വരാപ്പുഴ കസ്റ്റഡി മരണം; ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേർക്കുന്ന കാര്യത്തിൽ അവ്യക്തത

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഉന്നത പോലീസുകാർക്കെതിരേ മൊഴികൾ ലഭിച്ചെങ്കിലും പ്രതിപ്പട്ടിക വിപുലീകരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജ്, ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ എന്നിവർക്കെതിരേയാണ് മൊഴികൾ ലഭിച്ചിട്ടുള്ളത്. വരാപ്പുഴ ദേവസ്വംപാടത്തെ സ്ഥിതിഗതികളെപ്പറ്റി ഡിവൈഎസ്പി തനിക്കു റിപ്പോർട്ട് നൽകിരുന്നതായും അതു വിശ്വസിച്ചാണു തന്‍റെ കീഴ് ഉദ്യോഗസ്ഥരെ ന്യായീകരിച്ചതെന്നുമാണ് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയത്. ശ്രീജിത്ത് അറസ്റ്റിലാകുന്ന ഏപ്രിൽ ആറിനു ഡിവൈഎസ്പിക്കാണ് തന്‍റെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളെ എസ്പി വിട്ടുകൊടുത്തത്. പിറ്റേന്നു ദേവസ്വംപാടത്ത് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാണെന്നു ഡിവൈഎസ്പി അറിയിക്കുകയും ശ്രീജിത്ത് ആശുപത്രിയിൽ അഡ്മിറ്റായ സമയത്തു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ശ്രീജിത്ത് മരിച്ചശേഷം പിന്നീടാണ് യഥാർഥ പ്രതിയല്ലെന്നു വ്യക്തമായതെന്നാണ് എ.വി. ജോർജിന്‍റെ മൊഴി. മുൻ എസ്പിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയോട്…

Read More

ഗതാഗത തടസമുണ്ടാക്കി പോലീസിന്‍റെ വാഹനപരിശോധന; ചോദ്യം ചെയ്ത  എംഎൽഎയോട് അപമര്യാദയായി പെരുമാറിയ എസ്ഐയെ സ്ഥലംമാറ്റി

കോതമംഗലം: എംഎൽഎയോട് അപമര്യാദയായി പെരുമാറിയ എസ്ഐയെ സ്ഥലംമാറ്റി. കോതമംഗലം എംഎൽഎ ആന്‍റണി ജോണിനോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.സി. ബോസിനെതിരേയാണ് നടപടി. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പോലീസ് സ്റ്റേഷനിലേക്കാണു സ്ഥലംമാറ്റം. വകുപ്പുതല നടപടിക്കായി റേഞ്ച് ഐജിയെ ഡിജിപി ചുമലപ്പെടുത്തി. ആന്‍റണിക്കെതിരേ വകുപ്പുതല നടപടിക്കും നിർദേശമുണ്ട്. തിരക്കേറിയ തങ്കളം മലയിൻകീഴ് ബൈപാസ് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കും വിധം പോലീസ് വാഹനം അലക്ഷ്യമായി പാർക്ക് ചെയ്ത് നടത്തിയ വാഹനപരിശോധന എംഎൽഎ ചോദ്യം ചെയ്തതാണ് എസ്ഐയെ ചൊടിപ്പിച്ചതെന്നു പറയുന്നു. മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് ഇതുസംബന്ധിച്ച് എംഎൽഎ പരാതി നൽകിയിരുന്നു.

Read More

വിളിച്ചാൽ സ്വിച്ച് ഓഫ്; ക്ഷമയുടെ പരിധിക്ക് പുറത്തേക്ക് ബിഎസ്എൻഎൽ ഉപഭോക്താക്കൾ

പോത്താനിക്കാട്: അടിക്കടിയുണ്ടാകുന്ന തകരാർ മൂലം ബിഎസ്എൻഎൽ മൊബൈൽ കണക്ഷനുകളിൽനിന്ന് ഫോൺ വിളി മുടങ്ങുന്നതോടെ ഉപഭോക്താക്കൾ കണക്ഷനുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു. കിഴക്കൻ മേഖലയിലെ ബിഎസ്എൻഎൽ മൊബൈൽ ഉപഭോക്താക്കളാണ് കണക്ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായിരിക്കുന്നത്. സ്വിച്ച് ഓഫ്, പരിധിക്കുപുറത്ത്, നെറ്റ് വർക്ക് തകരാർ തുടങ്ങിയ മറുപടികൾ മാത്രമാണ് നിലവിൽ ഫോണ്‍ വിളിക്കുന്പോൾ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കണക്ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായിരിക്കുന്നത്. പൈങ്ങോട്ടൂർ, പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലായി ഒരു ഡസനോളം ടവറുകൾ ബിഎസ്എൻഎലിനുണ്ട്. എന്നാൽ പലപ്പോഴും ടവറിനു കീഴിൽനിന്നു ഫോണ്‍ ചെയ്താൽ പോലും കവറേജ് ലഭിക്കാറില്ല. അധികൃതരുമായി ബന്ധപ്പെടുന്പോൾ മുടന്തൻ ന്യായങ്ങൾ നിരത്തി ഒഴിവാകുകയാണ്. അധികൃതരുടെ നിസംഗത മനപൂർവമോ സ്വകാര്യ കന്പനിയുമായുള്ള ഒത്തുകളിയോ എന്ന സംശയത്തിലാണ് പൊതുജനങ്ങൾ.

