കൊച്ചി: മെഡിക്കൽ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ ഫീസിൽ സർക്കാർ ഇളവ് നൽകുന്പോഴാണ് മാനേജ്മെന്റുകളുടെ നടപടി. സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് ജസ്റ്റീസ് ആർ. രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചിരുന്നു. എംബിബിഎസ് ഫീസ് അഞ്ചര ലക്ഷമായാണ് നിശ്ചയിച്ചത്. സ്വാശ്രയ കോളജുകൾ സമർപ്പിച്ച ചെലവ് കണക്കും അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചത്. മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ നാലായിരത്തിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
Read MoreCategory: Kochi
വെണ്ടുരുത്തി പാലത്തിൽ കപ്പൽ ഇടിച്ചത് മൂന്ന് തവണ! വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദ പരിശോധന വേണമെന്ന് ആവശ്യം; ഇടിച്ച കപ്പലിനെതിരേ കേസെടുത്തു
കൊച്ചി/പള്ളുരുത്തി: വെണ്ടുരുത്തി പുതിയ പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ചത് മൂന്ന് തവണ. പാലത്തിന്റെ തൂണുകളിൽ കപ്പൽ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. നിയന്ത്രണം വിട്ട് ഒഴുകി വന്ന കപ്പൽ ശക്തമായ വേലിയേറ്റത്തെ തുടർന്നു മുന്നു തവണയോളം ഒഴുകി വന്ന് ഇടിക്കുകയായിരുന്നു. ആദ്യ ഇടിയെത്തുടർന്നു കപ്പൽ മുന്നോട്ടെടുത്തെങ്കിലും പിന്നെയും തുടരെ രണ്ടു വട്ടം പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിൽ ഉള്ളത്. മൂന്നു വട്ടവും അതിശക്തമായി പാലത്തിൽ കപ്പൽ ഇടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇടിയുടെ ശക്തി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ അധികൃതർ എത്രയും വേഗം കൂടുതൽ വിശദമായ പരിശോധന നടത്തണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം വെണ്ടുരുത്തി പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണുമാന്തി കപ്പൽ കന്പനിക്കെതിതിരേയും അപകടം സംഭവിക്കുന്പോൾ കപ്പൽ നിയന്ത്രിച്ചിരുന്ന…
Read Moreമെഷീൻ പറയും രോഗമെന്തെന്ന്! ഫിസാറ്റ് കണ്ടുപിടിത്തത്തിന് ദേശീയ അംഗീകാരം
അങ്കമാലി: ദേശീയതലത്തിൽ വിവിധ എൻജിനീയറിംഗ് കോളജുകളെ പങ്കെടുപ്പിച്ച് ഐഐടി മുംബൈ സംഘടിപ്പിച്ച ഇ-മോട്ടോർ മീറ്റിൽ മൂക്കന്നൂർ ഫിസാറ്റ് എൻജിനീയറിംഗ് കോളജിന് മികച്ച വിജയം. ഫിസാറ്റിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഡിസീസ് ഡയഗണോസ്റ്റിക് മെഷീനാണ് മത്സരത്തിൽ വിജയം നേടി. ആദ്യ ഘട്ടത്തിൽ 250 കോളജുകൾ അണിനിരന്നപ്പോൾ ഫൈനലിന് 18 കോളജുകളിൽ നിന്നുള്ള ടീമുകളാണ് യോഗ്യത നേടിയത്. ആശുപത്രിയിൽ പോകാതെ തന്നെ പത്തോളം അസുഖങ്ങൾ തിരിച്ചറിയാൻ വഴിയൊരുക്കുന്ന മെഷീനാണ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. ഈ അസുഖങ്ങൾക്കുള്ള മരുന്നുകളും മെഷീനിൽ നിന്ന് ലഭിക്കും. ഒരു രോഗി മെഷീന്റ മുന്നിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൻഡിൽ നിൽക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ഐറിസിൽ സിഗ്നലുകൾ കടത്തി വിട്ടു പരിശോധിക്കുന്നതിനൊപ്പം ശ്വാസോഛ്വാസം ക്രമപ്പെടുത്തിയുമാണ് പരിശോധനകൾ നടത്തുന്നത്. മെഷീനിൽ പരിശോധന നടത്തുമ്പോൾ രോഗിക്കാവശ്യമായ നിർദേശങ്ങൾ മെഷീൻ തന്നെ നൽകും. ബിപി, കൊളസ്ട്രോൾ, പനി, ഷുഗർ തുടങ്ങി പത്തോളം അസുഖങ്ങളാണ് ഉപകരണത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കാൻ…
Read Moreമണൽ കയറ്റിയ ടിപ്പർ ഇടിച്ച് മരിച്ചയാളുടെ പേരിൽ കേസെടുത്ത എസ്ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊച്ചി: മലപ്പുറം ചങ്ങരംകുളത്ത് മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ചു കാഞ്ഞങ്ങാട് സ്വദേശി തോമസ് എം. കാപ്പൻ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ പേരിൽ കേസെടുത്ത എസ്ഐക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഹൈക്കോടതി ഡിജിപിക്കു നിർദേശം നൽകി. കാർ അപകടവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനു കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടു.
