ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് ; ചെരുപ്പ് വ്യാപാരിക്ക് പണവും  ബാഗും തിരികെ ലഭിച്ചു

വൈപ്പിൻ: ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയിൽ മലപ്പുറം സ്വദേശിയായ സക്കീറിനു നഷ്ടമായ 6900 രൂപയും മറ്റ് രേഖകൾ അടങ്ങിയ ബാഗും തിരികെ ലഭിച്ചു. കടകൾ തോറും ചെരിപ്പ് വിതരണം നടത്തുന്ന വ്യാപാരിയാണ് സക്കീർ. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇയാളുടെ കൈയിൽനിന്നു തെറിച്ചു വീണ പണമടങ്ങിയ ബാഗ് ഞാറക്കൽ ആശുപത്രിപ്പടി ബസ് സ്റ്റോപ്പിൽ കിടന്ന് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവർമാരായ മുരളി, പ്രശാന്ത് എന്നിവർക്കാണ് ലഭിച്ചത്. തുറന്ന് നോക്കിയപ്പോൾ പണം കണ്ടതിനെത്തുടർന്ന് ഇവർ ഉടൻ ഞാറക്കൽ പോലീസ് സ്റ്റേഷനിലെത്തി ബാഗ് എസ്ഐ ആർ. രഗീഷ്കുമാറിനെ ഏൽപ്പിക്കുകയായിരുന്നു. ബാഗിലെ വിലാസം വച്ച് പോലീസ് അന്വേഷിക്കുന്നതിനിടയിൽ ബാഗ് നഷ്ടപ്പെട്ട ചെരുപ്പു വ്യാപാരി പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ പറഞ്ഞു. ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസ് ഓട്ടോഡ്രൈവർമാരെ വിളിച്ച് വരുത്തി സ്റ്റേഷനിൽ വച്ച് ബാഗ് ഉടമയ്‌ക്കു കൈമാറി.

Read More

 അത്തം  ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറയിൽ ഗതാഗത നിയന്ത്രണം; ബുധനാഴ്ച്ച രാവിലെ 8 മുതൽ നിയന്ത്രണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ്

തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച്ച രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ്. കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന സർവീസ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കണ്ണൻ കുളങ്ങരയിൽ നിന്നും മിനി ബൈപാസ് റോഡ് വഴി തിരിച്ചുവിടും. ചോറ്റാനിക്കര, മൂവാറ്റുപ്പുഴ തുടങ്ങിയ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ കരിങ്ങാച്ചിറ ജംഗ്ഷനിൽ നിന്നും പുതിയ റോഡ് കാക്കനാട് വഴി പോകണം.ഘോഷയാത്ര ആരംഭിച്ച് കഴിഞ്ഞാൽ എറണാകുളത്തുനിന്നും മൂവാറ്റുപുഴ ,ചോറ്റാനിക്കര, കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിൽനിന്ന് ഗാന്ധിസ്ക്വയർ, മിനി ബൈപാസ് കണ്ണൻകുളങ്ങര വഴി തിരിഞ്ഞു പോകേണ്ടതാണ് . രാവിലെ 8 മണി മുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിലേക്ക് ടിപ്പർ ലോറികൾക്ക് പ്രവേശനമില്ല. ഘോഷയാത്ര കടന്ന് പോകുന്ന വഴികളിൽ പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുള്ളതുമാണ്. സംസ്കൃത കോളജിന്‍റെ…

Read More

പെരിയാർ പൂർവസ്ഥിതിയിലായതിൽ ആശ്വാസപ്പെട്ടിരിക്കെ വീണ്ടും  ജലനിരപ്പുയർന്നു ;  മുൻ കരുതൽ സംവിധാനങ്ങൾ തുടരുന്നു

