വാഴക്കുളം: വിവാഹ വാർഷികാഘോഷത്തിന് നീക്കിവച്ചിരുന്ന തുക പ്രളയത്തിൽ വീടുതകർന്നവർക്കായി നൽകി റിട്ടയേർഡ് അധ്യാപകൻ മാതൃകയായി. നടുക്കര സെന്റ് തോമസ് എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന പോൾ പൊൻകല്ലുങ്കലാണ് വീടുകളുടെ പുനർനിർമാണത്തിനു സംഭാവന നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇദേഹത്തിന്റെ അന്‍പതാം വിവാഹ വാർഷികമായിരുന്നു.എന്നാൽ വിദേശത്തായിരിക്കുന്ന മക്കളുടെ അവധി കണക്കാക്കി കഴിഞ്ഞ മാസം ആഘോഷ പരിപാടികൾ നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മഞ്ഞളളൂർ പഞ്ചായത്തിലെ തൊടുപുഴ, മുവാറ്റുപുഴയാറിന്റെ തീരത്തുള്ള വീടുകൾ പ്രളയം തകർത്തത്. നാലു വീടുകൾ പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും നശിച്ചു. ഇതറിഞ്ഞ പോൾ വിവാഹ വാർഷികാഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മഞ്ഞളളൂർ പഞ്ചായത്തു പ്രസിഡന്റുമായ ജോസ് പെരുന്പിളളിക്കുന്നേൽ രക്ഷാധികാരിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ചെയർമാനും രാജശ്രീ അനിൽ, എൻ.ജെ. ജോർജ്, പി.ബി.സാബു, ഇ.കെ. സുരേഷ് എന്നിവർ ഭാരവാഹികളുമായി ആരംഭിച്ച പുനർജനി ഭവനപദ്ധതിയിലേക്ക് സംഭാവന…
Read MoreCategory: Kochi
ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയുടെ ജാമ്യം
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ റിമാൻഡിലായിരുന്ന ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിൽ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്യായമായി കേസിൽ ഇടപെടരുത്, രണ്ടാഴ്ച കൂടുന്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുന്‍പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നൽകിയ രണ്ടാമത്തെ ജാമ്യ ഹർജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 ന് കേസിൽ അറസ്റ്റിലായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ ഈ കേസിൽ നൽകിയ ജാമ്യാപേക്ഷ ഒക്ടോബർ മൂന്നിന് സിംഗിൾബെഞ്ച് തള്ളിയിരുന്നു. അഞ്ച് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അന്ന് ജാമ്യാപേക്ഷയെ എതിർത്തത്. തുടർന്നാണ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിയത്. എന്നാൽ, ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ കഴിയേണ്ട…
Read Moreവടവുകോട് കടവരാന്തയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
കിഴക്കമ്പലം: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് കാണിനാട്ടിൽ കട വരാന്തയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദി(40)ന്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കാണിനാട് കള്ളുഷാപ്പിന് സമീപമുള്ള കട വരാന്തയിൽ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്തും നെഞ്ചിലും രക്തം വാർന്നു കിടക്കുന്നുണ്ട്. കാണിനാട് കുറ്റയിലുള്ള പെയിന്റ് നിർമാണ സ്ഥാപനത്തിലെ തൊഴിലാളിയാണ്. ഇന്നലെ നാട്ടുകാരുമായും ഇതര സംസ്ഥാനക്കാരുമായും കാണിനാട് ജംഗ്ഷനിൽവച്ച് വാക്ക് തർക്കമുണ്ടാക്കിയതായും പറയുന്നു. ഇയാളോടൊപ്പം താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്പലമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരെത്തി പരിശോധന നടത്തി. പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കും.
