കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഘം പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇടനിലക്കാരനായി പ്രവർത്തിച്ചുവന്നിരുന്ന ഏറ്റുമാനൂർ സ്വദേശി ബാബുവിനെയാണു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിന് ഇടപാടുകാരെ പരിചയപ്പെടുത്തിവന്നിരുന്നത് ഇയാളാണെന്നും കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇയാൾ നിരവധിപേരെ കൊള്ളപ്പലിശ സംഘത്തിന പരിചയപ്പെടുത്തി നൽകിയതായും പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരെയാണു നേരത്തെ പോലീസ് പിടികൂടിയിരുന്നത്. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സാണു കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയതെന്നും മഹാരാജ എന്നയാളാണു സ്ഥാപനത്തിന്റെ ഉടമയെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ,…
Read MoreCategory: Kochi
കഥ തുടരുന്നു…! ബീനാകുമാരിയുടെ തട്ടിപ്പ് ആലുവയിലും; വയോധികയില് നിന്ന് തട്ടിയെടുത്തത് 50,000 രൂപ
ആലുവ: കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന കേസിൽ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുറുവിലങ്ങാട് പ്ലാക്കാട്ടിൽ വീട്ടിൽ ബീനകുമാരിക്കെതിരെ ആലുവയിലും തട്ടിപ്പ് കേസ്. എടയപ്പുറം സ്വദേശിയായ വയോധികയെ കബളിപ്പിച്ചതിന് ആലുവ ഈസ്റ്റ് പോലീസാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. 72വയസുള്ള വയോധികയെ മൂന്നു സെന്റ് സ്ഥലവും വീടും സൗജന്യമായി തരപ്പെടുത്തി കൊടുക്കാമെന്നുപറഞ്ഞ് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സഹായവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് വീട്ടുകാരോട് അടുത്തുകൂടിയ ബീനകമാരി തന്ത്രപൂർവ്വമാണ് പണം തട്ടിയെടുത്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ റെജിരാജ് രാഷ്ട്രദീപികയോടു പറഞ്ഞു. തട്ടിപ്പിന്റെ രാജ്ഞിയായ ബീനകുമാരിയുടെ ലീലാവിലാസങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞ വയോധിക പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ തട്ടിപ്പിനിരയായെങ്കിലും ബീനകുമാരിയെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാത്തതിനാൽ പരാതിപ്പെട്ടിരുന്നില്ല. സമാനരീതിയിലാണ് കലൂരിലെ വയോധികയിൽ നിന്നും ഇവർ മാല തട്ടിയെടുത്തത്. രണ്ടായിരം മുതൽ തുടങ്ങിയ…
Read Moreപതിനൊന്ന് വയസുകാരിക്ക് പീഡനം: ഒളിവിലൽ പോയ ട്ടോ ഡ്രൈവർ ജോസഫ് ദേവസിയെ പോലീസ് അറസ്റ്റു ചെയ്തു
ആലുവ: പതിനൊന്ന് വയസുള്ള ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. ആലുവ ഊമൻ കുഴിത്തടം പ്രിയ ലൈനിൽ ജോസി എന്ന് വിളിക്കുന്ന ജോസഫ് ദേവസി (43)യെയാണ് റിമാൻഡ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ റൂറൽ എസ്പിക്ക് പരാതി നൽകിയതിനെത്തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു. പരാതി നൽകി രണ്ടുദിവസം വൈകിയാണ് കുട്ടിയുടെ വീട്ടിൽ വന്ന് വനിതാസെൽ മൊഴി എടുത്തത്. കുട്ടി വിവരങ്ങൾ വിശദീകരിക്കാൻ ആദ്യം മടി കാണിച്ചതിനെത്തുടർന്ന് അധ്യാപികയെ കൂടി കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്.
