ഇന്ധനവില ഇന്നും കുറഞ്ഞു; പെട്രോളിന് 10 പൈസയും ഡീസലിന് എട്ട് പൈസയും

കൊച്ചി: ഇന്ധനവിലയിൽ ഇന്നും കുറവ്. പെട്രോളിന് 10 പൈസയും ഡീസലിന് എട്ട് പൈസയുടെയും കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 83.33 രൂപയായും ഡീസൽ വില 78.85 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെത്തുടർന്നാണ് ഇന്ധനവില കുറയുന്നത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ പെട്രോളിന് 1.51 രൂപയുടെയും ഡീസലിന് 89 പൈസയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് പെട്രോൾ വില 84.67 രൂപയും ഡീസൽ വില 80.10 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 83.68 രൂപയായും ഡീസൽ വില 79.20 രൂപയുമായും കുറഞ്ഞു.

Read More

ഇന്ധനവില കുറയുന്നു ;അഞ്ച് ദിവസത്തിനിടെ കുറഞ്ഞത് പെട്രോളിന്  1.41 രൂപയും ഡീസലിന് 81 പൈസയും

കൊച്ചി: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെത്തുടർന്ന് ഇന്ധനവില കുറയുന്നു. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 1.21 രൂപയുടെയും ഡീസലിന് 69 പൈസയുടെയും കുറവുണ്ടായി. ഇന്നു മാത്രം പെട്രോളിന് 31 പൈസയുടെയും ഡീസലിന് 28 പൈസയുടെയും കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 83.43 രൂപയായും ഡീസൽ വില 78.93 രൂപയുമായി കുറഞ്ഞു. ഇന്നലെ ഇത് യഥാക്രമം 83.74 രൂപയും 79.21 രൂപയും ആയിരുന്നു. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 84.77 രൂപയും ഡീസൽ വില 80.18 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 83.78 രൂപയും ഡീസലിന് 79.28 രൂപയുമായി കുറഞ്ഞു.

Read More

രഹന ഫാത്തിമയുടെ വസതിക്കുനേരേ ആക്രമണം നടത്തിയ സംഭവം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി പോലീസ്

കൊച്ചി: ശബരിമല ദർശനത്തിനായി സന്നിധാനത്തെ നടപ്പന്തൽ വരെയെത്തിയ നടിയും മോഡലും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ കൊച്ചിയിലെ വസതിക്കുനേരേ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി പോലീസ്. ആക്രമണം നടത്തിയവരെ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ഇരുവരും നഗരത്തിനു സമീപമുള്ളവരാണെന്നാണു സൂചന. ആക്രമികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല. ആക്രമണത്തിനുശേഷം രണ്ടംഗസംഘം രക്ഷപ്പെടുന്നത് ചിലർ കണ്ടിരുന്നെങ്കിലും ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് ആക്രമികൾ എത്തിയ വാഹനം കണ്ടെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നുവെന്നാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു രഹന താമസിക്കുന്ന പനന്പിള്ളിനഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനുനേരേ ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. പൂട്ടിക്കിടന്ന വീടിന്‍റെ സിറ്റൗട്ടിലെ ജനാല ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ വരാന്തയിലുണ്ടായിരുന്ന…

Read More

പണം വാങ്ങാറുണ്ടെന്ന് പരസ്യ സമ്മതം; കളമശേരി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നിർബന്ധിത അവധിയിൽ

