മഞ്ഞപ്ര: മഞ്ഞപ്ര-കാലടി റോഡിൽ പാറക്കുളത്തിന് സമീപം ടാറിംഗ് റോഡിൽനിന്നു നീങ്ങിയ നിലയിലായത് അപകടഭീഷണിയുയർത്തുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഒരു വർഷം മുന്പ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ റോഡാണിത്. പാറക്കുളത്തിനു സമീപമുള്ള വളവിലാണ് ടാറിംഗ് നിരങ്ങി നീങ്ങിയിരിക്കുന്നത്. ഇതു മൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് കുഴികൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. അപകടം സാധ്യത മുന്നിൽ കണ്ട് നാട്ടുകാർ ഇവിടെ മുന്നറിയിപ്പായി കൊടി സ്ഥാപിച്ചിട്ടുണ്ട്. ടിപ്പർ, ടോറസ് പോലുള്ള വലിയ വാഹനങ്ങൾ വേഗതയിൽ അമിതഭാരം കയറ്റി പോകുന്നതാണ് റോഡ് തകരുവാൻ പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. വളവായതിനാൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ തിരിയുന്പോൾ റോഡിനു ഭാരം താങ്ങാനാവാതെയാണ് ടാറിംഗ് നിരങ്ങി നീങ്ങുന്നതെന്നാണ് ഇവർ പറയുന്നത്. ബന്ധപ്പെട്ടവരെ നിരവധി തവണ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും നിർമാണം നടത്തി ഒരു വർഷമാകുന്പോഴേക്കും റോഡ്…
Read MoreCategory: Kochi
എംജി സർവകലാശാലാ കലോത്സവം; തേവര എസ്എച്ച് കോളജിനു കന്നിക്കിരീടം; നിലവിലെ ചാമ്പ്യൻമാരെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് തേവരയുടെ മുന്നേറ്റം
കൊച്ചി: എംജി സർവകലാശാല കലോത്സവത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജിനു കന്നിക്കിരീടം. മറ്റു കലാലയങ്ങളെ ബഹുദൂരം പിന്നിലാക്കി 102 പോയിന്റുകളുമായാണു തേവരയുടെ വിജയക്കുതിപ്പ്. ഏഴു വർഷം തുടർച്ചയായി കലാകിരീടം കൈയടക്കിവച്ച എറണാകുളം സെന്റ് തെരേസാസ് കോളജ് 53 പോയിന്റുകളുമായി രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. പഴയ വസന്തകാലത്തിന്റെ തിരിച്ചുവരവ് സ്വപ്നം കണ്ടു പോരിനിറങ്ങിയ മഹാരാജാസ് കോളജും തൃപ്പൂണിത്തുറ ആർഎൽവി കോളജും 39 പോയിന്റുകളുമായി മൂന്നാമതെത്തി. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഒരുപോലെ തിളങ്ങി പോയവർഷത്തേക്കാൾ 27 പോയിന്റുകൾ അധികം ചേർത്താണ് എസ്എച്ച് സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്കു പിടികൊടുക്കാതെയായിരുന്നു എസ്എച്ചിന്റെ പടയോട്ടം. കഴിഞ്ഞ വർഷം കോഴഞ്ചേരിയിൽ നടന്ന കലോത്സവത്തിൽ 84 പോയിന്റുകൾ നേടി കിരീടമുയർത്തിയ സെന്റ് തെരേസാസിനു തുടക്കത്തിൽ ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. അവസാന ദിവസങ്ങളിലെ തിരിച്ചുവരവാണ് നിലവിലെ ചാന്പ്യന്മാർക്കു രണ്ടാം സ്ഥാനമെങ്കിലും നേടിക്കൊടുത്തത്. സ്ഥിരമായി മികച്ച…
Read Moreഇതരസംസ്ഥാനക്കാരുമായി സംഘട്ടനത്തിലേർപ്പെട്ട സഹോദരങ്ങളെ പിടികൂടി; പ്രതി രാജുവിനെതിരേ നിരവധി പേലീസ് കേസ്; പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കൈക്ക് പരിക്ക്