Read Moreഅഞ്ചുകിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പിടിയിലായത് പശ്ചിമകൊച്ചിയിലെ പ്രധാന കണ്ണി അഡാർ സന്തോഷ് എന്ന് വിളിക്കുന്ന വിൻസെന്റ് സന്തോഷ്
പള്ളുരുത്തി: പള്ളുരുത്തിയിൽ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത് പശ്ചിമകൊച്ചിയിലെ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരൻ. ഇന്നലെയാണ് ചുള്ളിക്കൽ കനപ്പള്ളി വീട്ടിൽ അഡാർ സന്തോഷ് എന്ന് വിളിക്കുന്ന വിൻസെന്റ് സന്തോഷിനെ (42) എക്സൈസ് സംഘം പിടികൂടിയത്. പിടിയിലാകുമ്പോൾ രണ്ടര കിലോ കഞ്ചാവ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഗ്യാസ് കുറ്റിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടരക്കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. ഗ്യാസ് കുറ്റിയുടെ അടിഭാഗം മുറിച്ചുനീക്കി അതിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പശ്ചിമകൊച്ചിയിലെ കഞ്ചാവ് മൊത്ത വിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ സന്തോഷ്. ഇവിടുത്തെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണ്. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി ലോറികളിൽ കയറ്റിയാണ് പ്രതി കഞ്ചാവ് കൊച്ചിയിൽ എത്തിക്കുന്നത്. ഇയാൾ കഞ്ചാവ് നൽകിയിരുന്ന മറ്റു കച്ചവടക്കാരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്, കുറേക്കാലമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ…
Read Moreകർഷകർക്ക് ഇരുട്ടടിയായി കോഴി വില 50നു താഴേക്ക്; വിലയിടിവ് കർഷകർക്ക് വൻബാധ്യതയാകുന്നു
മൂവാറ്റുപുഴ: ഇറച്ചിക്കോഴിയുടെ മൊത്ത വിലയിലുണ്ടായ ഇടിവ് ഫാം ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. വിലയിടിവ് വൻബാധ്യതയാണ് കർഷകർക്ക് വരുത്തിയിരിക്കുന്നത്. പല കോഴിഫാം ഉടമകളും കൃഷി ഉപേക്ഷിക്കുന്നതിനും കാരണമായിട്ടുണ്ട്. സ്വന്തം നിലയിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് കൂടുതൽ ദുരിതം. കുഞ്ഞ് ഒന്നിന് 36-38 രൂപ നിരക്കിലാണ് തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഏജന്റുമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഫാമുകളിൽ എത്തിച്ചു നൽകുന്നത്. മരുന്നും തീറ്റയും നൽകി 45 ദിവസത്തോളം പരിപാലിച്ച ശേഷം മൊത്തകച്ചവടക്കാർക്ക് കിലോയ്ക്ക് 48 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഫലത്തിൽ രണ്ടര കിലോ തൂക്കമുള്ള ഒരു കോഴിക്ക് മൊത്ത വിലയായി കർഷകന് ലഭിക്കുന്നത് ശരാശരി 125 രൂപ മാത്രമാണ്. ഫാമിൽ ആവശ്യമായ വെള്ളം, വൈദ്യുതി തുടങ്ങിയ ചെലവുകളും കർഷകൻ വഹിക്കേണ്ടതുണ്ട്. 50 നോന്പും സാന്പത്തിക പ്രതിസന്ധിയുമെല്ലാം ചില്ലറ വിൽപ്പന ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. കടകൾ വഴി കോഴി വിറ്റ് മുടക്കു മുതൽ തിരിച്ചു…
Read Moreപട്ടിയുടെ കുരച്ചിൽകേട്ട് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് മരത്തിനുമുകളിൽ ഇരിക്കുന്ന രാജവെമ്പാലയെ; ഒടുവിൽ ഷൈന്റെ മുന്നിൽ പത്തിമടക്കി കാട്ടിലേക്ക്
കോതമംഗലം: മരത്തിൽ കയറി ഭീതിപരത്തിയ രാജവെന്പാലയെ സാഹസികമായി പിടികൂടി. തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം ഞായപ്പിള്ളി പുന്നയ്ക്കൽ രഘുനാഥിന്റെ പുരയിടത്തിലെ കൊക്കോ മരത്തിലാണ് എട്ടടി നീളമുള്ള രാജവെന്പാല കയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പാന്പ് ഇഴഞ്ഞു നീങ്ങുന്നതു കണ്ട വളർത്തുനായ പാന്പിന് അടുത്തേക്ക് കുരച്ചുചാടി. പട്ടിയെ കണ്ട പാന്പ് തൊട്ടടുത്ത കൊക്കോ മരത്തിലേക്ക് ഇഴഞ്ഞ് കയറി. മരത്തിനു താഴെനിന്ന് പട്ടി മുകളിലേക്ക് നോക്കി അസാധാരണമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് രാജവെന്പാലയെ കണ്ടത്. ഉടൻ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വിവരം അറിയിച്ചതനുസരിച്ച് കോതമംഗലം റേഞ്ച് ഓഫീസിലെ പാന്പു പിടുത്തക്കാരനായ വാച്ചർ ഷൈനും വനപാലകരും സ്ഥലത്തെത്തി. മരത്തിന് മുകളിലായതിനാൽ ഏറെ ബുദ്ധിമുട്ടിയും സാഹസികമായുമാണ് പാന്പിനെ ഷൈൻ പിടിച്ചത്. ചാക്കിലാക്കിയ രാജവെന്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Read Moreഫാ.സേവ്യർ തേലക്കാട്ടിന്റെ മരണം: മലയാറ്റൂർ അടിവാരത്ത് പ്രതിയുമായി പോലീസ് തെളിവെടുത്തു
