കോതമംഗലം: സ്വകാര്യ ബസ് സർവീസ് വ്യവസായം വലിയ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതായി ബസുടമകളുടെ പരാതി. ഇന്ധന വില കുറച്ചും ഡീസൽ പെർമിറ്റ് ഏർപ്പെടുത്തിയും ഇത് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രളയക്കെടുതിക്കുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും റോഡുകളുടെ ശോചനീയവസ്ഥയും വൻ ഇന്ധന വിലവർധനയും സ്വകാര്യ ബസ് വ്യവസായത്തിനും ഓട്ടോ-ടാക്സി മേഖലക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ദൈനംദിന വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ഉടമകൾ പറയുന്നു. കനത്തമഴയും ഉരുൾപൊട്ടലും ഹൈറേഞ്ചിനെ ഉഴുതുമറിച്ചപ്പോൾ റോഡുകളിലൂടെ വാഹന യാത്ര അസാധ്യമായിരിക്കുകയാണ്. പല ഭാഗത്തും റോഡുകളില്ല. ഇടുക്കി-കട്ടപ്പന റൂട്ടിൽ പ്രളയവും മണ്ണിടിച്ചിലും മൂലം മുടങ്ങിക്കിടന്ന സർവീസുകൾ ഏതാനും ആഴ്ചകൾക്ക് മുന്പാണ് പുനരാരംഭിച്ചത്. തകർന്ന റോഡിലൂടെ ഓടിയെത്താൻ കൂടുതൽ സമയം വേണ്ടിവരുന്നത് ഇന്ധന ചെലവ് കൂട്ടുകയാണ്. കേടുപാടുകൾ വർധിക്കുന്നതും ടയറുകൾ പൊട്ടുന്നതും ചെലവ് ഇരട്ടിയാക്കുന്നു. പ്രളയത്തിനുമുന്പും പല റോഡുകളും യാത്രക്കാരുടെ നടുവൊടിക്കും…
Read MoreCategory: Kochi
ദുരിതാശ്വാസ ക്യാമ്പിൽ നേതാക്കൻമാരെ ഗൗനിച്ചില്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു; പട്ടിക വിഭാഗത്തിൽ പെടുന്ന സെക്രട്ടറിയുടെ സ്ഥാനചലനത്തിന് പിന്നിൽ ചില നേതാക്കളുടെ ആശങ്കയെന്ന് ആക്ഷേപം
കളമശേരി: പ്രളയകാലത്ത് സിപിഎം നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ ക്യാമ്പിൽ നേതാക്കൻമാർക്ക് പ്രാധാന്യം നൽകിയില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നും ആരോപിച്ച് ഏലൂർ ലോക്കൽ കമ്മറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്നു പുറത്താക്കി. ഇഎംഎസ് കോളനി ബ്രാഞ്ച് സെക്രട്ടറി വാസുവിനെയാണ് ഇന്നലെ ഏലൂർ ലോക്കൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനത്തുനിന്നു നീക്കാൻ തീരുമാനിച്ചത്. ഏലൂർ ഹിൻഡാൽകോ ഹാളിൽ നടത്തിയ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായ നിരവധി പ്രശ്നങ്ങളാണ് വാസുവിന് വിനയായത്. ഇടയ്ക്കിടെ ക്യാമ്പ് സന്ദർശിക്കുന്ന ഏലൂർ നഗരസഭാ ചെയർപേഴ്സൺ അടക്കം നേതാക്കന്മാരെയും ഗൗനിച്ചില്ലെന്നും കാഴ്ചക്കാരാൻ വരുന്നവർ എന്ന് അർഥം വരുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതുമാണ് പ്രധാന കണ്ടെത്തലുകൾ. ദുരിതാശ്വാസ ക്യാമ്പിൽ വച്ച് അംഗങ്ങൾ ഏലൂർ നഗരസഭാ ചെയർപേഴ്സനോട് കയർത്തപ്പോൾ വാസു ഇടപെട്ടാണ് സാന്ത്വനപ്പെടുത്തിയത്. ഇതും പാർട്ടി നേതാക്കന്മാർക്ക് കുറച്ചിലായി.അതേസമയം വാസുവിന്റെ പാർട്ടി പ്രവർത്തനങ്ങൾ പാർട്ടിയിലെ ചില നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ്…
Read Moreഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക! ഒരു ഇടവേളയ്ക്ക് ശേഷം ആലുവയിൽ വീണ്ടും ഗുണ്ടാവിളയാട്ടം; യുവാവിന് കുത്തേറ്റു
