ആലുവ മുങ്ങി; രക്ഷതേടി ജനം! കുടിവെള്ള വിതരണം നിലച്ചു; വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിൽ

കൊച്ചി: കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് ജില്ല. പെരിയാർ രൗദ്ര ഭാവത്തിൽ കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാർ, ഇടമലയാർ, ചെറുതോണി അണക്കെട്ടുകളിലെ വെള്ളം പെരിയാറിലേക്ക് എത്തിയതോടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിൽ ഉയർന്നു. ആലുവ മാർത്താണ്ഡവർമ പാലത്തിന്‍റെ അടിത്തട്ടിനോടടുക്കുകയാണ് പെരിയാറിലെ ജലനിരപ്പ്. ബുധനാഴ്ചയും ഇന്നലെയുമായി മൂന്നരയടി വെള്ളമാണ് ഉയർന്നത്. ഇതോടെ തീരത്ത് പ്രളയമായി. പതിനായിരത്തിലധികം വീടുകൾ വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും വെള്ളം കയറി. ഇന്നലെ മാത്രം തുറന്നത് അൻപതോളം ദുരിതാശ്വാസ ക്യാന്പുകളാണ്. പല ദുരിതാശ്വാസ ക്യാന്പുകളിൽ പോലും വെള്ളം കയറി. ആലുവ മേഖലയിലാണു പ്രളയ ദുരിതം ഏറെ ബാധിച്ചത്. സമീപപ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടു. ക്യാന്പുകളിലേക്കു മാറാൻ മടിച്ചവർ വെള്ളം ഉയർന്നതോടെ വീടുകളിലും ഫ്ളാറ്റുകളിലും ഒറ്റപ്പെട്ടു. വിവിധ ഇടങ്ങളിൽ ആരാധാനാലയങ്ങളിലും ഹോസ്റ്റലുകളിലുമൊക്കെ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. ഫ്ളാറ്റുകളുടെ ഒന്നും രണ്ടും നിലകളിൽ വരെ വെള്ളം കയറിയ അവസ്ഥയിലാണ്. ദുരന്തനിവാരണ…

Read More

കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു; സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു. കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും രണ്ടു ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായിട്ടില്ലെന്നും റൂറൽ എസ്പി അറിയിച്ചു.

Read More

മുട്ടം യാർഡിൽ വെള്ളം കയറി; മെട്രോ  സർവീസ് നിർത്തി; കളമശേരി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും മുടങ്ങി

കൊച്ചി: മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്നു കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചു. വെള്ളം ഉയരുന്നതിനാൽ ഓപ്പറേഷൻ കണ്‍ട്രോൾ സെന്‍റർ ഇന്നലെ തന്നെ ഷട്ട് ഡൗണ്‍ ചെയ്തിരുന്നു. കളമശേരി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും മുടങ്ങിയിരിക്കുകയാണ്. മുട്ടം, പാലാരിവട്ടം സ്റ്റേഷനുകളിലേക്ക് സിഗ്നൽ കണ്‍ട്രോളിംഗ് സംവിധാനം മാറ്റിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ സർവീസ് നിർത്തിവയ്ക്കാൻ കെഎംആർഎൽ തീരുമാനിക്കുകയായിരുന്നു. നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയും മുട്ടാർപുഴ കരകവിഞ്ഞൊഴുകുന്നതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മുട്ടത്ത് ട്രെയിനുകൾ നിർത്തിയിടുന്ന ഭാഗത്തിനു താഴെയായി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓപ്പറേറ്റിംഗ് കണ്‍ട്രോൾ റൂമും സിഗ്നൽ നിയന്ത്രിക്കുന്ന ഭാഗങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. സിഗ്നലിംഗ് നിർത്തിയതോടെ ട്രെയിനുകൾ ഒന്നും തന്നെ ട്രാക്കിലേക്ക് എത്തിച്ചിട്ടില്ല. കളമശേരി ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ പ്രവർത്തനം നിർത്തി വച്ചിരിക്കുന്നതിനാൽ മുട്ടത്തെ സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധവും നിർത്തിവച്ചിരിക്കുകയാണ്. ഇതിനാൽ ട്രാക്കുകളിലേക്കു വൈദ്യുതി നൽകാനാകുന്നില്ല. ഓഫീസുകളുടെ പ്രവർത്തനത്തേയും…

