ഇന്ധനവില വർധനവ് തുടരുന്നു; ഇന്ന് വർധിച്ചത് പെട്രോളിന് 18 പെസയും ഡീസലിന് 22 പൈസയും

കൊച്ചി: ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയുമാണു വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 85.64 രൂപയായി ഉയർന്നു. ഡീസൽ വില 78.81 രൂപയുമായി. നഗരത്തിനു പുറത്ത് ഡീസൽ വില 79 രൂപ കടന്നും മുന്നേറുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 86.83 രൂപയായപ്പോൾ ഡീസൽ വില 79.93 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 85.75 രൂപയും ഡീസൽ വില 78.93 രൂപയുമാണ്. കോഴിക്കോട് നഗരത്തിനു പുറത്ത് പെട്രോൾ വില 86 രൂപയും ഡീസൽ വില 79 രൂപയും കടന്നു.

Read More

വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ റിസോട്ടിലെത്തിച്ച് പീഡിപ്പിച്ചു; പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ

വൈപ്പിൻ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ട് വന്ന് പീഡിപ്പിച്ച കേസിൽ യുവാവിനെ മുനന്പം പോലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂർ പാറപ്പുറം മാലേത്ത് വീട്ടിൽ മൂസയുടെ മകൻ ബാബു(36) വാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതി പെരുന്പാവൂർ പോലീസിനു നൽകിയ പരാതിയിൽ ബലാത്സംഗത്തിനു കേസെടുത്ത് മുനന്പം പോലീസിനു കൈമാറിയിരുന്നു. പീഡനം നടന്നത് മുനന്പം സ്റ്റേഷൻ പരിധിയിലായതിനാലാണിത്. 2017 മാർച്ച് മുതൽ 2018 ഓഗസ്റ്റ് മാസം വരെ വിവിധ ദിനങ്ങളിലായി ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ട് വന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവാവ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ പ്രതി വീണ്ടും പരാതിക്കാരിയുടെ പിന്നാലെ കൂടിയതോടെ പനങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ബുധനാഴ്ച രാത്രി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…

Read More

പ്രളയദുരിതം അതിജീവിക്കാൻ  ബാങ്കിംഗ് മേഖലയുടെ സഹായം അനിവാര്യമെന്ന് ജില്ലാ കളക്ടർ

കൊച്ചി: പ്രളയദുരിതത്തെ അതിജീവിക്കാൻ ജില്ലയ്ക്കു ബാങ്കിംഗ് മേഖലയുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള. കളക്ടറേറ്റിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം എല്ലാ മേഖലകളെയും ബാധിച്ചു. കാർഷികമേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടായി. വിനോദസഞ്ചാര മേഖല സ്തംഭിച്ചു. സാന്പത്തികസ്രോതസുകളെല്ലാം പെട്ടെന്ന് നിശ്ചലമായി. ആളുകൾക്ക് ജീവൻ നഷ്ടമായതുൾപ്പെടെ വീടിനും വീട്ടുപകരണങ്ങൾക്കും പൊതുമുതലിനും ജീവനോപാധികൾക്കുമുണ്ടായ നഷ്ടം കനത്തതാണ്. പുനരധിവാസപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതു സംബന്ധിച്ച് പഠനം നടത്തണം. ഇക്കാര്യത്തിൽ ബാങ്കുകൾക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും പൊതുജീവിതം സാധാരണനിലയിലാക്കാൻ ബാങ്കിംഗ് മേഖല രംഗത്തിറങ്ങണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ബാങ്കിംഗ് സമിതിയുടെ ജില്ലാ ക്രെഡിറ്റ് പ്ലാൻ അദ്ദേഹം പ്രകാശനം ചെയ്തു. ജില്ലയിലെ ബാങ്ക് നിക്ഷേപം 5.17 ശതമാനമായി കുറഞ്ഞു. ആകെയുള്ള 1,094 ശാഖകളിലായി 90533.65 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിൽ എൻആർഐ നിക്ഷേപം 28391.15 കോടി രൂപയാണ്. വായ്പയിനത്തിൽ 72324.9 കോടി രൂപയാണ്…