ആലുവ: ഒരു ഇടവേളയ്ക്ക് ശേഷം ആലുവയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഇന്നലെ രാത്രി നടന്ന സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റു. വയറിനും മുതുകിനും സാരമായ കുത്തേറ്റ ഉളിയന്നൂർ സ്വദേശി അയ്യൂബിനെ അസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുത്തിപരിക്കേൽപ്പിച്ചതായി സംശയിക്കുന്ന തായിക്കാട്ടുകര സ്വദേശി ശ്രീജിത്ത് എന്ന ബിലാൽ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ദേശീയപാതയിൽ ഗ്യാരേജിന് സമീപം വച്ചായിരുന്നു സംഭവം. ആലുവയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം അയ്യൂബ് സഞ്ചരിച്ചിരുന്ന കാർ ബൈക്കിലെത്തിയ ബിലാലും സഹായിയും തടയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തായിക്കാട്ടുകര സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ അജ്ജുഹംസയുടെ നേരെയാണ് ആദ്യം വടിവാൾ വീശിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ അയ്യൂബിന് കുത്തേൽക്കുകയായിരുന്നു. പ്രമാദമായ ആലുവ ഹണി വധക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബിലാൽ. ഗുണ്ടാസംഘങ്ങൾ…
Read Moreഅവധിക്ക് നാട്ടിലെത്തി മടങ്ങവേ ആലപ്പുഴക്കാരൻ ജവാൻ വെടിയുണ്ടയുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ
നെടുന്പാശേരി: വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ എത്തിയ ബിഎസ്എഫ് ജവാനെ എയർപോർട്ടിലെ സുരക്ഷാവിഭാഗം പിടികൂടി. ആലപ്പുഴ സ്വദേശി അഭിശങ്കർ (25) ആണു പിടിയിലായത്. അവധിക്കു നാട്ടിലെത്തിയ ഇയാൾ ഡൽഹിയിലേക്കു മടങ്ങാനെത്തിയതായിരുന്നു. ചെക്കിൻ ബാഗിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണു ബുള്ളറ്റ് കണ്ടെത്തിയത്. സുരക്ഷാവിഭാഗം ഇയാളെ നെടുന്പാശേരി പോലീസിനു കൈമാറി.
Read Moreലേക് പാലസിലേക്ക് റോഡ് നിർമിച്ച കേസിൽ തോമസ് ചാണ്ടിയുടെ മക്കൾക്കെതിരേ തെളിവില്ല; വിജിലൻസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ…
കൊച്ചി: അനധികൃതമായി നിലംനികത്തി ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ച കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി എന്നിവർക്കെതിരേ തെളിവുകളില്ലെന്നു വിജിലൻസ്. ഇവരെ കേസിൽനിന്ന് ഒഴിവാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് വിജിലൻസ് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഡയറക്ടർമാരായ മേരി ചാണ്ടിക്കും ജോണ് മാത്യുവിനുമെതിരെ തെളിവുണ്ടെന്നു വിജിലൻസ് വ്യക്തമാക്കി. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കന്പനിയുടെ ലേക് പാലസ് റിസോർട്ടിലേക്ക് കരുവേലി പാടശേഖരത്തിലൂടെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിലംനികത്തി റോഡ് നിർമിച്ചെന്നാണ് പ്രതികൾക്കെതിരായ കേസ്. തോമസ് ചാണ്ടിയും മക്കളും ഭാര്യയുമുൾപ്പെടെ 22 പേരെ കേസിൽ പ്രതികളാക്കിയിരുന്നു. ആലപ്പുഴ മുൻ ജില്ലാ കളക്ടർ വേണുഗോപാൽ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്. നിലം നികത്തി റോഡ് നിർമിച്ച കാലയളവിൽ ടോബി ചാണ്ടി ഡയറക്ടറായിരുന്നെങ്കിലും അഴിമതിയിൽ…
