കളമശേരി: ട്രഷറി അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ സർക്കാർ പിൻവലിച്ചതോടെ മൊട്ടുസൂചി വാങ്ങാൻപോലുമാകാതെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ പ്രതിസന്ധിയിൽ. ഡോക്ടർമാർ അടക്കമുള്ള 36 ജീവനക്കാരുടെ കഴിഞ്ഞമാസത്തെ ശമ്പളവും മുടങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളുടെ ഫണ്ട് വിനിയോഗിക്കാത്ത വകുപ്പുകളുടെ തുക പിൻവലിക്കാനുള്ള സർക്കാർ തീരുമാനമാണ് കളമശേരിയിൽ പ്രവർത്തിക്കുന്ന സിസിആർസിക്ക് തിരിച്ചടിയായത്. പതിവിനു വിപരീതമായി തീരുമാനം നടപ്പിലാക്കലും വേഗത്തിലായതോടെ 10.03 കോടി രൂപ ശേഷിച്ചിരുന്ന സിസിആർസിയുടെ അക്കൗണ്ട് നിമിഷങ്ങൾ കൊണ്ട് കാലിയായി. തുക വിനിയോഗിക്കാത്ത അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ബാക്കി നിർത്തി പിൻവലിക്കാനാണ് ധനകാര്യ വകുപ്പ് നിർദേശം നൽകിയത്. അങ്ങിനെയെങ്കിൽ ശമ്പളവും ദൈനംദിന ചെലവും ഇതോടൊപ്പം നടന്നേനെ. എന്നാൽ ശേഷിച്ച 10.03 കോടി രൂപയിൽ 9.03 കോടി രൂപ തിരികെ നൽകേണ്ടിടത്ത് സിസിആർസി ഓഫീസിലെ പിശകുമൂലം മുഴുവൻ തുകയും തിരികെ നൽകുകയായിരുന്നു. സിസിആർസിക്ക് പ്രതിമാസ…
Read MoreCategory: Kochi
റോഡിൽ അപകടവേഗം; കഴിഞ്ഞ വർഷം മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ കുടുങ്ങിയത് 3,30,000 കേസുകൾ ; നിരത്തിൽ പൊലിഞ്ഞത് 4131 ജീവനുകൾ
ബിജോ ടോമി കൊച്ചി: നിരത്തുകളിൽ അപകടം വർധിക്കുന്പോഴും അമിത വേഗത്തെ പുൽകി മലയാളികൾ. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പാതയോരങ്ങളിലും സിഗ്നലുകളിലും സ്ഥാപിച്ചിരിക്കുന്ന കാമറയിൽ കഴിഞ്ഞ വർഷം 3,30,000 വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിൽ ഭൂരിഭാഗവും അമിത വേഗത്തിൽ വാഹനം ഓടിച്ച കേസുകളാണ്. 13,49,21,000 രൂപ മൂല്യമുള്ള ഗതാഗത ലംഘനങ്ങളാണ് 2017ൽ കാമറ ഒപ്പിയെടുത്തത്. പിഴയിനത്തിൽ 5.47 കോടി രൂപയോളം ഖജനാവിലെത്തി. ബാക്കിയുള്ള തുകയും വേഗം തന്നെ ഈടാക്കുമെന്ന് എറണാകുളം എൻഫോഴ്മെന്റ്് ആർടിഒ കെ.എം. ഷാജി പറഞ്ഞു. ഒരു തവണ നോട്ടീസ് അയച്ചിട്ടും പിഴയടക്കാത്തവരുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമറയുണ്ട്; കുടുങ്ങും സംസ്ഥാനത്ത് 201 കാമറകളാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചരിക്കുന്നത്. ഇതിൽ ചുരുക്കം കാമറകൾ റോഡുകൾ വീതി കൂട്ടുകയും മറ്റും ചെയ്തപ്പോൾ പ്രവർത്തന ക്ഷമമല്ലാതായി. ഇതു മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇരുട്ടിൽ പോലും…
Read Moreവിജിലന്‍സിനെ “പൂട്ടാന്‍’ ഗതാഗതവകുപ്പ് ; ഉദ്യോഗസ്ഥര്ക്കെതിരേ നിസാരമായ കാര്യങ്ങള്‍ക്കു വരെ നടപടി; വിജിലന്സുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്
കോഴിക്കോട്: ഉദ്യോഗസ്ഥര്ക്കെതിരേ നിസാരമായ കാര്യങ്ങള്‍ക്കു വരെ നടപടി സ്വീകരിക്കുന്ന വിജിലന്‍സിനെ “കടിഞ്ഞാണിടാന്‍ ‘ ഗതാഗതവകുപ്പ് രംഗത്ത്. അന്വേഷണം നടത്തി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് ദ്രോഹിക്കുകയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് തന്നെ ഇക്കാര്യത്തില്‍ രംഗത്തെത്തിയത്. മോട്ടോര്‍വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗത്തില്‍ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ മുമ്പാകെയും ഉദ്യോഗസ്ഥര്‍ വിജിലന്‍സില്‍ നിന്നും നേരിടേണ്ടിവരുന്ന മാനസികമായുള്ള വിഷമതകളെ കുറിച്ച് വ്യക്തമാക്കി. തുടര്‍ന്നാണ് മന്ത്രിയും കമ്മീഷണറും വിജിലന്സുമായി ബന്ധപ്പെടാമെന്നുറപ്പു നല്‍കിയത്. വിജിലന്‍സ് നടപടികള്‍ ലഘൂകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ഗതാഗതവകുപ്പധികൃതര്‍ വിജിലന്സുമായി ചര്‍ച്ച നടത്തും. ഗതാഗതവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് വിജിലന്സുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുക. ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടി വിജിലന്‍സ് സംവിധാനത്തിന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരു പരാതി ലഭിക്കുകയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും…
