മൂവാറ്റുപുഴ: എംസി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്റെ ടാങ്കിൽ നിന്നും ഇന്ധനം ചോർന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാൻ കഴിഞ്ഞതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസമുണ്ടായി.
Read MoreCategory: Kochi
കെഎസ്ആർടിസി റിസർവേഷൻ കൗണ്ടർ കുടുംബശ്രീക്ക്; കേരളത്തിനകത്തും പുറത്തുമായി 23 ഡിപ്പോകളുടെ പ്രവർത്തനമാണ് കുടുംബശ്രീക്ക് നൽകുന്നത്
ജെറി എം. തോമസ് കൊച്ചി: കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറുന്നു. കേരളത്തിനകത്തും പുറത്തുമായി 23 ഡിപ്പോകളിൽ ഒക്ടോബർ ആദ്യ വാരത്തോടെ പദ്ധതിക്കു തുടക്കമാകും. സംസ്ഥാനത്ത് 18 ഡിപ്പോകളിലും ബംഗളൂരു, മൈസൂരു, കോയന്പത്തൂർ എന്നിവിടങ്ങളിലും കുടുംബശ്രീ ടിക്കറ്റ്, കൂപ്പണ് കൗണ്ടറുകൾ ആരംഭിക്കും. ടിക്കറ്റിന്റെ 3.9 ശതമാനവും കൂപ്പണിന്റെ നാലു ശതമാനവുമാണ് കുടുംബശ്രീയുടെ കമ്മീഷൻ. നിലവിൽ ജോലിക്കാവശ്യമായ ഐടി പരിജ്ഞാനമുള്ള കുടുംബശ്രീ പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. നാല് ജില്ലകൾ ഒഴികെ ആളെ നിശ്ചയിക്കൽ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പൂർത്തിയായി. തെരഞ്ഞെടുക്കപ്പെടുന്നവർക്കു ട്രാൻസ്പോർട്ട് കോർപറേഷന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച ആദ്യം തിരുവനന്തപുരത്തു പരിശീലന പരിപാടി സംഘടിപ്പിക്കും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കു വയനാട് ജില്ലയിൽനിന്നും കോയന്പത്തൂർ ഡിപ്പോയിലേക്കു പാലക്കാട് ജില്ലയിൽനിന്നുമാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ടം രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ…
Read Moreപ്രളയാനന്തരം വിലയിടിവിൽ വലഞ്ഞ് ഭക്ഷ്യോത്പാദന മേഖല; സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞെന്ന് വ്യാപാരികൾ
വാഴക്കുളം: പ്രളയാനന്തരം ഭക്ഷ്യോത്പാദന മേഖലയിൽ വൻ തകർച്ച. മൂവാറ്റുപുഴ മേഖലയിലെ പ്രാദേശിക പച്ചക്കറി ഉത്പാദനം വളരെ കുറഞ്ഞിരിക്കുകയാണ്. ഉത്പന്നങ്ങൾക്കുണ്ടായ വിലയിടിവ് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് സാധാരണ കർഷകർക്കും വ്യാപാരികൾക്കും വൻ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. കർഷക ഓപ്പണ് മാർക്കറ്റുകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങളുടെ വരവ് കുറയുന്പോൾ സ്വാഭാവികമായും വില ഉയരേണ്ടതാണ്. എന്നാൽ കാർഷികോത്പന്നങ്ങളുടെ വരവു കുറഞ്ഞ് വ്യാപാരശാലകളിൽനിന്ന് ഇവ വിറ്റു പോകാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറികൾ എത്തുന്നുണ്ടെങ്കിലും കച്ചവടം കുറവായതിനാൽ മൊത്തക്കച്ചവടക്കാരും കുറഞ്ഞ വിലയിലാണ് പച്ചക്കറികൾ വാങ്ങുന്നതും വിപണിയിലെത്തിക്കുന്നതും. കാബേജ്, ബീൻസ്, മുരിങ്ങക്കായ തുടങ്ങിയവ 20 രൂപ നിരക്കിലും തക്കാളി-18, വെണ്ടക്ക-24, ബീറ്റ്റൂട്ട്-25 രൂപ നിരക്കിലുമാണ് കഴിഞ്ഞ ദിവസം മൊത്തക്കച്ചവടക്കാർ പച്ചക്കറികൾ വിപണിയിലെത്തിച്ചത്. പ്രളയശേഷം അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമവും പുരയിടങ്ങളിലെ മണ്ണിന്റെ ഘടന മാറിപ്പോയതും പച്ചക്കറി കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാഴക്കുലകളിൽ ഞാലിപ്പൂവനൊഴികെ മറ്റൊന്നും തന്നെ…