Read Moreവനിതാ മെഡിക്കൽ ഓഫീസറെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ; ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്; ജോലി നിയമനവുമായി ബന്ധപ്പെട്ട് സമരം നടത്തിയവർക്കെതിരേ കേസ് നൽകിയതാണ് പോസ്റ്ററിനു പിന്നിലെന്ന് ഡോക്ടർമാർ
കൊച്ചി: ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രശ്മിയെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്ററുകൾ പതിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ നടന്ന പ്രതിഷേയോഗം കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ദീപ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ഷിനിൽ അധ്യക്ഷത വഹിച്ചു. ഡോ. പി.ജെ. സിറിയക്, ഡോ. സൈന മേരി, ഡോ. അനൂപ് എന്നിവർ പ്രസംഗിച്ചു. ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 12 ന് എഐവൈഎഫിന്റെ നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ചിരുന്നു. ലാബ് ടെക്നീഷനെ നിയമിക്കേണ്ടത് പഞ്ചായത്താണെന്ന് അറിയിച്ചിട്ടും ഇവർ മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. ആശുപത്രിയുടെ പ്രവർത്തനവും ജോലിയും തടസപ്പെടുത്തിയതിന് പ്രതിഷേധക്കാർക്കെതിരേ ഡോ. രശ്മി പരാതി നൽകുകയും ചെയ്തു. ഇതിന്റെ…
Read Moreമരണമുഖത്തുനിന്നും മനോദൈര്യത്തോടെ ശിവപ്രസാദ് രക്ഷപ്പെടുത്തിയത് 1800 പേരെ; തങ്ങളുടെ ജീവൻ രക്ഷിച്ചയാളെ ആദരിച്ച് ചൂർണിക്കര പഞ്ചായത്ത് നിവാസികളും
ആലുവ: മരണമുഖത്ത് നിന്നും 1800 പേരെ തനിച്ച് രക്ഷപ്പെടുത്തിയ അമ്പാട്ടുകാവ് മുണ്ടേത്ത് പറമ്പിൽ ശിവപ്രസാദിന് ചൂർണിക്കര പഞ്ചായത്ത് നിവാസികളുടെ ആദരവ്. രക്ഷപ്പെട്ടവർ ചേർന്ന് ഒരു പവൻ സ്വർണമോതിരവും പൊന്നടയും അണിയിച്ചാണ് ചൂർണിക്കര പഞ്ചായത്തിലെ കരാറു ജോലിക്കാരനായ ശിവപ്രസാദിനെ ആദരിച്ചത്. അണക്കെട്ട് തുറന്നതിനെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ ആദ്യം മുങ്ങിയ പ്രദേശങ്ങളാണ് അമ്പാട്ടുകാവ് , കമ്പനിപ്പടി, ഇടമുള പരിസരവുമെല്ലാം. കമ്പനിപ്പടിയിലെ കൊച്ചി മെട്രോ സ്റ്റേഷനും ദേശീയ പാതയും മുങ്ങിപ്പോയി. മിന്നൽ വേഗത്തിൽ വെള്ളം ഉയർന്നതിനാൽ ഫ്ളാറ്റുകളിലും വീടുകളിലുമുള്ളവർ പുറത്തേക്ക് ഇറങ്ങാനാവാതെ വിഷമിച്ചു. ഈ സമയത്താണ് ശിവപ്രസാദ് അവിടെയെത്തിയത്. പെരിയാറിന്റെ തീരപ്രദേശമായതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യത്തിലായിരുന്നു. ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച ശേഷം അമ്പാട്ടുകാവിലുള്ള കൊച്ചിൻ റിഫൈനറിയുടെ പമ്പ് ഹൗസിലെത്തി വലിയ വള്ളം സംഘടിപ്പിച്ചു. ഇപ്പോൾ ചൂർണിക്കര പഞ്ചായത്തിലെ കരാറുകാരനാണെങ്കിലും നേരത്തെ വർഷങ്ങളോളം മണൽ വാരൽ തൊഴിലാളിയായിരുന്ന ശിവപ്രസാദിന് വള്ളം തുഴയൽ…
Read Moreഎം.ടി. രമേശിന്റെ കാറിനുനേരേ ആക്രമണം; സയന്റിഫിക് ഉദ്യോഗസ്ഥർ ഇന്നു പരിശോധന നടത്തും; പോലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
