ഭക്ഷണസാധനങ്ങൾക്ക് അമിത വില: കടകൾ പൂട്ടിച്ചു; തൃക്കാക്കര “വികെ മാർട്ടി’ന്‍റെ ലൈസൻസ് റദ്ദാക്കി

കൊച്ചി: പ്രളയക്കെടുതിക്കിടെ കടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിത വില ഈടാക്കിയ കടകൾ പോലീസും പൊതുവിതരണ വിഭാഗവും ചേർന്ന് അടപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടകളിൽ അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇന്നലെ ഇത്തരത്തിൽ അമിത വില ഈടാക്കിയ കാക്കനാട് തൃക്കാക്കര ഭാരതമാതാ കോളജിന് സമീപത്തെ വികെ മാർട്ട് എന്ന കടയിൽ അധികൃതർ പരിശോധന നടത്തി പൂഴ്ത്തിവച്ച ഒന്പതു ചാക്ക് അരി പിടിച്ചെടുത്തു. ഇതേതുടർന്ന് കടയുടെ ലൈസൻസ് തൃക്കാക്കര നഗരസഭ റദ്ദാക്കി. അമിത വില ഈടാക്കിയതിനെ തുടർന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരും കടക്കാരും തമ്മിൽ സംഘർഷമുണ്ടായി. എറണാകുളം മാർക്കറ്റിലും പച്ചക്കറികൾക്ക് അമിത വില ഈടാക്കിയതായി പരാതിയുണ്ട്. പച്ചക്കറികൾക്കെല്ലാം കിലോക്ക് 50 മുതൽ 100 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെണ്ടക്കയ്ക്കും തക്കാളിക്കും നൂറു രൂപയ്ക്ക് മുകളിലും ഈടാക്കിയിട്ടുണ്ട്. ബീൻസ്, അച്ചിങ്ങ മുതലായവയ്ക്ക് മൂന്നിരട്ടിയാണ് വില കൂട്ടിയത്. അമിത വില…

Read More

ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുമ്പോൾ എറണാകുളത്ത് പൂഴ്ത്തിവയ്പ് വ്യാപകം: രണ്ട് കടകൾ പൂട്ടി

കൊച്ചി: പ്രളയം കൂടുതൽ നാശം വിതച്ച എറണാകുളം ജില്ലയിൽ പൂഴ്ത്തിവയ്പ് വ്യാപകം. ക്യാന്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും. കാക്കനാട് വീക്കിലി സൂപ്പർ മാർക്കറ്റിൽ അരി, പഞ്ചാസാര ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്. ആളുകളുടെ പരാതിയെ തുടർന്നു അധികൃതർ സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഇടപ്പള്ളിയിൽ ഒരു പച്ചക്കറി കടയിലുമാണ് സാധനങ്ങൾക്ക് വില വർധിപ്പിച്ചത്. ഇതും അധികൃതർ പൂട്ടിച്ചു. നിരവധി വ്യാപാരികൾ ദുരിതാശ്വാസ ക്യാന്പുകൾ ഉൾപ്പെടെ ദുരിതമേഖലകളിൽ ഭക്ഷണസാധനങ്ങൾ സംഭാവനകൾ നൽകുമ്പോഴാണ് ചിലർ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത്.

Read More

കൊച്ചി നേവൽബേസിൽ നിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി; സർവീസ് നടത്തുന്നത് 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങൾ

കൊച്ചി: വെല്ലിംഗ്ടൺ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി. ബംഗളൂരുവിൽനിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ 7.10ന് കൊച്ചിയിൽ ഇറങ്ങി. തിരിച്ച് രാവിലെ 8.30ന് യാത്ര പുറപ്പെടുന്ന വിമാനം 10ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 1.50ന് ബംഗളൂരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സർവീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയിൽ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലർച്ചെ 5.35ന് ഹൈദരാബാദിൽ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും. നെടുമ്പാശേരി…

Read More

എറണാകുളം-ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു; 28 പാസഞ്ചർ ട്രെയിനുകൾ ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് എറണാകുളം-ഷൊർണൂർ പാതയിൽ നിർത്തിവച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചർ ട്രെയിനുകൾ ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്നും ദീർഘദൂര ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളിൽ മേൽപ്പാലങ്ങൾ അപകടാവസ്ഥയിലാകുകയും പാളത്തിൽ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിയത്.

Read More

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു; രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുന്നു

തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ‌ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്. എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ…

Read More

വെള്ളമിറങ്ങിയാലും കൊച്ചി വിമാനത്താവളം തുറക്കാൻ വൈകിയേക്കും; യാത്രക്കാർക്കായി നെടുമ്പാശേരിയിൽ കണ്‍ട്രോൾ റൂം തുറന്നു