Read Moreആലുവ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിനായി ഗ്രൗണ്ടും ബഹുനില കെട്ടിടവും നിർമിക്കും
ആലുവ: അനുദിനം വർധിക്കുന്ന യാത്രക്കാരെയും വാഹനങ്ങളെയും കൊണ്ട് വീർപ്പുമുട്ടുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ഇരുഭാഗത്തുമായി ബഹുനില പാർക്കിംഗ് കെട്ടിടവും പുതിയ പാർക്കിംഗ് ഗ്രൗണ്ടും ഒരുങ്ങുന്നു. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്താണു പുതിയ റെയിൽവേ ടിക്കറ്റ് കൗണ്ടറും അതിനോടു ചേർന്ന് ബഹുനില പാർക്കിംഗ് കെട്ടിടവും ഉയരുക. അതേസമയം ട്രാക്കുകൾക്ക് അപ്പുറം പടിഞ്ഞാറുള്ള എസ്എൻഡിപി സ്കൂളിനോട് ചേർന്നാണ് ഇരുചക്ര വാഹനങ്ങളുടെ പുതിയ പാർക്കിംഗ് ഗ്രൗണ്ട് നിർമിക്കുന്നത്. പുതിയ പ്രവേശന കവാടവും ഉണ്ടാകും.3.2 കോടി രൂപയാണ് ഇതിനായി റെയിൽവേ പദ്ധതി തുകയായി പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്ത് നിർമിക്കുന്ന ബഹുനില പാർക്കിംഗ് കെട്ടിടത്തിൽ 50 കാറുകൾക്കും 200 ഇരുചക്രവാഹങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാനാകും. മറുഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ 300 ഇരുചക്രവാഹങ്ങൾക്കും പാർക്കിംഗ് അനുവദിക്കാനാകും. നിലവിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ 50 കാറുകൾക്കും 200 ഇരുചക്ര വാഹങ്ങൾക്കും മാത്രമേ രണ്ടിടത്തായി പാർക്ക് ചെയ്യാനാകൂ. അതിനിടയിൽ…
Read Moreപതിനേഴുകാരിയെ പീഡിക്കാൻ ശ്രമമുണ്ടായെന്ന രേവതിയുടെ വെളിപ്പെടുത്തൽ; അഭിഭാഷകൻ ജിയാസ് ജമാലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു
കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമമുണ്ടായെന്ന ഡബ്ല്യുസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. വർഷങ്ങൾക്ക് മുന്‍പുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുന്‍പ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും സെൻട്രൽ സിഐ എ.അനന്തലാൽ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം രേവതി വെളിപ്പെടുത്തിയത്. സെൻട്രൽ പോോലീസിൽ ജിയാസ് ജമാൽ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി…
Read Moreകക്കുംതോറും മുടിയും മുടിയുംതോറും കക്കും! നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതി പിടിയില്‍; 65 പവനോളം കവര്‍ന്നതായി പോലീസ്
അങ്കമാലി: ബൈക്കിലെത്തി മാലപൊട്ടിച്ചു കടക്കുന്ന മലപ്പുറം സ്വദേശി പിടിയിൽ. നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ താനൂർ ചെമ്പന്റപുരയ്ക്കൽ ഇമ്രാൻ ഖാനെ(33)യാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കാക്കനാട് താമസിക്കുന്ന പ്രതി 65 പവനോളം കവർന്നതായി പോലീസ് അറിയിച്ചു. അങ്കമാലി, നെടുമ്പാശേരി, കളമശേരി, തൃക്കാക്കര, പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ 27 കേസുകൾ നിലവിലുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ജയിലിൽ സിം കാർഡ് എത്തിച്ചുനൽകിയ കേസിലും ഇയാൾ പ്രതിയാണ്. തൃശൂർ പേരാമംഗലം ഭാഗത്ത് മാലപ്പൊട്ടിച്ചശേഷം ബൈക്കിൽ മടങ്ങവേ ബൈക്ക് മറിഞ്ഞിരുന്നു. കൃത്യത്തിനുശേഷം അമിതവേഗത്തിൽ രക്ഷപെടാനും ഇതിലൂടെ ബൈക്കിന്റെ നമ്പർ ദൃക്സാക്ഷികൾക്ക് ലഭിക്കാതിരിക്കാനുമായി ന്യൂജെൻ ബൈക്കാണ് പ്രതി മോഷണത്തിന് ഉപയോഗിച്ചിരുന്നത്. ഈ ബൈക്കിന്റെ നന്പറിനെ പിന്തുടർന്നുള്ള അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. ഇയാളിൽനിന്ന്…
Read Moreബ്യൂട്ടി പാർലറുകൾ കേന്ദ്രീകരിച്ചു മോഷണം; യുവതി പോലീസ് പിടിയിൽ; ഷീബയുടെ പുത്തിൻ തട്ടിപ്പു രീതികേട്ട് അതിശയിച്ച് പോലീസ്