Read More

നവകേരള ഭാഗ്യക്കുറിയുടെ പ്രചരണം;  രംഗശ്രീയുടെ ‘അതിജീവനം’ ജില്ലയിൽ പര്യടനം തുടങ്ങി

കൊച്ചി: നവകേരള ഭാഗ്യക്കുറിയുടെ പ്രചരണത്തിനായി ‘അതിജീവനം’ എന്ന പേരിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന തെരുവു നാടകം ജില്ലയിൽ പര്യടനം തുടങ്ങി. കുടുംബശ്രീയുടെ സാംസ്കാരിക വിഭാഗമായ രംഗശ്രീ അണിയിച്ചൊരുക്കിയ നാടകം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമായുള്ള പണം സ്വരൂപിക്കുന്നതിനാണ് സർക്കാർ നവകേരള ഭാഗ്യക്കുറി ഇറക്കിയത്. 250 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം മൂന്നിന് നറുക്കെടുക്കുന്ന ലോട്ടറിയിൽ ലക്ഷം പേർക്കാണ് സമ്മാനങ്ങൾ ലഭിക്കുക. പ്രളയത്തിന്‍റെ ഭീകരതയും നവകേരള നിർമാണത്തിന്‍റെ ആവശ്യകതയും വ്യക്തമാക്കുന്ന 15 മിനിറ്റുള്ള നാടകം പ്രളയകാലത്ത് ക്യാന്പുകളിലുണ്ടായ മതേതര കൂട്ടായ്മയും അവതരിപ്പിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പിന്നീടുള്ള സർക്കാർ സഹായങ്ങളും അവതരണത്തിലൂടെ എത്തുന്നു. പ്രകൃതിസംരക്ഷണം എന്ന ഓർമപ്പെടുത്തലിലൂടെയാണ് നാടകം അവസാനിക്കുന്നത്. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളായ സിന്നി ജോസഫ്, നീന ഗിരീഷ്, ജീജ ഷിജു, സിംല മോൾ, സിന്ധു മോഹനൻ, മോളമ്മ…

Read More

വിവാഹേതര ലൈംഗികബന്ധം; യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തിൽ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോയെന്ന ആശങ്കയിൽ വനിതാ കമ്മീഷൻ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാഗതാർഹമാണെങ്കിലും വിധിയിൽ ആശങ്കയുണ്ടെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തിൽ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോ എന്നാണ് ആശങ്ക. സ്ത്രീകളെ അന്തസില്ലാത്തവരും കുറ്റക്കാരുമായിട്ടായിരുന്നു 497-ാം വകുപ്പ് നോക്കിക്കണ്ടിരുന്നത്. പുതിയ നിയമത്തിലൂടെ അതിനു മാറ്റംവരികയാണെന്നും വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടക്കുമെന്നും അധ്യക്ഷ പറഞ്ഞു.

Read More

ജയസൂര്യയുടെ പാസ്പോർട്ട് പിടിച്ചെടുക്കാൻ പാടില്ല; വിജിലൻസ് കേസിന്‍റെ പേരിൽ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വിജിലൻസ് കേസിന്‍റെ പേരിൽ നടൻ ജയസൂര്യയുടെ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ചെലവന്നൂർ കായൽ കൈയേറി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്ന കേസിൽ ജയസൂര്യക്കെതിരേ വിജിലൻസ് സംഘം കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിന്മേൽ തുടർനടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പാസ്പോർട്ട് പിടിച്ചെടുക്കൽ പാടില്ലെന്നാണു ഹൈക്കോടതിയുടെ നിർദേശം. ചലച്ചിത്ര താരമായ തനിക്കു ഷൂട്ടിംഗിനും മറ്റുമായി വിദേശയാത്രകൾ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു ജയസൂര്യ ഹർജി നൽകിയത്.