Read More

പരാധീനതകൾക്കുമേൽ സർഗവാസനകളുടെ ചിറകുവിടർത്തി 100 വേദികളിൽ സംഗീത മധുരം പകർന്ന് സഹൃദയ മെലഡീസ്

കൊച്ചി: പരാധീനതകൾക്കുമേൽ സർഗവാസനകളുടെ ചിറകുവിടർത്തി അതിജീവനത്തിന്‍റെ പാതയിൽ പറന്നുയരുന്ന മെലഡീസ് സംഗീത ട്രൂപ്പ് നൂറു വേദികൾ പിന്നിട്ടു. ഭിന്നശേഷികളുള്ളവരുടെ ക്ഷേമ-പുനരധിവാസ പ്രവർത്തനത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ രൂപം നൽകിയ സഹൃദയ മെലഡീസ് നൂറു വേദികൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആഘോഷം നാളെ വൈകിട്ട് ആറിന് എറണാകുളം ടൗണ്‍ഹാളിൽ നടക്കും. മെലഡീസ് കലാകാരന്മാരെ ആദരിക്കുകയും അവർക്കു പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്. മന്ത്രി കെ.കെ. ഷൈലജ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ്, മേയർ സൗമിനി ജയിൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും സിനിമ, സംഗീത മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളായെത്തും. ഭിന്നശേഷികളുള്ളവർക്ക് തടസരഹിത സാഹചര്യങ്ങളും ക്ഷേമ-പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി സഹൃദയ ആരംഭിക്കുന്ന എബിലിറ്റി സെന്‍ററിന്‍റെ…

Read More

നിർമാണത്തിലെ അപാകതമൂലം വൈപ്പിൻ സംസ്ഥാനപാതയിലെ പാലങ്ങളുടെ അപ്രോച്ചുകൾ കൊലക്കളമാകുന്നു

വൈപ്പിൻ: വൈപ്പിൻ സംസ്ഥാന പാതയിൽ പുനനിർമിച്ച ഏഴു പാലങ്ങളുടെ അശാസ്ത്രീയമായ അപ്രോച്ച് റോഡ് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും കൊലക്കെണിയാകുന്നു. പാലത്തിന്‍റെ ഉയരവും അപ്രോച്ച് റോഡിന്‍റെ സ്ലോപ്പും തമ്മിലുള്ള അനുപാതത്തിൽ ശാസ്ത്രീയമായ പിഴവുകൾ ഉണ്ടെന്നാണ് സാങ്കേതിക പരിജ്ഞാനമുള്ളവർ പറയുന്നത്. ഇതുമൂലം പാലംകയറി വരുന്ന വാഹനങ്ങൾ സുരക്ഷിത അകലത്തിൽ വച്ച് പരസ്പരം കാണാൻ കഴിയാതെ വരുന്നത് അപകടങ്ങൾ വിളിച്ചു വരുത്തുന്നു. പള്ളിപ്പുറം കോണ്‍വെന്‍റ്, കരുത്തല, കുഴുപ്പിള്ളി അയ്യന്പിള്ളി, എടവനക്കാട് ചാത്തങ്ങാട്, അണിയൽ, നായരന്പലം, മാനാട്ട് പറന്പ് എന്നീ പാലങ്ങളാണ് കൊലക്കെണിയുമായി കാത്തിരിക്കുന്നത്. എസ്റ്റിമേറ്റ് തുക ലാഭിക്കാനും ചില സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും വീട്ടുപടികളും സംരക്ഷിക്കാനുമായി സ്വാധീനങ്ങൾക്ക് വഴിപ്പെട്ടാണ് അധികൃതർ പാലം നിർമാണത്തിനു ഈ അശാസ്ത്രീയ നടപടികൾക്ക് വഴിപ്പെട്ടതെന്നാണ് ഇപ്പോഴത്തെ ആരോപണം. ഏറ്റവും ഭീകരാവസ്ഥയുള്ളത് നായരന്പലം മാനാട്ട് പറന്പ് പാലത്തിന്‍റെ അപ്രോച്ചുകളിലാണ്. രണ്ട് അപ്രോച്ചുകൾ ആരംഭിക്കുന്നതിനു മുന്നിലായി ചെറിയ വളവ് ഉള്ളതാണ് ഇതിനു…