പെരുന്പാവൂർ: ബ്യൂട്ടി പാർലറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ യുവതിയെ റിമാൻഡ് ചെയ്തു. അരൂർ പുത്തൻവീട്ടിൽ ഷീബ സുരേഷി (45)നെയാണ് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബ്യൂട്ടി പാർലറുകളിൽ തല മസാജ് ചെയ്യാനായെത്തുന്ന യുവതി മസാജ് ചെയ്യുന്നയാളുടെ കൈകളിലെ സ്വർണാഭരണങ്ങൾ അഴിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടശേഷം ഈ സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 12ന് പെരുന്പാവൂർ പോലീസ് സ്റ്റേഷനു സമീപത്തുള്ള ബ്യൂട്ടി പാർലറിൽ ഇത്തരത്തിൽ ആഭരണങ്ങളും ജീവനക്കാരിയുടെ ബാഗും മോഷ്ടിച്ചിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞ ജീവനക്കാരി യുവതിക്ക് പിന്നാലെ ഓടിയെത്തിയെങ്കിലും യുവതി ഓട്ടോറിക്ഷയിൽ കടന്നുകളയുകയായിരുന്നു. പെരുന്പാവൂർ സ്റ്റേഷനിലെ സീനിയർ സിപിഒ ജയപ്രകാശിനെക്കൊണ്ട് പ്രതിയുടെ രേഖാചിത്രം വരപ്പിച്ച് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എറണാകുളം സിറ്റി പോലീസ് സ്പെഷൽ സ്ക്വാഡ് പ്രതിയെക്കുറിച്ച് സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ അരൂരിലെ വാടകവീട്ടിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്നുതന്നെ…
Read Moreപ്ലൈവുഡ് വ്യാപാരികൾ തമ്മിലുള്ള തർക്കം; ക്വട്ടേഷൻ നൽകിയ രണ്ടുപേർ അറസ്റ്റിൽ; പോലീസിന്റെ സമയോചിതമായ ഇടപെടലാണ് അക്രമം ഒഴിവായത്
മൂവാറ്റുപുഴ: പ്ലൈവുഡ് വ്യാപാരികൾ തമ്മിലുള്ള തർക്കത്തെത്തു ടർന്നു ക്വട്ടേഷൻ സംഘാംഗങ്ങളെ മൂവാറ്റുപുഴയിൽ എത്തിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ മാർക്കറ്റ് മേലേത്തുഞ്ഞാലിൽ സുരേഷ് (48), പെരുമറ്റം തച്ചിളായിൽ സലാം (48) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. നേരത്തെ 20 അംഗ ക്വട്ടേഷൻസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ മൂവാറ്റുപുഴയിൽ എത്തിച്ച പ്രധാനികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ. പ്ലൈവുഡ് കച്ചവടക്കാർ തമ്മിൽ കഴിഞ്ഞയാഴ്ച പേഴയ്ക്കാപ്പിള്ളിയിൽ ഉണ്ടായ അടിപിടിയെ തുടർന്നാണ് സലാമിന്റെയും സുരേഷിന്റെയും നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ മാരകായുധങ്ങളുമായി എത്തിച്ചത്. എന്നാൽ പോലീസിന്റെ ശക്തമായ ഇടപെടൽമൂലം ക്വട്ടേഷൻ സംഘത്തെ പിടികൂടുകയായിരുന്നു. ഈ കേസിൽ മറ്റുള്ളവരെക്കുറിച്ചും പോലീസിനു വ്യക്തമായ സൂചന ലഭിച്ചതിനെതുടർന്ന് അന്വേഷണം നടന്നുവരികയാണ്. പെരുന്പാവൂർ കേന്ദ്രീകരിച്ചു തടിവ്യാപാരം നടത്തുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
Read Moreശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ നടക്കുന്ന നാമജപഘോഷയാത്രയിൽ പങ്കെടുത്ത് ചലച്ചിത്രനടനും എംപിയുമായ സുരേഷ്ഗോപി
കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 21 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ നാമജപ യാത്ര. രാവിലെ പതിനൊന്നോടെ എറണാകുളം ശിവക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് നാമജപ യാത്ര ആരംഭിച്ചത്. യാത്ര കണയന്നൂർ താലൂക്ക്, മഹാരാജാസ് വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി ടിഡി റോഡ്, ഭവൻസ്, കളക്ടറുടെ ക്യാന്പ് ഓഫീസ് വഴി രാമവർമ ക്ലബ്ബിന് മുന്നിലൂടെ ശിവക്ഷേത്രത്തിന് കിഴക്കേ നടയിൽ സമാപിക്കും. ആലങ്ങാട് സംഘത്തിന്റെ പ്രതിഷേധ പേട്ട തുള്ളൽ, ഭജന തുടങ്ങിയവ യാത്രയിലുടനീളമുണ്ട്. സുരേഷ് ഗോപി എംപി, പന്തളം രാജകുടുബ പ്രതിനിധി, തന്ത്രി പ്രമുഖർ, സാമൂഹ്യ സാംസ്കാരിക നായകർ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്.
Read Moreശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒന്ന് ഡൽഹിക്കും ഇട്ടു കൊടുക്കണം; വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാർ; സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിൽ ബിജെപി നേതാവായ കൊല്ലം തുളസിക്കെതിരെ കേസെടുത്തു
കൊച്ചി: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ നടന് കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു നടനും ബിജെപി നേതാവുമായ തുളസിയുടെ വിവാദ പ്രസ്താവന. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്. ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാർ ഒരുങ്ങിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കൊല്ലം തുളസി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും തുളസി പരിഹസിച്ചു. സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം, അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയിൽ. വിധി പറഞ്ഞ ആ ശുംഭന്മാര് കേള്‍ക്കണം- തുളസി പറഞ്ഞു.
Read More