കളമശേരി: പണം വാങ്ങാറുണ്ടെന്ന് കൗൺസിൽ യോഗത്തിനിടെ പരസ്യമായി സമ്മതിച്ച കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ഇന്നു മുതൽ രണ്ടു ദിവസം നിർബന്ധിത അവധിയിൽ. ദിവസേന നടത്തുന്ന പരിശോധനയ്ക്കിടെ വ്യാപകമായി വ്യാപാരികളിൽ നിന്നും മറ്റും നഗര സഭയുടെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുന്നതായി സമ്മതിച്ചതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ഭരണകക്ഷി കൗൺസിലറായ മാർട്ടിൻ തായങ്കരിയുടെ ആരോപണങ്ങൾ ശരിവച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ പി. പൗലോസ് കുറ്റസമ്മതം നടത്തിയത്. ഇടപ്പള്ളി കനാലിലേക്ക് കരി ഓയിൽ തുടർച്ചയായി ഒഴിക്കുന്ന സ്ഥാപനം, ഇടപ്പള്ളി ടോളിലെ ഏതാനും വ്യാപാരികൾ എന്നിവരിൽ നിന്ന് 10000 രൂപവീതം വാങ്ങിയതായാണ് മാർട്ടിൻ തായങ്കരിയുടെ ആരോപണം. സ്ഥാപനങ്ങളുടെ പട്ടികയുമായാണ് മാർട്ടിൻ കൗൺസിലിൽ എത്തിയത്. യോഗത്തിൽ ഹാജരായ ഹെൽത്ത് ഇൻസ്‌പെക്ടർ പൗലോസ് താൻ പണം വാങ്ങാറുണ്ടെന്നും അത് ആരോഗ്യ സ്റ്റാന്റിംഗ് ചെയര്പേഴ്സൺ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്നും…

Read More

ഓട്ടോക്കാരുടെ സത്യസന്ധത: കളഞ്ഞുകിട്ടിയ രണ്ടുപവന്‍റെ  സ്വർണമാല യുവാവിന് തിരികെ ലഭിച്ചു

ചെറായി: ചെറായി ഗൗരീശ്വരം ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ബസ്റ്റോപ്പിൽ കളഞ്ഞുപോയ രണ്ട് പവന്‍റെ സ്വർണമാല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ മഹേഷ്, ഗോപി എന്നിവരുടെ സത്യസന്ധത മൂലം ഉടമക്ക് തിരികെ ലഭിച്ചു. ഇന്നലെ രാവിലെ ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർമാർക്ക് സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടൻ ഇരുവരും മാലയുമായി മുനന്പം സ്റ്റേഷനിലെത്തി ഗ്രേഡ് എസ്ഐ ബഷീറിനെ വിവരങ്ങൾ ധരിപ്പിക്കുകയും മാല ഏല്പിക്കുകയും ചെയ്തു. ഏറെ താമസിയാതെ മാല നഷ്ടപ്പെട്ട വിവരം ഉടമയായ ചെറായി സ്വദേശി സുബി അറിയുകയും മാലയന്വേഷിച്ച് ബസ്റ്റോപ്പിലെത്തുകയും ചെയ്തു. മാല പോലീസിലേൽപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ സുബിയേയും കൂട്ടി സ്റ്റേഷനിലെത്തി. തുടർന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ ഓട്ടോ ഡ്രൈവർമാർ തന്നെ ഉടമയ്ക്ക് മാല കൈമാറുകയും ചെയ്തു. ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയിൽ പോലീസ് ഇവരെ അഭിനന്ദിക്കുകയും ചെയ്തു.

Read More

ഇതരസംസ്ഥാന തൊഴിലാളികളുടെ ശുചിമുറി പൊട്ടിയൊഴുകി; വീട് നാട്ടുകാർ അടച്ചുപൂട്ടി

തൊടുപുഴ: നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും ശുചിമുറി മാലിന്യം പൊട്ടിയൊഴുകിയതിനേത്തുടർന്ന് ഇവർ തങ്ങിയിരുന്ന വീട് നാട്ടുകാർ അടച്ചുപൂട്ടി. മാർക്കറ്റ് റോഡിൽ ചന്തക്കുന്ന് ഭാഗത്ത് ഇന്നലെ രാവിലെയാണ് സംഭവം. വൃത്തിഹീനമായ സാഹചര്യത്തിൽ നാൽപ്പതോളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ശുചിമുറി മാലിന്യം പൊട്ടി സമീപത്തെ പുരയിടങ്ങളിലേക്ക് ഒലിച്ചിറങ്ങിയത്. സ്ഥലത്ത് കടുത്ത ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. വിവരമറിഞ്ഞ് മുനിസിപ്പൽ കൗണ്‍സിലർ ബിൻസി അലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജാഫർഖാൻ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിൽ വിവരം അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷാദ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട് താഴിട്ടു പൂട്ടി. കെട്ടിട ഉടമയ്ക്ക് ഇന്ന് നോട്ടീസ് നൽകുമെന്ന് കൗണ്‍സിലർ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇവിടെ താറാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട് മുന്പൊരിക്കൽ നഗരസഭ നോട്ടീസ്…