Read Moreശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻവിധി വേണ്ട
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻവിധി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ബിജെപി ഹർത്താലനുകൂലികളുടെ അഴിഞ്ഞാട്ടം; കൈക്കുഞ്ഞുമായി പോയ യുവാവിനെ സമരക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചു വരാപ്പുഴയിൽ ബിജെപി നടത്തുന്ന ഹർത്താലിൽ പരക്കെ അക്രമം. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. വരാപ്പുഴയിൽ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹർത്താൽ അനുകൂലികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുവഴി പോയ ബൈക്ക് യാത്രക്കാരനെയും ബിജെപി പ്രവർത്തകർ സംഘം ചേർന്നു മർദിച്ചു. രാവിലെ മുതൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. വാഹനങ്ങൾ തടയുന്നതിനാൽ വലിയ ഗതാഗത കുരുക്കും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്.പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയും പ്രവർത്തകർ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. വിദ്യാർഥിനികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് നില ശാന്തമാക്കാൻ പോലീസ് സന്നാഹം ആവശ്യത്തിനില്ലെന്നും ആക്ഷേപമുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ പറവൂരിൽനിന്ന് പ്രതിഷേധ പ്രകടനം വരാപ്പുഴ എസ്എൻഡിപി ജംഗ്ഷനിലേക്കു സംഘടിപ്പിച്ചു. വരാപ്പുഴ സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടു കിട്ടുന്ന ശ്രീജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധം…
Read Moreഹൈക്കോടതി ഉത്തരവിട്ടു; അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും; പരീക്ഷ സമയത്ത് വിദ്യാർഥിനിക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പർ
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് രാവിലെ പരീക്ഷ എഴുതി ഉച്ചയ്ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്. വടക്കേ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ചയിൽ അമീയ ഇരയായതായിരിക്കാമെന്ന് ബന്ധുക്കളുടെ സംശയം.
Read Moreഒരു വിളിക്കപ്പുറം “ജല ആംബുലൻസ്’ സംസ്ഥാനത്തെ ആദ്യ “ജല ആംബുലൻസ്’ നാളെ നീറ്റിലിറങ്ങും
കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ ദ്വീപു നിവാസികൾക്ക് സഹായത്തിനായും കായലിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനും ഒരു വിളിക്കപ്പുറം ഇനി മുതൽ “ജല ആംബുലൻസ്’ ഉണ്ടാകും. ജല ഗതാഗത വകുപ്പിന്റെ ഇത്തരത്തിലുള്ള ആദ്യ സംവിധാനം നാളെ 11.30ന് പാണാവള്ളി സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കും. ജല ആംബുലൻസിന്റെ ആദ്യ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്. പൊതു ജനങ്ങൾക്ക് പ്രത്യേകം അനുവദിച്ചിരിക്കുന്ന ഫോണ്‍ നന്പർ വഴിയാണ് സർവീസ് ലഭ്യമാകുക. ജല ആംബുലൻസ് സർവീസിനായിട്ടുള്ള നന്പറിൽ വിളിച്ചാൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിമിഷങ്ങൾക്കകം ബോട്ടെത്തും. ആദ്യ ഘട്ടത്തിൽ അഞ്ച് ജല ആംബുലൻസുകളാണ് അനുവദിച്ചിരിക്കുന്നത്. പാണാവള്ളിക്കു പുറമേ ആലപ്പുഴ, മുഹമ്മ, വൈക്കം, എറണാകുളം എന്നിവടങ്ങളിലും രണ്ടാഴ്ചയ്ക്കകം ജല ആംബുലൻസ് സർവീസിനെത്തും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി…
Read Moreവെണ്ടുരുത്തി പാലത്തിൽ കപ്പൽ ഇടിച്ച സംഭവം; സൂക്ഷ്മമായ പരിശോധനകൾക്ക് നേവിയുടെ അനുമതി കാത്ത് അധികൃതർ
