കൊച്ചി: നഗരത്തിലെ അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ അസഹനീയ ചൂടിൽ ആശ്വാസമായി പ്രകൃതിയുടെ ഹരിതാഭമായ മേലാപ്പ്. അതാണ് നഗര ഹൃദയഭാഗത്ത് ഏഴര ഏക്കറിൽ സ്ഥിതി ചെയ്യുന്ന കൊച്ചിയുടെ ഹരിതകോശമായ മംഗളവനം. പ്രകൃതിയുടെ വശ്യമായ സൗന്ദര്യ കാഴ്ചകൾക്കൊപ്പം അപൂർവയിനം പക്ഷികളുടെ അജൈവമായ ആവാസസ്ഥലംകൂടിയാണ് ഇവിടം. നഗരവത്കരണം പച്ചപ്പിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്പോൾ ജൈവവൈവിധ്യത്തിന്റെ നഗരത്തിലെ അവസാന ശ്വാസമായി നിലകൊള്ളുന്ന മംഗളവനത്തെ സംരക്ഷിക്കാനുള്ള ദൗത്യംകൂടിയാണ് ലോക ജൈവവൈവിധ്യദിനത്തിൽ കൊച്ചിയെ ഓർമപ്പെടുത്തുന്നത്. കേരള ഹൈക്കോടതിക്കു പിന്നിലായി വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തിൽ നഗരാതിർത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്. ഒട്ടേറെ പുതിയ പദ്ധതികൾ വനംവകുപ്പും കൊച്ചി കോർപറേഷനുമൊക്കെ നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും പ്രായോഗികമായ തടസങ്ങളിൽ കുടുങ്ങി അവയൊക്കെ പാതിവഴിയിൽ നിലച്ച അവസ്ഥയാണ്. അപൂർവയിനം കണ്ടൽചെടികളാൽ സമൃദ്ധമായ മംഗളവനത്തിൽ കൈത്തോടുകൾ നവീകരിച്ച് സന്ദർശകർക്കായി പെഡൽ ബോട്ടിംഗ് ആരംഭിക്കാനുള്ള പദ്ധതിയായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ഇരുവശവും മുളഭിത്തികൾ തീർത്ത് ചെളി കോരിമാറ്റി തോടിന് ആഴം…
Read MoreCategory: Kochi
ബന്ധുവായ കൗമാരക്കാരിയെ ലിഫ്റ്റിൽ അപമാനിക്കാൻ ശ്രമിച്ച എഎസ്ഐ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എഎസ്ഐ അറസ്റ്റിൽ. തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽവച്ചു നാസർ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണു പരാതി. കഴിഞ്ഞ മാസം 28നാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസർ ലിഫ്റ്റിൽ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തെ ചെറുക്കാൻ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമർത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി സിവിൽ സർവീസ് പരിശീലനത്തിനു പോയില്ല. ഇതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക…
Read Moreയുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഹർജികൾ ശനിയാഴ്ച കോടതിയിൽ
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഹർജികൾ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈമാസം 26 ലേക്ക് മാറ്റി. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയെ നിയോഗിക്കണം, സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ ഇരയായ നടിയെ പ്രതിനിധീകരിക്കാൻ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണം എന്നീ ഹർജികളാണ് അന്നു പരിഗണിക്കുക. ഇതിനൊപ്പം കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യഹർജികളും വിടുതൽ ഹർജികളും അന്നു പരിഗണിക്കും. 2017 ഫെബ്രുവരി 17-നു രാത്രിയാണ് യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചത്.
Read Moreകോർമല ഇടിഞ്ഞിട്ട് മൂന്നു വർഷം: സുരക്ഷാ നടപടികൾ അകലെ ; ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുക്കൊണ്ടിരിക്കുന്നു കോർമല
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞിട്ട് മൂന്നു വർഷം തികയുന്പോഴും സംരക്ഷണത്തിനായി ഒന്നു ചെയ്യാതെ അധികൃതർ. 2015 ജൂലൈയിലാണ് വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുൾമുനയിലാക്കി രാത്രിയിലാണ് കോർമല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുക്കൊണ്ടിരിക്കുന്ന കോർമലയിൽ മഴ ശക്തിയായാൽ മണ്ണിടിച്ചിൽ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല. പ്രദേശത്താകെ ഭീഷണി നിലനിർത്തിക്കൊണ്ട് കൂറ്റൻ ജല സംഭരണിയും മലയുടെ മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. അപകട ഭീഷണി മുന്നിൽകണ്ട് ടാങ്കിന്റെ സംഭരണ ശേഷി കുറച്ചിരുന്നു. വെള്ളം കൂടുതൽ സമയം ടാങ്കിൽ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോൾ വിതരണം ചെയ്യുകയാണ് നിലവിൽ. മണ്ണിടിച്ചിലിനെ തുടർന്നു റവന്യു, ജല അഥോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയെങ്കിലും നടപടികളായിട്ടില്ല. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനുദ്ധാരണത്തിനുംവേണ്ട…
Read Moreഎറണാകുളം ബാനർജി റോഡിൽ സൂക്ഷിച്ചില്ലെങ്കിൽ വാഹനം തലകുത്തി മറിഞ്ഞേക്കാം!
