കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ സിറ്റി ജ്വല്ലറിയിൽനിന്നു വള മോഷ്ടിച്ച സഹോദരിമാർ സെൻട്രൽ പോലീസിന്റെ പിടിയിലായി. വടുതല സ്വദേശി മൂഴിക്കുളത്ത് ബിയാട്രിസ് (50), ഇവരുടെ സഹോദരി പാലക്കാട് താമസിക്കുന്ന പല്ലാവൂർ മാന്തോന്നി റീന (40) എന്നിവരാണു പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ഇരുവരും സ്വർണം വാങ്ങാനെന്ന വ്യാജേനെയെത്തി 18 ഗ്രാം വരുന്ന സ്വർണവള മോഷ്ടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ജീവനക്കാർ ഇവരെ 16 വളകൾ അടങ്ങിയ ട്രേ കാണിച്ചു. വളകൾ പരിശോധിച്ചശേഷം ഇവർ പുറത്തുപോയി. തുടർന്നു പരിശോധിച്ചപ്പോഴാണ് ഒരു വള കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു സിസിടിവി പരിശോധിച്ചാണു മോഷണം തിരിച്ചറിഞ്ഞത്. പ്രതികളിൽ ഒരാൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ സ്വർണ വളകളടങ്ങിയ ട്രേക്കു മുകളിൽ ഇട്ടശേഷം അതിന്റെ മറവിൽ വള മോഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ മേനക ഭാഗത്തുനിന്നു പ്രതികളെ കണ്ടെത്തി സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് സാജനും സംഘവും അറസ്റ്റു…
Read MoreCategory: Kochi
മാനേജ്മെന്റുകൾക്കു വീണ്ടും തിരിച്ചടി; നഴ്സുമാരുടെ ശന്പള പരിഷ്കരണത്തിനു സ്റ്റേ ഇല്ല
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിനു സ്റ്റേ ഇല്ല. വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സർക്കാർ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ, ഹൈക്കോടതി സിംഗിൾ ബെഞ്ചും വിജ്ഞാപനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ഏപ്രിൽ 23നു സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യംചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രിയുടെ ചെയർമാൻ ഹുസൈൻ കോയ തങ്ങളും നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ആശുപത്രികളാണെന്നും നഴ്സുമാർക്കു സർക്കാരിന്റെ വിജ്ഞാപനമനുസരിച്ചു ശന്പളം നൽകിയാൽ ആശുപത്രികൾ പ്രതിസന്ധിയിലാകുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വിജ്ഞാപനത്തിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്.…
Read Moreകിണറ്റിൽ വീണ മകനെ രക്ഷിക്കാൻ അമ്മ കിണറ്റിൽ ചാടി; 40 അടി താഴ്ചയുള്ള കിണറ്റിൽ അഞ്ചടിമാത്രം വെള്ളം; പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പോത്താനിക്കാട്: ഏഴു വയസുകാരൻ കാൽവഴുതി കിണറ്റിൽ വീണപ്പോൾ രക്ഷിക്കാനായി അമ്മയും പുറകെ ചാടി. ഇന്നലെ വൈകിട്ട് ആറോടെ കാലാന്പൂർ സിദ്ധൻപടിക്ക് സമീപം തുണ്ടിയിൽ ബിജുവിന്റെ മകൻ അലനാണ് വീട്ടിൽ പടുത വലിച്ചുകെട്ടാൻ സഹായിക്കുന്നതിനിടെ കാൽ വഴുതി 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കണ്ടു നിന്ന അമ്മ മിനി ഉടൻ തന്നെ പിന്നാലെ ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അലനെ കോണിയിൽ കയറ്റി രക്ഷപ്പെടുത്തി. മിനിയെ കല്ലൂർക്കാട് നിന്നു ഫയർഫോഴ്സ് എത്തിയാണ് കരക്കുകയറ്റിയത്. 40 അടി താഴ്ചയിൽ അഞ്ചടിയോളം മാത്രം വെള്ളമുള്ള കിണറ്റിൽ വീണ ഇരുവരും കഷ്ടിച്ചാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Read Moreആലുവ കെഎസ്ആര്‍ടിസി സ്റ്റാൻഡ് ശോച്യാവസ്ഥയിൽ; പുതിയ ബസ് ടെർമിനൽ ഉടൻ
ആലുവ: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് 5.9 കോടി രൂപ ചെലവിട്ട് പുനർനിർമിക്കാനൊരുങ്ങുന്നു. ചോർന്നൊലിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നത്. പുതിയ ടെര്‍മിനലിനും പാസഞ്ചര്‍ അമിനിറ്റി സെന്ററിനുമായി 5.9 കോടി രൂപ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു. നിർമാണത്തിനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്കി. ടെർമിനൽ നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് നാളെ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് എംഎല്‍എ അറിയിച്ചു. രാവിലെ 11.30 ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ കെഎസ്ആര്‍ടിസി എംഡി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയാവുക. നിരവധി യാത്രക്കാർ ദിവസേന വന്നുപോകുന്ന ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ വേണമെന്നുള്ളത് യാത്രക്കാരുടെയും ജീവനക്കാരുടെയും…
Read Moreകൊച്ചിയിലെ ബാറുകളിൽ എക്സൈസ് റെയ്ഡ്; കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ബാറുകളിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരത്തിലെ രണ്ടു ബാറുകളിൽ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകൾക്കെതിരെയും മറ്റ് 10 പേർക്കെതിരെയും കേസെടുത്തു. കലൂർ ലാൻഡ് മാർക്ക്, ഇടപ്പള്ളി മാൻഷൻ എന്നീ ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Read Moreആഡംബര വാഹനനികുതി; പുതുച്ചേരി വഴി ഖജനാവിലേക്ക്എത്തിയതു 9.88 കോടി
ബിജോ ടോമി കൊച്ചി: പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയശേഷം കേരളത്തിൽ സ്ഥിരമായി ഓടിയ ആഡംബര വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടിയെടുത്തപ്പോൾ ഇതുവരെ സർക്കാർ ഖജനാവിലേക്കെത്തിയത് 9,88,35,917 രൂപ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോണിൽ 122 വാഹനങ്ങളിൽനിന്നാണ് ഇത്രയും തുക നികുതിയായി ഈടാക്കിയത്. മോട്ടോർ വാഹനവകുപ്പ് പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിൽ എറണാകുളം സോണിൽനിന്നു മാത്രം 264 ആഡംബര വാഹനങ്ങൾ നികുതിയടയ്ക്കേണ്ടതുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങളുടെ ഉടമകൾക്കു നോട്ടീസും അയച്ചു. ഇങ്ങനെ നോട്ടീസ് അയച്ചതിൽ 99 വാഹനങ്ങൾ ഇതുവരെ നികുതി അടച്ചതിൽപ്പെടുന്നു. എറണാകുളം ജില്ലയിൽ 76 വാഹനങ്ങളും കോട്ടയത്ത് 21 വാഹനങ്ങളും ഇടുക്കിയിൽ രണ്ടു വാഹനങ്ങളും നികുതിയടച്ചവയിൽപ്പെടുന്നു. ഇതു കൂടാതെ മോട്ടോർ നികുതി അടയ്ക്കാൻ സ്വമേധയാ മുന്നോട്ടുവന്ന് 23 വാഹനങ്ങൾ കൂടി നികുതിയൊടുക്കിയിട്ടുണ്ട്.എറണാകുളം ആർടി ഓഫീസ് പരിധിയിൽ നികുതി ഒടുക്കാൻ നോട്ടീസയച്ച 118 വാഹനങ്ങളിൽ 40…
