ഏലൂരിലെ 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; വെള്ളം വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫറുളള. പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകനയോഗത്തിലാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്. പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി. നിലവില്‍ കമ്പനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്‍റിന്‍റെയും ചുമതലയുള്ള ജീവനക്കാരന്‍, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളില്‍ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശവും നല്‍കി. മൂന്ന് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ…

Read More

ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു; വെള്ളത്തിന്‍റെ അളവ് 2,400 അടിയായി താഴാതെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് അധികൃതർ

ഇടുക്കി: ആശങ്കകൾക്ക് നേരിയ വിരാമമിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറയുന്നു. 2,400.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ 17 മണിക്കൂറിനുള്ളിൽ 0.76 അടി വെള്ളമാണ് കുറഞ്ഞതെന്നാണ് അധികൃതർ അറിയിച്ചത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് അടുക്കുകയും ചെയ്തതിനേത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അഞ്ച് ഷട്ടറുകളും തുറന്നത്. ഷട്ടറുകളെല്ലാം തുറന്നിട്ടും ആദ്യ മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുക തന്നെയായിരുന്നു. വൈകുന്നേരം മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറയുകയും ജലനിരപ്പ് നേരിയ തോതിൽ താഴുകയുംചെയ്തു. 2,400 അടിയായ വെള്ളത്തിന്‍റെ അളവ് താഴാതെ ഷട്ടറുകൾ താഴ്ത്തില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Read More

ആദിവാസിക്കുടികളിൽ സഹായവുമായിപ്പോയ സംഘം വനത്തിലെ ഗ്രാമത്തിൽ കുടുങ്ങി;  മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതം നേരിട്ട് അനുഭവിച്ചറിയാനായെന്നു സംഘാംഗങ്ങൾ 

കോതമംഗലം: ആദിവാസി കുടികളിലേക്കു ദുരിതാശ്വാസ സഹായവുമായിപ്പോയ വൈദികരും കന്യാസ്ത്രീകളും അത്മായരുമടങ്ങിയ ഏഴംഗസംഘം വെള്ളപ്പൊക്കത്തിൽ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒരു ദിവസം വനത്തിലെ ഗ്രാമത്തിൽ കുടുങ്ങി. കല്ലേലിമേട് പ്രദേശത്തെ ആദിവാസി കോളനികളിലേക്കു ദുരിതാശ്വാസ സഹായവുമായി പോയതായിരുന്നു സംഘം. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. തോമസ് പറയിടം, കല്ലേലിമേട് പളളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, കുത്തുകുഴി പാറമേൽ ഫ്രാൻസിസ്, സിസ്റ്റർ ജോണ്‍സി എംഎസ്ജെ, സിസ്റ്റർ ഹേമ എംഎസ്ജെ, കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രൽ ഇടവകയിലെ മാതൃവേദി അംഗങ്ങളായ പാറക്കുഴി ത്രേസ്യാമ്മ ആന്‍റണി, പുത്തംപേരൂർ മേരിമ്മ മാത്യു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കനത്ത മഴയെ തുടർന്ന് വനപാത ഒലിച്ചു പോകുകയും പുഴയിൽ വെള്ളം ഉയരുകയും ചെയ്തതോടെ ബ്ലാവന കടത്ത് സർവീസ് നിർത്തിവച്ചു. ഇതോടെ ഇവർക്ക് തിരികെ മടങ്ങാനായില്ല. കോതമംഗലത്തു നിന്നു കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30നാണ് സംഘം…

Read More

വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് നിർത്തിവച്ചു; വെള്ളപ്പൊക്കത്തിനൊപ്പം കൊച്ചിയിൽ കുടിവെള്ള ക്ഷാമവും

