കൊച്ചി: സംസ്ഥാനത്തെ ഡാമുകൾ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഡാമുകൾ തുറക്കുന്നതിന് കോടതി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സെപ്റ്റംബർ ഒൻപതിന് പരിഗണിക്കാമെന്ന് അറിയിച്ചു.ഹർജി പരിഗണിക്കുന്നതിനിടെ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനതയെ ഹൈക്കോടതി അഭിനന്ദിച്ചു.
Read MoreCategory: Kochi
ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് ഇന്നു കൂടിയത് ലിറ്ററിന് 32 പൈസ
കൊച്ചി∙ ഇന്ധന വിലയിൽ വീണ്ടും വർധന. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലിറ്ററിന് 32 പൈസയാണ് ഇന്നു കൂടിയത്. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നത്തെ പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ലിറ്റർ പെട്രോളിന് 83 രൂപയിലധികം നൽകണം. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.
Read Moreഅധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കില്! വെള്ളപ്പൊക്കത്തിനു പിന്നാലെ ചാലക്കുടിയിൽ പുഴ കൈയേറ്റം തകൃതി
ചാലക്കുടി: വെള്ളപ്പൊക്കത്തിനു പിന്നാലെ പുഴ കൈയേറ്റം തകൃതി. പരിയാരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിലാണ് സ്വകാര്യവ്യക്തികൾ പുഴ കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിറ്റാച്ചി, കംപ്രസർ മെഷീൻ എന്നിവ പുഴയിലിറക്കി പാറ തുരന്ന് കല്ലും കന്പിയും സിമന്റും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ബാധിച്ച് ദുരിതത്തിലായ സ്ഥലത്താണ് പുഴ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. ചില റിസോർട്ട് ഉടമകളാണ് കൈയേറ്റത്തിനു നേതൃത്വം നൽകുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചുകൊണ്ടാണ് കൈയേറഅറം നടത്തിക്കൊണ്ടിരിക്കുന്നത്. അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായ സാഹചര്യം മുതലെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
Read Moreഅയല ചാകര! പ്രളയം കഴിഞ്ഞപ്പോൾ കടലിൽ മത്സ്യപ്രളയം; മീനിന്റെ വില കുറയാനുള്ള കാരണമായി കച്ചവടക്കാർ പറയുന്നത്…
വൈപ്പിൻ: പ്രളയം കഴിഞ്ഞപ്പോൾ കടലിൽ മത്സ്യപ്രളയം. ബോട്ടുകൾക്ക് കണവയും കൂന്തലും തളയനും (പാന്പാട) ലഭിക്കുന്പോൾ വള്ളങ്ങൾക്ക് കുറച്ച് ദിവസമായി അയല ചാകരയാണ്. സംസ്ഥാന വ്യാപകമായി കടലിൽ മത്സ്യത്തിന്റെ ലഭ്യത കൂടിയിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. മത്സ്യലഭ്യത കൂടിയതോടെ മത്സ്യങ്ങൾക്ക് വൻ വിലയിടിവാണ് സംഭവിച്ചിട്ടുള്ളത്. ഇതിനിടെ പലയിടത്തും ഐസിനു ക്ഷാമം നേരിട്ടതു മത്സ്യബന്ധന മേഖലക്ക് ഇരുട്ടടിയായി. തീരത്തുനിന്നു അധികം അകലെയല്ലാതെയാണ് അയലക്കൂട്ടങ്ങൾ കാണപ്പെടുന്നതെന്നാണ് മറ്റൊരു വസ്തുത. ഇന്നലെ കാളമുക്ക് ഹാർബറിൽ വള്ളങ്ങൾ എല്ലാം തന്നെ നിറയെ അയലയുമായാണ് എത്തിയത്. സാധാരണ ഒരു വള്ളം അയല പത്ത് ലക്ഷം രൂപവരെ തുകയ്ക്ക് ലേലത്തിൽ പോയിരുന്നത് ഇന്നലെ കേവലം രണ്ട് ലക്ഷമായി കുറഞ്ഞു. ചാകരയ്ക്ക് പുറമേ ഐസിനു ക്ഷാമം നേരിട്ടതാണ് മത്സ്യത്തിനു വില കുറയാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. അയല വ്യാപകമായി എത്തിയതോടെ ഇടത്തരം അയലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ കിലോവിനു 50…
Read Moreപ്രളയം തകർത്തെറിഞ്ഞത് ആകെയുണ്ടായിരുന്ന വീട്; അന്തിയുറങ്ങാൻ ഇടമില്ലാതെ കാൻസർ ബാധിതനായ വിൻസെന്റും കുടുംബവും
കൊച്ചി: ആകെയുണ്ടായിരുന്ന സന്പാദ്യമായിരുന്നു വിൻസെന്റിനു നാലു സെന്റിലുള്ള ചെറിയ വീടും പുരയിടവും. ആകെയുള്ള പ്രതീക്ഷയും ആ വീടായിരുന്നു. പക്ഷേ പ്രളയം വീടിന്റെ അടിത്തറയിളക്കി. അതോടൊപ്പം അവരുടെ സ്വപ്നങ്ങളുടെയും. ഏതു നിമിഷവും മേൽക്കൂര തലയ്ക്കുമുകളിലേക്ക് ഇടിഞ്ഞുവീഴുമെന്ന ഭീതിയുള്ളതിനാൽ വീടിനുള്ളിലേക്കു കയറാറില്ല. പാചകവും ഭക്ഷണം കഴിപ്പുമൊക്കെ പുറത്താണ്. അന്തിയുറങ്ങാൻ അയലത്തെ വീട്ടിലേക്കു പോകും. തൊണ്ടയിൽ കാൻസർ ബാധിതനായ വിൻസന്റിനു ജോലിക്കുപോകാനാകുന്നില്ല. മകൻ കൂലിപ്പണിചെയ്തു കൊണ്ടുവരുന്നതുമാത്രമാണ് ആകെയുള്ള വരുമാനം. ഭക്ഷണത്തിനും മരുന്നിനും ചെലവാക്കിയാൽ പിന്നെ കൈയ്യിൽ ഒന്നും ഉണ്ടാകാറില്ലെന്നു പാനായിക്കുളം പുതിയറോഡിൽ പുതിശേരി വീട്ടിൽ വിൻസെന്റും ഭാര്യ മോളിയും പറയുന്നു. വെള്ളം ഉയർന്നു തുടങ്ങിയപ്പോഴേ മകളുടെ വീട്ടിലേക്കു പോയി. അവിടെയും വെള്ളം കയറിയപ്പോൾ വരാപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ അഭയം തേടി. രോഗമുള്ളതിനാൽ ക്യാന്പിലെ സാഹചര്യത്തിൽ കഴിയാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാന്പിൽ കിട്ടിയിരുന്ന ഒരാനുകൂല്യങ്ങളും തങ്ങൾക്കു ലഭിച്ചില്ലെന്നും വിൻസെന്റ് പറയുന്നു. വെള്ളമിറങ്ങി വെറുംകൈയോടെ വീട്ടിലേക്കു…
Read Moreഇഴജന്തുക്കളുടെ താവളമായിരണ്ടേക്കർ സർക്കാർ ഭൂമി; പാമ്പുകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ
കൂത്താട്ടുകുളം: കാടുകയറി കിടക്കുന്ന സർക്കാർ ഭൂമി ഇഴജന്തുക്കളുടെ താവളമാകുന്നതായി പരാതി. കൂത്താട്ടുകുളത്ത് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിനും വിശ്രമമന്ദിരത്തിനും സമീപത്തുള്ള രണ്ടേക്കറോളം വരുന്ന സർക്കാർ ഭൂമിയാണ് കാടുകയറി പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ഇഴജന്തുക്കളെ ഭയന്നാണ് സമീപത്തെ വീട്ടുകാർ കഴിയുന്നത്.