Read More

ഭീതിയുടെ വിള്ളൽ ;  പായിപ്ര പഞ്ചായത്തിലെ  കുരുട്ടായിമല വിണ്ടുകീറി: ജനം ആശങ്കയിൽ

മൂവാറ്റുപുഴ: തൃക്കളത്തൂർ കുരുട്ടായിമല വിണ്ടുകീറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ കുരുട്ടായിമലയുടെ ഒരു ഭാഗമാണ് വിണ്ടുകീറിയത്. തൊഴിലുറപ്പ് തൊഴിലാളികൾ മലയിൽ ഉയർന്നു നിൽക്കുന്ന കാടുകൾ വെട്ടിതെളിച്ചപ്പോഴാണ് മല രണ്ടായി വിണ്ടിരിക്കുന്നത് കണ്ടത്. കനത്ത മഴയെത്തുടർന്നാകാം മല വിണ്ടുകീറിയതെന്നു നാട്ടുകാർ പറയുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്തു വിശദമായ പഠനം നടത്തിയാലെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. പായിപ്ര പഞ്ചായത്തിലെ ഏറിയ ഭാഗവും മലകളാൽ ചുറ്റപ്പെട്ട പ്രദേശങ്ങളാണ്. ഈ മലകളെല്ലാം ഇല്ലാതാക്കാൻ മണ്ണു മാഫിയയും കരിങ്കൽ ക്വാറി മാഫിയയും ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു. ചാരപ്പാട് മല, തൃക്കളത്തൂർ മല, ഇപ്പോൾ കുരുട്ടായിമലയും ഇവരുടെ നിയന്ത്രണത്തിലാണ്. കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്ന പായിപ്ര പഞ്ചായത്തിൽ മലകൾ പൂർണതോതിൽ നിലനിന്നിരുന്ന സമയത്ത് കിണറുകളിൽ ധാരാളം വെള്ളം ലഭിക്കുമായിരുന്നു. മല തുരക്കൽ ആരംഭിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായതായി നാട്ടുകാർ…

Read More

പ്രളയത്തിൽ എല്ലാം നഷ്ടമായി  തൊഴുത്തിൽ അന്തിയുറങ്ങുന്ന  ബാലനു പശുക്കളെ വാങ്ങാൻ  സഹായവുമായി ഫാ.റ്റൂബിയും; ബാലന്‍റെ ജീവിതകഥ ‘രാഷ്‌ട്ര ദീപിക’യിലൂടെ അറിഞ്ഞാണ് സഹായവുമായി ഫാദർ എത്തിയത്

കൊച്ചി: പ്രളയത്തിൽ ജീവിതോപാദിയായ പശുക്കളെ നഷ്ടമായി തൊഴുത്തിൽ അന്തിയുറങ്ങുന്ന ബാലനെ തേടി സുമനസുകളുടെ കാരുണ്യം തുടരുന്നു. ചെറായി സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കറവയുള്ള രണ്ടു പശുക്കളെ വാങ്ങുന്നതിനു 40,000 രൂപയുടെ ചെക്ക് ഇന്നലെ നോർത്ത് പറവൂർ ചിറ്റാട്ടുകര ആളംതുരുത്തിൽ താമസിക്കുന്ന കരുവേലിപ്പാടം ബാലനു കൈമാറി. ബാലന്‍റെ ജീവിതകഥ ‘രാഷ്‌ട്ര ദീപിക’യിലൂടെ അറിഞ്ഞതിനെത്തുടർന്നാണു സഹായം കൈമാറിയതെന്നു വികാരി ഫാ. റ്റൂബി ഇടമറുക് അറിയിച്ചു. പാതിവഴിയിൽ മുടങ്ങിയ ബാലന്‍റെ വീടുനിർമാണത്തിനു സാന്പത്തിക സഹായം ലഭ്യമാക്കാൻ സുമനസുകളുടെ സഹായം തേടുമെന്നും ഫാ. റ്റൂബി പറഞ്ഞു. പറവൂർ മേഖലയിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫാ. റ്റൂബി സജീവമായിരുന്നു. വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജാതിമതഭേദമന്യേ വിദ്യാർഥികൾക്കു പഠനോപകരണങ്ങളും വീടുകളിലേക്കു നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്തുവരുന്നുണ്ട്. പ്രളയം ദുരിതം വിതച്ച ചേന്ദമംഗലത്തെ…

Read More

കളമശേരി നഗരസഭയിലെ എൻജിനീയറുടെ ഗ്രേഡ് പ്രമോഷൻ ആഘോഷം; ഓഫീസ് അടച്ച് ജീവനക്കാർ പുറത്ത് പോയത് വിവാദമാകുന്നു