Read Moreവേനൽ അവധി അടിച്ചുപൊളിക്കാം; കൊച്ചി മെട്രോ സ്റ്റേഷനുകളിൽ രണ്ടുമാസത്തേക്ക് പാർക്കിംഗ് ഫീസില്ല
കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളിൽ മെട്രോ യാത്രക്കാർക്ക് രണ്ടുമാസത്തേക്ക് പാർക്കിംഗ് ഫീസ് ഒഴിവാക്കി. വരുന്ന ഉത്സവകാലത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അവധിക്കാലത്ത് ദൂരെ നിന്ന് കൊച്ചിയിലേക്ക് കൂടുതൽ യാത്രക്കാർ എത്താൻ സാധ്യതയുള്ളതിനാലുമാണ് പാർക്കിംഗ് ഫീസ് ഒഴിവാക്കിയത്. മെട്രോ യാത്രക്കാർക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. മറ്റു യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കാറിന് മണിക്കൂറിന് 20 രൂപയും ബൈക്കിന് 10 രൂപ വീതവും ഈടാക്കുന്നതാണെന്നും കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചു. ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
Read Moreജയസൂര്യയുടെ കായൽ കൈയേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ
കൊച്ചി: ചെലവന്നൂർ കായൽ കൈയേറി നടൻ ജയസൂര്യ നിർമിച്ച മതിൽ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജയസൂര്യ കായൽ കൈയേറി നിർമിച്ച ബോട്ട്ജെട്ടി കോർപറേഷൻ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെട്ടി പൊളിച്ചുമാറ്റാനുള്ള കൊച്ചി കോർപറേഷന്റെ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണൽ പിൻവലിച്ചതിനെ തുടർന്നായിരുന്നു കോർപറേഷന്റെ നടപടി. അതേസമയം കൈയേറ്റമാണോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാത്തതിനാൽ ജെട്ടിയോട് ചേർന്നു നിർമിച്ച ചുറ്റുമതിൽ പൊളിച്ചിരുന്നില്ല. ഈ മതിൽ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ജയസൂര്യ കായൽ കൈയേറി ബോട്ട്ജെട്ടി നിർമിച്ചെന്നാരോപിച്ച് 2013 ഓഗസ്റ്റ് ഒന്നിനാണ് പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കൊച്ചി കോർപറേഷനിൽ പരാതി നൽകിയത്. കോർപറേഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈയേറ്റം ബോധ്യപ്പെട്ടതോടെ ജെട്ടി…
Read Moreകോതമംഗലം താലൂക്കിൽ പൊതുഅവധിയുടെ മറവിൽ വ്യാപക പാടം നികത്തൽ; കാവലിനായി ക്വട്ടേഷൻ സംഘങ്ങളും
കോതമംഗലം: പൊതുഅവധിയുടെ മറവിൽ അധികൃതരുടെ ഒത്താശയോടെ താലൂക്കിന്റെ വിവിധ ഭാഗത്ത് പാടവും തണ്ണീർത്തടവും നികത്തിയതായി പരാതി. പാടവും തണ്ണീർത്തടവും സംരക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നിയമവും കാറ്റിൽ പറത്തി ക്വട്ടേഷൻ സംഘങ്ങളുടെ കാവലോടെയാണ് നികത്തൽ തകൃതിയായി നടന്നത്. ആയപ്പാറ, പുലിമല, വാരപ്പെട്ടി പ്രദേശത്ത് കഴിഞ്ഞ പൊതുഅവധി ദിവസങ്ങളിലായിരുന്നു പാടം നികത്തൽ. റവന്യു, പോലീസ് അധികൃതകരുടെ ഒത്താശയോടയാണ് നികത്തൽ നടത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കോട്ടപ്പടി തോളേലി ഭാഗത്തുനിന്നാണ് നികത്താൻ മണ്ണെടുത്തിരിക്കുന്നത്. രാത്രി 11 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് മണ്ണ് കടത്തും നികത്തലും നടന്നത്. മണ്ണുമായി വരുന്ന ടിപ്പറിന് പ്രധാന റോഡിലും ലിങ്ക് റോഡുകളിലും പാടം നികത്തുന്ന ഇടത്തും ക്വട്ടേഷൻ സംഘങ്ങൾ കാവലിനും നിരീക്ഷണത്തിനുമുണ്ടായിരുന്നു. ആയപ്പാറ മുതൽ ആയക്കാട് വരെയുള്ള വിസ്തൃതമായ പാടശേഖരത്തിലേക്കാണ് ലോഡു കണക്കിന് മണ്ണിട്ടിരിക്കുന്നത്. ഉദ്ദേശം 20 ഏക്കർ വരുന്ന പാടശേഖരത്തിൽ അഞ്ച് ഏക്കറോളം വരുന്ന ചെങ്ങേത്തുകണ്ടം പാടത്തിലാണ്…
Read Moreആലുവയിലെ സാന്പത്തിക തട്ടിപ്പ് ; പഞ്ചായത്തംഗത്തിനും ഭാര്യയ്ക്കുമെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്