കൊച്ചി: നഗരത്തിൽ ആക്രി പെറുക്കി നടക്കുന്ന ഇതര സംസ്ഥാനക്കാരുമായി സംഘട്ടനത്തിൽ ഏർപ്പെട്ട സഹോദരങ്ങളായ രണ്ടു പേർ പിടിയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന രജു, രതീഷ് എന്നിവരാണ് പിടിയിലായത്. സംഘട്ടനം തടയാനെത്തിയ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിശ്വനാഥന് പരിക്കുമേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ പുല്ലേപ്പടി പാലത്തിനു സമീപമാണ് ആക്രമണം അരങ്ങേറിയത്. ആക്രി പെറുക്കി നടക്കുന്ന ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘവുമായായിരുന്നു അടിപിടി. ആക്രി പെറുക്കരുതെന്നു രജുവും രതീഷും ആവശ്യപ്പെട്ടെങ്കിലും ഇതര സംസ്ഥാനക്കാരായ സംഘം ഇതു ചെവിക്കൊണ്ടില്ല. ഇതിൽ പ്രകോപിതരായ ഇവർ ഇതരസംസ്ഥാനക്കാർക്കുനേരെ കല്ലേറ് നടത്തുകയും ഒരാളുടെ തലയ്ക്കു പിന്നിൽ പരിക്കേൽപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞു സെൻട്രൽ പോലീസിൽനിന്ന് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്. തുടർന്നു രജുവിനെയും രതീഷിനെയും പോലീസ് ജീപ്പിലേക്കു മാറ്റുന്നതിനിടെയുണ്ടായ ബലപ്രയോഗത്തിലാണു പോലീസുകാരനു പരിക്കേറ്റത്. കൈയ്ക്കു പൊട്ടലേറ്റ…
Read Moreമട്ടാഞ്ചേരി നിവാസികളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മട്ടാഞ്ചേരി എന്ന സിനിമക്കെതിരേ കോണ്ഗ്രസ് രംഗത്ത്
മട്ടാഞ്ചേരി: മട്ടാഞ്ചേരി നിവാസികളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മട്ടാഞ്ചേരി എന്ന സിനിമക്കെതിരേ കോണ്ഗ്രസ് രംഗത്ത്. മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന പനയപ്പിള്ളി ഇവിഎം തിയേറ്ററിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൂട്ടായ്മ കോണ്ഗ്രസ് പനയപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.എം. അസ്ലം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ. മോഹൻദാസ്, കെ.ബി. സലാം, മുഹമ്മദ് ജെറീസ്, ഷഫീക്ക് കത്തപ്പുര, ആൻസൽ ആന്റണി, സനൽ ഈസ, ഇ.എ. ഹാരിസ്, ആർ.റിയാസ്, കെ.എ. മുഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി എംഎൽഎ കെ.ജെ. മാക്സി സ്വിച്ച് ഓണ് കർമം നിർവഹിച്ച മട്ടാഞ്ചേരിയെന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസായത്. സിനിമ ഇറങ്ങുന്നതിന് മുന്പ് തന്നെ മട്ടാഞ്ചേരിയെന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് മഹാത്മാ സോഷ്യൽ കൾച്ചറൽ സെന്റർ എംഎൽഎയ്ക്ക്…
Read Moreശുഹൈബ് വധം; അന്വേഷണം സിബിഐക്കുവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ
കൊച്ചി: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും 11 പ്രതികളെ അറസ്റ്റ് ചെയ്തു കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നു സർക്കാർ പറയുന്നു. ആയുധങ്ങളും അക്രമികൾ സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെത്തി. ഇവ കണക്കിലെടുക്കാതെയാണു സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐക്കു വിട്ടത്.ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഈ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാരിനു സമയം നൽകിയില്ല. രണ്ടു ദിവസം മാത്രം വാദം കേട്ടു സിംഗിൾ ബെഞ്ച് വിധി പറയുകയായിരുന്നു. കേസിന്റെ എഫ്ഐആറും പത്ര റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു വിധി പറഞ്ഞത്. കേസ് ഡയറി പരിശോധിച്ചില്ല. കേസ് ഡയറി പരിശോധിച്ചിരുന്നെങ്കിൽ…
