കൊച്ചി: മലയാറ്റൂർ കുരിശുമുടിയിലെ കപ്യാർ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തതിലെ വൈരാഗ്യമാണു റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നു കേസിലെ പ്രതി ജോണിയുടെ മൊഴി. ജോണിയുടെ മൊഴിയിലെ വിശദാംശങ്ങൾ ചുവടെ- മുപ്പതു വർഷത്തിലധികം കപ്യാർ ജോലി ചെയ്ത തന്നെ ഒഴിവാക്കിയതിനു പിന്നിൽ അച്ചനായിരുന്നുവെന്നു വിശ്വസിച്ചു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല കത്തിയുപയോഗിച്ചു കുത്തിയത്. സംഭവം നടക്കുന്പോൾ മദ്യലഹരിയിലായിരുന്നു. കൊലയ്ക്കുശേഷം കുരിശുമുടിക്കു സമീപത്തെ വനത്തിൽ ന്നെയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളം കുടിക്കാൻ പതിമൂന്നാം സ്ഥലത്തിനു സമീപത്തെത്തിയപ്പോൾ, മല കയറാനെത്തിയ ഒരാളിൽനിന്നാണ് അച്ചൻ മരിച്ചവിവരം അറിഞ്ഞത്. തന്നെ അന്വേഷിച്ച പോലീസ് പലവട്ടം എന്റെ അടുത്തുവരെ എത്തിയിരുന്നു. അവരുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു. ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചക്കുഴി തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡിൽ ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മുണ്ട് കീറിയതിനെത്തുടർന്ന് ആ ശ്രമം വിജയിച്ചില്ല. തുടർന്നാണ് അവശനിലയിലായ തന്നെ പോലീസ് പിടികൂടിയത്. ജോണി പോലീസിന്റെ…
Read MoreCategory: Kochi
കുരിശുമുടിയുടെ വികസനം നെഞ്ചേറ്റിയ റെക്ടറച്ചൻ; ആ നിറപുഞ്ചിരി ഇനിയില്ലെന്നു വിശ്വസിക്കാനാവാതെ ചേരാനല്ലൂർ ഗ്രാമം വിതുമ്പി
ടിജോ കല്ലറയ്ക്കൽ മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയുടെ വികസനത്തിനായി ക്രിയാത്മകമായ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിയ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാതെ നാടും നാട്ടുകാരും. വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മനസിൽ മായാത്ത മുഖമായിരുന്നു അദ്ദേഹത്തിന്റേത്. 2011 ലാണു കുരിശുമുടിയുടെ റെക്ടറായി ഫാ. സേവ്യർ തേലക്കാട്ട് നിയോഗമേൽക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ആത്മീയശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കുരിശുമുടിയിലും അടിവാരത്തും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയത് ശ്രദ്ധേയമാണൈന്നു പ്രദേശവാസികൾ പറയുന്നു. കാടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ സുരക്ഷിതമായ മലകയറ്റത്തിനുള്ള സൗകര്യം ഒരുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. പ്രതിസന്ധികൾ പലതുണ്ടായപ്പോഴും തളരാതെ എല്ലാവരെയും ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി കുരിശുമുടിയിൽ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തിയതു മലയാറ്റൂർ നിവാസികൾക്കു മറക്കാനാവില്ല. തീർഥാടനകാലത്തു കുരിശുമുടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിരോധിച്ചു ‘പുണ്യം…
Read Moreമരട് കെഎസ്ഇബി ഓഫീസിലെ മദ്യപാനം; ജീവനക്കാർക്കെതിരേ നടപടിക്കു സാധ്യത; വൈദ്യുതി മുടക്കത്തിനെതിരേ പ്രതികരിച്ച നാട്ടുകാരെ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം
