കൊച്ചി: സിനിമാ മോഹം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ മധ്യവയസ്കൻ കൂടുതൽ പെണ്‍കുട്ടികളെ ചതിയിൽപ്പെടുത്തിയതായി വിവരം. ഇതുസംബന്ധിച്ച് ചില സൂചനകൾ ലഭിച്ചതായും അന്വേഷണം നടത്തിവരുന്നതായും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചാവക്കാട് ഞമങ്ങനാട് കൊട്ടാരപ്പാട്ട് ഇസ്മയിലിനെ (46) നെയാണു പാലാരിവട്ടം പോലീസ് പിടികൂടിയത്. സിനിമയിൽ അഭിനയിക്കാനും ടിവി പരിപാടികളിൽ അവതാരകയായും അവസരം വാങ്ങി കൊടുക്കാമെന്നു വാഗ്ദാനം നൽകിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഇസ്മയിലിന്റെ ഫോണ്‍ നന്പർ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രി ചാവക്കാട്ടെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിനിമാരംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയേയും കൂട്ടുകാരികളെയും അഭിമുഖത്തിനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയ പ്രതി രണ്ടുപേരെ സെലക്ട് ചെയ്തതായി അറിയിച്ചു. തുടർന്നു ഹോട്ടൽ മുറിയിൽ മാഡം ഇൻറർവ്യൂ ചെയ്യാൻ കാത്തിരിപ്പുണ്ടെന്നു പറഞ്ഞു. ഇതു വിശ്വസിച്ചു മുറിയിലെത്തിയ…
Read MoreCategory: Kochi
പിസിയുടെ ആശങ്കകൾ; ശബരിമലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണം; കുടിവെള്ളവും ഭക്ഷണവും ഭക്തർക്ക് നിഷേധിക്കുന്നു; അനാവശ്യമായി പോലീസിനെ വിന്യസിച്ച നടപടി പിൻവലിക്കണം; നിരവധി ആവശ്യവുമായി പിസി ജോർജ് ഹൈക്കോടതിയിൽ
കൊച്ചി: ശബരിമലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നും തീർഥാടകർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 17ന് മണ്ഡല മകരവിളക്ക് സീസണ് ആരംഭിക്കുന്പോൾ നടപടികൾ ഉറപ്പാക്കണമെന്നു ഹർജിയിൽ പറയുന്നു. കുടിവെള്ളവും ഭക്ഷണവും പോലും ഭക്തർക്ക് നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് ഹർജിയിലെ വാദം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ ശൗചാലയങ്ങളും കുളിമുറികളും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഭക്തർക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ദേവസ്വം കമ്മീഷണർക്കുമാണ്. പ്രതിഷേധ സമരങ്ങളെത്തുടർന്ന് പോലീസ് സുരക്ഷയുടെ പേരിൽ സന്പൂർണ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതു തീർഥാടകർക്ക് ഏറെ ബുദ്ധിമുട്ടിനു കാരണമാകും. സമാധാനപൂർണവും സുരക്ഷിതവുമായ തീർഥാടനം ഭക്തരുടെ അവകാശമാണെന്നും ശബരിമലയിൽ അനാവശ്യമായി പോലീസിനെ വിന്യസിച്ച നടപടി പിൻവലിക്കാൻ നിർദേശിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
Read Moreകൂടാലപ്പാടിലെ ബലിവേദിയിലേക്കെത്താനാകാതെ ഫാ. ബിജോയുടെ വേർപാട്; സംസ്കാരം നാളെ
പെരുന്പാവൂർ: തിരുനാൾ ദിവ്യബലിയിൽ സുവിശേഷ സന്ദേശം നൽകാനുള്ള യാത്ര സിഎംഐ വൈദികനായ ഫാ. ബിജോ കരിക്കരപ്പിള്ളിക്ക് അവസാനയാത്രയായി. പെരുന്പാവൂർ കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ചുള്ള സെന്റ് മേരീസ് കപ്പേളയിൽ ഇന്നലെ വൈകുന്നേരം തിരുനാൾ ദിവ്യബലിയിലെ പ്രസംഗകനായിരുന്ന ഫാ. ബിജോ ഉച്ചയ്ക്കു 1.45നാണു പെരുന്പാവൂർ ടൗണിൽ ബൈക്കപകടത്തിൽ മരിച്ചത്. സിഎംഐ തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ, ഇന്നലെ ഉച്ചയ്ക്ക് കളമശേരിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ എത്തിയിരുന്നു. ഇവിടെ പ്രൊവിൻഷ്യൽ സുപ്പീരിയിർ റവ.