ശബരിമല:  ഹർത്താൽ ദിനത്തിൽ വഴിതടയൽ, അക്രമം; പറവൂരിൽ‌ നാലുപേർ അറസ്റ്റിൽ; ആലുവയിൽ അഞ്ച് പേർ കസ്റ്റഡിയിൽ

പറവൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്കിയ പ്രശ്നവുമായി ബന്ധപ്പെട്ട് ഹർത്താൽ നടത്തിയ ദിവസം ദേശീയപാത 66ൽ വഴിതടഞ്ഞ കേസിൽ അഞ്ചുപേരെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേശീയപാതയിൽ ചെറിയപ്പിള്ളി കവലയിലാണ് ബിജെപിക്കാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞത്. ഇതിൽ ഉൾപ്പെട്ട പറവൂർ സ്വദേശികളായ വിനേഷ് (26), രഞ്ജിത്ത് (40), ജയപ്രകാശ് (27), ശശി (34) എന്നിവരാണ് അറസ്റ്റിലായത്. പറവൂർ സിഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആലുവയിൽ അഞ്ച് പേർ കസ്റ്റഡിയിൽ ആലുവ: ശബരിമല വിഷയത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ഹോട്ടൽ ആക്രമിച്ച അഞ്ചുപേർ കസ്റ്റഡിയിൽ. ആലുവ തോട്ടുമുഖത്തെ ഹോട്ടലിലായിരുന്നു അക്രമണം നടന്നത്. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

Read More

രഹന ഫാത്തിമയുടെ വീടാക്രമിച്ച സംഭവം; ഒരാൾ പോലീസിൽ കീഴടങ്ങി; രണ്ടാമനായി അന്വേഷണം ഉൗർജിതമാക്കി

കൊച്ചി: ശബരിമല സന്ദർശനത്തിനുപോയ രഹന ഫാത്തിമയുടെ വീടാക്രമിച്ച കേസിൽ ഇനി പിടിയിലാകാനുള്ള ആളിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. വീടാക്രമിച്ച രണ്ടംഗ സംഘത്തിൽ ഒരാൾ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് വിദ്യാമന്ദിർ റോഡ് ബാവൻസ് പുലിമുറ്റത്തുപറന്പ് പി.എ.ബിജു (47) ആണ് എറണാകുളം സൗത്ത് പോലീസിൽ കീഴടങ്ങിയത്. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകനായ അജീഷിനെയാണ് പോലീസ് തേടുന്നത്. അജീഷാണ് ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്നതെന്നാണ് ഇയാൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായും ഉടൻ പിടികൂടാൻ സാധിക്കുമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ചോദ്യം ചെയ്യാൻ ചില ബിജെപി പ്രവർത്തകരെ വിളിച്ചുവരുത്തിയതോടെയാണ് ബിജു കീഴടങ്ങിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും സംഭവസമയത്തു ബിജു ധരിച്ചിരുന്ന ഹെൽമറ്റും കണ്ടെടുത്തു. കഴിഞ്ഞ 19നു രാവിലെ ഏഴരയോടെ രഹന താമസിക്കുന്ന പനന്പിള്ളിനഗർ എസ്ബിഐ…

Read More

 മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹർജി തുടരണമോയെന്നു  ഹൈക്കോടതി;  രണ്ടു ദിവസത്തിനകം  അറിയിക്കാമെന്നു കെ. സുരേന്ദ്രന്‍റെ അഭിഭാഷകൻ

കൊച്ചി: മഞ്ചേശ്വരത്ത് പി.ബി. അബ്ദുൾ റസാഖിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹർജിയിലെ നടപടികൾ തുടരണമോയെന്നു ഹൈക്കോടതി. ഇന്ന് കേസ് പരിഗണിക്കവേയാണു പരാതിക്കാരനോട് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. രണ്ടു ദിവസത്തിനകം വിവരം അറിയിക്കാമെന്നു കെ. സുരേന്ദ്രന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കള്ളവോട്ട് നേടിയാണ് അബ്ദുൾ റസാഖിന്‍റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍റെ ഹർജി.