കൊച്ചി: എറണാകുളം ബാനർജി റോഡിൽ കലൂർ സിഗ്നലിലും ലിസി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തു കൂടി വണ്ടി ഓടിക്കണമെങ്കിൽ ഡ്രൈവിംഗ് മാത്രം അറിഞ്ഞാൽ പോര. സാഹസികതയും ഭാഗ്യവും കൈമുതലായി വേണം. ഇരുചക്രവാഹന യാത്രികർക്കു പ്രത്യേകിച്ചും. റോഡ് ഒരടിയോളം ഇരുന്നതാണ് ഇതുവഴിയുള്ള യാത്ര അതീവദുഷ്കരവും അപകടകരവുമാക്കുന്നത്. സൂക്ഷിച്ചു പോയില്ലെങ്കിൽ വാഹനം തലകുത്തി മറിഞ്ഞേക്കാം. റോഡിലുള്ള മെട്രോയുടെ തൂണുകൾക്കു ചുറ്റുമുള്ള ഭാഗമാണ് ഇരുന്നുപോയതെന്നത് അപകടഭീഷണിയുടെ ആഴം കൂട്ടുന്നു. റോഡ് ഇടിഞ്ഞതോടെ മെട്രോ തൂണുകളുടെ ചുറ്റുമുള്ള ഭാഗം ഒരടിയോളം വരെ ഉയർന്നുനിൽക്കുകയാണ്. എട്ടോളം മെട്രോ തൂണുകൾക്കു ചുറ്റും ഈവിധം അപകടക്കെണിയുണ്ട്. മുത്തൂറ്റ് റോഡിനു എതിർവശമുള്ള ഭാഗത്താണ് ഏറ്റവും അപകടഭീഷണി. എന്നാൽ മെട്രോ തൂണിന്റെ പൈലുകൾക്കു മുകളിലുള്ള കോണ്‍ക്രീറ്റ് കവചത്തിന് ഇളക്കമൊന്നും വരാത്തതിനാൽ തൂണുകൾക്ക് നിലവിൽ ഭീഷണിയില്ല. ഈഭാഗത്തു റോഡ് ടാർ ചെയ്യാതെ ഇന്റർലോക്ക് ടൈലുകളാണ് വിരിച്ചിരിക്കുന്നത്. റോഡ് ഇരുന്നതോടെ ടൈലുകളും ഇളകി. ഇതു…
Read Moreകളമശേരിയിൽ വടിവാളുമായെത്തിയ സംഘംവീട് ആക്രമിച്ചു; ഗൃഹനാഥനടക്കം 6 പേർ പരിക്കേറ്റ് ആശുപത്രിയിൽ
കളമശേരി: എച്ച്എംടി ജംഗ്ഷന സമീപം റോക്ക് വെല്ലിലെ വീട്ടിൽ വടിവാളുമായെത്തിയ സംഘം വീട്ടുകാരെ ആക്രമിച്ചതായി പരാതി. ഗൃഹനാഥനടക്കം 6 പേർക്ക് പരിക്ക്. കളമശേരിയിൽ ഇന്നലെ ഉച്ചമുതൽ ആരംഭിച്ച സംഘർഷങ്ങളാണ് രാത്രി 11 മണിക്ക് വീടാക്രമണത്തിൽ കലാശിച്ചത്. ഒരു യുവാവിനോടൊപ്പം കളമശേരി റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉച്ചയോടെ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നു ഇത് ചോദ്യം ചെയ്ത് യുവതിയുടെ ബന്ധുക്കൾ ഉച്ചയോടെ മണികണ്ഠൻ എന്ന പേരുള്ള യുവാവ് താമസിക്കുന്ന കരിപ്പായി റോഡിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ എത്തുകയും ഹോസ്റ്റൽ നിവാസികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് വൈകിട്ടോടെ ഹോസ്റ്റൽ ഉടമയുടെ മകന്റെ നേതൃത്വത്തിൽ രാത്രി 11 ഓടെ 25 ഓളം പേരടങ്ങുന്ന സംഘം റോക്ക് വെല്ലിലെ യുവതിയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി വീട്ടുപകരണങ്ങൾ തകർത്തതായും പരാതിയുണ്ട്. വീട്ടുകാരെയും ആക്രമിച്ചു. അസീസ്, ഇദേഹത്തിന്റെ ഭാര്യ, മകൻ…
Read Moreപള്ളിപ്പുറം ഉപതെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം; കോണ്‍ഗ്രസിന്റെ മുൻ പഞ്ചായത്തംഗം ബിജെപി സ്ഥാനാർഥി
