മദ്യം കടം നൽകിയില്ല;ബാർ ജീവനക്കാരെ മർദിച്ച പത്തുപേർ അറസ്റ്റിൽ; ബാറിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമസ്ഥർ

പെരുന്പാവൂർ: മദ്യം കടം നൽകാത്ത വൈരാഗ്യത്തിൽ ബാർ അടിച്ചു തകർക്കുകയും ബാർ ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പത്തുപേർ പിടിയിൽ. പെരുന്പാവൂർ അഞ്ജലി ബാർ അടിച്ചു തകർക്കുകയും അസിസ്റ്റന്‍റ് മാനേജർ, സെക്യൂരിറ്റി എന്നിവരെ കന്പിവടി, ബിയർ കുപ്പി എന്നിവ ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പെരുന്പാവൂർ തുരുത്തിപ്പറന്പിൽ ഷൈജു(20), ഒക്കൽ പഴയേടത്ത് സതീഷ് (24), നെടുവേലി മജീഷ്(34), പഴയേടത്ത് സദ്ദീപ്(28), അന്പാടൻ അജാസ്(26), പെലപ്പിള്ളി ശ്രീകുമാർ(27), അറക്കൽ മനു(30), ഉളിനാട്ട് അബ്ദുൾ റസാക്ക്(27), പെരുന്പാവൂർ തുരുത്തിപ്പറന്പിൽ ജിഷ്ണു(21), അഖിൽ(22) എന്നിവരെ അറസ്റ്റു ചെയ്തത്. ബാറിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമസ്ഥർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെസിഐ ബൈജു പൗലോസും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Read More

പിറവത്ത് 180 തൊഴിലാളികൾക്ക്  ഒരു ശുചിമുറി; സ്ഥാപനം പൂട്ടാൻ നഗരസഭയുടെ നോട്ടീസ്

പിറവം: വൃത്തിഹീനമായിക്കിടക്കുന്ന ഷെഡുകളിൽ തൊളിലാളികളെ താമസിപ്പിക്കുന്നതിനെതിരെ നഗരസഭ നോട്ടീസ് നൽകിയിട്ടും നടപടിയാകുന്നില്ല. കൂടംകുളം പദ്ധതിയുമായി ബന്ധപ്പെട്ട് ടവർലൈൻ വലിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് രണ്ട് ഷെഡുകളിലായി കുത്തിനിറച്ച് താമസിപ്പിച്ചിരിക്കുന്നത്. കക്കാട് സ്കൂൾ റോഡിന് സമീപമുള്ള രണ്ട് ഷെഡുകളിലായി 180-ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. ഇവർക്ക് ഉയോഗിക്കുന്നതിനായി ഒരു ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. തൊഴിലാളികൾ ഭൂരിഭാഗവും സമീപത്തുള്ള പാടശേഖരവും പുരയിടവും കാര്യ സാധ്യത്തിന് ഉപയോഗിക്കുന്പോൾ വൻ പരിസ്ഥിതി പ്രശ്നങ്ങൾക്കാണ് ഇടവരുത്തുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഷെഡ് അടച്ചുപൂട്ടാൻ നോട്ടീസ് പതിപ്പിച്ചെങ്കിലും ഇതിന് പുല്ലുവില പോലും കൽപ്പിക്കാതെ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായും, വൃത്തിഹീനമായ സാഹചര്യത്തിലും, ഏതു നിമിഷവും പകർച്ചവ്യാധി പൊട്ടിപുറപ്പെടാവുന്ന സ്ഥിതിയിലും, മതിയായ ശുചീകരണ സംവിധാനങ്ങളില്ലാതെയുമാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. രാമമംഗലം സ്വദേശിയാണ് തൊഴിലാളികളെ…

Read More

മുഖ്യമന്ത്രിക്കു നേരേ ഫേസ്ബുക്ക് വധഭീഷണി;ഡൽഹിയിൽ പിടിയിലായ  പ്രതിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ (48) കൊച്ചിയിലെത്തിച്ചു. ഡൽഹിയിൽ നിന്നു ന്യൂഡൽഹി-തിരുവനന്തപുരം നിസാമുദ്ദീൻ എക്സിപ്രസിൽ ഇന്നു പുലർച്ചേ മൂന്നോടെയാണു സെൻട്രൽ സിഐ എ.അനന്തലാലിന്‍റെ നേതൃത്വത്തിൽ പ്രതിയെ കൊച്ചിയിൽ എത്തിച്ചത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് അനന്തലാൽ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ കൃഷ്ണകുമാർനായരെ വെള്ളിയാഴ്ച്ചയാണ് കൊച്ചി പോലീസിനു വിട്ടുകൊടുത്തത്. പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രൊഡക്ഷൻ വാറൻഡിനെത്തുടർന്നാണ് പ്രതിയെ വിട്ടുകിട്ടിയത്. ട്രെയിൻമാർഗം വെള്ളിയാഴ്ച്ചരാത്രി 11 ഓടെയാണ് പ്രതിയുമായി പോലീസ് സംഘം കൊച്ചിയിലേക്കു യാത്രതിരിച്ചത്. അബുദാബിയിൽ എണ്ണക്കന്പനിയിൽ ജീവനക്കാരനായ ഇയാൾ ജൂണ്‍ അഞ്ചിനാണു ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ 14നു ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട്…