മരട്: വൈദ്യുതി ഓഫീസിൽ മദ്യസേവ നടത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ ജീവനക്കാരിൽ ചിലർക്കെതിരെ നടപടിക്കു സാധ്യത. മരട് സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കെതിരേയായിരുന്നു ആരോപണം. മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയാണ് അച്ചടക്ക നടപടി വരുന്നത്. ഇതിനിടെ അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കത്തിനെതിരേ പ്രതികരിച്ച നാട്ടുകാരെ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. കെഎസ്ഇബി മരട് സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി മണക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. പ്രദേശവാസികൾ കെഎസ്ഇബി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. തുടർന്ന് ഉപഭോക്താക്കൾ ഒറ്റക്കും, കൂട്ടായും മരടിലെ കെഎസ്ഇബി ഓഫീസിലെത്തി.ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും മോശമായ ഭാഷയിലുള്ള പ്രതികരണമാണത്രെ ലഭിച്ചത്.ഇതിനിടെയാണ് ഓഫീസ് പരിസരത്തെ ഒഴിഞ്ഞ മദ്യക്കുപ്പികൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഓവർസിയറുടെ മേശപ്പുറത്തുനിരത്തിവച്ച് പ്രതിഷേധിച്ചു.വിവരം ലഭിച്ച് സ്ഥലത്തെത്തിയ…
Read Moreചോറ്റാനിക്കരയിൽ മോഷണം; ആറ് പവനും 20,000 രൂപയും നഷ്ടമായി; ചോറ്റാനിക്കര മകം തൊഴലിനു വീട്ടുകാർ പോയ സമയത്താണ് മോഷണം നടന്നത്
ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപം വീട്ടിൽ മോഷണം. ആറു പവന്റെ സ്വർണാഭരണങ്ങളും 20,000 രൂപയും നഷ്ടമായി. ചോറ്റാനിക്കര ശ്രീഭവനിൽ സരസ്വതിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാലകൾ, കുതിരപ്പവൻ ലോക്കറ്റുകൾ ,അഞ്ചു ജോടി കമ്മലുകൾ എന്നിവയുൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 9.30 നും 11.30 നും ഇടയ്ക്കാണ് മോഷണം നടന്നത്. ചോറ്റാനിക്കര മകം തൊഴലിനു ശേഷം ഇവരുടെ വീടിനടുത്താണ് കൂട്ട പറനടന്നത്. രാത്രി വീട്ടുകാർ പറ നിറയ്ക്കാൻ പോയ സമയത്താണ് മോഷണം എന്നു കരുതുന്നു. ഈ സമയം സരസ്വതിയുടെ മകൻ മുകൾ നിലയിൽ കടന്നുറങ്ങുന്നുണ്ടായിരുന്നു. മുൻ വാതിലിന്റെ താഴിന്റെ കൊളുത്ത് മുറിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണംപോയത്. ചോറ്റാനിക്കര പോലീസ് എത്തി വിശദമായി പരിശോധന നടത്തി. മറ്റു നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
Read Moreനടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്നു; കേസിലെ 14 പ്രതികൾക്കും സമൻസ്; ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേസിലെ 14 പ്രതികൾക്കും സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. ഈ മാസം 14ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്. ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ് രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ(പൾസർ സുനി) നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങൽ പകർത്തിയ സംഭവം നടന്നത്. ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികളെ ഉൾപ്പെടുത്തി ഏപ്രിൽ…
