ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ ദുരിതബാധിതർക്കു വിതരണം ചെയ്യാനായി കേന്ദ്രസർക്കാaർ അനുവദിച്ച ഫണ്ട് ദുർവിനിയോഗം ചെയ്തതിനു പുറമേ സംസ്ഥാനസർക്കാർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു സ്വരൂപിച്ച 11 കോടി രൂപയിൽ 3.85 കോടി വിതരണം ചെയ്തില്ലെന്നു വിവരാവകാശ രേഖ. അഞ്ചു ലക്ഷം രൂപ വീതം 220 കുടുംബങ്ങൾക്കു വിതരണം ചെയ്യുമെന്നാണു പറഞ്ഞിരുന്നെങ്കിലും 143 കുടുംബങ്ങൾക്കു മാത്രമാണ് ഇതുവരെ തുക കൈമാറിയത്. തിരുവനന്തപുരത്തു 142 ഉം കാസർഗോഡ് ഒന്നും. ബാക്കി 77 കുടുംബങ്ങൾക്കു വിതരണം ചെയ്യേണ്ട 3.85 കോടി രൂപ ക്ഷേമനിധി ബോർഡിലുണ്ടെങ്കിലും ഇതു വിതരണം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേന്ദ്രസർക്കാർ നൽകിയ തുക പൂർണമായും വിനിയോഗിക്കാതെ ലാപ്സാക്കിയതായി നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഓഖിദുരന്തത്തെ നേരിടാൻ കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും വ്യക്തികളും ചേർന്നു സംസ്ഥാന സർക്കാരിനു നൽകിയതു 241 കോടി രൂപയായിരുന്നു. ഇതിൽ സർക്കാർ ചെലവഴിച്ചതു വെറും…
Read MoreCategory: Kochi
മദ്യപിക്കുന്നതിനുവേണ്ടി വഴികച്ചവടക്കാരനെ മർദിച്ച് പണം മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഒരാൾ കൊലക്കേസിലെ പ്രതിയെന്ന് പോലീസ്
കൊച്ചി: കവർച്ചക്കേസിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ റിമാൻഡ് ചെയ്തു. പൊറ്റക്കുഴിയിൽ കരിന്പ് ജ്യൂസ് കച്ചവടം നടത്തുന്ന ബീഹാർ സ്വദേശി മുഹമ്മദ് സദ്ദംയെ ദേഹോപദ്രവം ഏൽപ്പിച്ചു കവർച്ച നടത്തിയ സംഭവത്തിൽ വടുതല മണിമൂപ്പൻ റോഡിൽ താമസിക്കുന്ന ജൈബി ജോസഫ് (33), എളമക്കര കുറുപ്പുംച്ചിറ ലൈനിൽ താമസിക്കുന്ന സാം ജോസഫ് (30) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. പ്രതികൾ മദ്യം വാങ്ങാനായി കലൂർക്ക് പോകുന്പോൾ വഴിയരികിൽ കരിന്പ് ജ്യൂസ് കച്ചവടം നടത്തുന്ന മുഹമ്മദ് സദ്ദംയെ സമീപിച്ചു മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാത്തതോടെ ഇരുവരും ചേർന്ന് മുഹമ്മദിനെ ഉപദ്രവിക്കുകയും മൊബൈൽ ഫോണും 1500 രൂപ പിടിച്ചു പറിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. എളമക്കര മണികണ്ഠൻ കൊലക്കേസിലെ പ്രതിയാണു ജൈബി. വീട് വളഞ്ഞു പിടികൂടുന്നതിനിടെ ഒന്നാം നിലയിൽനിന്നു ചാടിയെങ്കിലും ജൈബിയെ പിടികൂടുകയായിരുന്നു. നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ…
Read Moreബുൾബുളിൽ സംഗീതമഴ പെയ്യിച്ച് രണ്ടാം ക്ലാസുകാരി ഏഞ്ചലിൻ മരിയ ശ്രദ്ധേയയാകുന്നു