Read More

റിമാൻഡ് പ്രതികൾക്കു കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഭവം; പരിശോധന കർശനമാക്കാൻ പോലീസ്

കൊച്ചി: റിമാൻഡ് പ്രതികൾക്കു കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഭവത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്. റിമാൻഡ് പ്രതികൾക്കു കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽപ്പെട്ട യുവാക്കളായ രണ്ടു പേർ എറണാകുളം ജില്ലാ കോടതി പരിസരത്തുനിന്നു പിടിയിലായ പശ്ചാത്തലത്തിലാണു പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഉദയാ കോളനിയിൽ വീട്ടു നന്പർ 91ൽ മഹേന്ദ്രൻ, വീട്ടു നന്പർ 13ൽ സനീർ എന്നിവരെയാണു കൊച്ചി സിറ്റി ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടിയത്. ഇവരുടെ സംഘത്തലവനും അനവധി മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതിയും സെൻട്രൽ, കടവന്ത്ര സ്റ്റേഷൻ പരിധികളിലെ മോഷണക്കേസിലെ റിമാൻഡ് പ്രതിയുമായ ഉദയാ കോളനി സ്വദേശി തന്നെയായ പൂച്ചാണ്ടി ദേവനു കൈമാറ്റം ചെയ്യാനായി എത്തിച്ചതായിരുന്നു കഞ്ചാവ്. കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്കു കഞ്ചാവ് ലഭിക്കുന്നതു സംബന്ധിച്ച അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സെൻട്രൽ, കടവന്ത്ര, നോർത്ത്, പനങ്ങാട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ടു മയക്കുമരുന്ന് ആപ്യൂൾ, അഞ്ച്…

Read More

വ്യവസായ യൂണിറ്റിന് ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ ശിപാർശ ലഭിച്ചശേഷം പ്രദേശവാസികളുടെ എതിർപ്പ് മൂലം അനുമതി നിഷേധിക്കാൻ കാരണമാകരുത്: കോടതി

കൊച്ചി: വ്യവസായ യൂണിറ്റിന് അനുമതി നൽകാനുള്ള ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ ശിപാർശ ലഭിച്ചശേഷം പ്രദേശവാസികളുടെ എതിർപ്പ് മാത്രം ചൂണ്ടിക്കാട്ടി പ്രവർത്തനാനുമതി നിഷേധിക്കാൻ പഞ്ചായത്തിന് കഴിയില്ലെന്നു ഹൈക്കോടതി. പ്രദേശവാസികളിൽനിന്നു പരാതി ലഭിച്ചതിനാൽ ക്രഷർ പ്രവർത്തനത്തിന് അനുമതി നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ആലക്കോട് ഗ്രാമ പഞ്ചായത്തിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് ക്രഷിംഗ് യൂണിറ്റ് മാനേജിംഗ് പാർട്ണറായ കണ്ണൂർ ആലക്കോട് സ്വദേശി പി.പി. ഷംസുദ്ദീൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഏക ജാലക ക്ലിയറൻസ് ബോർഡിന്‍റെ ശിപാർശ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ ശിപാർശ പ്രകാരം അനുമതി നൽകാൻ പഞ്ചായത്തിന് ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.  

Read More

വരാപ്പുഴ കസ്റ്റഡി മരണം: ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെതിരേയും മൊഴിയെന്നു സൂചന

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ല ചന്ദ്രനെതിരേയും അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചതായി സൂചന. എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി.ജോർജ് തന്‍റെ കീഴിലുള്ള ആർടിഎഫ് സ്ക്വാഡ് അംഗങ്ങളെ ആലുവ ഡിവൈഎസ്പിക്കായിരുന്നു വിട്ടുകൊടുത്തത്. മുൻ എസ്പിയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത ശേഷം ഡിവൈഎസ്പി, എസ്പിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കസ്റ്റഡി മർദനത്തിന്‍റെ പശ്ചാത്തലത്തിൽ നൽകിയ റിപ്പോർട്ടിൽ യഥാർഥ പ്രതികളെയാണ് അറസ്റ്റു ചെയ്തതെന്നാണു പറഞ്ഞിരിക്കുന്നതെന്നാണു വിവരം. ഇതു വിശ്വസിച്ചാണു മാധ്യമങ്ങൾക്കു മുന്നിൽ പോലും പോലീസിനെ എസ്പി ന്യായീകരിച്ചതെന്നാണു മൊഴി ലഭിച്ചത്. വരാപ്പുഴ ദേവസ്വംപാടത്ത് നടന്ന പ്രശ്നങ്ങളുടെ രൂക്ഷത സംബന്ധിച്ച് മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നൽകാൻ കഴിഞ്ഞില്ലെന്ന ആരോപണവും ഡിവൈഎസ്പിക്കെതിരേയുണ്ടെന്നാണ് സൂചന. എന്നാൽ, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. നിരവധി ഉദ്യോസ്ഥരിൽനിന്നു കേസിൽ മൊഴിയെടുത്തിട്ടുണ്ട്.…