ആലുവ: പെരിയാർ പൂർവസ്ഥിതിയിലായതിൽ ആശ്വാസപ്പെട്ടിരിക്കുന്നതിനിടയിൽ ഇന്നു രാവിലെ ഒൻപതു മണിയോടെ ജലനിരപ്പ് ഉയർന്നു. ഇടമലയാർഡാം തുറന്നതിനെ തുടർന്നാണ് ജലനിരപ്പ് വീണ്ടും ഉയർന്നത്. പുഴനിറഞ്ഞതോടെ കൈതോടുകൾ വഴി വെള്ളം ഉൾപ്രദേശങ്ങളിലേക്ക് പടരുകയാണ്. ദുരിതാശ്വാസക്യാന്പുകളിൽ നിന്നും വീടുകളിലേക്ക് ഇന്ന് മടങ്ങാനൊരുങ്ങുന്നതിനിടയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള എല്ലാ മുൻ കരുതൽ സംവിധാനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവരും കൈതോടുകളുടെ കരയിലുള്ളവരുമാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായത്. ഇന്നലെയോടെ വെള്ളമിറങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കി മടങ്ങാനും ദുരിതാശ്വാസ ക്യാന്പുകൾ അവാസനിപ്പിക്കാനുമുള്ള തീരുമാനത്തിലായിരുന്നു അധികൃതർ. ചെറിയ തോതിലാണെങ്കിലും ജലനിരപ്പ് ഉയർന്നതോടെ ഇന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയായിരിക്കും അടുത്ത തീരുമാനം. ദുരന്തനിവാരണ സേന, തീരസംരക്ഷണ സേന തുടങ്ങിയ സംഘങ്ങൾ ആലുവയിൽ ക്യാന്പ് ചെയ്തു വരുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും സജീവമാണ്. ജലനിരപ്പ് ഉയർന്നതോടെ പെരിയാറിന്‍റെ കൈതോടുകൾ ഒഴുകുന്ന എടയപ്പുറം, തുന്പിച്ചാൽ ഭാഗങ്ങളിൽ…

Read More

യാത്രക്കാരെ ദുരിതത്തിലാക്കി മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ  സർവീസുകൾ റദ്ദാക്കുന്നു

മൂവാറ്റുപുഴ: തുടർച്ചയായി മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ റദ്ദ് ചെയ്യുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കളക്ഷനില്ലെന്ന പേരിലായിരുന്നു ഇതുവരെ സർവീസുകൾ റദ്ദ് ചെയ്തിരിക്കുന്നത്. എന്നാൽ ഒരാഴ്ചയായി ഡീസൽ ക്ഷാമത്തെ തുടർന്നാണ് നിരവധി സർവീസുകൾ റദ്ദ് ചെയ്തിരിക്കുന്നത്. തിരക്കേറിയ മൂവാറ്റുപുഴ – കാക്കനാട് റൂട്ടിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന തിങ്കളാഴ്ചയായ ഇന്ന് രാവിലെ തന്നെ യാത്രക്കാരെ മുഴുവൻ പെരുവഴിയിലാക്കി നിരവധി സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ ബസുകൾ പ്രതീക്ഷിച്ച് നിന്ന വിദ്യാർഥികളും തൊഴിലാളികളും സർക്കാർ ജീവനക്കാരുടെയുമൊക്കെ യാത്ര മുടങ്ങിയത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും ലാഭകരമായ സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നതു സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനാണെന്ന് നേരത്തെ ആക്ഷേപം ഉ‍യർന്നിരുന്നതാണ്. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന റൂട്ടുകളിൽ സർവീസുകൾ റദ്ദ് ചെയ്യുന്നതോടെ കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്. ബസുകൾ സർവീസുകൾ നടത്താത്തതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ച് ചോദിച്ചാൽ വ്യക്തമായ…

Read More

ബോട്ട് അപകടം ; തെരച്ചിൽ തുടരുന്നു; യേശുപാലന്‍റെ മൃതദേഹം ഇന്ന് വിട്ടുകൊടുക്കും; ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ 