Read Moreഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായൽ; പോലീസ് നടപടി ശക്തമാക്കുന്നു; പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം കൊടുക്കുന്ന മാതാപിതാക്കൾക്കെതിരേയും നടപടി
മൂവാറ്റുപുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾക്കും വിദ്യാർഥികൾക്കുമെതിരേ പോലീസ് നടപടി ശക്തമാക്കുന്നു. നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനെതിരേ വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധനയും മറ്റും കർശനമാക്കുന്നത്. ഹെൽമെറ്റ് ധരിക്കാതെയും മൂന്നു പേർ വീതവും കയറിയുള്ള വിദ്യാർഥികളുടെ ബൈക്ക് യാത്ര നഗരത്തിൽ പതിവുകാഴ്ചയാണ്. നിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുകയും മറ്റും ചെയ്ത് അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ദിനവും വർധിച്ചുവരികയാണ്. ലൈസൻസില്ലാതെ ബൈക്കോടിക്കുന്ന വിദ്യാർഥികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്കെതിരേയും നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
Read Moreപുല്ലേപ്പടി കവർച്ചാക്കേസിൽ അറസ്റ്റിലായവരെ തെളിവെടുപ്പിന് എത്തിച്ചു ; അഞ്ചുപേർക്കായി ബംഗ്ലാദേശ് അതിർത്തിയിൽ നിരീക്ഷണം
കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ മോഷണം നടത്തിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്റെ വീട്ടിൽ മോഷണം നടത്തിയ സംഘത്തിലെ പ്രധാനികളും ബംഗ്ലാദേശ് സ്വദേശികളുമായ ഇക്രം(30), സലിം(40), മുഹമ്മദ് ഹാരൂണ്(46) എന്നിവരെയാണ് ഇന്നലെ നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്തിലുള്ള സംഘം തെളിവെടുപ്പിന് എത്തിച്ച്. കഴിഞ്ഞ ജൂലൈയിൽ ഇവരടങ്ങുന്ന ആറംഗ സംഘം ഡൽഹി പ്രീത് വിഹാർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ജി ബ്ലോക്കിൽ മോഷണം നടത്തുന്നതിനിടെ ഡൽഹി പോലീസിന്റെ പിടിയിലാവുകയായിരുന്നു. കേരളത്തിലെ മോഷണവുമായി പിടിയിലായ പ്രതികളിൽ മൂന്നുപേർക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന് തൃക്കാക്കര എസ്ഐ ഷെബാബ്, നോർത്ത് എഎസ്ഐ റഫീഖ്, ഹിൽപാലസ് സിപിഒ റോബർട്ട് എന്നിവർ തീഹാർ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തൂപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ച നടത്തിയിനുപിന്നിലും ഇവർക്കു പങ്കുണ്ട്. കഴിഞ്ഞ ഡിസംബർ 15ന്…
Read Moreആഡംബര ബൈക്കുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന പ്രതികൾ പിടിയിൽ; മോഷണം നടത്തുന്നത് കഞ്ചാവ് വാങ്ങുന്നള്ള പണത്തിന് വേണ്ടിയെന്ന് പോലീസ്