ചെറായി: പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ തികോണമത്സരം. ഇരു മുന്നണികൾക്കുമൊപ്പം ബിജെപിയും ശക്തനായ സ്ഥാനാർഥിയെ നിർത്തി പ്രചരണം കൊഴുപ്പിച്ചതോടെയാണ് ത്രികോണ മത്സരത്തിനു വഴിതെളിഞ്ഞത്. ഇവിടത്തെ മെന്പറായിരുന്ന സിപിഎമ്മിന്റെ പി.എ. അജയൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അംഗത്വം രാജിവച്ചതുമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ മുൻ പഞ്ചായത്തംഗം ബിജെപി സ്ഥാനാർഥിയായതാണ് ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത. ജനറൽ വാർഡിൽ എൽഡിഎഫും, ബിജെപിയും വിജയസാധ്യത കണക്കിലെടുത്ത് വനിതകളെയാണ് സ്ഥാനാർഥിയാക്കിരിക്കുന്നത്. അതേ സമയം യുഡിഎഫ് ആകട്ടെ വിജയസാധ്യത കാണുന്നത് പുരുഷസ്ഥാനാർഥിയിലൂടെയാണ്. യൂത്ത്കോണ്‍ഗ്രസ് പള്ളിപ്പുറം സൗത്ത് ജനറൽ സെക്രട്ടറിയായ ടി.എസ്. ഷാരോണ്‍ ആണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി ഷീബ വിശ്വനാഥാണ്. ബിജെപിയുടെ സ്ഥാനാർഥി ഉഷാ ടെൻസിംഗ് മുൻ കോണ്‍ഗ്രസുകാരിയാണ്. യുഡിഎഫിനു മുൻതൂക്കമുണ്ടായിരുന്ന ഈ വാർഡിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 1242 വോട്ടുകൾ പോൾ ചെയ്തതിൽ 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ…
Read Moreകേരളത്തിലെ ആദ്യ ഹോൺ രഹിത മേഖലയായ എം ജി റോഡിൽ ഹോണടിക്കുകുറവില്ല
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിച്ച എംജി റോഡിൽ ഇപ്പോഴും ഇടതടവില്ലാതെ ഹോണ്‍ മുഴക്കം. മാധവ ഫാർമസി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള എംജി റോഡ് ഭാഗം ഹോണ്‍രഹിത മേഖലയാക്കിയുള്ള പ്രഖ്യാപനം നടന്നതു കഴിഞ്ഞ മാസം 26നാണ്. മൂന്നാഴ്ച പിന്നിടുന്പോൾ ഹോണടി പഴയപടി തന്നെ തുടരുകയാണ്. ബസും ലോറിയും ഓട്ടോയും കാറുമെല്ലാം ഹോണ്‍ മുഴക്കി പായുന്പോൾ കാൽനടയാത്രക്കാർ ചെവി പൊത്തി നടക്കേണ്ടി വരുന്നു. മെട്രോ നിർമാണത്തിനുശേഷംഗതാഗതക്കുരുക്ക് കുറഞ്ഞെങ്ങിലും ഹോണടിക്കു മാത്രം ഒരു കുറവുമില്ലെന്നു എംജി റോഡിലെ വ്യാപാരികൾ പറയുന്നു. പ്രഖ്യാപനം കഴിഞ്ഞുപോയതല്ലാതെ തുടർനടപടികൾ ഒന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. നോണ്‍ ഹോണ്‍ മേഖലയാണെന്ന് അറിയാതെ എത്തുന്നവർ യൂ ടേണ്‍ എടുക്കേണ്ട സ്ഥലങ്ങളിൽ ചെറിയ കുരുക്കുണ്ടാകുന്പോഴും ഹോണ്‍ മുഴക്കും. ഡ്രൈവർമാർക്ക് കേൾവിക്കുറവ് നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ…
Read Moreപീതാംബരൻ മാസ്റ്റർക്ക് തൊണ്ണൂറ് ; അഴിമതിയുടെ കറപുരളാതെ പൊതുരംഗത്ത് ഏഴ് പതിറ്റാണ്ട്; നവതിയാഘോഷങ്ങൾ ഏറ്റെടുത്ത് നാട്ടുകാർ