കൊച്ചി: അക്രമികൾ തകർത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ കാർ സയന്റിഫിക് ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നു പരിശോധിക്കുമെന്നു പോലീസ് വ്യക്തമാക്കി. നിലവിൽ കാർ നോർത്ത് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയിരിക്കുകയാണ്. പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായില്ലെങ്കിലും അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ചിറ്റൂർ റോഡിൽ പെരുവേലിൽ ലെയിനിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലത്താണു ഞായറാഴ്ചയും വാഹനം നിർത്തിയിട്ടിരുന്നത്. ഈ വാഹനത്തോട് ചേർന്ന് മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും എം.ടി. രമേശിന്റെ വാഹനത്തിനുനേരേ മാത്രമാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണമുണ്ടായ സ്ഥലത്തിനു സമീപമാണു കാർ ഡ്രൈവർ താമസിച്ചുവരുന്നതെന്നും ഞായറാഴ്ച ഇത്തരത്തിൽ കാർ പാർക്ക് ചെയ്തശേഷം ഡ്രൈവർ താമസസ്ഥലത്തേക്കു മടങ്ങിയതിനു പിന്നാലെയാകാം ആക്രമണമെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു. അതേസമയം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ…
Read Moreഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് രണ്ടു ലക്ഷം കവർന്ന സംഭവം: സിസിടിവി കാമറകൾ പരിശോധിക്കും; നഗരത്തിൽ ഇത്തരം കേസുകൾ വർധിക്കുന്നതായി പോലീസ്
കൊച്ചി: കലൂരിൽ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തു രണ്ടു ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുന്നു. സംഭവം നടന്ന സ്ഥലത്തിനു സമീപത്തായുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ ഇന്നുതന്നെ ശേഖരിക്കുമെന്നും പരിശോധനയ്ക്കു വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ രാത്രി ഏഴിനാണു മോഷണം നടന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കൊല്ലം സ്വദേശി സലിമിന്റെ കാറിൽനിന്നാണു പണം നഷ്ടമായത്. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങുന്പോഴാണു കാറിന്റെ ചില്ലു തകർന്നതു ശ്രദ്ധയിൽപ്പെട്ടതെന്നാണു സലിം പോലീസിനെ അറിയിച്ചത്. നോർത്ത് പോലീസാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനിടെ, നഗരത്തിൽ പലയിടങ്ങളിലും സമാനമായ രീതിയിൽ മോഷണം വർധിക്കുന്നതായുള്ള സൂചനകളും അധികൃതർ നൽകുന്നുണ്ട്.
Read Moreഎറണാകുളത്ത് അഞ്ചുവയസുകാരിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ചു; മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകി ജില്ലാ ഓഫീസർ
കൊച്ചി: ജില്ലയിൽ അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ വിദഗ്ധ ചികിത്സ തേടണമെന്നു മുന്നറിയിപ്പിൽ പറയുന്നു. മുൻകരുതലുകൾ – തുമ്മുന്പോഴും, ചുമയ്ക്കുന്പോഴും എച്ച്1എൻ1 രോഗബാധിതരിൽനിന്നു പുറത്തേക്ക് വരുന്ന രോഗാണുക്കൾ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്. അതുകൊണ്ട് തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക > – പുറത്തുപോയി വന്നതിന് ശേഷം കൈകൾ തീർച്ചയായും സോപ്പുപയോഗിച്ച് കഴുകുക > – രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ മാളുകൾ, തീയറ്ററുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക > – രോഗബാധയുള്ളവർ സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിൽനിന്നു രോഗം പൂർണമായി ഭേദമാകുന്നവരെ വിട്ടു നിൽക്കുക. ലക്ഷണങ്ങൾ >…
Read More