Read Moreകുമ്മനത്തിനെതിരേ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ്: എറണാകുളം റൂറൽ എസ്പിക്കു പരാതി നൽകി ബിജെപി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ അപവാദവും അശ്ലീലവുമായ കാര്യങ്ങൾ ചിത്രീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി ലീഗൽ സെൽ പരാതി നൽകി. എറണാകുളം റൂറൽ എസ്പിക്കു ലീഗൽ സെൽ സംസ്ഥാന കണ്വീനർ കെ.ആർ. രാജഗോപാലാണു പരാതി നൽകിയത്. അടിസ്ഥാനമില്ലാത്ത ഇത്തരം കുപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആവർത്തിക്കുന്നത് നിയമപരമായ കുറ്റമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങൾക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് കെ.ആർ. രാജഗോപാൽ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Read Moreമാനസികനില തെറ്റിയ മകനെ കള്ളനാക്കാൻ ഗൂഢ ശ്രമമെന്നു മധുവിന്റെ അമ്മ ; അവനെതിരേ ഒരു പോലീസ് സ്റ്റേഷനിലും പരാതിയോ കേസോ ഇല്ലെന്നും മല്ലി
മട്ടാഞ്ചേരി: മാനസികനില തെറ്റിയ സാധുവായ തന്റെ മകനെ കള്ളനാക്കി ചിത്രീകരിക്കാൻ ഗൂഢശ്രമം നടക്കുകയാണെന്ന് അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച മധുവിന്റെ അമ്മ മല്ലി. ഗുഹാവാസിയായ മധു ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് കാടിറങ്ങി വന്നിരുന്നതെന്നും അവനെതിരേ ഒരു പോലീസ് സ്റ്റേഷനിലും പരാതിയോ കേസോ നിലവിലില്ലെന്നും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു. മധുവിന്റെ ചിണ്ടാക്കിയിലെ വീട്ടിലെത്തിയ ജെയിൻ ഫൗണ്ടേഷൻ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മല്ലി. മകനെ കള്ളനാക്കി ചിത്രീകരിക്കുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിനിന്റെ നേതൃത്വത്തിലെത്തിയ സംഘം മധുവിന്റെ കുടുംബത്തിന് ഒരു ചാക്ക് അരിയും സമീപത്തെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ അരിയും വിതരണം ചെയ്തു. ഇനിയൊരു ആദിവാസിയും ഇത്തരത്തിൽ ആക്രമിക്കപ്പെടില്ലന്നും സംഭവിച്ച തെറ്റിനു മാപ്പു ചോദിക്കുകയാണെന്നും പറ ഞ്ഞ സംഘം കേരള ജനതയ്ക്കുവേണ്ടി പ്രതിജ്ഞയെടുത്തു. ആദിവാസി ക്ഷേമത്തിന് സർക്കാർ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് മുകേഷ്…
Read Moreകൃതി സാഹിത്യോത്സവം ; സഹകരണ സംഘങ്ങളിൽ നിർബന്ധിത പിരിവെന്ന് പരാതി; 3000 രൂപ മുതൽ 5000 രൂപ വരെ തുക നിശ്ചയിച്ച് കൂപ്പണുകൾ നൽകി സഹകരണ വകുപ്പ്
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സഹകരണ വകുപ്പുമായി യോജിച്ചു നടത്തുന്ന കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ച് സഹകരണ സംഘങ്ങളിൽ നിർബന്ധിത പിരിവു നടത്തുന്നതിനായി പരാതി.ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ കുട്ടികളെ പങ്കെടുപ്പിക്കാനാണ് സഹകരണ വകുപ്പിൽനിന്ന് സംഘങ്ങളെ നിർബന്ധിക്കുന്നത്. ഒരു സംഘത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ തുക നിശ്ചയിച്ച് കൂപ്പണുകൾ നൽകുകയാണ് സഹകരണ വകുപ്പ്. ഒരു കുട്ടിക്ക് 250 രൂപയുടെ പുസ്തകങ്ങൾ വാങ്ങാവുന്ന തരത്തിൽ സ്കൂളുകളിൽനിന്ന് കുട്ടികളെ കണ്ടെത്തി താൽപര്യമുള്ള കുട്ടികൾക്ക് നൽകണം. 