സൗജന്യ കൈത്തറി യൂണിഫോം പദ്ധതി; പൊതുമേഖല സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്ന്  വി.ഡി. സതീശൻ

പറവൂർ: സർക്കാർ നടപ്പാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്ന് വി.ഡി. സതീശൻ എംഎൽഎ അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയുടെ ജില്ലയിലെ വിതരണോദ്ഘാടനം പറവൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂർ ഗവ.എൽപിജി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, ഡെപ്യൂട്ടി രജിസ്ട്രാർ സി.എ. പ്രദീപ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ് ടി.ജി. അനൂപ്, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഡെന്നി തോമസ്, പ്രദീപ് തോപ്പിൽ, പറവൂർ എഇഒ കെ.എൻ. ലത, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി. ജയ, ഹാൻടെക്സ് റീജിയണൽ മാനേജർ മറിയാമ്മ…

Read More

അനധികൃത പാർക്കിംഗ്; അമ്പലമുകളിൽ അപകടങ്ങൾ പതിവാകുന്നു;  നിരവധിതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ

കിഴക്കമ്പലം: അമ്പലമുകൾ-ചിത്രപ്പുഴ റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ പതിവാകുന്നു. ഇന്നലെ വൈകുന്നേരം അമ്പലമുകൾ എച്ച്ഒസിക്കു സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ മിനി ടിപ്പർ ഇടിച്ചു കയറിയിരുന്നു. റോഡിനിരുവശവും ടാങ്കർ ലോറിയടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം വാഹനങ്ങൾ തിങ്ങിനിറഞ്ഞാണ് പോകുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിൽ പലയിടങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല വാഹനങ്ങളും ഇതിനു മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ആറോളം അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇവയെല്ലാം തന്നെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്‌ മൂലം സംഭവിച്ചിട്ടുള്ളവയാണ്. നാട്ടുകാർ ഇതിനെതിരെ നിരവധി തവണ പോലീസിനു പരാതി നൽകിയെങ്കിലും അധികൃതർ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.  

Read More

നേരത്തെ ലഭിച്ച കത്തിനോട് സാമ്യം! പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്തില്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിനു വീണ്ടും ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വരാപ്പുഴ പോലീസിന്‍റെ നേതൃത്വത്തിൽ കത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു നടക്കുന്നത്. മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജിന്‍റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർടിഎഫ് അംഗങ്ങൾക്കെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ശ്രീജിത്തിന്‍റെ സഹോദരനും ഇതേ ഗതിയായിരിക്കുമെന്നാണു കത്തിലൂടെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്. മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ കളിക്കാൻ നിൽക്കരുതെന്നും കത്തിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ സ്ക്വാഡിലെ ജയൻ, സുനിൽലാൽ, സുവിൻ, ഷിബു എന്നിവരുടെ പേരിലുള്ളതാണു കത്ത്. ശ്രീജിത്തിന്‍റെ അമ്മ ശ്യാമള, ഭാര്യ അഖില, സഹോദരൻ സജിത്ത് എന്നിവരെ അഭിസംബോധന ചെയ്തു കഴിഞ്ഞമാസം 24നു മറ്റൊരു ഭീഷണിക്കത്തും വന്നിരുന്നു. ഇന്നലെ ലഭിച്ച കത്ത് നേരത്തെ ലഭിച്ചതിനോട് സാമ്യമുള്ളതാണെന്നു പോലീസ് പറഞ്ഞു. അതിലും ആർടിഎഫ് അംഗങ്ങൾക്കെതിരായ പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. കത്ത് എഴുതിയിരിക്കുന്നതെന്നു പറയുന്ന…

Read More

മെഡിക്കൽ പ്രവേശനത്തിനു വേണ്ടിയുള്ള നീറ്റ് പരീക്ഷ ! ഇതരസംസ്ഥാന വിദ്യാർഥികൾ എത്തിത്തുടങ്ങി; റെയിൽവേ, ബസ് സ്റ്റേഷനുകളിൽ ഹെൽപ്പ് ഡസ്കുകൾ