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാ.സേവ്യർ തേലക്കാട്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറന്പൻ ജോണിയെ (56) മലയാറ്റൂരിൽ കൊണ്ടുവന്ന് തെളിവെടുത്തു. ഇന്നു രാവിലെ ആറിനാണ് സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ. അനൂപ്, പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, സെബാസ്റ്റ്യൻ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘം മലയാറ്റൂർ അടിവാരത്ത് പ്രതിയെ പോലീസ് വാഹനത്തിൽ എത്തിച്ചത്. തുടർന്ന് തെളിവെടുപ്പ് ആരംഭിച്ചു. റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയെടുത്ത അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചു കൊടുത്തു. തുടർന്ന് ഓടിച്ചുകൊണ്ടുവന്ന ഇരുചക്ര വാഹനം നിർത്തിയ സ്ഥലവും പോയ വഴികളും പോലീസിനെ കാണിച്ച് വിശദീകരിച്ചു. അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സ്ഥലവുമെല്ലാം വിശദീകരിച്ചതോടെ പ്രതിയെ താഴേക്കു കൊണ്ടുവന്ന് പോലീസ് വാഹനത്തിൽ കയറ്റി തിരിച്ച് സ്റ്റേഷനിലേക്ക്…
Read Moreകതിരൂർ മനോജ് വധക്കേസിലും സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം
കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
Read Moreപൊതു, സ്വകാര്യ സ്രോതസുകളിൽനിന്നുള്ള കുടിവെള്ള വിതരണം തടഞ്ഞാൽ കർശന നടപടിയെന്ന് കലക്ടർ
കൊച്ചി: പൊതു, സ്വകാര്യ സ്രോതസുകളിൽനിന്നു കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള മുന്നറിയിപ്പ് നൽകി. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പോലീസോ തടയരുതെന്ന് ജില്ലാ കളക്ടർ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കി. ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് 1077 എന്ന ടോൾ ഫ്രീ നന്പറും കളക്ടറേറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശുദ്ധജലം പൊതുസന്പത്താണെന്നും എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും കളക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടിവെള്ളനീക്കം തടയുന്നത് അനുവദിക്കില്ല. അതേസമയം നിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ കർശന നടപടി സ്വീകരിക്കും.…
Read Moreകൺസ്യൂമർ ഫെഡിന്റെ മദ്യശാല നിർത്തലാക്കാൻ വകുപ്പ് മന്ത്രിക്ക് എസ്. ശർമ്മ എംഎൽഎയുടെ കത്ത്
ചെറായി: രക്തേശ്വരി ബീച്ചിൽ മദ്യവില്പനശാല പ്രവർത്തിപ്പിക്കുന്നതിന് കണ്സ്യൂമർഫെഡിന് നൽകിയ പ്രവർത്തനാനുമതി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എംഎൽഎ എക്സൈസ് മന്ത്രിക്ക് കത്ത് നൽകി. പൊതുശ്മശാനം,പട്ടികജാതികോളനി, അങ്കണവാടി, വായനശാല, സാംസ്കാരികകേന്ദ്രം എന്നിവയോട് അടുത്തായി മദ്യവില്പനശാല ആരംഭിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിലാണ്. മദ്യവില്പനശാലയും ശ്മശാനവും തമ്മിലുള്ള ദൂരം 204 മീറ്ററായതിനാൽ ചട്ടമനുസരിച്ച് ദൂരപരിധി പാലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്സ്യൂമർഫെഡിന്റെ വാദം. എന്നാൽ പൂർണമായും ചട്ടങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടുള്ള തീരുമാനം സാമൂഹ്യമായ കാഴ്ചപ്പാടിനും യുക്തിക്കും ധാർമികതക്കും നിരക്കുന്നതല്ല. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെ പൊതുവികാരം കണക്കിലെടുത്ത് മദ്യവില്പനശാലയുടെ പ്രവർത്തനാനുമതി റദ്ദുചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം.
Read More