ആലുവ: സ്ഥലവും കെട്ടിടവും വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പഞ്ചായത്തംഗത്തിനും ഭാര്യയ്ക്കുമെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. തട്ടിപ്പിൽ ഭാര്യയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് ആലുവ ഈസ്റ്റ് പോലീസിന്റെ നീക്കം. 91 ലക്ഷം രൂപയുടെ സാന്പത്തിക തട്ടിപ്പു നടത്തിയ കേസിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം തായിക്കാട്ടുകര പരിയാരത്ത് പി.കെ. യൂസഫ് മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കൂടിയായിരുന്ന ഭാര്യ സുബൈദ യൂസഫ് എന്നിവർക്കെതിരെയാണ് പരാതി. ആലുവ സ്വദേശി അഞ്ജു ഹംസയും കൊല്ലം സ്വദേശി ഷാനവാസും നൽകിയ പരാതി പ്രകാരം അറസ്റ്റ് ചെയ്ത യൂസഫ് ഇപ്പോൾ റിമാൻഡിലാണ്. കന്പനിപ്പടി ജംഗ്ഷനിലെ യൂസഫിന്റെ നാലു സെന്റ് സ്ഥലവും കെട്ടിടവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആധാരം പണയപ്പെടുത്തിയതിനെത്തുടർന്ന് ഈ വസ്തുവിന് ബാങ്ക് 91 ലക്ഷം രൂപബാധ്യതയുണ്ടായിരുന്നു. ഇതിനിടയിൽ സ്ഥലവും കെട്ടിടവും വിൽക്കാൻ…
Read Moreവെണ്ടുരുത്തി പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ച സംഭവം; പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തും
കൊച്ചി/പള്ളുരുത്തി: വെണ്ടുരുത്തി പുതിയ പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ചതിനെ തുടർന്നു പാലത്തിനു കേടുപാടുകൾ സംഭവിച്ചോ എന്നറിയാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നു പരിശോധന നടത്തും.പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനകൾ നടത്തുക. കായലിൽ ഡ്രെഡ്ജിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന “ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പാലത്തിലിടിച്ചത്. എൻജിൻ തകരാറിനെ തുടർന്നു നിയന്ത്രണം വിട്ട് ഒഴുകിവന്ന കപ്പൽ പാലത്തിന്റെ ഏഴാമത്തെ തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണിന്റെ കോണ്ക്രീറ്റ് ഇളകി. നാവികസേനയ്ക്കു വേണ്ടി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതാണു മണ്ണുമാന്തി കപ്പൽ. നിയന്ത്രണം വിട്ടൊഴുകിയ കപ്പലിൽ വടം ഉപയോഗിച്ച് ടഗ്ഗുകൾ കെട്ടിവലിച്ചെങ്കിലും വടം പൊട്ടി പാലത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിനുശേഷം നാവികസേനയുടെ ടഗ്ഗുകൾ തന്നെ മണ്ണുമാന്തി കപ്പൽ വലിച്ചുനീക്കുകയായിരുന്നു. പരിശോധനകൾക്കുശേഷം മാത്രമേ പാലത്തിനു ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചോയെന്നു പറയാൻ സാധിക്കൂവെന്നു പൊതുമരാമത്ത് വകുപ്പ്…
Read Moreകെഎസ്ആർടിസി ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കിയ ഉത്തരവ് നടപ്പാക്കണമെന്നു ഹർജി; ഡ്രൈവർമാർക്ക് 16 മുതൽ 24 മണിക്കൂർ വരെ ജോലി നോക്കേണ്ടി വരുന്നു
കൊച്ചി: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തിയ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടു പാലായിലെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. കെഎസ്ആർടിസി ഡ്രൈവർമാർ 16 മുതൽ 24 മണിക്കൂർ വരെ ജോലി നോക്കുന്നുണ്ടെന്നും നിലവിലുണ്ടാകുന്ന വാഹനാപകടങ്ങൾ 21 ശതമാനവും കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ടവയാണെന്നും ഹർജിയിൽ പറയുന്നു. ഡ്യൂട്ടി പാറ്റേണ് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു നേരത്തെ ഹൈക്കോടതിയുടെ വിധിയുണ്ടായെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടപടിയെടുത്തില്ല. ഫെബ്രുവരി 23നു ഡ്യൂട്ടി സമയം എട്ടു മണിക്കൂർ എന്നു വ്യക്തമാക്കി ഉത്തരവ് ഇറക്കിയെങ്കിലും ഇതു നടപ്പാക്കാൻ ഒന്നും ചെയ്തില്ല. ഡ്യൂട്ടി സമയം നിശ്ചയിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ വേണ്ടിയാണു കെഎസ്ആർടിസി ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
Read More