കോതമംഗലം: ബുൾബുളിൽ സംഗീത വിസ്മയം തീർക്കുകയാണ് കോതമംഗലത്തെ രണ്ടാം ക്ലാസുകാരി കൊച്ചുമിടുക്കി. ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഏഞ്ചലിൻ മരിയയാണ് ബുൾബുളിൽ മാന്ത്രികസംഗീതം തീർക്കുന്നത്. പാക്കിസ്ഥാനിലും വടക്കേ ഇന്ത്യയിലും പ്രചാരത്തിലുള്ള ബുൾബുൾ സംഗീത ഉപകരണം ഇതോടെ കോതമംഗലത്തുകാർക്കും പരിചിതമാവുകയാണ്. കൈവഴക്കം കൊണ്ടും നിയന്ത്രണം കൊണ്ടും ഉപകരണത്തെ മെരുക്കിയിരിക്കുന്നു എന്നതാണ് ഏഞ്ചലിൻ മരിയയുടെ കഴിവ്. ഭക്തിഗാനങ്ങളും, നിനിമാഗാനങ്ങളുമുൾപ്പെടെ ബുൾബുളിന്റെ തന്ത്രികളിൽ സംഗീതമായി ഏഞ്ചലിൻ തന്റെ കുഞ്ഞുകരവിരലുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ ഏറെ കീഴടക്കുകയാണ്. ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഈ രണ്ടാം ക്ലാസുകാരി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റ് ചേലാട് ചെങ്ങമനാട്ട് ഏബിൾ സി. അലക്സിന്റെയും ചേലാട് സെന്റ് സ്റ്റീഫൻ ബസ്അനിയാ സ്കൂൾ അധ്യാപിക സ്വപ്ന പോളിന്റെയും…
Read Moreകാറിൽ തട്ടിയതിനെച്ചൊല്ലി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചശേഷം താക്കോൽ ഊരിയെടുത്ത സംഭവം; കേസെടുക്കുക ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയശേഷം
കൊച്ചി: കാറിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെത്തുടർന്നു കാർ യാത്രികർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചശേഷം താക്കോൽ ഉൗരിയെടുത്ത സംഭവത്തിൽ കേസെടുക്കുക ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയശേഷം മാത്രമെന്ന് പോലീസ്. ആരുടെ ഭാഗത്തുനിന്നാണ് തെറ്റ് സംഭവിച്ചതെന്നു വ്യക്തമായശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടോടെ കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുണ്ടായ സംഭവത്തിൽ സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ള അറുപതോളം യാത്രികരാണ് മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിയത്. പാലാ-കൊന്നക്കാട് സർവീസ് നടത്തുന്ന പാലാ ഡിപ്പോയുടെ ബസിലെ ഡ്രൈവർ സാജു ചാക്കോയാണ് ആക്രമണത്തിനിരയായത്. പള്ളുരുത്തി സ്വദേശികളുടെ കാറിൽ തട്ടിയ ബസ് നിർത്താതെ മുന്നോട്ടെടുത്തതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് കലൂർ ജംഗ്ഷനിലെത്തിയ ബസ് കലൂർ സ്റ്റാൻഡിലേക്കു തിരിയുന്പോൾ പിൻഭാഗം കാറിന്റെ പിന്നിൽ തട്ടിയിരുന്നു. തുടർന്നു മുന്നോട്ടെടുത്ത ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ…
Read Moreഎടിഎം കവർച്ച: വൻ ആസൂത്രിതമെന്ന് പോലീസ്; കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്
‘കോട്ടയം: തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാ ശ്രമവും വൻ ആസൂത്രിതമെന്ന്് പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിച്ച് കവർച്ച നടത്തേണ്ട സ്ഥലത്തെ രേഖാചിത്രം അടക്കം എല്ലാം തയാറാക്കിയ ശേഷമായിരുന്നു ഓപ്പറേഷൻ എന്നാണ് പോലീസിന്റെ നിഗമനം. കവർച്ചക്കാർ രണ്ടോ മൂന്നോ സ്ഥലത്ത് തന്പടിച്ചാണ് എത്തിയതെന്നും കരുതുന്നു. മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച് പോകുന്നത് മൂന്നു പേരാണ്. എന്നാൽ കവർച്ച നടത്തിയത് ഏഴു പേരാണ് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായത്. അതായത് ബാക്കി നാലു പേർ കോട്ടയത്തിനും ചാലക്കുടിക്കും മധ്യേ പലയിടത്തു നിന്ന് കയറിയതാണെന്ന്് വ്യക്തം. ഇവരൊക്കെ ആഴ്ചകളായി അതാത് സ്ഥലങ്ങളിൽ വന്ന് താമസിക്കുന്നവരായിരിക്കാം. മുൻപ് ആലപ്പുഴയിൽ നടന്ന എടിഎം കവർച്ചാ കേസിൽ പ്രതികൾ ആഴ്ചകൾക്കു മുൻപേ വന്ന് താമസിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ അന്വേഷണവും നീങ്ങുന്നത്.…