കൊച്ചി/പള്ളുരുത്തി: മണ്ണുമാന്തി കപ്പലിടിച്ചതിനെ തുടർന്നു വെണ്ടുരുത്തി പാലത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്നതിനു നേവിയുടെ അനുമതികാത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതർ. പാലത്തിൽ കപ്പൽ പല തവണ ഇടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായതോടെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നാണു അധികൃതർ സംശയിക്കുന്നത്. ഇതിനായി കായലിൽ ഇറങ്ങിയുള്ള സൂക്ഷ്മമായ പരിശോധന ആവശ്യമുണ്ട്. വെണ്ടുരുത്തി പാലത്തിനു സമീപത്തായി നാവികസേനയുടെ കപ്പൽ നങ്കൂരമിട്ടിരിക്കുന്നതിനാൽ സുരക്ഷാകാര്യങ്ങൾ മുൻനിർത്തിയാണ് നേവിയുടെ അനുമതി തേടിയിട്ടുള്ളത്. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. അനുമതി ലഭിച്ചാലുടൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. പാലത്തിനു മുകളിൽനിന്നാണു പരിശോധന നടത്തിയത്. പരിശോധനയിൽ പാലത്തിന്റെ പൈൽ ക്യാപ് കോർണറിൽ കോണ്‍ക്രീറ്റ് പൊട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാൽ പാലത്തിന്റെ അടിഭാഗത്ത് ഉൾപ്പെടെ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾക്കായാണ് അധികൃതർ ഒരുങ്ങുന്നത്. 2013 ൽ ഇതേ പാലത്തിൽ…
Read Moreപെരുമ്പാവൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നൽകിയ സംഭവം; പിതാവിനെ കണ്ടെത്താൻ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കാത്ത് പോലീസ്
പെരുമ്പാവൂര്‍: കോടനാട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനി പീഡനത്തിനിരയായി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പിതാവിനെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കാത്ത് പോലീസ്. ഏതാനും മാസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ഥിനി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കോടനാട് പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം വര്‍ക്കലയില്‍ നിന്നും ഒരാളെയും കോടനാട് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മൊഴി വ്യത്യസ്തമായതുകൊണ്ട് കുട്ടിയുടെ പിതാവിനെ തിരിച്ചറിയാന്‍ വേണ്ടിയാണ് അറസ്റ്റിലായ പ്രതികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. 18 വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് വിദ്യാര്‍ഥിനി കുട്ടിക്ക് ജന്മം നല്‍കിയതാണ് കേസിന്റെ ഗൗരവം വര്‍ധിക്കാന്‍ ഇടയായത്. വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം നിരവധി പേര് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിവായിട്ടുള്ളത്. അറസ്റ്റിലായ മൂന്നു പേരും ഇപ്പോഴും…
Read Moreവൈപ്പിൻ പൊരിച്ചകോഴി കഴിച്ച 12 പേർക്ക് ഭക്ഷ്യവിഷബാധ; ഫാസ്റ്റ് ഫുഡ് കട ആരോഗ്യ വകുപ്പ് അടപ്പിച്ചു
വൈപ്പിൻ: മാലിപ്പുറം വളപ്പ് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കടയിൽ നിന്നു പൊരിച്ച ചിക്കൻ കഴിച്ച 12 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം.ഇതേത്തുടർന്ന് സ്കൂൾ മുറ്റം വല്ലശേരി അർജുനൻ( 24), തറപറന്പിൽ വിഷ്ണു ( 23), തോട്ടുങ്കര നിജിൻ ( 24), എളങ്കുന്നപ്പുഴ കപ്പിത്താൻപറന്പിൽ സെബാസ്റ്റ്യൻ( 52), ഭാര്യ മേരി സെബാസ്റ്റ്യൻ (48), മക്കളായ സാംസണ് സെബാസ്റ്റ്യൻ ( 22), ഷാൻ സെബാസ്റ്റ്യൻ (12), പുതുവൈപ്പ് കർത്തേടത്ത് നിധീഷ് (25), മാലിപ്പുറം കണ്ണശേരി അമൻ (18), കുന്നപ്പിള്ളി മൻസിയ (28), വളപ്പ് രാമച്ചാൻ കെട്ടിൽ മേരി ഹർമ്യൻ (28), മിഥുൻ എന്നിവരെ മാലിപ്പുറം ആശുപത്രിയിലും ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ മേഖലയിലെ സ്വകാര്യആശുപത്രികളിലും പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കട അടപ്പിച്ചു. ഈ സ്ഥാപനത്തിൽ പഴകിയ…
Read More