പള്ളുരുത്തി: കേരളത്തിന്റെ പൊതുജീവിതത്തിലെ നിറസാന്നിധ്യമായ പീതാംബരൻ മാസ്റ്റർക്ക് 90 തികയുന്നു. മാഷിന്റെ നവതിയാഘോഷം ഞായറാഴ്ച വൈകിട്ട് പള്ളുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അധികാര രാഷ്ടീയത്തിന്റെ വഴികളിൽനിന്നു മാറി നടന്ന പീതാംബരൻ മാസ്റ്റർ എല്ലാ കാലത്തും സോഷ്യലിസത്തിന്റെ പാതയിലാണ് സഞ്ചരിച്ചത്. അലക്കിത്തേച്ച ഖദർ കുപ്പായത്തിന്റെ വിശുദ്ധി പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. വഴിവിട്ട് ഒരു കാര്യത്തിലും മാഷ് ഇടപെട്ടില്ല. പരാതികളുണ്ടായപ്പോഴും അദ്ദേഹം നിലപാടുകളിൽ ഉറച്ചു നിന്നു. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള പീതാംബരൻ മാഷ് രാഷ്ട്രീയവും അധ്യാപനവും ഒരു പോലെ കൊണ്ടു നടന്നയാളാണ്. 1948 മുതൽ അദ്ദേഹം അധ്യാപകനായിരുന്നു. 1962 മുതൽ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായി. 64 മുതൽ 78 വരെ ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. ഇതിനിടയിൽ 64ൽ പള്ളുരുത്തി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 69 ൽ കൊച്ചി കോർപറേഷൻ രൂപീകരിച്ചപ്പോൾ കൗണ്‍സിലറായി. പത്ത് വർഷത്തോളം കൗണ്‍സിലറായിരുന്നു. 1980ൽ…
Read Moreവരാപ്പുഴ കസ്റ്റഡി മരണം; ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേർക്കുന്ന കാര്യത്തിൽ അവ്യക്തത
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഉന്നത പോലീസുകാർക്കെതിരേ മൊഴികൾ ലഭിച്ചെങ്കിലും പ്രതിപ്പട്ടിക വിപുലീകരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജ്, ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ എന്നിവർക്കെതിരേയാണ് മൊഴികൾ ലഭിച്ചിട്ടുള്ളത്. വരാപ്പുഴ ദേവസ്വംപാടത്തെ സ്ഥിതിഗതികളെപ്പറ്റി ഡിവൈഎസ്പി തനിക്കു റിപ്പോർട്ട് നൽകിരുന്നതായും അതു വിശ്വസിച്ചാണു തന്റെ കീഴ് ഉദ്യോഗസ്ഥരെ ന്യായീകരിച്ചതെന്നുമാണ് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയത്. ശ്രീജിത്ത് അറസ്റ്റിലാകുന്ന ഏപ്രിൽ ആറിനു ഡിവൈഎസ്പിക്കാണ് തന്റെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളെ എസ്പി വിട്ടുകൊടുത്തത്. പിറ്റേന്നു ദേവസ്വംപാടത്ത് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാണെന്നു ഡിവൈഎസ്പി അറിയിക്കുകയും ശ്രീജിത്ത് ആശുപത്രിയിൽ അഡ്മിറ്റായ സമയത്തു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ശ്രീജിത്ത് മരിച്ചശേഷം പിന്നീടാണ് യഥാർഥ പ്രതിയല്ലെന്നു വ്യക്തമായതെന്നാണ് എ.വി. ജോർജിന്റെ മൊഴി. മുൻ എസ്പിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയോട്…
Read More