Read More

കൊച്ചി നഗരത്തിലെ ബസ് യാത്രികരുടെ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞ് ട്രാൻസ്പോർട്ട് കമ്മീഷണർ

കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുഗതാഗത ദിനാചരണത്തിന്‍റെ ഭാഗമായി കേരള ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ ബസ് യാത്ര നടത്തി. കച്ചേരിപ്പടിയിൽനിന്നു ചിറ്റൂരിലേക്കാണ് അദ്ദേഹം യാത്ര നടത്തിയത്. തുടർന്ന്, സൗത്ത് ചിറ്റൂർ വൈസ്മെൻ ക്ലബ്ബിന്‍റെ ആതിഥേയത്തിൽ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പ്രദേശത്തെ പൊതുഗതാഗത പ്രശ്നങ്ങളെ പറ്റിയുള്ള ചർച്ചയിൽ ട്രാൻസ്പോർട്ട് കമ്മീഷണറും ഹൈബി ഈഡൻ എംഎൽഎയും പങ്കെടുത്തു. യോഗത്തിൽ ചിറ്റൂർ ഫെറി സ്റ്റാൻഡിൽ വരുന്ന ബസുകൾ ആസ്റ്റർ മെഡ്സിറ്റി-കണ്ടെയ്നർ റോഡ് വഴി കളമശേരി മെട്രോ സ്റ്റേഷൻ വഴി ബന്ധിപ്പിക്കുവാനും തുടർന്ന് എച്ച്എംടി സീപോർട്ട്-എയർപോർട്ട് വഴി കാക്കനാട് വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് വൈസ്മെൻ ക്ലബ് പ്രതിനിധി എബനേസർ ചുള്ളിക്കാട്ട് നിവേദനം സമർപ്പിച്ചു. പുതിയ ആശയം എറണാകുളത്തിന്‍റെ വടക്കേ ഭാഗത്തേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും…

Read More

സൗന്ദര്യം മങ്ങി മറൈൻഡ്രൈവ്; പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി

കൊച്ചി: കൊച്ചിയുടെ ഹൃദയമായ മറൈൻഡ്രൈവിന്‍റെ സൗന്ദര്യവത്ക്കരണത്തിനായി ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്‍റ് അഥോറിട്ടി (ജിസിഡിഎ) നിരവധി പദ്ധതികൾ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. ദിവസേന നൂറുകണക്കിനു വിനോദസഞ്ചാരികളെത്തുന്ന മറൈൻഡ്രൈവിനെ ഒരു വിനോദ മേഖലയാക്കുമെന്നു ജിസിഡിഎ ചെയർമാൻ വി. സലിം ഒരു മാസംമുന്പ് പ്രഖ്യാപിച്ചിരുന്നു. അതിനും തുടർച്ചയുണ്ടായില്ല. മറൈൻഡ്രൈവിന്‍റെ സൗന്ദര്യമാകട്ടെ പരിചരണമില്ലാതെ നാൾക്കുനാൾ കുറഞ്ഞും വരുന്നു. മറൈൻ ഡ്രൈവിനായി പലതവണ ആവർത്തിച്ചു ജിസിഡിഎ പ്രഖ്യാപിച്ച കൊച്ചി കായലിനു കുറുകെയുള്ള കേബിൾ കാർ പദ്ധതിയും മൾട്ടിലെവൽ കാർ പാർക്കിംഗും പ്രഖ്യാപനങ്ങളിൽതന്നെ ഒതുങ്ങുകയാണ്. ഇത്തവണത്തെ ബജറ്റിലും ഈ പദ്ധതികളുണ്ട്. ഇവ ഇക്കുറിയെങ്കിലും പ്രാവർത്തികമാകുമോയെന്നതു കണ്ടുതന്നെയറിയണം. പിപിപി മോഡലിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാർക്കിംഗ് പദ്ധതിയിൽ ഒരേസമയം മുന്നൂറു കാറുകൾക്കു പാർക്കു ചെയ്യാൻ കഴിയും വിധമുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും കാർപാർക്കിംഗ് സംവിധാനം സാധ്യമാക്കുക. മറൈൻഡ്രൈവ് മൈതാനം മുതൽ ബോൾഗാട്ടിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് കേബിൾ…

