നടു റോഡിൽ വീട്ടമ്മയുടെ ചുണ്ട് കടിച്ചുമുറിച്ച സംഭവം; നിരവധി കേസുകളിൽ പ്രതിയായ കൃഷ്ണമൂർത്തി അറസ്റ്റിൽ

കൊച്ചി/തൃപ്പൂണിത്തുറ: ക്ഷേത്ര ദൾശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ നടുറോഡിൽവച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയും ആക്രി പെറുക്കി നടക്കുന്നയാളുമായ തിരുവാങ്കുളം ലക്ഷംവീട് കോളനിയിൽ കൃഷ്ണ മൂർത്തി (60) ആണ് പിടിയിലായത്. ഹിൽപാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു നാട്ടുകാരെ ഞെട്ടിഞ്ഞ സംഭവം അരങ്ങേറിയത്. അറുപതു വയസുള്ള സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽനിന്നുമാണ് ആക്രമിയെ സംബന്ധിച്ച വിവരം പോലീസിനു ലഭ്യമായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രായമായ മുഷിഞ്ഞവസ്ത്ര ധാരിയാണു ആക്രമണത്തിനു പിന്നിലെന്നു അന്നേദിവസംതന്നെ വ്യക്തമായിരുന്നു.  

Read More

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; ഉടമയും ഭാര്യയും അത്ഭുതകരമായി രക്ഷപെട്ടു; പത്തുലക്ഷം രൂപയുടെ നഷ്ടം; ലോറി ഉടമയും ഡ്രൈവറും മുങ്ങി

മുട്ടം: മുട്ടത്തിന് സമീപം തോണിക്കല്ലിൽ ലോറി വീട്ടിലേക്ക് മറിഞ്ഞു. കുടുംബാംഗങ്ങൾ അദ്ഭുതകരമായി രക്ഷപെട്ടു. ബഥേൽ പുത്തൻവീട്ടിൽ ഫിലിപ്പിന്‍റെ വീട്ടിലേക്കാണ് ഈരാറ്റുപേട്ടയിൽ നിന്നും പെരുന്പാവൂരിലേക്ക് പ്ലെവുഡുമായി പോയ ലോറി മറിഞ്ഞത്. ഇന്നലെ പുലർച്ചെ 1.30 നായിരുന്നു സംഭവം. വീടിന്‍റെ മതിലും കാർ പോർച്ചിൽ കിടന്ന മാരുതി ആൾട്ടോ കാറും ബൈക്കും പൂർണമായും തകർന്നു. ഈ സമയം ഫിലിപ്പും ഭാര്യ സിസിലിയാമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അപകടത്തിൽ നിന്നും രക്ഷപെട്ടു. വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഫിലിപ്പ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുട്ടം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. പൊള്ളാച്ചിയിലുള്ള അരുണ്‍ രാജിന്േ‍റതാണ് ലോറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അരുണ്‍ രാജ് പരിക്കു പറ്റി ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പോയി. എന്നാൽ ആശുപത്രിയിൽ എത്തിയ…

Read More

എല്ലാം ശരിയാക്കാൻ നിയമസഭയ്ക്കറിയാം; സോളാർ റിപ്പോർട്ടിൽ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സർക്കാർ

കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സർക്കാർ. എന്നാൽ നടപടികളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ കോടതിക്ക് പരിശോധിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട് ശരിയായാലും തെറ്റായാലും കോടതിക്ക് ഇടപെടാനാകില്ല. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണ്. നിയമസഭയ്ക്ക് മാത്രമേ കമ്മീഷൻ കണ്ടെത്തൽ പരിശോധിക്കാൻ അധികാരമുള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

Read More

മുത്തശി തുണയായി! കണ്ണില്‍ മുളകുപൊടി വിതറി ബാലനെ മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; സംഭവം കൊച്ചിയില്‍, ബാലന്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: പതിനാലുകാരന്‍റെ കണ്ണിൽ മുളകുപൊടി വിതറുകയും മർദിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ കാമുകൻ കൂടിയായ തൃശൂർ ചാവക്കാട് ആരിപ്പിള്ളിൽ പ്രദീപ് (34) ആണു പാലാരിവട്ടം പോലീസിന്‍റെ പിടിയിലായത്. വൈറ്റിലയിൽ തട്ടുകട നടത്തുന്ന ഇയാൾ രണ്ടു വർഷത്തോളമായി കൊച്ചി ചളിക്കവട്ടത്താണു താമസം. ഇന്നലെ പുലർച്ചയോടെയാണ് പ്രദീപ് പോലീസിന്‍റെ പിടിയിലായത്. ഭർത്താവ് മരിച്ചശേഷം പ്രദീപിനൊപ്പമായിരുന്നു പീഡനത്തിനിരയായ കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടിനു ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയിട്ട് എത്താൻ വൈകിയതിനു ചട്ടുകം, സൈക്കിളിനു കാറ്റു നിറയ്ക്കുന്ന പന്പ്, കുട തുടങ്ങിയവ ഉപയോഗിച്ചു കുട്ടിയെ പ്രദീപ് മർദിച്ചെന്നാണു കേസ്. വായിൽ തുണി തിരുകിയശേഷം കണ്ണിൽ മുളകുപൊടി വിതറിയെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു. മദ്യപാനിയായ പ്രദീപ് കുട്ടിയെ സ്ഥിരമായി മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശി അറിയിച്ചതിനെത്തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