കൊച്ചി: പെരിയാറിൽ ജലനിരപ്പ് ഉയർന്നതതോടെ വാട്ടർ അഥോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ പന്പിംഗ് നിർത്തിവച്ചു, ഇതുമൂലം കൊച്ചിയിൽ ഉൾപ്പെടെ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. വെള്ളത്തിൽ ചെളിനിറഞ്ഞതാണു വിവിധ കേന്ദ്രങ്ങളിൽ പന്പിംഗ് നിർത്തിവക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. കലങ്ങി മറിഞ്ഞാണു പെരിയാർ ഒഴുകുന്നത്. ശുദ്ധീകരിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വളരെയേറെ ചെളിയാണു വെള്ളത്തിൽ കലർന്നിരിക്കുന്നത്. ആലുവയിൽനിന്നുള്ള പന്പിംഗ് ഭാഗികമായി തടസപ്പെട്ടതിനാൽ പശ്ചിമകൊച്ചി ഒഴികെയുള്ള കൊച്ചി കോർപറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലും ആലുവ, ഏലൂർ, കളമശേരി, തൃക്കാക്കര, ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, ഞാറക്കൽ, മുളവുകാട് എന്നിവിടങ്ങളിലും കുടിവെള്ളവിതരണത്തെ ബാധിക്കും. പാണംകുഴി പന്പ്ഹൗസിൽ വെള്ളം കയറിയതിനാൽ വേങ്ങൂർ, മുടക്കുഴ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തെ ബാധിക്കും. കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലും പന്പിംഗ് നിർത്തിവച്ചു. ഇല്ലിത്തോട് നിന്നുള്ള പന്പിംഗ് നിർത്തിവച്ചിരിക്കുന്നതിനാൽ മലയാറ്റൂർ, നീലീശ്വരം പഞ്ചായത്തുകളിൽ ജലവിതരണം തടസപ്പെടും. സുരക്ഷയുടെ ഭാഗമായി നീലീശ്വരം പന്പ്ഹൗസിലെ വൈദ്യുതി കഐസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്. ഇവിടെനിന്നുള്ള പന്പിംഗ്…

Read More

വെള്ളപ്പൊക്കം മറയാക്കി മോഷണവും! ആശങ്കയിൽ ആലുവയും; കൂടുതൽപേരെ മാറ്റാനൊരുങ്ങുന്നു

കളമശേരി: ഏലൂരിലെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളിൽ മോഷണം വ്യാപകമായതായി പരാതി. വെള്ളം കയറിയ വീടുകളിൽ താമസക്കാർ ഒഴിഞ്ഞ സമയം നോക്കി വീട്ടുപകരണങ്ങളും വളപ്പിലെ വാഴക്കുലകളും വെട്ടിക്കൊണ്ടു പോകുന്നതായാണ് പരാതി. ഇന്ന് പുലർച്ചെ വീടുകളിലെ പ്രധാന രേഖകൾ എടുക്കാനായി തോണിയിലെത്തിയവരാണ് വാഴക്കുലകൾ നഷ്ടപ്പെട്ടത് കണ്ടത്. വെള്ളം കയറിയപ്പോൾ പലരും വീടിന് മുകളിലും മറ്റുമായി കെട്ടിവച്ചാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വന്നത്. ഇവയെടുക്കാൻ വന്നപ്പോഴാണ് മോഷണം പോയതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലാക്കി ഗൃഹനാഥന്മാർ വീടിന് കാവൽ നിൽക്കുകയാണ്. ഏലൂർ നഗരസഭയിൽ ഐഎ സി യ്ക്ക് സമീപം ബോസ്കോ കോളനിയിലാണ് ഏറ്റവും കൂടുതൽ വെള്ളം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. പറവൂർ താലൂക്കിൽ പെടുന്ന ഏലൂരിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയാണ്. കുറ്റിക്കാട്ടുകര സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക് വേണ്ട ഭക്ഷണ വസ്തുക്കൾ…

Read More

വെള്ളപ്പൊക്ക ഭീഷണി! ആശങ്ക അകലാതെ നെടുമ്പാശേരി വിമാനത്താവളവും; ഹജ്ജ് ക്യാമ്പിലേക്കുള്ള സന്ദര്‍ശകര്‍ക്കും വിലക്ക്

നെടുന്പാശേരി: വെള്ളപ്പൊക്ക ഭീഷണി, നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക അകലുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം ഇന്നലെ വെള്ളം കയറിയിരുന്നു. ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. ചെറുതോണിയിൽനിന്നും ഇന്ന് 1,20,000 ക്യുബിക് അടി വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്‍റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്‍വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ്ജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഹജ്ജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു സന്ദർശകരെ വിലക്കിയിട്ടുള്ളത്.

Read More

പെരിയാറിലെ വെള്ളത്തിനൊപ്പം സെൽഫി; കാഴ്ച തടഞ്ഞ് പാലത്തിൽ പോലീസിന്‍റെ തുണിമറ

ആലുവ: പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിന്‍റെ സെൽഫി പകർത്താനുള്ള ആൾതിരക്കിൽ ഗതാഗതം താറുമാറയതോടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ പോലീസ് തുണിമറ സൃഷ്ടിച്ചു. ജലനിരപ്പ് ഉയരുന്നത് കാണാൻ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വാഹനങ്ങൾ നിറുത്തിയതാണ് ഗാതഗത കുരുക്കിന് ഇടയാക്കിയത്. ഇതേത്തുടർന്ന് പോലീസ് പാലത്തിന്‍റെ തൂണുകളിൽ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്‌ച മറയ്ക്കുകയായിരുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ പാലത്തിൽ വാഹനത്തിന്‍റെ വേഗത കുറച്ചും മൊബൈലിൽ ചിത്രം പകർത്തിയുമാണ് യാത്രക്കാർ പ്രശ്‌നം സൃഷ്ടിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനം വെള്ളപ്പൊക്കം കാണാൻ പാലത്തിലേക്ക് വന്നു. അപകട സാധ്യത മുന്നിൽ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവിൽ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.