Read More

കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി  മൂന്നു പേരെ കാണാതായി; നാലുപേരെ നേവിയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി

വൈപ്പിൻ: മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന ബോട്ട് മുങ്ങി ഏഴു മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരെ കാണാതായി. ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് കടലിൽ നീന്തി നടന്നിരുന്ന നാല് മത്സ്യതൊഴിലാളികളെ നേവിയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ ആറോടെ അർത്തുങ്കൽ കടപ്പുറത്ത് 12 നോട്ടിക്കൽ മൈൽ അകലയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി മുരുക്കുംപാടത്തുനിന്നും മത്സ്യബന്ധനത്തിനു പോയ അനുഗ്രഹ -2 എന്ന തടിനിർമിത ബോട്ടാണ് മുങ്ങിയത്. മാലിപ്പുറം സ്വദേശി സേവ്യാർ(55), മാലിപ്പുറം വളപ്പ് സ്വദേശി മധു(55), സൗത്ത് പുതുവൈപ്പ് തെങ്ങിൽ വീട്ടിൽ ബഷീർ(40) എന്നിവരെയാണ് കാണാതായത്. ബോട്ടിന്‍റെ സ്രാങ്ക് പാലിയത്ത് ആൽബി(63), വൈപ്പിൻ അഴീക്കകടവിൽ ശിവൻ (53), എ.എൻ. സുരേഷ്(59), പുതുവൽസ്ഥലത്ത് പി.കെ.ബാബു(45) എന്നിവരാണ് രക്ഷപ്പെട്ടവർ. നാലുപേരും എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കുകൾ ഇല്ല. കൊല്ലം ഭാഗത്തുനിന്നു മത്സ്യബന്ധനം കഴിഞ്ഞ് മുരുക്കുംപാടം ഹാർബറിലേക്കെത്താൻ കൊച്ചി അഴിമുഖം ലക്ഷ്യമിട്ട് നീങ്ങവെയാണ് അപകടം ഉണ്ടായത്.…

Read More

റണ്‍വേയിൽ വെള്ളം നിറയുന്നു; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ല

കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ റണ്‍വേയിൽ വെള്ളം നിറയുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. ഇതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാൻ കഴിയില്ലെന്നാണ് സിയാൽ അധികൃതർ നൽകുന്ന സൂചന. കനത്ത മഴ തുടരുന്നതുകൊണ്ട് വെള്ളം പന്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാർഗോ ടെർമിനലിന് അടുത്തുള്ള സോളാർ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തേ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാൽ അധികൃതർ തീരുമാനമെടുത്തിരുന്നത്.

Read More

രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കില്ല; രക്ഷാപ്രവർത്തനം സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ അവസ്ഥയിൽ രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കുന്നതല്ല. പലയിടങ്ങളിലും ആയിരക്കണക്കിന് ആളുകൾ ബുദ്ധിമുട്ട് നേരിടുകയാണ്. പത്തനംതിട്ട ജില്ലയും ആലുവയുമാണ് ഏറ്റവും വലിയ ദുരിതം നേരിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും സഹായത്തിന് കൺട്രോൾ റൂം തുറന്നു.

Read More

ആലുവ മുങ്ങുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളം കയറി; ആയിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. ആലുവയിൽ മാത്രം ആയിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു.