11 വരെ കൊച്ചിയിൽ നടക്കുന്ന കൃതി സാഹിത്യോത്സവത്തിലെ പുസ്കതകമേളയിൽ പങ്കെടുത്ത് കുട്ടികൾ പുസ്തകം വാങ്ങണം. ഇതിനുവേണ്ടിയാണ് സഹകരണ സംഘങ്ങളിൽ കൂപ്പണുകൾ ഏൽപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 1500ലധികം വരുന്ന സംഘങ്ങളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണ് നിർബന്ധമായി പിരിച്ചെടുക്കുന്നത്. ഇതിനെതിരേയാണ് പരാതി ഉയരുന്നത്. സാന്പത്തിക വർഷാവസാനമായപ്പോൾ വായ്പാ തിരിച്ചടവിന്റെയും നിക്ഷേപ സമാഹരണ സമാപനത്തിന്റെയും തിരക്കുകൾ സംഘങ്ങൾക്കുള്ളപ്പോഴാണ് കുട്ടികളെ…
Read Moreറെഡ്ക്രോസ് സി ലെവൽ പരീക്ഷ നടന്നില്ല; എസ്എസ്എൽസി വിദ്യാർഥികളുടെ ഗ്രേസ് മാർക്കിൽ അനിശ്ചിതത്വം
സിജോ പൈനാടത്ത് കൊച്ചി: സ്കൂളുകളിലെ ജൂണിയർ റെഡ്ക്രോസിന്റെ (ജെആർസി) ഈ വർഷത്തെ സി ലെവൽ പരീക്ഷ നടക്കാത്തത് എസ്എസ്എൽസി വിദ്യാർഥികളുടെ ഗ്രേസ് മാർക്കിനു തിരിച്ചടിയാകുന്നു. ഗ്രേസ് മാർക്കിന് അപേക്ഷ നൽകാനുള്ള സമയപരിധി ഇന്നലെ പൂർത്തിയായി. എട്ട്, ഒന്പത് ക്ലാസുകളിലെ എ, ബി ലെവൽ പരീക്ഷകളിൽ വിജയിച്ച ഈ വർഷത്തെ പത്താം ക്ലാസുകാർക്ക് സി ലെവൽ പരീക്ഷയെഴുതാനാവാത്തതിനാൽ ഗ്രേസ് മാർക്ക് ഇനത്തിൽ ലഭിക്കേണ്ട പത്തു മാർക്കാണു നഷ്ടമാവുന്നത്. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണു സി ലെവൽ പരീക്ഷ നടക്കേണ്ടത്. ഡിസംബർ, ജനുവരി മാസങ്ങളിൽ മൂന്നുവട്ടം പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. സംസ്ഥാന റെഡ്ക്രോസ് സൊസൈറ്റിയുടെ ഭരണസമിതി സംസ്ഥാന സർക്കാർ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാലാണു പരീക്ഷകൾ മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്താകെ നാല്പതിനായിരത്തോളം എസ്എസ്എൽസി വിദ്യാർഥികളാണ് ഈ വർഷം സി ലെവൽ പരീക്ഷ എഴുതേണ്ടത്. എറണാകുളം ജില്ലയിൽ…
Read Moreകുസാറ്റിലെ ഡ്രൈവർ നിയമനം; റാങ്ക്ലിസ്റ്റിൽ തിരിമറിയെന്ന് പരാതി; കളമശേരി സ്വദേശി ആന്റണി ബിനിലാണ് പരാതിക്കാരൻ
കളമശേരി: കുസാറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ തിരിമറി ആരോപിച്ച് ഗവർണർക്ക് പരാതി. ഒമ്പതാം റാങ്കുകാരനായ കളമശേരി സ്വദേശി പാലയ്ക്കത്തറ വീട്ടിൽ ആന്റണി ബിനിലാണ് പരാതിക്കാരൻ. മൂന്ന് ഒഴിവുകൾ ഉള്ള തസ്തികയാണിത്. ആദ്യ മൂന്ന് റാങ്ക്കാർക്ക് സ്കിൽ ടെസ്റ്റിൽ ഏറ്റവും താഴ്ന്ന റാങ്കാണ് ഉണ്ടായിരുന്നത്. എന്നാൽ അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോഴാണ് ആദ്യ മൂന്ന് പേരായി കടന്നു കൂടിയത്. കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ചതാണ് റാങ്ക് ലിസ്റ്റ്. സ്കിൽ ടെസ്റ്റിൽ മുന്നിലായവർ ഏറ്റവും പിന്നിലേക്കും പോയി. കൂടാതെ ഈ ആദ്യ പേരുകാർക്കും മറ്റൊരു അപേക്ഷകനും സ്കിൽ ടെസ്റ്റിന് തലേന്ന് സർവകലാശാലയുടെ വാഹനത്തിൽ പരിശീലനം നൽകിയത് വിവാദമായിരുന്നു. കുസാറ്റ് അധികൃതരുടെ സഹായം ഇവർക്കുണ്ടെന്നതിന് തെളിവാണിതെന്നാണ് ആരോപണം. യോഗ്യതയുണ്ടായിട്ടും 12 അംഗ സാധ്യതാ ലിസ്റ്റിൽ പെടുത്താതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നാണ് പരാതിക്കാരന്റെ വാദം. പരാതിയുടെ പകർപ്പ് വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിട്ടുണ്ട്.…
Read More