Read More

തട്ടിപ്പു കേസ്; ബീനാകുമാരിയുടെ പേരിൽ ഇടുക്കിയിൽ മാത്രം പത്തോളം കേസുകൾ; ചിത്രം സഹിതം വാർത്ത പ്രചരിച്ചതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നു

കൊച്ചി: എറണാകുളം കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന സംഭവത്തിൽ നോർത്ത് പോലീസ് പിടികൂടിയ ബീനാകുമാരിയുടെ പേരിൽ ഇടുക്കി ജില്ലയിലെ വിവിധ സറ്റേഷനുകളിലുണ്ടായിരുന്നതു പത്തോളം കേസുകളെന്നു പോലീസ്. 2006-2010 കാലഘട്ടത്തിലായിരുന്നു ഇവർ ഇടുക്കി ജില്ലയിലെ കാളിയാർ സ്റ്റേഷനു കീഴിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഈ കേസുകളിൽ പിടിയിലായ ഇവർ പിന്നീട് ഇവിടെനിന്നു മുങ്ങിയതായും വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതിനുശേഷം നിരവധി മോഷണം നടത്തിയിരുന്നെങ്കിലും ഒരിടത്തും പിടിക്കപ്പെട്ടിരുന്നില്ല. ആഡംബര വേഷത്തിലെത്തി കലൂർ കീറ്റുപറന്പിൽ എൽസി സേവ്യർ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവർന്ന സംഭവത്തിലാണു കോട്ടയം കുറവിലങ്ങാട് പ്ലാക്കട്ടിൽ വീട്ടിൽ ബീനാകുമാരിയെ (50) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ പ്രചരിച്ചതോടെയാണു കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്. കൊച്ചി സിറ്റി പോലീസിനു കീഴിലുള്ള വിവിധ സ്റ്റേഷനുകൾക്കു പുറമെ…

Read More

പ്രൊബേഷണറി എസ്ഐ ജീവനൊടുക്കിയ സംഭവം; അന്വേഷണം അവസാനഘട്ടത്തിൽ; മേലുദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: പ്രൊബേഷണറി എസ്ഐയുടെ ആത്മഹത്യയിൽ വകുപ്പുതല അന്വേഷണം അവസാനഘട്ടത്തിൽ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ ആയിരുന്ന തിരുവനന്തപുരം ഉൗരുട്ടന്പലം ഗോവിന്ദമംഗലം മേലെതട്ടൻവിള വിജയഭവനിൽ തങ്കപ്പൻനായരുടെ മകൻ ടി. ഗോപകുമാർ (39) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി എ.ആർ. പ്രേംകുമാർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി ഗോപകുമാറിന്‍റെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ആരോപണവിധേയരായ നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്നുമുള്ള മൊഴി എടുക്കൽ പൂർത്തിയായി. ഇവരുടെയെല്ലാം മൊഴികൾ സംബന്ധിച്ച് അവസാനവട്ട വിലയിരുത്തലുകളാണ് ഇപ്പോൾ നടക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉടൻ ഐജിക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോപകുമാറിനുമേൽ ഒരു വിധത്തിലുമുള്ള മാനസിക സമ്മർദവും ഏൽപിച്ചിരുന്നില്ലെന്നാണു ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെന്നാണു വിവരം. ഗോപകുമാറിന്‍റെ മുറിയിൽനിന്നും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും സമ്മർദവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ലഭിച്ചിരുന്നു.…

Read More

തേയിലച്ചെടികളിൽ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കൊച്ചി: തേയിലച്ചെടികളിൽ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികൾ പ്രയോഗിക്കുന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷ കമ്മീഷനും ടീ ബോർഡിനും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. എറണാകുളത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്മെന്‍റ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നടപടി. തേയില പാക്കറ്റുകളുടെ സാന്പിളുകൾ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്

Read More

ക്ഷേത്രത്തിൽ ആർഎസ്എസ് യോഗം; 30 പ്രവർത്തകർക്കെതിരേ കേസ്; സിപിഎം പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി

കൊച്ചി: ക്ഷേത്രത്തിൽ ആർഎസ്എസ് യോഗം ചേർന്നതിന് 30 പ്രവർത്തകർക്കെതിരേ കേസ്. മരട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് സാംഘിക് ചേർന്നിരുന്നു. ഇതിനെതിരേ സിപിഎം പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് സാംഘിക് ഉൾപ്പെടെലുള്ള യോഗങ്ങൾ ചേരരുതെന്ന ഉത്തരവ് ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.