ഡോ. ജോസ് കുറിയേടത്തിനും മറ്റു വൈദികർക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണു ബൈക്കിൽ കൂടാലപ്പാട്ടേക്കു പുറപ്പെട്ടത്. 1986 സെപ്റ്റംബർ 30നു ജനിച്ച ഫാ. ബിജോ, 2007ലാണു സിഎംഐ സന്യാസസഭയിൽ ആദ്യവ്രതം ചെയ്ത് അംഗമായത്. 2017 ജനുവരി ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു. നീലീശ്വരം അസംപ്ഷൻ മൊണാസ്ട്രി ഇടവകയിൽ സഹവികാരിയായി ഒരു വർഷത്തെ അജപാലന സേവനത്തിനുശേഷമാണു പൊതി സേവാഗ്രാമിലെത്തിയത്.…
Read Moreഎഴുപത്തിയഞ്ചു കോടിയുടെ വൈപ്പിൻ തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിച്ചു ; പകരം എട്ട് മീറ്റർ വീതിയിൽ ലിങ്ക്റോഡ്
വൈപ്പിൻ: ഇടത് സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിൽ വൈപ്പിൻ മണ്ഡലത്തിനായി നീക്കിവെച്ച 75 കോടി രൂപയുടെ വൈപ്പിൻ തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിച്ചു. സർക്കാർ ഏറെ കൊട്ടിഘോഷിച്ച ഈ പദ്ധതിയുടെ സർവേയും മണ്ണു പരിശോധനയും അലൈൻമെന്റ് നിർണയവുമെല്ലാം പൂർത്തിയായതാണ്. ഇരുവശങ്ങളിലും ഡ്രൈനേജും നടപ്പാതയുമുൾപ്പെടെ 10 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായിരുന്നു പൊതുമരാമത്തിന്റെ നീക്കം. എസ്റ്റിമേറ്റ് പൂർത്തിയായപ്പോൾ പദ്ധതി തുക 130 കോടിയായി ഉയരുകയും ചെയ്തു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ഘട്ടംഘട്ടമായി നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ പാതയ്ക്ക് 12 മീറ്റർ വീതിവേണമെന്ന കാരണത്താലാണ് ഇടക്കാലത്ത് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതാണ് സ്ഥലം എംഎൽഎ എസ് .ശർമയുടെ വിശദീകരണം. 12 മീറ്ററിൽ പാത നിർമിക്കുന്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുകയും 23 കിലോമീറ്ററിനുള്ളിൽ നിന്നും 240 മത്സ്യത്തൊഴിലാളികുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ വാഹനക്കുരുക്ക് മൂലം അപകടമേഖലയായി മാറിയ വൈപ്പിൻ…
Read Moreകൊച്ചിയിലെ വന്മയക്കുമരുന്നുവേട്ട! വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇഞ്ചക്ഷന് ചെയ്യുന്നത് ഒരു സിറിഞ്ചു ഉപയോഗിച്ച്; മയക്കുമരുന്ന് എത്തിച്ചു നല്കുന്ന രണ്ടു പേരുടെ വിവരങ്ങള്‍ ലഭിച്ചു
കൊച്ചി: മട്ടാഞ്ചേരിയിൽ നിന്നും 503 ആംപ്യൂളുകളും 140 നെട്രസപാം ഗുളികകളും പിടികൂടിയ സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കൊച്ചി പള്ളുരുത്തി, പെരുന്പടപ്പ് കോണം കരയിൽ കട്ടത്തറ വീട്ടിൽ ഗുലാബ് (46) ആണ് റിമാൻഡിലായത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്. ഗുലാബിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെയുള്ള ഇവർക്കായി അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എക്സൈസ് അധികൃതർ അറിയിച്ചു. തോപ്പുംപടി പനയപ്പിള്ളിയിലെ ഗോൾഡൻ മുക്കിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഗുലാബ് മുന്‍പും ആംപ്യൂൾ കേസിൽ പ്രതിയായിട്ടുള്ളയാളാണ്. മയക്കുമരുന്നുകൾ വീട്ടിനുള്ളിൽ സൂക്ഷിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു. ആവശ്യക്കാരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇഞ്ചക്ഷൻ ചെയ്തു കൊടുക്കുന്ന പ്രതി…
Read Moreഅമ്മയല്ലേ “എല്ലാം’ ശരിയാകും; അനിശ്ചിതത്വം നീങ്ങി; അമ്മയുടെ താരനിശ ഡിസംബർ ഏഴിനും നിർമാതാക്കളുടെ താരനിശ മാർച്ചിലും നടത്താൻ തീരുമാനം