Read More

ചോർന്നൊലിച്ചും വെള്ളം കയറിയും  മൂവാറ്റുപുഴ നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ

മൂവാറ്റുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സ്ഥിതി ദയനീയം. ചോർന്നൊലിച്ചും വെള്ളം കയറിയും ഒട്ടുമിക്ക ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഉപയോഗശൂന്യമാണ്. ഇതു നൂറുകണക്കിനു യാത്രക്കാരെ വലയ്ക്കുന്നു. കാലവർഷം പടിവാതിൽക്കൽ എത്തിയിട്ടും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നവീകരിക്കാനോ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനോ നഗരസഭ തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. അരമനപ്പടി ജംഗ്ഷനിൽ സെന്‍റർ മാളിനു മുന്നിലുള്ള രണ്ടു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും മഴ പെയ്താൽ മുട്ടിനൊപ്പം വെള്ളം ഉയരുന്ന സ്ഥിതിയാണ്. മഴയത്ത് വെള്ളത്തിൽകൂടി നടന്നു വേണം ബസിൽ കയറാൻ. പ്രായം ചെന്നവർക്കും കുട്ടികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഷൂസ് ധരിച്ചെത്തുന്നവരുടെ സ്ഥിതിയും ദയനീയമാണ്. കച്ചേരിത്താഴം, കോതമംഗലം ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ചോർന്നൊലിക്കുകയാണ്. മഴ നനയാതിരിക്കണമെങ്കിൽ വെയിറ്റിംഗ് ഷെഡിൽ കുട നിവർത്തിപ്പിടിക്കണം. മഴയുള്ളപ്പോൾ ചെറിയ കാറ്റു വീശിയാൽ കച്ചേരിത്താഴത്തെ വെയിറ്റിംഗ് ഷെഡിന് ഉൾവശം പൂർണമായും നനയുന്ന സ്ഥിതിയാണ്. ബസ്…

Read More

എറണാകുളം ഗവ. മെഡിക്കല്‍ കോളജിൽ അഞ്ചു കോടിയുടെ സിടി സ്കാൻ മെഷീൻ; ഉദ്ഘാടനം 20ന്

കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക അൾട്രാസോൺ സിടി സ്കാൻ മെഷീൻ മുഖ്യമന്ത്രി പിണറായി വിജയൻ 20ന് ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവില്‍ അമേരിക്കൻ ‍നിര്‍മിത മെഷീനാണ് പ്രവർത്തനസജ്ജമാകുന്നത്. ഒരേസമയം ശരീരഭാഗത്തിന്‍റെ 68 ചിത്രങ്ങൾ എടുക്കാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. എക്സ്-റേയിൽ ഒരു കോണിൽനിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സിടി സ്കാനിംഗിൽ 360 ഡിഗ്രിയിൽ ശരീരത്തിന് ചുറ്റുംനിന്നുള്ള എക്സ്-റേ ചിത്രം ലഭിക്കും. ശരീരം മുഴുവനായും പല ഭാഗങ്ങളായും പരിശോധന നടത്താനാകും. തലച്ചോർ, ശ്വാസകോശം, ഹൃദയം, വയർ എന്നിവിയങ്ങളിലെ ക്ഷതങ്ങളും ഒടിവുകളും ത്രിമാനരൂപത്തിൽ കണ്ടെത്താം. മെഡിക്കൽ കോളജിൽ എത്തുന്ന നിർധനരായ രോഗികൾക്ക് ഇനിമുതൽ 700 രൂപയ്ക്കു സ്കാൻ റിസൾട്ട് ലഭിക്കും. സ്വകാര്യകേന്ദ്രങ്ങളിൽ 4000 രൂപ വരെ ചെലവ് വരുന്ന സേവനമാണിത്. സമീപത്തെ കൊച്ചി കാൻസർ റിസർച്ച് സെന്‍ററിന്‍റെ വികസനപ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്പോഴാണു മുഖ്യമന്ത്രി സ്കാൻ…

Read More