Read Moreവീട്ടുകാര് പലവട്ടം താക്കീത് ചെയ്തിട്ടും..! ആലുവയില് ബാലികയെ പീഡിപ്പിക്കാന് ശ്രമം; ഓട്ടോ ഡ്രൈവര്ക്കായി അന്വേഷണം ഊര്ജ്ജിതം; ഇയാള് വിവാഹിതനാണ്
ആലുവ: ആറാം ക്ലാസുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിചേർത്ത ഓട്ടോഡ്രൈവർക്കായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. ബാലികയുടെ വീട്ടുകാർ റൂറൽ എസ്പി എ.വി. ജോർജിന് നൽകിയ പരാതിയെ തുടർന്ന് ആലുവ സീനത്ത് കവലയ്ക്ക് സമീപം ജോസ് ദേവസി(43)ക്കെതിരെയാണ് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തത്. പരാതി നൽകിയ വിവരം പുറത്തായതിനെ തുടർന്ന് നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ കൂടിയായ പ്രതി മുങ്ങിയിരിക്കുകയാണ്. സിഐ വിശാൽ കെ. ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിക്ക് നേരേയുള്ള പ്രതിയുടെ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പലവട്ടം താക്കീത് ചെയ്തിരുന്നു. ഇതുകൂടാതെ പ്രതിയുടെ ഭാര്യയേയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാൾ പീഡനശ്രമത്തിൽ നിന്നും പിന്മാറിയില്ല. ഇതിനെ തുടർന്നാണ് എസ്പിക്കു കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പ്രശ്നം ഗൗരവമായതോടെ ചിലരെ ഇടനിലക്കാരാക്കി ഒത്തുതീർപ്പിലാക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ വീട്ടുകാർ വഴങ്ങിയിരുന്നില്ല. തുടർന്ന് പ്രതി…
Read Moreജേക്കബ് തോമസിനെതിരേ ഹൈക്കോടതിയുടെ വിമർശനം; തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന ഹർജിയിലാണ് വിമർശനം
കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അഴിമതി വിരുദ്ധ പേരാട്ടത്തിന്റെ പേരിൽ ഭീഷണിയുള്ളതിനാൽ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമർശനം ഉയർന്നത്. തനിക്കു മുകളിലും സംവിധാനങ്ങൾ ഉണ്ടെന്ന് ഓർക്കണമെന്നു വിലയിരുത്തിയ കോടതി ജേക്കബ് തോമസ് പബ്ലിക് സെർവന്റാണെന്ന കാര്യം മറക്കരുതെന്നും വിലയിരുത്തി. വിജിലൻസ് എടുത്തിരിക്കുന്ന സുപ്രധാനമായ നിരവധി ക്രിമിനൽ കേസുകൾ ജേക്കബ് തോമസ് കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ജേക്കബ് തോമസിനു വിസിൽ ബ്ലോവേഴ്സ് പ്രകാരമുള്ള സംരക്ഷണത്തിനു അർഹതയില്ലെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസുകളിലൊന്നും ജേക്കബ് തോമസിന് നേരിട്ട് ചുമതലയില്ലെന്നും മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥരാണു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ഭീഷണിയുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു കോടതി…
Read Moreഅങ്കമാലിയിൽ മധ്യവയസ്കൻ കല്ലുകൊണ്ട് ഇടിയേറ്റ് കൊലപ്പെട്ട സംഭവം; ഏഴുപേർ പോലീസ് കസ്റ്റഡിയിൽ
അങ്കമാലി: അങ്കമാലി ടൗണിൽ കടവരാന്തയിൽ മധ്യവയസ്കനെ കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുപേർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ചാലക്കുടി കുറ്റിച്ചിറ ചാല പറമ്പൻ സത്യനെ (55)യാണ് തലയിൽ കല്ലുകൊണ്ട് ഇടിയേറ്റ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി ടൗണിൽ ചെരുപ്പുകുത്തുന്ന ജോലി ചെയ്യുന്നയാളാണ് സത്യൻ.