നിരവധിത്തവണ പൊതുമരാമത്ത് ഓഫീസിലും നഗരസഭയിലും പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഓഫീസിലേക്ക് ആവശ്യമായ വെള്ളം എടുത്തിരുന്ന കിണറും മോട്ടോർപുരയും ഉൾപ്പെടെ കാടുകയറി നശിച്ചു. കടുത്ത വേനലിലും വറ്റാത്ത കിണർ നിലവിൽ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. ഈ വസ്തുവിനോടു ചേർന്നുള്ള എംവിഐപി ഗോഡൗണ് പരിസരവും കാടുകയറിയ നിലയിലാണ്. ഇവിടെയാണ് കൂത്താട്ടുകുളം ടൗണ് യുപി സ്കൂളിലെ കുട്ടികൾ കായികപരിശീലനം നടത്തുന്നത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രദേശത്തെ കാടുവെട്ടിതെളിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപകർത്തിയെഴുതുന്ന സ്നേഹപാഠം; വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടമായ സഹപാഠികൾക്ക് നോട്ടുബുക്കുകൾ പകർത്തി എഴുതി എസ്ആർവി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ
സിജോ പൈനാടത്ത് കൊച്ചി: അവർ പകർത്തിയെഴുതുന്നതു വെറും അക്ഷരങ്ങളല്ല, പ്രളയത്തിന്റെ നനവുള്ള സ്നേഹാക്ഷരങ്ങളാണ്. എല്ലാം നഷ്ടമായിടത്തും സഹപാഠികൾക്ക് അറിവിന്റെ വെട്ടം അന്യമാകരുതെന്ന നിഷ്കളങ്കമായ കരുതലാണ് സ്നേഹത്തിന്റെ ഭാഷയിൽ ഈ പകർത്തിയെഴുത്തിന് അവരെ പ്രേരിപ്പിക്കുന്നത്. എറണാകുളം എസ്ആർവി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥിനികളാണു വെള്ളപ്പൊക്കത്തിന്റെ ഇരകളായ സഹപാഠികൾക്കായി നോട്ടുബുക്കുകൾ പകർത്തിയെഴുതുന്നത്. പ്രളയം വിഴുങ്ങിയ വീട്ടകങ്ങളിൽ, പഠിച്ച പുസ്തകങ്ങളും എഴുതിയ നോട്ടുബുക്കുകളും തെരഞ്ഞ ഹയർ സെക്കൻഡറി വിദ്യാർഥികളായ സാജുവിനും അൻസിലിനും നിരാശയായിരുന്നു ഫലം. മാസങ്ങളോളം എഴുതിക്കൂട്ടിയ നോട്ടുകളത്രയും എവിടേക്കോ ഒഴുകിപ്പോയി! വീടു മാത്രം ബാക്കിവച്ചു വെള്ളമിറങ്ങിപ്പോയപ്പോൾ നഷ്ടങ്ങളുടെ പട്ടികയിൽ പുസ്തകങ്ങളും യൂണിഫോമുകളും ബാഗുമെല്ലാമുണ്ടായിരുന്നു. വരാപ്പുഴ കല്ലുവീട്ടിൽ സ്റ്റാൻലിയുടെ മകൻ സാജു വിഎച്ച്എസ് സി ഒന്നാം വർഷ വിദ്യാർഥിയാണ്. രണ്ടാം വർഷ വിദ്യാർഥി അൻസിൽ കുട്ടമശേരി കൊല്ലംകുടിപ്പറന്പിൽ അബൂബക്കറിന്റെ മകനാണ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വോളണ്ടിയർമാർ…
Read Moreശുചീകരണം ഊർജിതം; മാലിന്യം നീക്കം കൂടുതൽ പഞ്ചായത്തുകളിലേക്ക് ; 42 ടണ് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു
കൊച്ചി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. അങ്കമാലി നഗരസഭ, ചെങ്ങമനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി 42 ടണ് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനായി ക്ലീൻ കേരള, ജി.