കൊച്ചി: താരസംഘടനയായ അമ്മയുടെ താരനിശ ഡിസംബർ ഏഴിന് അബുദാബിയിൽ നടക്കും. ഇത് സംബന്ധിച്ച് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നിർമാതാക്കളുടെ നേതൃത്വത്തിൽ നടത്താനിരുന്ന താരനിശ 2019 മാർച്ചിൽ നടത്താനും യോഗത്തിൽ തീരുമാനമായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി അബുദാബിയിൽ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബർ 28 മുതൽ ഡിസംബർ ഒന്‍പതു വരെ ചിത്രീകരണ പരിപാടികൾ നിർത്തിവയ്ക്കണമെന്ന് അമ്മ ഭാരവാഹികൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളോട് കൂടിയാലോചിക്കാതെ അമ്മ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തി. ഇതോടെ അബുദാബിയിലെ താരനിശ അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ കൊച്ചിയിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ ഇരു സംഘടനകളും ചർച്ച നടത്തിയത്. യോഗത്തിൽ പരിപാടികൾ നടത്തുന്നതു സംബന്ധിച്ചുള്ള കരാറിൽ ഇരു സംഘടനകളും ഒപ്പുവച്ചു. നിർമാതാക്കളുടെ നേതൃത്വത്തിൽ താരനിശ നടത്താൻ മൂന്ന് വർഷമായി…
Read Moreപിള്ളയുടെ ശരികൾ മാറിമറിയുന്നു; തന്ത്രി ഫോണിൽ നിയമോപദേശം തേടി; നട അടയ്ക്കാൻ താൻ നിർദേശിച്ചിരുന്നുവെന്നുമുള്ള നിലപാടിലേക്ക് വീണ്ടും ശ്രീധരൻപിള്ള
കൊച്ചി: ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ ഫോണ്‍ വിളിച്ചെന്ന മുൻ പരാമർശത്തിൽ ഉറച്ച് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കണ്ഠര് രാജീവരുമായി സംസാരിച്ചുവെന്നു പ്രസംഗിക്കുന്നതിന്റെ സിഡി ശ്രീധരൻപിള്ള ഹൈക്കോടതിയിൽ ഹാജരാക്കി. കോഴിക്കോട് യുവമോർച്ച വേദിയിൽ പ്രസംഗിച്ചതിന്റെ സിഡിയാണു ശ്രീധരൻപിള്ള കോടതിയിൽ ഹാജരാക്കിയത്. ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും നട അടയ്ക്കാൻ താൻ നിർദേശിച്ചെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ മുൻ പരാമർശം. എന്നാൽ പിന്നാലെ പിള്ളയെ തള്ളി തന്ത്രി രംഗത്തെത്തി. താൻ ആരോടും ഫോണിൽ വിളിച്ചു നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു തന്ത്രിയുടെ മറുപടി. ഇതോടെ നടയടയ്ക്കുന്നതു സംബന്ധിച്ചു തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരിയെന്നും കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ലെന്നുമുള്ള നിലപാടിലേക്കു കഴിഞ്ഞ ദിവസം ശ്രീധരൻപിള്ള എത്തി. ഈ നിലപാടിനെ…
Read Moreസിസിടിവിയും ചതിച്ചു; ഇന്‍ഷ്വറന്‍സ് പോര്‍ട്ടല്‍ ഓഫീസ് ജീവനക്കാരിയെ കബളിപ്പിച്ച് അജ്ഞാതന്‍ തട്ടിയെടുത്ത് 5500 രൂപ
വൈപ്പിൻ: ഇൻഷ്വറൻസ് പോർട്ടൽ ഓഫീസിലെത്തിയ അജ്ഞാതൻ ജീവനക്കാരിയെ കബളിപ്പിച്ച് 5,500 രൂപ കവർന്നു. ഓച്ചന്തുരുത്ത് കന്പനിപ്പടി ബസ് സ്റ്റോപ്പിനു തെക്കുഭാഗത്തുള്ള യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസിന്റെ പോർട്ടൽ ഓഫീസിൽനിന്നാണ് കഴിഞ്ഞ ദിവസം പണം കബളിപ്പിച്ചത്. ഉച്ചയ്ക്ക് 12.40 ഓടെ ഈ ഓഫീസ് നടത്തുന്ന മിൽട്ടൺ എന്നയാളെ അന്വേഷിച്ചെത്തിയ 45 വയസ് പ്രായമുള്ളയാളാ ണു കബളിപ്പിക്കൽ നടത്തിയത്്. മിൽട്ടൺ ഓഫീസിലില്ലാതിരുന്ന സമയത്ത് ബൈക്കിലെത്തിയ ഇയാൾ ജീവനക്കാരിയോട് മിൽട്ടന്റെ ഫോൺ നന്പർ വാങ്ങി അവരുടെ മുന്നിൽ വച്ചുതന്നെ മിൽട്ടണെ വിളിക്കുന്നതായി അഭിനയിക്കുകയും ഓഫീസിലെ ജീവനക്കാരിയിൽനിന്ന് പണം വാങ്ങിക്കോട്ടെ എന്നു ചോദിക്കുകയുമായിരുന്നു. ഇതു ശരിയാണെന്നു തെറ്റിദ്ധരിച്ച ഓഫീസ് ജീവനക്കാരി പണം നൽകുകയും ചെയ്തു. പിന്നീട് മിൽട്ടൺ സ്ഥലത്തെത്തിയപ്പോഴാണ് അജ്ഞാതൻ കബളിപ്പിച്ചതായി മനസിലായത്. സമീപത്തെ സിസിടിവി കാമറകളിൽ ആളുടെ ദൃശ്യവും വാഹനവും പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്. ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreമൂന്നു മക്കളെയും സമർപ്പിതശുശ്രൂഷയിലേക്കു കൈപിടിച്ചു വിൽസനും ലിസിയും