Read More

കാത്തിരിപ്പിനു വിരാമം; 2011ൽ തുടക്കം കുറിച്ച  പുത്തൻവേലിക്കര പാലം  നാളെ നാടിനു സമർപ്പിക്കും

പറവൂർ: ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പുത്തൻവേലിക്കര സ്റ്റേഷൻകടവ് – വലിയ പഴന്പിള്ളിത്തുരുത്ത് പാലം നാളെ നാടിനു സമർപ്പിക്കും. രാവിലെ 9.30ന് പാലത്തിനു സമീപം ചേരുന്ന ചടങ്ങിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എംപി, എസ്. ശർമ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 2011 ഫെബ്രുവരി 26ന് എൽഡിഎഫ് ഭരണകാലത്താണു പാലത്തിനു തറക്കല്ലിട്ടത്. നിർമാണ കാലാവധി രണ്ടു വർഷമായിരുന്നെങ്കിലും അപ്രോച്ച് റോഡിന്‍റെ നിർമാണം പൂർത്തിയായില്ല. അലൈൻമെന്‍റ് നിശ്ചയിക്കാത്തതും അപ്രോച്ച് റോഡിനു സ്ഥലമുടമകളിൽനിന്ന് അനുമതി ലഭിക്കാത്തതും നിർമാണം വൈകാൻ കാരണമായി. സ്ഥലം വിട്ടുകിട്ടുന്നതിനായി പലവട്ടം ചർച്ചകൾ നടത്തിയതിന്‍റെ ഫലമായി 22 ഉടമകൾ മുൻകൂറായി സ്ഥലം വിട്ടുനൽകാൻ തയാറായിരുന്നു. ഇതു കാലതാമസം ഒഴിവാക്കാൻ ഏറെ സഹായിച്ചെന്ന് വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു. നിർമാണം ആരംഭിച്ചശേഷം കരാറുകാരനുണ്ടായ സാന്പത്തിക പ്രതിസന്ധിയും നിർമാണം മുടങ്ങാൻ…

Read More

 സിപിഎം  മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആത്മഹത്യ;  മരണത്തിന്  ഉത്തരവാദി ലോക്കൽ കമ്മറ്റി;  പരാതി നൽകുമെന്ന് ഏഴാം വാർഡ് അംഗം

വെപ്പിൻ: എളങ്കുന്നപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻപഞ്ചായത്ത് പ്രസിഡന്‍റും 22-ാം വാർഡംഗവുമായിരുന്നി വി.കെ. കൃഷ്ണന്‍റെ ആത്മഹത്യക്ക് കാരണമായവരുടെ പേരുകൾ സഹിതം മുളവുകാട് പോലീസിൽ പരാതി നൽകുമെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഏഴാം വാർഡംഗം സി.ജി. ബിജു അറിയിച്ചു. എന്നെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി. എന്‍റെ സമനിലയും തെറ്റി. എനിക്ക് ഇങ്ങനെ ചെയ്യാനെ കഴിയൂ എന്ന് കൃഷ്ണൻ ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി എഴുതിയ സാഹചര്യത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിയാണ് മരണത്തിനു ഉത്തരവാദിയെന്നാണ് സ്വതന്ത്രനായ ഏഴാം വാർഡംഗത്തിന്‍റെ ആരോപണം. എന്നാൽ വീട്ടുകാരോ മറ്റ് സംഘടനകളോ ഇതുവരെ പരാതികൾ നൽകിയിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് വെറുതെ ഒരു അന്വേഷണം മാത്രമാണ് നടത്തുന്നതെന്നാണ് ബിജു പറയുന്നത്. ഈ സാഹചര്യത്തിലാണ് കാരണക്കാരായവരുടെ പേരുകൾ സഹിതം പരാതി നൽകുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനിടെ സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച് പരസ്യമായി രംഗത്തെത്തിയ ബിജുവിനെ…