ജെ എക്കോ പവർ എന്നീ കന്പനികളിലേക്ക് മാറ്റി. ജില്ലയിൽ സ്വന്തമായി മാലിന്യ സംഭരണ സംവിധാനമുള്ള പഞ്ചായത്തുകൾ അതാത് സ്ഥലങ്ങളിൽ തന്നെ മാലിന്യശേഖരണം നടത്തുന്നുണ്ട്. കൂടാതെ ജൈവ മാലിന്യങ്ങൾ അതതു പ്രദേശത്ത് വേഗത്തിൽ സംസ്കരിക്കുന്നതിനും ദുർഗന്ധം ഇല്ലാതാക്കുന്നതിനുമായി സാനിട്ടറീസ്, ബയോകുലം എന്നിവ 2.4 ടണ്ണോളം എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഉപയോഗശൂന്യമായ കിടക്കകൾ, വസ്ത്രങ്ങൾ, തലയിണകൾ, മറ്റു വീട്ടുപകരണങ്ങൾ എന്നിവയാണ് മാലിന്യ ശേഖരണത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, റബർ വസ്തുക്കൾ, ഇരുന്പ്, കാർഡ് ബോർഡുകൾ…
Read Moreപാതാളത്ത് ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം 25 പേർക്ക് പരിക്ക്
കളമശേരി: ഏലൂർ പാതാളത്ത് ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്. ഇന്നു രാവിലെ 8.45 ഓടെ പാതാളം ഗീത ബസ് സ്റ്റോപ്പിലായിരുന്നു അപകടം. ബസ് യാത്രികർക്കാണു പരിക്കേറ്റത്. ഇവരെ പാതാളത്തെ ഇഎസ്ഐ ജില്ലാ ആശുപത്രിയിലും മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. പാതാളത്തുനിന്നും കളമശേരി വഴി എറണാകുളം തേവരയ്ക്കു സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരേവന്ന ടിപ്പർ ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്നു ഏലൂർ പോലീസ് പറഞ്ഞു.
Read Moreകിടപ്പാടം കാലവർഷത്തിൽ കാലിതൊഴുത്തു പോലെയായി! തല ചായ്ക്കാനിടമില്ലാതെ അമ്മയും നാലുമക്കളും
മൂവാറ്റുപുഴ: അല്ലലില്ലാതെ ജീവിക്കാൻ ആകെ ഉണ്ടായിരുന്ന കിടപ്പാടം കാലവർഷത്തിൽ കാലിതൊഴുത്തു പോലെയായ വേദന ടിന്റുവിന് താങ്ങാനാകുന്നില്ല. ആയവന പഞ്ചായത്ത് ഒന്നാം വാർഡിൽ പുന്നമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന ടിന്റു ബിനുവിനാണ് ഒരു വ്യാഴവട്ടകാലംകൊണ്ടു സന്പാദിച്ചതെല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ടിന്റുവും നാലു പെൺമക്കളും വയോധികയായ അമ്മയും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്. രണ്ടു വർഷം മുന്പാണ് ടിന്റുവിന്റെ ഭർത്താവ് മരിച്ചത്. തുടർന്നു പുന്നമറ്റത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. കൂലിവേല ചെയ്താണ് ഈ നിർധന കുടുംബം കഴിഞ്ഞിരുന്നത്. ടിന്റുവിന്റെ തുച്ഛമായ വരുമാനംകൊണ്ടാണു വീടിന്റെ വാടകയും കുട്ടികളുടെ പഠനച്ചെലവും മാതാവിന്റെ ചികിത്സാച്ചെലവും നടത്തിയിരുന്നത്. വെള്ളപ്പൊക്കത്തിൽ കുട്ടികളെയുംകൊണ്ട് പുന്നമറ്റം സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറുകയായിരുന്നു. പ്രളയത്തിന്റെ കുത്തൊഴുക്കിൽ ഉടുതുണിയും രണ്ടു കട്ടിലും ഒഴികെ ബാക്കിയുള്ളവയെല്ലാം ഒഴുകിപ്പോയി. ഓടിട്ട വീടിനും കേടുപാടുകൾ സംഭവിച്ചു. ഇതോടെ വീട്ടിൽ താമസിക്കാൻ പറ്റാതായി. ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയ നിർധന കുടുംബം ക്യാന്പ്…
Read More