സിജോ പൈനാടത്ത് കൊച്ചി: സ്നേഹിച്ചു വളർത്തിയ മക്കളെ പൂർണമായും ദൈവത്തിന്റെയും ദൈവജനത്തിന്റെയും ശുശ്രൂഷയ്ക്കായി പറഞ്ഞയയ്ക്കാൻ മനസൊരുക്കിയ മാതാപിതാക്കൾ പുതിയകാലത്തെ സമർപ്പിതവിചാരങ്ങൾക്കു പ്രചോദനമാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി കാടുകുറ്റി കൊല്ലംപറന്പിൽ വിൽസൻ-ലിസി ദന്പതികളാണു തങ്ങളുടെ മൂന്നു പെൺമക്കളെയും സമർപ്പിതശുശ്രൂഷയിലേക്കു കൈപിടിച്ചത്. മക്കളായ ഹിത, ദിവ്യ, അനു എന്നിവർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിൽ (എഫ്സിസി) അംഗങ്ങളായി സന്ന്യാസജീവിതത്തിന്റെ ആനന്ദത്തിലാണ്. സ്കൂൾ പഠനത്തിൽ മികവിന്റെ ഉയരങ്ങൾ സ്വന്തമാക്കിയശേഷമാണു മൂവരും സന്ന്യാസവിളി സ്വീകരിച്ചു സമർപ്പിത സഞ്ചാരം തുടങ്ങിയത്. രണ്ടു പേരും പ്രേഷിതപ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യമറിഞ്ഞു മിഷൻ മേഖലയിൽ സേവനം തെരഞ്ഞെടുത്തു. 2011ലായിരുന്നു മൂത്ത മകൾ സിസ്റ്റർ ഹിത തെരേസിന്റെ പ്രഥമ വ്രതവാഗ്ദാനം. എഫ്സിസിയുടെ ഭോപ്പാൽ അമല പ്രോവിൻസിന്റെ ഭാഗമായാണു സമർപ്പിതശുശ്രൂഷ. ഇൻഡോറിലെ സെമിലിയിൽ വില്ലേജുകളിലെ പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുകയാണു സിസ്റ്റർ ഹിത. നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ ഉണ്ടായിരുന്നു. രണ്ടാമത്തെ മകൾ സിസ്റ്റർ ദിവ്യ…
Read Moreഎളങ്കുന്നപ്പുഴ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; കായലിൽ ചാടി മരിച്ച കൃഷ്ണന്റെ മകൻ ഇടതു സ്ഥാനാർഥി
വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് 22-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരേ കുറിപ്പെഴുതു ആത്മഹത്യചെയ്ത വി.കെ. കൃണന്റെ മകൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ആത്മഹത്യാകുറിപ്പ് എഴുതി ഫെറിബോട്ടിൽ നിന്നും കായലിൽ ചാടി മരിച്ച 22-ാംവാർഡ് സിപിഎം അംഗമായിരുന്ന വി.കെ. കൃഷ്ണന്റെ മകൻ സന്പത്ത് കുമാർ മത്സരത്തിനിറങ്ങുന്നത്. 18നു നടക്കുന്ന കർത്തേടം ബാങ്ക് തെരഞ്ഞെടുപ്പിലും സന്പത്ത്കുമാർ ഇടതുപാനലിന്റെ സ്ഥാനാർഥിയാണ്. നേരത്തെ ഒരു സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പേരാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി പറഞ്ഞു കേട്ടിരുന്നതെങ്കിലും അവസാനം സിപിഎം സന്പത്ത് കുമാറിനെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമായ 12 നു രാവിലെ സന്പത്ത്കുമാർ പത്രിക സമർപ്പിക്കും. യുഡിഎഫിനു ഇനിയും സ്ഥാനാർഥിയായില്ലെന്നാണ് സൂചന. ഘടകകക്ഷിയായ കേരളാകോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റ്. ഇവിടെ നാലുസ്ഥാനാർഥികളെ ഇവർ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവസാന തീരുമാനം ആയില്ല. ഇതിനിടെ ഈ സീറ്റ് ഉപതെരഞ്ഞെടുപ്പിൽ മാത്രം കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരളകോണ്‍ഗ്രസ്…
Read More