Read Moreമഴ: കോതമംഗലം നഗരത്തിലെ നിർമാണ ജോലികൾ നീളുന്നു; ട്രാഫിക് നിയന്ത്രണം ആശങ്കയിൽ
കോതമംഗലം: വേനൽ മഴ കനത്തതു മൂലം നഗരത്തിൽ പ്രധാന റോഡിലെ നിർമാണ പ്രവർത്തനങ്ങൾ നീളുന്നു. ഇതോടെ മഴക്കാലത്തും പണികൾ തുടരുമെന്നുറപ്പായതോടെ ഗതാഗത ക്രമീകരണങ്ങളേക്കുറിച്ചുള്ള ആശങ്കയും ശക്തമാകുന്നു. നാലിടത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ടു മാസത്തോളമായി ടൗണിൽ ഗതാഗത നിയന്ത്രണം നിലനിൽക്കുന്നുണ്ട്. രാത്രിയിലും പണികൾ നടത്തി പരമാവധി വേഗത്തിൽ റോഡിലെ നിയന്ത്രണം ഒഴിവാക്കണമെന്ന് കോതമംഗലം പോലീസ് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കോതമംഗലം ടൗണിൽ ഹൈറേഞ്ച് ജംഗ്ഷനിലും ബേസിൽ സ്കൂൾ ജംഗ്ഷനിലും കലുങ്കുകളും കുരൂർ തോടിന്റെ സംരക്ഷണഭിത്തി നിർമാണവും നടന്നുവരികയാണ്. നിർമാണ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായെങ്കിലും പകുതിയോളം മാത്രമെ പൂർത്തിയായിട്ടുള്ളു. ശനിയാഴ്ച പി.ഒ. ജംഗ്ഷനിൽ കലുങ്ക് നിർമാണം കൂടി ആരംഭിച്ചതോടെ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഏറെ ചുറ്റിത്തിരിഞ്ഞാണ് ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കടുന്നുപോകുന്നത്. കാൽനട യാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്.…
Read Moreഉണക്കച്ചെമ്മീന്‍ ചാകരക്കാലം; കായലിലും കെട്ടുകളിലും തെള്ളിച്ചെമ്മീനിന്റെ ലഭ്യത കുറവ്; ഉണക്കച്ചെമ്മീന്‍ കിലോയ്ക്ക് 350 രൂപ
വൈപ്പിൻ: ഈ വർഷം കായലിലും കെട്ടുകളിലും തെള്ളിച്ചെമ്മീനിന്റെ ലഭ്യത കുറഞ്ഞതു മൂലം ഉണക്കച്ചെമ്മീന്റെ വില കുതിച്ചുകയറുന്നു. തീരെ ചെറിയ ഉണക്കച്ചെമ്മീനിനു വിപണിയിൽ കിലോവിനു 350 രൂപയും വലുപ്പമുള്ളതിനു കിലോക്ക് 550 രൂപ വരെയാണ് ഇപ്പോഴത്തെ വില. ചെമ്മീനിന്റെ ലഭ്യത കുറഞ്ഞതോടെ മാർക്കറ്റിൽ പച്ച തെള്ളിച്ചെമ്മീനിന്റെ വിലയും ഇരട്ടിയായി. വേനൽകെട്ട് സീസണിൽ പച്ചതെള്ളിക്ക് കിലോയ്ക്ക് 130 രൂപ വരെ വില ഉയർന്നിരുന്നു. തീരെ ചെറിയവയ്ക്ക് 100 രൂപയായിരുന്നു വില. ഇപ്പോഴും വിലയിൽ കാര്യമായ വ്യത്യാസം ഇല്ലെന്നാണ് ചെമ്മീൻ വ്യാപാരികൾ പറയുന്നത്. വലുപ്പമുള്ള ചെമ്മീൻ വൃത്തിയാക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റിപ്പോകുകയാണ് പതിവ്. ഉണക്കാൻ എടുക്കുന്നവർ മൊത്തമായി വാങ്ങുന്നതിനാൽ ആഭ്യന്തര മാർക്കറ്റിലേതിനേക്കാളും 35 ശതമാനം വരെ വില കുറച്ചു ലഭിക്കും. 100 മുതൽ 500 കിലോ വരെ തെള്ളിച്ചെമ്മീനുകൾ വാങ്ങി ഉണക്കുന്നവരുണ്ട്. ഒരു കിലോ ഉണക്കചെമ്മീൻ ലഭിക്കാൻ ചുരുങ്ങിയത് നാല് കിലോ പച്ചചെമ്മീനെങ്കിലും…