Read More

കടൽ ദുരന്തം; കുറ്റക്കാർക്കെതിരേയുള്ള നിയമപോരാട്ടത്തിനു ബിജെപിയുടെ പൂർണ പിന്തുണയെന്ന് ശ്രീധരൻപിളള

ചെറായി: സംസ്ഥാനത്തെ നടുക്കിയ കടൽ ദുരന്തത്തിൽ കുറ്റക്കാർക്കെതിരെയുള്ള നിയമപോരാട്ടത്തിനും ദുരന്തത്തിൽപെട്ട് മരിച്ചവരുടെ കുടുംബത്തിനു വേണ്ട സഹായങ്ങൾ ചെയ്യുന്ന കാര്യത്തിലും ബിജെപി സംസ്ഥാന ഘടകത്തിന്‍റെ പുർണ്ണ പിന്തുണയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. കേന്ദ്രത്തിന്‍റെ സഹായം വേണമെങ്കിൽ അതും സാധ്യമാക്കും. ദുരന്തമറിഞ്ഞ് മുനന്പത്തെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഹാർബറിൽ നടന്ന പ്രാർഥനായോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ പെട്ടവർ തമിഴനായാലും മലയാളിയായാലും എല്ലാം നമ്മുടെ സഹാദരൻമാരാണ്. ഇവർക്ക് സഹായമെത്തിക്കുന്നതിലും ഇവർക്ക് വേണ്ടി പോരാടുന്നതിലും ദേശമോ, ജാതിയോ , മതമോ ഒന്നും തന്നെ ഒരാൾക്കും ബാധകമാകരുതെന്ന് യോഗത്തിൽ അദ്ദേഹം അഭ്യർഥിച്ചു. രാവിലെ സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. നേതാക്കളെ നിയോജകമണ്ഡലം പ്രസിഡന്‍റ് വി.വി. അനിൽ, കെ.കെ. വേലായുധൻ, കൈലാസൻ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Read More

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം;കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു; വിദഗ്ധസംഘം ഇന്ന് കപ്പൽ പരിശോധിക്കും

കൊച്ചി: കേരളതീരത്തു മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒരു മലയാളിയടക്കം ഒന്പതു പേർക്കായുള്ള തെരച്ചിൽ ശക്തം. നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകളും മൂന്നു ഹെലികോപ്ടറുകളുമാണു തെരച്ചിൽ നടത്തിവരുന്നത്. ഇന്ത്യൻ നാവിക സേനയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നടത്തുന്ന തെരച്ചിലുകൾക്കു പുറമേ പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുടെ സേവനവും ഉപയോഗപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ, അപകടം നടന്ന സ്ഥലത്ത് 70 മീറ്ററിലധികം ആഴമുള്ളതിനാൽ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ കഴിയുമോയെന്നതിൽ നേവി അധികൃതർ ആശങ്കയും അറിയിക്കുന്നു.കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരാനാണു തീരുമാനം. നാവിക-തീരരക്ഷാ സേനകളും മത്സ്യത്തൊഴിലാളികളും സംയുക്തമായി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തകർന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 3.30ന് മുനന്പം തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. മുനന്പം തീരത്തുനിന്നു 14 പേരുമായി മത്സ്യബന്ധനത്തിനു പോയ…

Read More

കൊച്ചിനഗരമധ്യത്തിൽ ഓടയിൽ സ്ത്രീയുടെ മൃതദേഹം; സ്ലാബ് തകർന്ന ഓടയിൽ കാൽവഴുതി വീണതാണെന്ന് ഒപ്പമുണ്ടായിരുന്നയാളുടെ മൊഴി

കൊച്ചി: നഗരമധ്യത്തിൽ ഓടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തലവൂർ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനർജി റോഡിൽ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകർന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകൾക്കുതാഴെ ഓടയിലാണു മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി സ്ഥലത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് ഷൈലജയെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെൻട്രൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതിൽനിന്നും സ്ലാബ് തകർന്ന ഓടയിൽ കാൽവഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More