Read Moreതൃപ്പൂണിത്തുറയിൽ താത്കാലിക ക്ഷേത്രം നിർമിച്ചു ബംഗാളികൾ ദുർഗാപൂജയ്ക്കൊരുങ്ങി
തൃപ്പൂണിത്തുറ: ബംഗാളികൾ തൃപ്പൂണിത്തുറയിൽ താത്കാലിക ക്ഷേത്രം നിർമിച്ച് ദുർഗാപൂജക്കൊരുങ്ങി. ഇതരസംസ്ഥാനക്കാരായ ബംഗാളി കുടുംബങ്ങളും തൊഴിലാളികളും ഒത്തുചേർന്ന് സീതാറാം കലാമന്ദിർ അങ്കണത്തിൽ ദുർഗാപൂജ നടത്തുന്നതിനായി താത്കാലിക ക്ഷേത്രമൊരുക്കിയത് കാണികൾക്ക് കൗതുകക്കാഴ്ചയായി. ക്ഷേത്രം പണികളിൽ വിദഗ്ധരായ ബംഗാളിൽനിന്നുള്ള 15 തൊഴിലാളികളെ പ്രത്യേകം വരുത്തിയാണ് ക്ഷേത്രംപണി പൂർത്തിയാക്കിയത്. പട്ടുതുണിയും സ്പോഞ്ചും മറ്റും ഉപയോഗിച്ച് ബഹുനിലകളിൽ നിർമിച്ച ക്ഷേത്രത്തിന് 50 അടിയിലേറെ ഉയരമുണ്ട്. അഞ്ചു ദിവസമെടുത്ത് പൂർത്തിയാക്കിയ ക്ഷേത്രത്തിന് 15 ലക്ഷത്തോളമാണ് ചെലവ്. ക്ഷേത്രത്തിനകത്ത് പൂജയ്ക്കായി സിൽവർ പേപ്പറുകളും മറ്റും ഉപയോഗിച്ചു ദുർഗാവിഗ്രഹവും ഒരുക്കിയിട്ടുണ്ട്. ബംഗാളികളുടെ പ്രത്യേകവാദ്യഘോഷങ്ങളോടെ തിങ്കളാഴ്ച രാവിലെ കളഭപൂജ നടത്തി. ദുർഗാപൂജയും പ്രത്യേക ചടങ്ങുകളും കലാപരിപാടികളും ഇന്നു തുടങ്ങും. 19ന് ആഘോഷങ്ങൾ സമാപിക്കും. ബംഗാളികളുടെ ആഘോഷങ്ങൾ കാണുന്നതിന് നാട്ടുകാരും ഒപ്പമുണ്ട്.
Read Moreആലുവ പുതിയ മാർക്കറ്റ് നിർമാണം നീളുന്നതിൽ പ്രതിഷേധം; താത്ക്കാലിക കടമുറികൾ നിർമിച്ചു കച്ചവടക്കാർ
ആലുവ: നാലര വർഷമായി നഗരസഭയുടെ പുതിയ മാർക്കറ്റ് നിർമാണത്തിനായി 87 ലക്ഷം രൂപ മുൻകൂർ തുക നൽകി കാത്തിരുന്ന കച്ചവടക്കാർ കെട്ടിടനിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് താത്ക്കാലിക കടകൾ നിർമിക്കാൻ ശ്രമം. ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ഇതിനെതിരേ നിശബ്ദരായപ്പോൾ മൂന്നാം മുന്നണിയായി നിൽക്കുന്ന കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ മാര്ക്കറ്റ് നിര്മാണത്തിന്റെ പേരില് പഴയ കെട്ടിടം പൊളിച്ചപ്പോൾ കുടിയിറക്കപ്പെട്ട 11 കച്ചവടക്കാരാണ് 11 കടകൾ നിർമിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ എന്നിവർ പോലീസിനെ വിളിച്ചുവരുത്തി നിർമാണം തടസപ്പെടുത്തുകയായിരുന്നു. അഞ്ച് കടകൾക്കുള്ള ഇരുമ്പ് കാലുകൾ സ്ഥാപിച്ചിട്ടുണ്ട്. മുനിസിപ്പൽ സെക്രട്ടറിയെ വിവരമറിയിച്ചതിനെത്തുടർന്ന് ഇന്നലെ നഗരസഭ നേരിട്ട് ഷെഡ് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ല. എത്രയും വേഗം ഇരുമ്പ് കാലുകൾ എടുത്ത് മാറ്റണമെന്നാണ് മൂന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നത്. അതേസമയം പുതിയ കെട്ടിടം…
Read Moreബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ;യുവതികൾക്കെതിരേ നിരവധി മോഷണക്കേസുകൾ