Read Moreകസ്തൂരി ഡോക്ടറായിക്കാണാൻ ഇനി അച്ഛൻ കൃഷ്ണസ്വാമിയില്ല; താൻ ഡോക്ടറായിക്കാണാൻ ഒരുപാട് കൊതിച്ച പിതാവിനൊപ്പം കൈപിടിച്ചു കൊച്ചിയിലെത്തിയ കസ്തൂരി മടങ്ങിയത് പിതാവിന്റെ ചേതനയറ്റ ശരീരവുമായി
കൊച്ചി: “പഠനത്തിൽ മിടുക്കനായ കസ്തൂരിയെ ഡോക്ടറാക്കണമെന്നായിരുന്നു കൃഷ്ണസ്വാമിയുടെ ആഗ്രഹം. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിട്ടും അതു വകവയ്ക്കാതെ തമിഴ്നാട്ടിൽനിന്നു കൊച്ചിയിലേക്ക് ഉറക്കമിളച്ചുള്ള ദുരിതയാത്രയാണ് ആ ജീവൻ കവർന്നത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അവന്…..” -വിറച്ചു വിതുന്പിക്കൊണ്ട് കൃഷ്ണസ്വാമിയുടെ സഹോദരൻ ഗോകുൽരാജിന്റെ വാക്കുകൾ. മകനെ നീറ്റ് പരീക്ഷ എഴുതിക്കാനായി കൊണ്ടുവന്ന തിരുവാരൂർ സ്വദേശി എസ്. കൃഷ്ണസ്വാമി(47) ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തമ്മനം നളന്ദ പബ്ലിക് സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്കു മകനൊപ്പം പോകണമെന്നു കൃഷ്ണസ്വാമി ആഗ്രഹിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലെ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നു പോകാനായില്ല. ബന്ധുവിനൊപ്പമാണ് കസ്തൂരി പരീക്ഷാകേന്ദ്രത്തിലേക്കു പുറപ്പെട്ടത്. അച്ഛന്റെ അനുഗ്രഹം വാങ്ങി പരീക്ഷയ്ക്കായി പുറപ്പെടുന്പോൾ ഇനിയൊരിക്കലും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അച്ഛനൊപ്പമുണ്ടാകില്ലെന്നു കസ്തൂരി കരുതിയിരുന്നില്ല. പരീക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴും കസ്തൂരിയോടു പിതാവിന്റെ മരണവിവരം ആരും പറഞ്ഞില്ല. എന്നാൽ, മരണവാർത്ത പരന്നതോടെ സ്കൂൾ ഗേറ്റിനു മുന്നിൽ വലിയ ആൾക്കൂട്ടമായി. ഒന്നിന് പരീക്ഷ കഴിഞ്ഞെങ്കിലും 1.40നാണ് ഗേറ്റ്…
Read Moreവരാപ്പുഴ വീട് ആക്രമണ കേസ്: പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
കൊച്ചി: വരാപ്പുഴ വീട് ആക്രമണക്കേസിലെ മുഖ്യപ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന വിപിൻ (28), അജിത്.കെ.ബി. (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പറവൂർ കോടതിയിലാണ് അപേക്ഷ നൽകുന്നത്. അപേക്ഷ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവർ. ആക്രമണത്തെ തുടർന്ന് ഗൃഹനാഥനായ വാസുദേവൻ ആത്മഹത്യ ചെയ്തതോടെ ഇവർ ഒളിവിൽ പോയി. തുടർന്ന് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് പോലീസിനെ കബളിപ്പിച്ച് മൂവരും കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതും ക്രൂരമർദനത്തിൽ കൊല്ലപ്പെടുന്നതും. പ്രതികളെ കസ്റ്റഡിൽ ലഭിക്കുന്ന മുറയ്ക്ക് വിശദമായി ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റ്…
Read More