Read More

മാലിപ്പുറത്തെ ഐഎൻടിയുസി വിഭാഗീയത വഴിത്തിരിവിൽ: യൂണിയൻ വ്യാജനെന്ന് ആരോപണം

വൈപ്പിൻ: മാലിപ്പുറത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിലെ തൊഴിലുമായി ബന്ധപ്പെട്ട് ഐഎൻടിയുസിയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പുതഹയ സംഭവ വികാസങ്ങളിലേക്ക് തിരിയുന്നു. മുൻ ജില്ലാ പ്രസിഡന്‍റ് കെ.പി.ഹരിദാസ് നേതൃത്വം നൽകുന്ന എറണാകുളം ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയനും ഇപ്പോഴത്തെ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി നേതൃത്വം നൽകുന്ന എറണാകുളം ജില്ല കൺസ്ട്രക്ഷൻ ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയനും തമ്മിലാണ് തർക്കം. കെ.പി.ഹരിദാസിന്‍റെ യൂണിയൻ ഒറിജിനലല്ല വ്യാജനാണെന്നാണ് മറുവിഭാത്തിന്‍റെ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്‍റ് അരുൺ ഗോപി എന്നിവർ ബന്ധപ്പെട്ട വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ വച്ച് ആരോപിക്കുന്നത്. 1976 ൽ മറൈൻ ഡ്രൈവ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തത ശേഷം ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയൻ പിൽക്കാലത്ത് രേഖകളിൽ മാറ്റം വരുത്തി പേരു മാറ്റിയതാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ഹരിദാസ്…

Read More

മീൻ പിടിക്കാനിട്ട ചൂണ്ടയിൽ കുരുങ്ങിയത്  ലോഹത്തിൽ തീർത്ത അരകിലോയോളം വരുന്ന  മഹാവിഷ്ണുവിന്‍റെ വിഗ്രഹം

കൂത്താട്ടുകുളം: മീൻ ചൂണ്ടയിൽ മഹാവിഷ്ണു വിഗ്രഹം കുരുങ്ങി. ഇന്നലെ രാത്രി എട്ടോടെ തിരുമാറാടി അണ്ടിച്ചിറ പാലത്തിൽ മീൻ പിടിക്കാൻ ചൂണ്ടയിട്ടിരുന്ന നെടുവീട്ടിൽ സരീഷ്, സിബി പൗലോസ് എന്നി വർക്കാണ് വിഗ്രഹം ലഭിച്ചത്. വിഗ്രഹത്തിനു 30 സെന്‍റീമീറ്ററോളം ഉയരവും അരക്കിലോയോളം ഭാരവും വരും. ലോഹത്തിൽ തീർത്ത വിഗ്രഹത്തിന്‍റെ ഒരു കൈ ഒടിഞ്ഞ നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി വിഗ്രഹം കൊണ്ടുപോയി.

Read More

മത്‌സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യേശുപാലന്‍റെ മൃതദേഹത്തോട് അനാദരവ്

വൈപ്പിൻ: ബോട്ടപകടത്തിൽപെട്ട് മരിച്ച തമിഴ്നാട് സ്വദേശി യേശുപാലന്‍റെ മൃതദേഹത്തോട് എറണാകുളം ജനറലാശുപത്രിയിൽ അനാദരവ് കാണിച്ചെന്ന് കോണ്‍ഗ്രസ്-ഐ പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താനെത്തിച്ച മൃതദേഹം അവിടെ പോസ്റ്റ്മോർട്ടം ചെയ്യാൻ തയാറാകാതെ വന്നപ്പോൾ മരിച്ചയാളുടെ ബന്ധുക്കളെകൊണ്ട് മൃതദേഹം എടുപ്പിക്കുകയും എടുക്കുന്ന സമയത്ത് അവയവങ്ങൾ അറ്റുപോകുകകയും ചെയ്ത സംഭവം ഉണ്ടായത്രേ. ഇതു കണ്ട ബന്ധുക്കൾ വാവിട്ടുകരഞ്ഞു. കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയത്. ഉത്തവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് വി.എസ്. സോളിരാജ് ആവശ്യപ്പെട്ടു. അപകടത്തിൽ കാണാതായവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കണമെന്നും സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അലംഭാവമാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞു.

Read More