കൊച്ചി: മെഡിക്കൽ പ്രവേശനത്തിനു വേണ്ടിയുള്ള നീറ്റ് പരീക്ഷ എഴുതുന്നതിനായി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ എത്തിത്തുടങ്ങി. ഗുരുവായൂർ എക്സ്പ്രസ്, ചെന്നൈ മെയിൽ, ചെന്നൈ-ആലപ്പി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണു ഇന്നു രാവിലെ മുതൽ വിദ്യാർഥികൾ എത്തിത്തുടങ്ങിയത്. വിവിധ സ്ഥലങ്ങളിൽ എത്തുന്ന ഇതര സംസ്ഥാന വിദ്യാർഥികളെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്ക് തുറന്നിട്ടുണ്ട്. 9061518888 എന്ന ഹെൽപ് ഡസ്ക് നന്പറിലേക്ക് നേരിട്ട് വിളിച്ചോ, എസ്എംഎസ്, വാട്സാപ്പ് എന്നിവ മുഖേനയോ ബന്ധപ്പെടാനാകും. അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത് എന്നീ റെയിൽവെ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമാണു വോളന്‍റിയർമാരുടെ സഹായത്തോടെ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നത്. റെയിൽവെ, പോലീസ് വകുപ്പുകളുടെ സഹായവും ലഭിക്കും. മെഡിക്കൽ ബൂത്തുകളും ഏർപ്പെടുത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്ന ഇതര സംസ്ഥാന വിദ്യാർഥികൾക്ക് ഇവിടേക്കെത്തുന്നതിനും താമസ സൗകര്യം, വാഹന സൗകര്യം എന്നിവ ലഭിക്കുന്നതിനും…

Read More

ഭീഷണിക്കത്ത്: ശ്രീജിത്തിന്‍റെ സഹോദരന്‍റെ പരാതിയിൽ കേസെടുത്തു; പരാതി പിൻവലിച്ചില്ലെങ്കിൽ രഞ്ജിത്തിനും ശ്രീജിത്തിന്‍റെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി

കൊച്ചി: പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ വരാപ്പുഴ പോലീസ് കേസെടുത്തു. ശ്രീജിത്തിന്‍റെ സഹോദരൻ രഞ്ജിത്തിന്‍റെ പരാതിയിലാണ് കേസെടുത്തത്. ആർടിഎഫ് ഉദ്യോഗസ്ഥർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. പരാതി പിൻവലിച്ചില്ലെങ്കിൽ രഞ്ജിത്തിനും ശ്രീജിത്തിന്‍റെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി. തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ സ്ക്വാഡിന്‍റെ പേരിലാണ് കത്ത് ലഭിച്ചത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നിൽക്കേണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു. നേരത്തെ ശ്രീജിത്തിന്‍റെ അമ്മ ശ്യാമളയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ആർടിഎഫ് ഉദ്യോസ്ഥർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

Read More

ചോദ്യപേപ്പർ മാറി നൽകിയ സംഭവം: സിബിഎസ്ഇ വാദം ഗൗരവമുള്ളതെന്ന് ഹൈക്കോടതി; സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയും

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന ഹർജിയിൽ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വർഷം മുൻപ് പരീക്ഷ എഴുതിയ സഹോദരന്‍റെ ചോദ്യപേപ്പറുമായി എത്തിയാണ് അമീയ പരീക്ഷ എഴുതിയതെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയായ അമീയ സലീമിയാണ് ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി നൽകിയത്. എന്നാൽ സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയയും കോടതിയിൽ വ്യക്തമാക്കി. സിബിഎസ്ഇ ചോദ്യപേപ്പർ മാറിയാണ് നൽകിയത്. പരിശോധനകൾക്കുശേഷമാണ് കുട്ടിയെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചതെന്നും അമീയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസ് മധ്യവേനൽ അവധി കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

Read More

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി മാറ്റിവച്ചു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയാണു വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റിയത്. നേരത്തെ ഹർജി പരിഗണിക്കവേ കേസിൽ പോലീസുകാർതന്നെ അന്വേഷണം നടത്തുന്നത് അനുചിതമാണെന്നു നിരീക്ഷിച്ചിരുന്ന ഹൈക്കോടതി ഹർജിയിൽ സംസ്ഥാന സർക്കാരിന്‍റെയും സിബിഐയുടെയും നിലപാട് തേടിയിരുന്നു. കേസ് ഏറ്റെടുക്കാനാകുമോ എന്ന കാര്യത്തിലാണു സിബിഐയിൽനിന്നു നിലപാട് തേടിയിരുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കസ്റ്റഡിയിലെ ക്രൂരമർദനത്തെത്തുടർന്നാണു ശ്രീജിത് മരിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും അഖിലയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ ഘട്ടത്തിലാണു ശ്രീജിത്തിന്‍റെ കേസ് പോലീസ് അന്വേഷിക്കുന്നത് അനുചിതമാണെന്നു കോടതി വാക്കാൽ പറഞ്ഞത്. സുപ്രീംകോടതിയുടെ നേരത്തേയുള്ള ഒരു വിധിയുടെ വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Read More

കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

അങ്കമാലി: കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. അങ്കമാലി പോലീസ് സ്റ്റേഷനു തൊട്ടു മുൻപിലുള്ള കൂൾ പാർക്ക് എന്ന പഴക്കടയുടെ മുൻപിലാണ് ചാലക്കുടി കുറ്റിച്ചിറ ചാലപറമ്പൻ സത്യനെ (55) മാർച്ച് പതിനൊന്നിന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കടവരാന്തയിൽ ഉറങ്ങിക്കിടക്കവെ സമീപത്ത് റോഡിൽ വാഹനങ്ങൾക്ക് തടസം വച്ചിരുന്ന കല്ല് തലയിൽ എടുത്തിട്ടാണ് കൊല നടത്തിയത്. 13.5 കിലോഗ്രാം ഭാരമുള്ള കല്ലാണ് സത്യന്‍റെ തലയിൽ പതിച്ചിരുന്നത്. ശരീരത്തിൽ മറ്റു മുറിവുകളൊന്നുമുണ്ടായിരുന്നില്ല.വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചോര വാർന്ന് പുല ർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു . ഇരുപത് വർഷങ്ങളോളമായി അങ്കമാലി ടൗണിൽ ചെരുപ്പുകുത്തി ജോലി ചെയ്തു പോന്നിരുന്നയാളാണ് സത്യൻ.ജോലിക്കു ശേഷം കടവരാന്തകളിൽ മാറി മാറി കിടന്നുറങ്ങുകയായിരുന്നു പതിവ്.കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച് പത്തിലധികം പേരെ അങ്കമാലി…

Read More

നാൽപതു വർഷത്തെ കാത്തിരിപ്പിനു വിരമമാകുന്നു; പൊന്നൻ തിരിച്ചെത്തുന്നതും കാത്ത്  ബന്ധുക്കൾ

പള്ളുരുത്തി: ജോലി തേടി ബഹ്റിനിലെത്തിയശേഷം കഴിഞ്ഞ നാൽപതു വർഷമായി കാണാമറയത്തായിരുന്ന പള്ളുരുത്തി സ്വദേശിയെക്കുറിച്ചു ബന്ധുക്കൾക്കു വിവരം ലഭിച്ചു. പള്ളുരുത്തിയിലെ പുന്നക്കാട്ടുശേരി പരേതരായ സേവ്യർ-സിസിലി ദന്പതികളുടെ മകൻ പൊന്നൻ എന്ന പോൾ സേവ്യറിനെ ബഹ്റിനിലെ ആശുപത്രിയിൽ കണ്ടെത്തിയെന്നാണു വിവരം. പതിനെട്ടാം വയസിൽ ബഹ്റിനിലേക്കു പോയ പൊന്നൻ പിന്നെ തിരിച്ചു വന്നിട്ടില്ല. അവിടെ എത്തിയ ശേഷം ആദ്യ മൂന്നു വർഷം കത്തുകൾ അയച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല്പതു കൊല്ലമായി പൊന്നനെക്കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവുമില്ല. ജോലി ചെയ്ത സ്ഥലത്തെ അറബി പാസ്പോർട്ട് തിരിച്ചു നൽകിയില്ല എന്ന കാര്യം മാത്രമാണു വീട്ടുകാർക്ക് ആകെ അറിയാമായിരുന്നത്. പൊന്നനെക്കുറിച്ചു ബന്ധുക്കൾ പലരീതിയിൽ ബഹ്റിനിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞയാഴ്ച ബഹ്റിനിലെ മലയാളി സംഘടനാ പ്രവർത്തകരായ നിസാർ കൊല്ലവും സിയാദ് ഏഴങ്കുളവും സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പൊന്നനെ കണ്ടെത്തുകയായിരുന്നു. തലയ്ക്കു മാരകമായ…

Read More

 ഞാൻ നിരപരാധിയാണ്, എന്നെ മനപൂർവം പറഞ്ഞുവിട്ടത്;  സൗദിയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ  ജീവനൊടുക്കൽ ഭീഷണി;   ഒടുവിൽ പോലീസ് എത്തിയപ്പോൾ…

നെടുന്പാശേരി: വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്‍റെ മുകളിൽ കയറിനിന്നു യാത്രികന്‍റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷ് (46) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. റിയാദിൽനിന്നും സൗദി എയർലൈൻസിൽ വന്നിറങ്ങിയ സുരേഷ് രാവിലെ ഒന്പതോടെ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്‍റെ മുകളിൽ കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സൗദിയിൽ ജോലി ചെയ്തുവന്ന സുരേഷിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. ഞാൻ നിരപരാധിയാണ്, എന്നെ മനപൂർവം പറഞ്ഞുവിട്ടതാണെന്നു’ പറഞ്ഞാണു ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി മുകളിൽ കയറിയത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർവന്ന് ഇതിനു പരിഹാരം ഉണ്ടാക്കാതെ ഇറങ്ങില്ലെന്നും യുവാവ് പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് നെടുന്പാശേരി പോലീസ് സ്ഥലത്തെത്തി പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞ് അനുനയിപ്പിച്ച് പത്തരയോടെയാണ് ഇയാളെ താഴെയിറക്കിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച സുരേഷിനു മാനസിക വിഭ്രാന്തിയുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

Read More