കൾ സോഷ്യൽ മീഡിയയിൽ നിന്നിറങ്ങി ജനങ്ങളുടെ ഇടയിൽ പ്രവർത്തനം നടത്തണം. മികച്ച പാർലമെന്േററിയൻമാരുടെ രാഷ്ട്രീയ പ്രവർത്തന മാതൃകയാണ് പുതുതലമുറ പിന്തുടരേണ്ടത്- മുല്ലപ്പള്ളി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവയ്ക്കുന്ന വി.ടി ബൽറാം എംഎൽഎക്കെതിരെ മുല്ലപ്പള്ളി മുന്‍പും വിമർശനമുന്നയിച്ചിരുന്നു. പ്രകടനങ്ങൾ വാട്സാപ്പിൽ മാത്രം പോരെന്നും നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിപ്പിക്കുന്നതിലും വേണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.
Read More