Read More

മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില! കൊച്ചി തുറമുഖത്ത് ചരക്കിറക്കാൻ നോക്കുകൂലിയായി ലക്ഷങ്ങൾ വാങ്ങി

അനിൽ തോമസ് കൊച്ചി: നോക്കുകൂലി വാങ്ങുന്നവർക്കെതിരേ ശക്തമായ നിയമനടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ആവർത്തിക്കുന്നതിനിടെ കൊച്ചി തുറമുഖത്ത് നോക്കുകൂലി ഇനത്തിൽ ചുമട്ടുതൊഴിലാളികൾ പിടിച്ചുവാങ്ങിയതു രണ്ടര ലക്ഷം രൂപ. ഫെബ്രുവരിയിൽ കൊച്ചിയിൽ ചരക്കുമായി എത്തിയ വിദേശ കപ്പലിൽനിന്നു കണ്ടെയ്നർ ഉൾപ്പെടെയുള്ള ചരക്കുകൾ നീക്കുന്നതിനുള്ള നോക്കുകൂലി ഇനത്തിലാണു കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനിലെ (സിടിടിയു) അഞ്ചു തൊഴിലാളികൾ ഇത്രയും വലിയ തുക നിർബന്ധിച്ച് വാങ്ങിയത്. അമിത കൂലി വാങ്ങാൻ ചുമട്ട്തൊഴിലാളി യൂണിയൻ ചെയർമാനും ഒത്താശ നിന്നതോടെ അന്യായമായ കൂലി വാങ്ങുന്നതിനെതിരേ കൊച്ചി സ്റ്റീമറേജ് അസോസിയേഷൻ കൊച്ചി പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർക്ക് പരാതി നൽകി. കഴിഞ്ഞ മാസം 20നു ബിപിസിഎൽ, യുഎസ് സിഎൽ എന്നിവിടങ്ങളിലേക്കായി 19 ടണ്‍ ചരക്കുകളുമായി എറണാകുളം വാർഫിൽ എത്തിയ ഓഷ്യൻ അക്വാമറൈൻ എന്ന കപ്പലിൽനിന്നു സാധനങ്ങൾ മാറ്റുന്നതിനാണ് കാര്യമായി ഒന്നുംചെയ്യാതെ നോക്കിനിന്ന തൊഴിലാളികൾ ഇത്രയും വലിയ…

Read More

മമ്മൂട്ടിയോട് ഹൃദയപൂര്‍വം റിയാസ് ! ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അറുപതാം നാള്‍; റിയാസ് എത്തി മമ്മൂട്ടിയുടെ അരികില്‍; തന്റെ ഹൃദയസ്പന്ദനം നേരിട്ടു കേള്‍പ്പിക്കാന്‍

ആലുവ: തന്‍റെ ഹൃദയസ്പന്ദനം നേരിട്ടു കേൾപ്പിക്കാൻ ആലുവ സ്വദേശി റിയാസ് ഹൃദയ ശസ്ത്രക്രിയയുടെ അറുപതാം നാൾ നടൻ മമ്മൂട്ടിയുടെ അരികിലെത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷനൽ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ കൊടികുത്തുമല നീലാത്തോപ്പ് ചങ്ങലെത്ത് സി.എ. റിയാസാണു മഹാനടനോടു നന്ദി പറയാനെത്തിയത്. ആലുവ അശോകപുരത്ത് അമ്മക്കിളിക്കൂട് ഭവനനിർമാണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് ഈ കാരുണ്യസംഗമം നടന്നത്. വേദിയിൽ റിയാസിനെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ മമ്മൂട്ടി സ്വീകരിച്ചു. റിയാസിനോട് സുഖമാണോയെന്ന് തിരക്കിയശേഷം എപ്പോഴും സന്തോഷമായി ഇരിക്കണമെന്നും ഉപദേശിച്ചു. കഴിഞ്ഞ ജനവരി 13 നായിരുന്നു റിയാസിന്‍റെ ശസ്ത്രക്രിയ ആലുവ രാജഗിരി ആശുപത്രിയിൽ നടന്നത്. രണ്ടര ലക്ഷം രൂപ വരുന്ന ശസ്ത്രക്രിയയുടെ ചെലവാണ് മമ്മൂട്ടി വഹിച്ചത്. രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നു റിയാസിനു സൗജന്യ ചികിത്സയൊരുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. രാജഗിരി…

Read More