പെരുന്പാവൂർ: ബസിൽ മോഷണം പതിവാക്കിയ രണ്ട് സ്ത്രീകളെ പെരുന്പാവൂർ പോലീസ് പിടികൂടി. തമിഴ്നാട് മധുര നെഹ്റു നഗർ പി.ആർ.ആർ. സ്ട്രീറ്റിൽ മാരിയപ്പന്റെ ഭാര്യ പ്രിയ, മരിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രിയദർശിനി (25), ചെന്നൈ കലങ്കരവ്യാതം മെറീന ബീച്ച് സ്വദേശി മുത്തയ്യയുടെ ഭാര്യ ഗായത്രി എന്ന് വിളിക്കുന്ന സുകന്യ (28) എന്നിവരാണ് പിടിയിലായത്. ബസിൽ തിക്കും തിരക്കുമുണ്ടാക്കി പ്രായമായ സ്ത്രീകളുടെ സ്വർണമാല മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. പെരുന്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് 76 വയസുള്ള വൃദ്ധയുടെ രണ്ടുപവനോളം വരുന്ന മാല മോഷ്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഎടിഎം കവർച്ച: മോഷണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ അന്വേഷണം
കൊച്ചി: എറണാകുളം, തൃശൂർ ജില്ലകളിലെ രണ്ടു എടിഎമ്മുകളിൽ നിന്നായി 35 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു. മോഷണം നടന്ന് ദിവസങ്ങൾ പിന്നിടുന്പോഴും അന്വേഷണം ഒട്ടും മുന്നോട്ടു പോയിട്ടില്ല. ചാലക്കുടിയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ പിക്കപ്പ് വാനും എടിഎമ്മിലെ കാമറയിൽ കണ്ട ചിത്രവും മാത്രമാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകൾ. കോട്ടയം ജില്ലയിലും മോഷണശ്രമം നടന്നിരുന്നു. അന്വേഷണം കൂടുതൽ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ എറണാകുളത്തെയും കോട്ടയത്തെയും തൃശൂരിലെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. മൂന്നു ജില്ലകളെയും ഏകോപിപ്പിച്ച് ഒരു സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തിൽ തീരുമാനം. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുക. എറണാകളം, കോട്ടയം, തൃശൂർ ജില്ലകളിലെ ഉദ്യോഗസ്ഥരെ സ്ക്വാഡിൽ ഉൾപ്പെടുത്തും. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ എടിഎം തകർത്ത് കവർച്ച…
Read Moreപുള്ളിക്കാരൻ സ്റ്റാറായി തുടരുന്നു, എനിക്ക് പണിയില്ല; യുവനടിയുടെ പരാതി; ഷെറിൻ സ്റ്റാൻലിക്കെതിരായ നടപടി തുടരുമെന്നു ഫെഫ്ക
കൊച്ചി: യുവനടി അർച്ചന പദ്മിനി നടത്തിയ മീ ടു വെളിപ്പെടുത്തലിനെത്തുടർന്നു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലിക്കെതിരേയുള്ള നടപടി തുടരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന അർച്ചന പദ്മിനിയുടെ പരാതിയിൽ ഇയാൾക്കെതിരേ ഫെഫ്ക നടപടിയെടുത്തിരുന്നു. എന്നാൽ അർച്ചന പദ്മിനി ഇയാൾ ഇപ്പോഴും സിനിമയിൽ തുടരുകയാണെന്ന ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ആരോപണം സത്യമാണോയെന്ന് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. പഴയ നടപടി ഇപ്പോഴും നിലനിൽക്കുകയാണ്. ഷെറിൻ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടോയെന്നു വ്യക്തതയില്ല. ഉണ്ടെങ്കിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More