കൊച്ചി: മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴു പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും കോസ്റ്റൽ പോലീസിന്‍റെയും സംയുക്ത പരിശോധന തുടരുകയാണ്. നാവികസേനയുടെ സിജിഎസ് വിക്രം, ഐഎൻഎസ് സത്ലജ് എന്നീ കപ്പലുകൾ അപകടസ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാർഡിന്‍റെ ഡോർണിയർ വിമാനവും ഇന്ന് രാവിലെ മുതൽ നിരീക്ഷണം നടത്തുന്നുണ്ട്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും തകർന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്. അതേസമയം, തെരച്ചിലിൽ ഇന്നലെ കണ്ടെത്തിയ യേശുപാലന്‍റെ (36) മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടം നടന്ന ഭാഗത്ത് തെരച്ചിൽ നടത്തവെ ഇന്നലെ വൈകുന്നേരം ആരോണ്‍ എന്ന ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്.കോസ്റ്റ് ഗാർഡിന്‍റെ ബോട്ട് എത്തി മൃതദേഹം എടുത്ത് അക്ഷയ് എന്ന മത്സ്യ ബന്ധന ബോട്ടിൽ…

Read More

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസിന്‍റെ അന്വേഷണം സിബിഐ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അതേസമയം, കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. നേരത്തേ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾബെഞ്ചും തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ശ്രീജിത്തിന്‍റെ ഭാര്യ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

Read More

ഏത്തക്കായ വില കുതിക്കുന്നു ! ഉപ്പേരിക്കും ശർക്കരവരട്ടിക്കും വില പൊള്ളും

മൂവാറ്റുപുഴ: ഓണം അടുത്തെത്തിയതോടെ വിപണിയിൽ ഏത്തക്കായ വില കുതിച്ചുയരുന്നു. കനത്തമഴയിൽ കൃഷിനാശം സംഭവിച്ചതു മൂലം അഭ്യന്തര ഉത്പാദനത്തിലുണ്ടായ കുറവാണ് വില ഉയരാൻ പ്രധാന കാരണം. ഇന്നലെ മൂവാറ്റുപുഴ മാർക്കറ്റിൽ ഏത്തക്കുല കിലോയ്ക്ക് 55-60 തോതിലാണ് കർഷകരിൽനിന്നു വ്യാപാരികൾ വാങ്ങിയത്. പച്ചക്കായയുടെ വില വർധിച്ചതിനു ചുവടുപിടിച്ച് പഴത്തിനും വില വർധിച്ചിട്ടുണ്ട്. നേന്ത്രപഴത്തിന് കിലോയ്ക്ക് 65-70 എന്ന നിലയിലാണ് ഇന്നലെ ചില്ലറ വിൽപ്പന നടന്നത്. ഓണത്തിന് ഉപ്പേരി, ശർക്കരവരട്ടി ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ചിപ്സ് നിർമാണ യൂണിറ്റുകൾ വൻതോതിൽ ഏത്തക്കായ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും വില വർധനവിനു കാരണമായി. സംസ്ഥാനത്തെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വൻ തോതിൽ കൃഷി നടത്തിവന്നിരുന്നു. എന്നാൽ കാലാവസ്ഥ ചതിച്ചതിനാൽ അവിടെയും ഉത്പാദനത്തിൽ കുറവുണ്ടായിട്ടുണ്ട്. നേന്ത്രക്കായ വില വർധിച്ചതിനു പിന്നാലെ ഓണക്കാലത്തെ പ്രധാന വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി എന്നിവയുടെ വിലയും ഇത്തവണ…

Read More

 പെരിയാറിലെ വെള്ളപ്പൊക്കം; 78 ക്യാമ്പുകളിലായി 10,510 പേർ;സജ്ജമായി ആയുർവേദ മെഡിക്കൽ സംഘം