വർഷങ്ങളായി അങ്കമാലിയിൽ വിവിധയിടങ്ങളിലായി റോഡരികിൽ ജോലിയും കട വരാന്തയിൽ അന്തിയുറക്കവുമായിരുന്നു പതിവ്. കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്ത് ദേശീയ പാതയിൽ പഴക്കടയുടെ ഷട്ടറിനോട് ചേർന്ന് തലയിൽ കല്ല് വീണ നിലയിലായിരുന്നു മൃതദേഹം. പഴങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ മറയിലുമായിരുന്നു. രാവിലെ കടയുടെ അടുത്തുകൂടെ കടന്നുപോയവർ രക്തം കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു സത്യന്റെ തലയിൽ ഇട്ടിരിക്കുന്ന കല്ല് റോഡരികിൽ നിന്നും ഇളക്കിയെടുത്തിട്ടുള്ളതാണ്. 13.5 കിലോഗ്രാം ഭാരമുള്ള കല്ലാണ് തലയിൽ പതിച്ചിട്ടുള്ളത്. സത്യനുമായി വഴക്കിട്ടിരുന്നവർ ഉൾപ്പെടെ ഏഴു പേരെയാണ് പോലീസ് ചോദ്യം…
Read Moreകൊച്ചിയിൽ കൊള്ളപ്പലിശ സംഘം പിടിയിലായ സംഭവം; അന്വേഷണം ചെന്നൈയിലേക്കും; ബാങ്ക് ഇടപാടുകൾ ഇന്നു പരിശോധിക്കും
കൊച്ചി: കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന മൂന്നംഗസംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്കും. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സാണ് കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയതെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തിലാണു അന്വേഷണം വ്യാപിപിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായ മഹാരാജ ഉൾപ്പെടെയുള്ളവരെ പിടികൂടുന്നതിനുള്ള നടപടികളാണു പോലീസ് നടത്തിവരുന്നത്. ഇയാളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ ഇതിനോടകം അധികൃതർക്കു ലഭിച്ചുകഴിഞ്ഞു. വിവിധ ജില്ലകളിലായി 500 കോടിയോളം രൂപ ഇവർ കൊള്ളപലിശയ്ക്കു കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണു പോലീസിന്റെ നിഗമനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരെയാണു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്. ഇവരിൽനിന്നു 2.38 കോടി രൂപയുടെ 31 ചെക്കുകളും 2.50 കോടി…
Read More“അശാന്ത’ത്തിനു നാളെ തിരശീല വീഴും; എറണാകുളം സെന്റ് തെരേസാസിനെ പിന്നിലാക്കി മൂന്നാം ദിനം തേവര എസ്എച്ചിന്റെ തേരോട്ടം
കൊച്ചി: എംജി സർവകലാശാല കലോത്സവത്തിനു നാളെ തിരശീല വീഴാനിരിക്കെ തേവര സേക്രഡ് ഹാർട്ട് കോളജിന്റെ തേരോട്ടം. കരുത്തരായ മഹാരാജാസിനെയും നിലവിലെ ചാന്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസിനെയും പിന്നിലാക്കിയാണു തേവര സേക്രഡ് ഹാർട്ട് കോളജിന്റെ മുന്നേറ്റം. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന തേവര എസ്എച്ച് ഇന്നലെ മാത്രം 30 പോയിന്റ് സ്വന്തമാക്കിയാണു കിരീടപോരാട്ടത്തിൽ വൻ കുതിപ്പു നടത്തിയത്. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഒരു പോലെ മികവു പ്രകടിപ്പിച്ച എസ്എച്ച് കോളജ് 40 പോയിൻറുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഇന്നു നടക്കുന്ന മോഹിനിയാട്ടം, ദഫ്മുട്ട്, ശാസ്ത്രിയ സംഗീതം മത്സരങ്ങളും എസ്എച്ചിനു വിജയ പ്രതീക്ഷയുള്ള ഇനങ്ങളാണ്. രണ്ടാം ദിനം ആദ്യസ്ഥാനം പങ്കിട്ട എറണാകുളം മഹാരാജാസ് കോളജും തൃപ്പൂണിത്തുറ ആർഎൽവി കോളജും ഇന്നലെ രണ്ടാം സ്ഥാനത്തായി. 16 പോയിന്റു മാത്രമാണ് ഇവർക്കുള്ളത്. 11 പോയിന്റുകളുമായി ചങ്ങനാശേരി എൻഎസ്എസ് കോളജും ആലുവ സെൻറ് സേവ്യേഴ്സ്…
Read More