Read More

കോഴിവില പറക്കുന്നു; പിടിമുറുക്കി കോഴി മാഫിയ; കർഷകനു കണ്ണീരു മാത്രം 

മൂവാറ്റുപുഴ: വിപണിയിൽ കോഴി വില കുതിച്ചുയരുന്നു. പ്രളയത്തെത്തുടർന്നു സംസ്ഥാനത്തെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽനിന്നു വരവു കുറഞ്ഞതുമാണ് വില വർധനയ്‌ക്കു കാരണമായി പറയപ്പെടുന്നത്. നോന്പുകാലമാകുന്നതോടെ വില കാര്യമായി കുറയുമെന്ന പ്രതീക്ഷയിൽ കർഷകർ ഉത്പാദനം കുറച്ചതും നിലവിൽ വില വർധനയ്‌ക്കു കാരണമാകുന്നുണ്ട്. പ്രളയത്തിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ നൂറുകണക്കിനു ഫാമുകളിലെ ആയിരക്കണക്കിനു കോഴികൾ ചത്തിരുന്നു. ആവശ്യക്കാർ കൂടിയതുമൂലം വ്യാപാരികൾ വില കൂട്ടുന്നതാണെന്ന ആക്ഷേപം ശക്തമാണ്. പ്രളയത്തെത്തുടർന്നു വിൽപന കുറഞ്ഞതോടെ കഴിഞ്ഞമാസം 75 രൂപയ്ക്കു താഴെ ചില്ലറ വിൽപന നടന്ന ഇറച്ചിക്കോഴിയ്ക്കു നിലവിൽ 135നു മുകളിലാണ് വില. കോഴി വിലയുമായി ബന്ധപ്പെട്ടു സർക്കാർ ഏർപ്പെടുത്തിയ വില നിയന്ത്രണം ഒരു വശത്ത് നിലനിൽക്കുന്പോഴാണ് ഇറച്ചി വില ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രളയത്തെത്തുടർന്നു നഷ്ടത്തിലായ പല ഫാമുകളുടെയും പ്രവർത്തനം മന്ദഗതിയിലാണെന്നതും പ്രശ്നത്തിന്‍റെ തീവ്രത വർധിപ്പിക്കുകയാണ്. തീറ്റ, മരുന്ന്, വൈദ്യുതി തുടങ്ങിയ ഉത്പാദന ചെലവും…

Read More

കപ്പൽ ചാൽ ആഴം വർധിപ്പിക്കുന്നതിന് മുമ്പ് ചർച്ചകളും ശാസ്ത്രീയ പഠനങ്ങളും സംഘടിപ്പിക്കണമെന്ന് എംഎൽഎ

വൈപ്പിൻ: കൊച്ചി കപ്പൽച്ചാൽ ആഴം വർധിപ്പിക്കുന്നതിനു മുന്പായി ശാസ്ത്രീയമായ പഠനം നടത്തണമെന്ന് എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടു. ആഴം വർധിപ്പിക്കുന്ന നടപടി മത്സ്യോത്പാദനത്തെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മത്സ്യമേഖലയിൽ സംജാതമായിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകണമെന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യം കണക്കിലെടുക്കേണ്ടതാണ്. തിരുത, കണന്പ്, കാളാഞ്ചി, പൂമീൻ തുടങ്ങിയ മത്സ്യയിനങ്ങളുടെ സ്വാഭാവികവും ജൈവപരമായി ഏറ്റവും അനുയോജ്യവുമായ പ്രജനന കേന്ദ്രമാണ് കൊച്ചി അഴിമുഖവും പരിസര പ്രദേശങ്ങളും. ഇവിടത്തെ സ്വാഭാവിക സവിശേഷതകൾ മാറ്റിമറിക്കുന്നത് മത്സ്യസന്പത്തിനെ ഇല്ലാതാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയപ്പെടുന്നുണ്ട്. തുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ശാസ്ത്രസമൂഹത്തിന്‍റെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരെയും ട്രേഡ് യൂണിയൻ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്തുകയും വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Read More

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിക്രൂട്ടിംഗ് സ്ഥാപന ഉടമയ്ക്കെതിരേ പോലീസ് വീണ്ടും കേസെടുത്തു

വൈപ്പിൻ: ഗൾഫ്നാടുകളിൽ ഓയിൽ റിഗിൽ ഉയർന്ന ശന്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതിനെത്തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ റിക്രൂട്ടിംഗ് സ്ഥാപന ഉടമക്കെതിരേ ഞാറക്കൽ പോലീസ് വീണ്ടും വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. പുതുവൈപ്പിൽ വീട് കേന്ദ്രീകരിച്ച് റീറ്റ മാനേജ്മെന്‍റ് എന്ന റിക്രൂട്ടിംഗ് സ്ഥാപനം നടത്തി വന്നിരുന്ന പുതുവൈപ്പ് കളത്തറ അനിൽകുമാറിന്(52) എതിരേയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി നൽകിയ പരാതിയിലാണ് പുതിയ കേസ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പലകുറി പണം തിരികെ ചോദിച്ചിട്ടും നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയതത്രേ. നേരത്തെ 27 ലക്ഷം തട്ടിച്ചുവെന്നാരോപിച്ച് തട്ടിപ്പിനിരയായ നാലുപേർ നൽകിയ പരാതിയിൽ സെപ്റ്റംബർ അവസാനത്തോടെ ഇയാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്.…

Read More

പത്തു വയസുകാരനെ ക്രൂരമായി മർദിച്ച കേസ്; പ്രതികളായ അമ്മയേയും സുഹൃത്തിനേയും കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായം തേടി പോലീസ് 