പെരുമ്പാവൂർ: ആഡംബര ബൈക്കുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശികളായ എസ് വളവ് ലക്ഷംവീട് കോളനിയിൽ ആനോട്ടിൽപറമ്പ് അൻഷാദ് (23), അറഫ സ്കൂളിനു സമീപം കമ്മല വയലിൽ റാഫി (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ റോയൽ ബേക്കറിക്ക് സമീപത്തുനിന്നു യമഹ എഫ്സി ബൈക്ക് മോഷണം പോയ കേസിൽ പിടിയിലായ അൻഷാദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു റാഫി അറസ്റ്റിലാകുന്നതും മോഷണപരമ്പര പുറത്താകുന്നതും.സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികൾ ഇടുക്കി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നു കഞ്ചാവ് വാങ്ങുന്നതിനും പണത്തിനും വേണ്ടിയാണ് മോഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു. കോതമംഗലത്തെ സിവിൽ സ്റ്റേഷന് സമീപം, മൂവാറ്റുപുഴ വാഴപ്പിള്ളി എന്നിവടങ്ങളിൽനിന്നു യമഹ ബൈക്കുകൾ, ചെറുവട്ടൂർ, കുന്നുവഴി, പട്ടിമറ്റം, ചുണങ്ങംവേലി ഭാഗങ്ങളിൽനിന്നു പൾസർ ബൈക്കുകൾ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കിഴക്കമ്പലം, കൂത്താട്ടുകുളം എന്നിവിടങ്ങിലെ ഇതര…
Read Moreകണ്ടെയ്നർ ട്രക്ക് പാർക്കിംഗിനായി നികത്തിയ സ്ഥലം ഡമ്പിംഗ് യാർഡാക്കാൻ വീണ്ടും നീക്കം; പോർട്ട് ട്രസ്റ്റിന്റെ നീക്കത്തിനെതിരേ ഡ്രൈവർമാർ പറയുന്നതിങ്ങനെ…
വൈപ്പിൻ: വല്ലാർപാടത്ത് രണ്ടാമത്തെ ഗോശ്രീപാലത്തിനു വടക്ക് ഭാഗത്ത് കണ്ടെയ്നർ ലോറികളുടെ പാർക്കിംഗിനായി നികത്തിയെടുത്ത സ്ഥലം കണ്ടെയ്നർ ഡംന്പിംഗ് യാർഡിനായി സ്വകാര്യ വ്യക്തിക്ക് ലീസിനു കൊടുക്കാൻ പോർട്ട് ട്രസ്റ്റ് വീണ്ടും നീക്കമാരംഭിച്ചു. അഞ്ചുമാസങ്ങൾക്ക് മുന്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ വ്യാപകമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് നിർത്തിവച്ചതായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വീണ്ടും പഴയപടി കണ്ടെയ്നർ പാർക്കിംഗ് യാർഡ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പോർട്ട് ട്രസ്റ്റെന്ന് കണ്ടെയ്നർ ലോറി തൊഴിലാളികൾ ആരോപിക്കുന്നു. പാർക്കിംഗിനു ലഭിക്കുന്നതിനേക്കൾ കൂടുതൽ വരുമാനം പ്രതീക്ഷിച്ചാണിത്. കണ്ടെയ്നറുകൾ റോഡുവക്കിൽ പാർക്ക് ചെയ്യുന്നത് മൂലം വല്ലാർപാടം മേഖലയിൽ അപകടമരണങ്ങൾ തുടർക്കഥയായപ്പോൾ കോടതി ഇടപെടലിനെതുടർന്ന് ജില്ലാഭരണകൂടമാണ് കണ്ടെയ്നർ ലോറികൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടാക്കാമെന്ന് ഉറപ്പ് നൽകിയത്. ഇതനുസരിച്ച് വല്ലാർപാടത്ത് ഗോശ്രീ മൂന്നാം പാലം കയറുന്നതിനു മുന്പായി വടക്ക് ഭാഗത്തുള്ള പെട്രോൾ പന്പിനോട് ചേർന്നും രണ്ടാം പാലത്തിനു വടക്ക് ഭാഗത്തും പാർക്കിംഗ്…
Read Moreരൂക്ഷമായ ദുർഗന്ധം, അസഹനീയമായ പുക, തോടുകളിൽ മനുഷ്യ വിസർജ്യവും; ചമ്പന്നൂർ പ്രദേശത്തെ വ്യവസായ മലിനീകരണത്തിൽമനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
അങ്കമാലി: ചമ്പന്നൂർ വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്നുള്ള മലിനീകരണ പ്രശ്നങ്ങളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി കൂടുതൽ മലിനീകരണം നടത്തുന്ന 20 ഓളം കമ്പനികളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കമ്പനികളിൽനിന്ന് ഒഴുകി വരുന്ന മലിനജലം പരിശോധനയ്ക്കെടുത്തു. വാർഡ് കൗൺസിലർ സാജി ജോസഫ് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം നിലനിൽക്കുകയാണ്. വായു, പുക മലിനീകരണം അസഹനീയമാണ്. കമ്പനികളിൽ ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ അന്യസംസ്ഥാന തൊഴിലാളികളുടെ വിസർജ്യങ്ങൾ വരെ ജലസ്രോതസുകളിലൂടെ ഒഴുകി വരുന്നുണ്ട്. പ്രദേശത്ത് ഇപ്പോൾ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനികളിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതോടൊപ്പം പൊതുവായ ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി സ്ഥാപിച്ച് വെള്ളം ശുചീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഇടുക്കി -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചിരുന്ന മടക്കത്താനത്തെ തൂക്കുപാലം പ്രളയത്തിൽ തകർന്നു വീണു; പുനർ നിർമിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ
വാഴക്കുളം: പ്രളയത്തിൽ തകർന്ന മടക്കത്താനത്തെ തൂക്കുപാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇടുക്കി -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ഇവിടെയുണ്ടായിരുന്ന തൂക്കുപാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. മഞ്ഞളളൂർ പഞ്ചായത്തിലെ മടക്കത്താനത്തെയും മണക്കാട് പഞ്ചായത്തിലെ ചിറ്റൂരിനെയും ബന്ധിപ്പിച്ചിരുന്ന കന്പിപ്പാലമാണ് തകർന്നത്. ചിറ്റൂർ, അങ്കംവെട്ടി പ്രദേശങ്ങളിലുളളവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനുളള എളുപ്പമാർഗമായിരുന്നു ഇത്. 2013-ൽ വെളളപ്പൊക്കമുണ്ടായി ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം ഒഴുകിപ്പോയിരുന്നു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്ന് 2016-ൽ ആണ് വീണ്ടും ഇവിടെ തൂക്കുപാലം നിർമിച്ചത്. പി.ജെ.ജോസഫ് എംഎൽഎ അനുവദിച്ച 40 ലക്ഷം വിനിയോഗിച്ചായിരുന്നു നിർമാണം. നിലവിൽ തൂക്കുപാലം ഘടിപ്പിച്ചിരുന്ന പുഴയുടെ ഒരു വശത്തെ ഇരുന്പുതൂണ് തകർന്നുവീണ നിലയിലാണ്. പാലം ഒഴുകി പോയെങ്കിലും പാലവുമായി ബന്ധിപ്പിച്ചിരുന്ന ഇരുന്പ് വടം പുഴയിൽ വീണുകിടക്കുകയാണ്. ചിറ്റൂർ, അങ്കംവെട്ടി പ്രദേശങ്ങളിലുളളവർക്ക് സംസ്ഥാന പാതയിലെത്താനുളള എളുപ്പമാർഗമായിരുന്നു ഇത്. ഗ്രാമപ്രദേശമായതിനാൽ അതിരാവിലെയും മറ്റും യാത്രാസൗകര്യം ഇവിടെ ലഭ്യമല്ല. ചിറ്റൂർ…
Read Moreക്യാപ്റ്റൻ രാജുവിന് അന്ത്യാഞ്ജലി; സിനിമാ, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചു
കൊച്ചി: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം നാലിന് ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണു സംസ്കാരം. ഉച്ചകഴിഞ്ഞു രണ്ടു മുതൽ 2.30 വരെ പത്തനംതിട്ട ഓമല്ലൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം തുടർന്ന് ഓമല്ലൂരിലെ തറവാട്ടു വീട്ടിലെത്തിക്കും. 3.30 നാണ് വീട്ടിൽ സംസ്കാര ശ്രൂശ്രൂഷകൾ ആരംഭിക്കുക. ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെയും ശുശ്രൂഷകൾക്കുശേഷം മൃതദേഹം സംസ്കരിച്ചു പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 6.45നാണ് കൊച്ചി പാടിവട്ടത്തെ സാൻജോസ് ഫ്ളാറ്റിലെത്തിച്ചത്. ഇവിടെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ പ്രാർഥനാ ശുശ്രൂഷ നടത്തി. തുടർന്ന് എറണാകുളം ടൗണ്ഹാളിൽ പൊതുദർശനത്തിനുവയ്ച്ച മൃതദേഹത്തിൽ സിനിമാ, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്വീനർ ബെന്നി ബഹന്നാൻ, മുൻമന്ത്രി കെ. ബാബു,…
Read More