കളമശേരി: നഗരസഭയിലെ കെട്ടിട വിഭാഗത്തിലെ എൻജിനീയർ ഗ്രേഡ് പ്രമോഷൻ ആഘോഷിക്കാനായി ഇരുപതോളം ജീവനക്കാരെയും കൊണ്ട് പുറത്ത് പോയത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണി മുതൽ രണ്ടര മണി വരെ കളമശേരി നഗരസഭയിലെ കെട്ടിടവിഭാഗഓഫീസ് അടച്ചിട്ടാണ് ഉച്ചഭക്ഷണത്തിനു മററുമായി പോയത്. കളമശേരി നഗരസഭയുടെ കൗൺസിൽ യോഗം നടക്കുമ്പോഴാണ് ഈ സംഭവം . വിവിധ ആവശ്യങ്ങൾക്കായി ഇന്നലെ ഒന്നരയോടെ എത്തിയവർ രണ്ടരയായിട്ടും ജീവനക്കാർ എത്താത്തത് കാരണം ബഹളമുണ്ടാക്കി. തുടർന്ന് ജീവനക്കാരെത്തി ഓഫീസ് തുറക്കുകയായിരുന്നു. എഇയ്ക്ക് ലഭിച്ച ഗ്രേഡ് പ്രമോഷൻ ആഘോഷിക്കാനാണ് ഓഫീസ് സമയത്ത് ജീവനക്കാർ കൂട്ടമായി സ്ഥലം വിട്ടത്. അതിനിടെ ബഹളം വച്ച വരോട് പിന്നെക്കാണാമെന്ന മറുപടി ചില ജീവനക്കാർ പറഞ്ഞതായും ആരോപണമുണ്ട്. സാധാരണയായി ജീവനക്കാർ മാറി മാറിയാണ് ഉച്ചഭക്ഷണത്തിനു പോകാറ്. അതിനാൽ കാത്തുനിൽക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല. ഇത്തവണ കൗണ്ടറുകൾ എല്ലാം അടച്ചിട്ടാണ് ജീവനക്കാർ പുറത്തുപോയത്.

Read More

ഇവരെ കൊണ്ട് തോറ്റു…. ടെലിഫോണ്‍ ബില്ല് അടച്ചാലും വിച്ഛേദിക്കാൻ ഓടിവരും; ബിഎസ്എന്‍എല്‍ ഓഫീസിലെത്തി വിവരം തിരക്കിയപ്പോള്‍ രാമന്‍ നായര്‍ക്ക് കിട്ടിയത് വിചിത്ര മറുപടി

മൂവാറ്റുപുഴ: ടെലിഫോണ്‍ ചാർജ് അടച്ചാലും കണക്ഷൻ വിച്ഛേദിക്കുന്നതായി പരാതി. മാസവാടക ഒരു ആഴ്ച മുന്പേ അടച്ചെങ്കിലും ഇതൊന്നും കണക്ഷൻ വിച്ഛേദിക്കാൻ തടസമാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വാടക അടച്ചകാര്യം പറയുന്പോൾ കൈമലർത്തുകയും ചെയ്യും. മാസവാടക അടച്ചിട്ടും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചതിനെതിരേ പ്രതിഷേധവുമായി വ്യാപാരി രംഗത്തു വന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കച്ചേരിത്താഴം ഉഷ ഡീലർ ഉടമ പി.കെ. രാമൻ നായരെയാണ് ടെലിഫോണ്‍ വകുപ്പ് വട്ടംകറക്കിയത്. കഴിഞ്ഞ 18 ന് മുന്പ് വാടകയായ 565 രുപ അടയ്ക്കണമെന്നാണ് ബിഎസ്എൻഎൽ അധികൃതർ ബില്ലിൽ പറഞ്ഞിരിക്കുന്നത്. അഞ്ചിനു തന്നെ മാർക്കറ്റ് പോസ്റ്റ് ഓഫീസിൽ പണം അടച്ചു രസീസ് വാങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുകയായിരുന്നു. വർഷങ്ങളായി സ്ഥാപനത്തിൽ ലാൻഡ് ഫോണ്‍ ഉപയോഗിക്കുന്ന രാമൻ നായർ ബിഎസ്എൻഎൽ ഓഫീസിലെത്തി വിവരം തിരക്കിയപ്പോഴുള്ള മറുപടിയാണ് വിചിത്രമായത്. പണം അടച്ചില്ലെങ്കിൽ ഞങ്ങൾ ആരുടെയും…

Read More