കാക്കനാട്: പത്തു വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയായ അമ്മയെയും സുഹൃത്തായ ഡോക്ടറെയും കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്‍റെ സഹായം തേടി. ഫോണ്‍ കോളുകൾ നിരീക്ഷിച്ച് ഇവർ എവിടെയെന്നു തിരിച്ചറിയുന്നതിനുള്ള നീക്കങ്ങളാണ് അധികൃതർ നടത്തുന്നത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച്ഓഫ് ആയതിനാൽ സൈബർ സെല്ലിന്‍റെ പരിശോധനയിൽ കാര്യമായ മുന്നേറ്റം ഇല്ലെന്നാണു ലഭിക്കുന്ന വിവരം. ഇരുവരും ഒളിവിൽ പോകുന്നതിനുമുന്പുതന്നെ ഫോണുകൾ സ്വിച്ച്ഓഫ് ആക്കിയതായാണു അധികൃതരുടെ കണക്കുകൂട്ടൽ. കുട്ടിയുടെ അമ്മ, ഇവരുടെ സൃഹൃത്തും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ ആദർശ് എന്നിവർക്കായുള്ള അന്വേഷണം തൃക്കാക്കര പോലീസ് ഉൗർജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മർദിച്ചതിന് ഇരുവർക്കുമെതിരേ പോക്സോ പ്രകാരം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇരുവരും ബന്ധുവീടുകളിലുമെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അതേസമയം കുട്ടിയെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു കണ്ണൂർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചു. കോടതി നടപടികൾ…

Read More

എസി, ടിവി, മ്യൂസിക് ; വൈക്കം- എറണാകുളം ബോട്ട് യാത്ര ഇനി മിന്നും വേഗത്തിൽ

പൂച്ചാക്കൽ: വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരേപോലെ പ്രതീക്ഷിച്ച് വേന്പനാട്ടുകായലിലൂടെ വൈക്കത്തുനിന്നും എറണാകുളത്തേക്ക് അതിവേഗ (സൂപ്പർഫാസ്റ്റ് )ബോട്ട് സർവീസ് ആരംഭിക്കുന്നു. തുറമുഖ വകുപ്പിന്‍റെ അന്തിമ അനുമതിയും രജിസ്ട്രേഷൻ നടപടികളും പുരോഗമിക്കുന്നു. വൈക്കം എറണാകുളം റൂട്ടിൽ ബോട്ടിലെ വേഗതാ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചു. അടുത്ത ആഴ്ച ബോട്ട് സർവീസ് തുടങ്ങാനാകുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ അറിയിച്ചു. 120 പേർക്ക് യാത്ര ചെയ്യാവുന്ന ഇരുനില ബോട്ടിൽ 50 പേർക്ക് ഇരിക്കാവുന്ന താഴത്തെ നില പൂർണമായും ശീതീകരിച്ചതായിരിക്കും. വൈക്കം ബോട്ട് സ്റ്റേഷനിൽ നിന്നും ആരംഭിച്ച് എറണാകുളം ബോട്ട് ജെട്ടിയിൽ അവസാനിക്കുന്ന തരത്തിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. വൈക്കത്തുനിന്ന് ഒരു മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സർവീസ് നടത്തുക. വൈക്കം, ചെമ്മനാകരി, പൂച്ചാക്കൽ, തവണക്കടവ്, പള്ളിപ്പുറം തുടങ്ങിയ പ്രദേശത്തുള്ളവർ കരമാർഗം എറണാകുളത്ത് എത്തണമെങ്കിൽ രണ്ട് മണിക്കൂർ വേണ്ടിവരും. റോഡിലെ കുണ്ടും കുഴിയിൽ…

Read More

സോളാർ പീഡനക്കേസ്; ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലേക്ക് മാറ്റി

കൊച്ചി: സോളാർ പ്രതി സരിത.എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്. 2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു പീഡിപ്പിച്ചെന്നാണ് സരിതയുടെ മൊഴി. എന്നാൽ തനിക്കെതിരേ കേസ് എടുത്തതു ശബരിമല വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

Read More

കൊച്ചിയിലെ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ വള മോഷ്ടിച്ചത് തൃശൂർ സ്വദേശിനി; സിസിടിവി ദൃശ്യത്തിൽ കണ്ട യുവതിയെക്കുറിച്ച് പോലീസ് പറ‍യുന്നത്..

കൊച്ചി: പട്ടാപ്പകൽ കൊച്ചിയിലെ സ്വർണക്കടയിൽനിന്ന് വള മോഷ്ടിച്ചശേഷം കടന്നുകളഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു. തൃശൂർ സ്വദേശിനിയായ യുവതിയാണു മോഷണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടെ ഇവർ കസ്റ്റഡിയിലുള്ളതായാണു സൂചന. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. അവസാനഘട്ട പരിശോധന നടക്കുകയാണെന്നും ഇതിനുശേഷം മാത്രമേ തുടർ നടപടികളെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു. സ്വർണക്കടയിൽനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നുമാണു യുവതിയെ തിരിച്ചറിഞ്ഞത്. എറണാകുളം ബ്രോഡ് വേയിലെ ജെ.കെ. ജ്വല്ലറിയിൽനിന്നാണു വള മോഷണം പോയത്.

Read More