കൊച്ചി: പെരിയാറിന്‍റെ തീരത്തു വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ ഇതിനോടകം ആരംഭിച്ചത് 78 ദുരിതാശ്വാസ ക്യാന്പുകൾ. ഇവിടങ്ങളിലായി 10,510 പേരാണു കഴിഞ്ഞുവരുന്നത്. പറവൂർ, ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലായാണു ഇത്രയുമധികം ക്യാന്പുകൾ തുറന്നിരിക്കുന്നത്. പറവൂരിലാണ് കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കുന്നതിനും ആവശ്യാനുസരണം ഒൗഷധങ്ങൾ വിതരണം നടത്തുന്നതിനും ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ജില്ലാ മെഡിക്കൽ ഓഫീസർ 9446343066, സീനിയർ മെഡിക്കൽ ഓഫീസർ 9447378257, മെഡിക്കൽ ഓഫീസർ 9446813737, 9495882826, 9446820304 എന്നിവരുടെ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടണം.

Read More

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു;  ഇടമലയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു; പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 100 ഘനമീറ്ററായി കുറച്ചു

ജിജു ജോർജ് കോതമംഗലം: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾഅടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ പാതിതാഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 100 ഘനമീറ്ററായി കുറച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി. സംഭരണിയിലേക്കുള്ള വെള്ളത്തിന്‍റെ വരവ് കുറഞ്ഞാൽ ഡാം പൂർണ്ണമായി അടയ്ക്കും. 168.95 മീറ്റർ ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 169 മീറ്റർ ആണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി വെള്ളം കൂടുതൽ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല. ഇന്നലെ രാത്രി 12 നാണ് ജലനിരപ്പ് കുറഞ്ഞ് രണ്ട് ഷട്ടറുകൾ അടച്ചത്. ഒരുഷട്ടർ ഇന്ന് രാവിലെ എട്ടോടെയാണ് അടച്ചത്. ഡാമിലെ നാല് ഷട്ടറുകളിൽ മറ്റ് ശേഷിക്കുന്ന ഒരെണ്ണം ഒരു മീറ്ററായി താഴ്ത്തി ഒഴുക്കി കളയുന്ന വെള്ളത്തിന്‍റെ അളവ് 100…

Read More

കനത്ത സുരക്ഷയിൽ  ആലുവയിൽ‌ ബലി തർപ്പണം; ബലിതർപ്പണം മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കർക്കടക വാവ് ബലിതർപ്പണം മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു മാറ്റി. ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്ക് ശിവരാത്രി മണപ്പുറത്ത് തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്‍റെ ഇരുവശങ്ങളിലാണ് ബലിത്തറകൾ സജജീകരിച്ചിരുന്നത്. സാധാരണയായി മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രപരിസരത്താണ് ബലിത്തറകൾ ഒരുക്കി ചടങ്ങുകൾ നടന്നിരുന്നത്. അതിന് ശേഷം പെരിയാറിൽ മുങ്ങുകയാണ് ചെയ്യാറ്. അത് സാധ്യമല്ലാത്തതിനാൽ മണപ്പുറത്തേക്ക് ഇറങ്ങുന്ന പടവുകളിലാണ് തർപ്പണത്തിനെത്തിയവർ മുങ്ങുന്നത്. വെള്ളം മുകളിലെ പടവുകളിൽ നിന്ന് താഴേക്ക് ആയതും മഴയില്ലാത്തതും അനുഗ്രഹമായി. ബലിതർപ്പണം മുടങ്ങാതിരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ മുൻ ഒരുക്കങ്ങളും നടത്തിയിരുന്നു. പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന, തീരസംരക്ഷണ സേനയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ബലിതർപ്പണം നടക്കുന്നത്. ദിവസങ്ങളായി മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടയിലാണ്. മുൻകാലങ്ങളിലേതുപോലെ പുലർച്ചെ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ ഒന്പതുമണിയോടുകൂടി വിശ്വാസികൾ കൂടുതൽ എത്തി തുടങ്ങിയിട്ടുണ്ട്. മണപ്പുറത്തെ മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി…

Read More