Read More

താളമേളം..! രണ്ടര മണിക്കൂർ നീണ്ട മേളം കാണാൻ നൂറുകണക്കിന് ആസ്വാദകര്‍; ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ജയറാം കൊട്ടിക്കയറി

ചോറ്റാനിക്കര: മേളപ്രേമികൾക്ക് നിർവൃതി പകർന്ന് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പത്മശ്രീ ജയറാമിന്‍റെ പ്രമാണത്തിൽ അഞ്ചാം പവിഴമല്ലിത്തറമേളം. ജയറാം ഏഴു തവണ പ്രമാണക്കാരനായി ക്ഷേത്രത്തിൽ മേളം നടത്തിയിരുന്നു. ആദ്യ രണ്ടു തവണയും സാധാരണമേളമാണ് നടത്തിയിരുന്നത്. ജയറാമിന്‍റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ പവിഴമല്ലിത്തറമേളമാണ് ഇന്നലെ രാവിലെ 8.30ന് ശ്രീമൂലസ്ഥാനത്തിനു മുന്നിൽ അരങ്ങു തകർത്തത്. ഒന്നാം കാലത്തിൽ തുടങ്ങി രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറി അഞ്ചാം കാലത്തിൽ പവിഴമല്ലിത്തറയുടെ മുന്നിലാണ് കൊട്ടി കലാശിച്ചത്. ക്ഷേത്രത്തിലെ പന്തീരടി പൂജയും സരസ്വതീപൂജയും കഴിഞ്ഞു മൂന്നു ഗജവീരന്മാരുടെ ശീവേലിക്കാണ് മേളം നടന്നത്. ആകെ 111 വാദ്യകലാകാരന്മാർ മേളത്തിൽ പങ്കുചേർന്നു.രണ്ടര മണിക്കൂർ നീണ്ട മേളം കാണാൻ നൂറുകണക്കിന് ആസ്വാദകരാണ് ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയത്.

Read More

മാലിന്യശേഖരണം! ഉത്തരവാദിത്വം കോർപറേഷന്, മാലിന്യം വലിച്ചെറിഞ്ഞാൽ 25,000 പിഴ, ഒരുവർഷം തടവ്

കൊച്ചി: കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഖരമാലിന്യ ശേഖരണവും സംസ്കരണവും കോർപറേഷന്‍റെ ഉത്തരവാദിത്വമാണെന്നും പൊതുജനങ്ങൾക്കു വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ട കടമ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാലിന്യവുമായി ബന്ധപ്പെട്ട പരാതികളിൽ കൊച്ചി കോർപറേഷൻ ഉറക്കം വിട്ടുണർന്നു പൊതുജനങ്ങൾ ആഗ്രഹിക്കുന്നതുപോല ജനാധിപത്യപരമായ കടമ ചെയ്യണം. മാലിന്യ സംസ്കരണം കോർപറേഷന്‍റെ ഉത്തരവാദിത്വമാണെങ്കിലും കോർപറേഷനോ വാർഡ് കൗണ്‍സിലർമാരോ തങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം നിർവഹിച്ചോയെന്നു സംശയമുണ്ട്. കോർപറേഷൻ പരിധിയിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുണ്ടാകാം. മാലിന്യനീക്കം കോർപറേഷന്‍റെ അടിസ്ഥാന കടമകളിലൊന്നാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കോർപറേഷനും വാർഡ് കൗണ്‍സിലർമാരുമാണ് ഉത്തരവാദികളെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. കലൂർ വൈലോപ്പിള്ളി ലെയിനിലെ മാലിന്യം നീക്കം ചെയ്യാൻ കോർപറേഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു പ്രദേശവാസിയായ ഏബ്രഹാം ക്ലൻസി റോസ് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. കോർപറേഷൻ പരിധിയിൽ മാലിന്യങ്ങൾ ശേഖരിക്കാൻ വലിയ വീപ്പകൾ സ്ഥാപിക്കുകയോ വീടുകളിൽനിന്നു മാലിന്യം…

Read More