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്നു പ്രവർത്തനം നിർത്തിയ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം എന്നു തുറക്കുമെന്നു പറയാനാകാത്ത അവസ്ഥ. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വെള്ളമിറങ്ങാൻ വൈകുകയും മഴ തുടരുകയും ചെയ്താൽ വിമാനത്താവളം തുറക്കുന്നതു കൂടുതൽ നീളാനാണു സാധ്യത. റണ്‍വേയിലും ഓപ്പറേഷൻ ഏരിയയിലും ആഭ്യന്തര ടെർമിനലിലും വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിനു ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ പന്പു ചെയ്തു മാറ്റാനും കഴിയുന്നില്ല. വെള്ളം കയറി ഉപകരണങ്ങൾക്കു കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകൾ നടത്തി വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനയോഗ്യമാക്കാൻ ഒരാഴ്ചയെടുക്കുമെന്നു പറയുന്നു. വെള്ളം കയറിയതിനെത്തുടർന്നു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലു മുതൽ വിമാന സർവീസുകൾക്കു നിയന്ത്രണമേർപ്പെടുത്തുകയും വ്യാഴാഴ്ച രാവിലെ 11ഓടെ വിമാനത്താവളം അടച്ചിടുകയുമായിരുന്നു. സർവീസുകൾ മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. യാത്രക്കാർക്കായി നെടുമ്പാശേരിയിൽ കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. എമർജൻസി നമ്പറുകൾ: 9072604004, 90726 04006, 9072604007.

Read More

കണിച്ചുകുളങ്ങര കൊല: ഒന്നാം പ്രതിയുടെ വധശിക്ഷയിൽ ഇളവ്;  ഹിമാലയ ഗ്രൂപ്പ് ഉടമയ്ക്ക് 25 വർഷം കഴിയാതെ ജാമ്യം പോലും നൽകേണ്ടേ;  അഞ്ചു പേരെ വെറുതേവിട്ടു

കൊച്ചി: കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ ഹിമാലയ ചിറ്റ്സ് ഗ്രൂപ്പ് ഉടമ കെ.എം. ബിനീഷ് ഉൾപ്പെടെ അഞ്ച് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ ഏഴാം പ്രതിയായ ബിനീഷിനു പുറമെ നാലാം പ്രതി ഷിബി, അഞ്ചാം പ്രതി ഉണ്ണികൃഷ്ണൻ, എട്ടാം പ്രതി ഗോകുലൻ, 12-ാം പ്രതി ഷിബിൻ രാജ് എന്നിവരെയാണു ഡിവിഷൻ ബെഞ്ച് വെറുതേവിട്ടത്. ഒന്നാം പ്രതിയും ലോറി ഡ്രൈവറുമായ ഉണ്ണിയുടെ വധശിക്ഷ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവുശിക്ഷയായി കുറച്ചു. വാടകകൊലയാളിയായ ഇയാൾ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും എവറസ്റ്റ് ചിറ്റ്സ് ഉടമ രമേശിനൊപ്പം മറ്റ് രണ്ടുപേരെക്കൂടി വകവരുത്തിയെന്നും ഹൈക്കോടതി വിലയിരുത്തി. ഇയാൾക്ക് 25 വർഷം കഴിയാതെ ശിക്ഷായിളവ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഉണ്ണിക്ക് ഇതുവരെ പരോൾ ലഭിച്ചിട്ടില്ല. ആറാം പ്രതിയും ഹിമാലയ ഗ്രൂപ്പ് ഉടമയുമായ സജിത്തിന്‍റെ ജീവപര്യന്തം ശിക്ഷ ശരിവച്ച ഡിവിഷൻ ബെഞ്ച് ഇയാൾക്കും 25 വർഷം കഴിയാതെ…

Read More

കലിയടങ്ങാതെ രൗദ്രഭൗവത്തിൽ  പെരിയാർ; ആലുവ വെള്ളക്കെട്ടിൽ തന്നെ; . പതിനായിരത്തിലധികം വീടുകൾ വെള്ളത്തിൽ

കൊച്ചി: അഞ്ചുനാൾ ജില്ലയെ പ്രളയക്കെടുതിയിൽ വിറപ്പിച്ച പെരുമഴ അല്പമൊന്നു ശമിച്ചെങ്കിലും പെരിയാറിന്‍റെ കലി അടങ്ങിയിട്ടില്ല. രൗദ്രഭൗവത്തിൽ പെരിയാർ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിടുന്നത് അലപമൊന്നു കുറച്ചതിന്‍റെ ഫലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കണ്ടു തുടങ്ങിയെങ്കിലും ആലുവ ഉൾപ്പെട്ട പെരിയാർ അവസാനിക്കുന്ന ഭാഗങ്ങളിലൊക്കെ ജലനിരപ്പ് ഉയർന്നുതന്നെയാണ്. ബുധനാഴ്ച്ചയും ഇന്നലെയുമായി നാലടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ആലുവ കഴിഞ്ഞ് വെള്ളം നഗരപ്രദേശങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ വെള്ളം കയറി. പതിനായിരത്തിലധികം വീടുകൾ വെള്ളത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലുമൊക്കെ വെള്ളം കയറി. വീടുകളിലും ഫ്ളാറ്റുകളിലുമായി പതിനായിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടുകിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷപ്രവർത്തകർ. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും കുടുതൽ ടീമികളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴുള്ളതിനും കൂടുതൽ കരസേന പ്രളബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 24 മണിക്കൂറും ഹെലികോപ്റ്ററിൽ നേവിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിലാണ്. ദേശീയ…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ;  തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് 

കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…

Read More

ചാലക്കുടി വെള്ളത്തിൽ! പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; രക്ഷകരെ കാത്ത് ആയിരങ്ങൾ

കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമാവും. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…

Read More