Read More

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ ആരോഗ്യപ്രശ്നങ്ങളുയർത്തുന്നു;  തൊഴിലാളികളുടെ  താമസം കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിൽ

മൂവാറ്റുപുഴ:നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുയർത്തുന്നതായി പരാതി. കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലയിടങ്ങളിലും ഇവരുടെ ജീവിതം. കീച്ചേരിപ്പടി, മഠത്തികോളനി, നിരപ്പ്,പെരുമറ്റം,പേഴയ്ക്കാപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്. പ്രാഥമികാവശ്യം നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ഇവരിൽ ഭൂരിഭാഗം പേരും കഴിയുന്നത്. ഒരോ ചെറിയ മുറിയിലും പത്തോളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഒരാളിൽ നിന്നും 1000 രൂപയാണ് വാടകയായി ഈടാക്കുന്നത്. ഇതേപോലെ നിരവധി മുറികളാണ് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ നിർമിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം കയറിയിറങ്ങുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേവും ശക്തമാണ്. കക്കൂസുകളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും പതിക്കുകയാണെന്ന പരാതിയുമുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇവിടങ്ങളിൽ ആരെല്ലാം വരുന്നു, താമസിക്കുന്നു…

Read More

പോലീസിന് താൽപര്യം കേസ് അവസാനിപ്പിക്കാൻ;  വിദേശവനിതയുടെ കൊലപാതകത്തിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്

കൊച്ചി: ലാത്വിയൻ യുവതിയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് രംഗത്ത്. അന്വേഷണം ശരിയായ രീതിയില്ല നടക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താത്പര്യമെന്നും സുഹൃത്ത് ആരോപിച്ചു. മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയുണ്ട്. സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയില്ല. നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയാറെന്നും സുഹൃത്ത് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരിനും സിബിഐക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read More

വിദേശവനിതയുടെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കോവളത്ത് വിദേശവനിതയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവാണ് ഹർജി നൽകിയത്. കേസിൽ രണ്ടുപ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാർച്ച് 14നാണ് ലിത്വാനിയ സ്വദേശിനിയെ കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്.

Read More

സിപിഎം  മുൻ പഞ്ചായത്ത് പ്രസിഡന്‍റ്  കൃഷ്ണന്‍റെ മരണം ; ലോക്കൽ കമ്മിറ്റിയംഗങ്ങളിൽനിന്നു പോലീസ് വിവരം ശേഖരിക്കും

വൈപ്പിൻ: എളങ്കുന്നപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന വി.കെ. കൃഷ്ണന്‍റെ ആത്മഹത്യ സംബന്ധിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ലോക്കൽ കമ്മിറ്റിയംഗങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കും. ആദ്യപടിയെന്നോണം മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങോളോട് ഇന്ന് സ്റ്റേഷനിൽ എത്തണമെന്ന് കേസ് അന്വേഷിക്കുന്ന മുളവുകാട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളിൽ ബാക്കി ഒന്പത് പേരെയും വിളിച്ച് വിവരം ശേഖരിക്കും. സംഭവം വിവാദമായതോടെ വിഷയം നിയമസഭയിൽ വരെ എത്തി. പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷനു മറുപടിയായി മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് മൗനം വെടിഞ്ഞ് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുന്നത്.

Read More

ചെറായി  ജനതാ ബീച്ച് റോഡിൽ വെള്ളക്കെട്ട്: നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിച്ചു

‘ചെറായി: പള്ളിപ്പുറം പഞ്ചയാത്ത് 19-ാം വാർഡിൽ ജനതാ ബീച്ച് റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാതത്തതിൽ പ്രതിഷേധിച്ച് സ്ഥലവാസികൾ വെള്ളക്കെട്ടിൽ കസേരയിട്ട് കുത്തിരുന്നു പ്രതിഷേധിച്ചു. റോഡ് പുനർനിർമിക്കാത്തതും വെള്ളം ഒഴുകിപ്പോകാൻ കാന നിർമിക്കാത്തതുമാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. മഴവെള്ളം ഒഴുകിപോകാൻ മാർഗമില്ലാതെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടാൻ തുടങ്ങിയിട്ട് നളേറെയായെന്ന് സ്ഥലവാസികൾ പറയുന്നു. നിരവധി സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും വാഹനങ്ങളും നിരന്തരം ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇവർക്കെല്ലാം ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.

Read More