കളമശേരി: നഗരസഭയിലെ സുപ്രധാന സ്ഥാപനങ്ങളായ മെഡിക്കൽ കോളജ്, കൊച്ചി സർവകലാശാല, പ്രവർത്തനം നിലച്ച ചാക്കോളാസ് സ്പിന്നിംഗ് മിൽ എന്നിവയുടെ കെട്ടിട നിർമാണങ്ങൾ ചട്ടങ്ങൾ പാലിച്ചില്ലെന്ന് 2016-17 ലെ ഓഡിറ്റ് റിപ്പോർട്ട് . ഇരുപത് വർഷം വരെ കഴിഞ്ഞിട്ടും ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമല്ലെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കളമശേരി കൃഷിഭവൻ കഴിഞ്ഞ സാമ്പത്തിക വർഷം ആവിഷ്കരിച്ച എട്ട് പദ്ധതികൾ നടപ്പിലാക്കാതെ തുക ലാപ്സാക്കി കളഞ്ഞു. ഇതനുസരിച്ച് 60,37,693 രൂപയാണ് ചെലവിടാതിരുന്നത്. ഇതിൽ രാസവളത്തിന് മാറ്റി വച്ച ആറ് ലക്ഷത്തോളം രൂപയും ഗ്രോബാഗ് കൃഷിക്കായി 33 ലക്ഷത്തോളം രൂപയുമാണ് പ്രധാനം. റോഡ് ടൈൽ വിരിക്കൽ, കട്ടിംഗ് എന്നിവയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. അദാനി പൈപ്പ് ലൈൻ ഇടാനായി റോഡ് പുനർനിർമ്മാണത്തിന് മീറ്റർ സ്ക്വയറിന് 1521 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. പൊതുമരാമത്ത് അംഗീകരിച്ച നിരക്കാണിത്. പക്ഷെ കമ്പനിയ്ക്ക് അനുകൂലമായി 884 രൂപയാണ്…
Read MoreCategory: Kochi
ശബ്ദമലിനീകരണം: 118 വാഹനങ്ങളുടെ എയർഹോണുകൾ അഴിച്ചുനീക്കി ; ചെവിയിലെ സെൽസിനെ ബാധിക്കുന്ന വിധം തീവ്രശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളാണ് പിടിച്ചെടുത്തത്
കാക്കനാട്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 118 വാഹനങ്ങളിൽനിന്ന് എയർഹോണുകൾ അഴിച്ചുനീക്കി. ചെവിയിലെ സെൽസിനെ ബാധിക്കുന്ന വിധം തീവ്രശബ്ദം പുറപ്പെടുവിക്കുന്നതും ശബ്ദമലിനീകരണത്തോടു കൂടിയതുമായ എയർ ഹോണുകളാണു പിടിച്ചെടുത്തത്. എറണാകുളം, കോട്ടയം, ഇടുക്കി, ജില്ലകളിലെ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രിയാണു വാഹന പരിശോധന നടത്തിയത്. ആകെ 486 വാഹനങ്ങൾ പരിശോധിച്ചു. 3,36,900 രൂപ പിഴ ഈടാക്കി. 261 വാഹനങ്ങൾക്ക് ചെക്ക് റിപ്പോർട്ട് നൽകി. അന്തർ സംസ്ഥാന സർവീസ് നടത്തിയ 12 വാഹനങ്ങൾ പിടികൂടി ടാക്സും പിഴയും അടപ്പിച്ചു. അപകടകരമായ വിധം വാഹനം ഓടിച്ച പത്ത് പേരുടെ ലൈസൻസുകൾ സസ്പെന്റ് ചെയ്യാൻ ആർടിഒയ്ക്കു ശിപാർശ ചെയ്തു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുന്നതിനും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന ശക്തമാക്കുമെന്നു ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ…
Read Moreഅടിയന്തരാവശ്യങ്ങൾക്കു വയോധികർക്കു പോലീസിനെ ബന്ധപ്പെടാൻ ഹോട്ട്ലൈൻ സംവിധാനം ; നൈറ്റ് പട്രോളിംഗിനു വനിതാ പോലീസും; നാർക്കോട്ടിക് സെൽ എഎസ്പി സുജിത്ത് ദാസിനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമനം
ആലുവ: ജില്ലയിലെ മുതിർന്ന പൗരന്മാർക്കു സമീപത്തെ പോലീസ് സ്റ്റേഷനുകളുമായി അടിയന്തരാവശ്യങ്ങൾക്കു ഫോണിൽ ബന്ധപ്പെടാൻ ഹോട്ട് ലൈൻ സംവിധാനം വരുന്നു. റൂറൽ ജില്ലാ പോലീസ് വിളിച്ചു ചേർത്ത ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബിഎസ്എൻഎലുമായി സഹകരിച്ചു ഏപ്രിൽ ഒന്നു മുതലാണു പദ്ധതി നടപ്പാക്കുന്നത്. മുതിർന്ന പൗരന്മാർ തനിച്ചു താമസിക്കുന്ന വീടുകളാണ് സമീപത്തെ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. നാർക്കോട്ടിക് സെൽ എഎസ്പി സുജിത്ത് ദാസിനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെയും പ്രധാന കവലകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും. നൈറ്റ് പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും, വനിതാ പോലീസിനെയും നൈറ്റ് പട്രോളിംഗ് സംവിധാനത്തിന്റെ ഭാഗമാക്കും. ജില്ലാ തലത്തിൽ മൂന്നു മാസത്തിലൊരിക്കൽ റസിഡന്റ്സ് അസോസിയേഷനുകളുടെ അവലോകനയോഗം ചേരും. മികച്ച പ്രവർത്തനം നടത്തുന്ന അസോസിയേഷനു ട്രോഫി നൽകും. ഓരോ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന റസിഡന്റ്സ്…
Read Moreവനം വകുപ്പിന്റെ അലംഭാവം ; എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടും ഫെൻസിംഗ് സ്ഥാപിച്ചില്ല; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരേ വ്യാപക പ്രതിഷേധം
പൂയംകുട്ടി: തുക അനുവദിച്ചിട്ടും വനം വകുപ്പിന്റെ അനാസ്ഥമൂലം ഫെൻസിംഗ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നു. മണികണ്ഠംചാൽ മുതൽ കൂവപ്പാറ വരെ വനാതിർത്തിയിലെ മെയിൻ റോഡരികിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനാണ് ആന്റണി ജോണ്‍ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നു ഏഴര ലക്ഷം രൂപ അനുവദിച്ചത്. ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 2017 ജൂണ്‍ 25നു പൂയംകുട്ടി സ്കൂളിൽ ചേർന്ന യോഗത്തിലാണ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനു തുക അനുവദിച്ചുകൊണ്ട് എംഎൽഎ പ്രഖ്യാപനം നടത്തിയത്. ജില്ലാ കളക്ടറുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകൾ കുട്ടന്പുഴ റേഞ്ച് ഓഫീസിൽ സമിതി പ്രവർത്തകർ നേരിട്ട് എത്തിച്ചെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല. ഇതേത്തുടർന്നു പൂയംകുട്ടി ജനസംരക്ഷണ സമിതി പ്രവർത്തകർ കോടനാട് ഡിഎഫ്ഒയോട് അന്വേഷിച്ചപ്പേഴാണ് മാർച്ച് 31നു മുന്‍പ് നിർമാണം പൂർത്തീകരിക്കേണ്ട ജോലിയുടെ ടെണ്ടർ നടപടികൾ പോലും പൂർത്തിയായില്ലെന്ന് അറിഞ്ഞത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ വനം…
Read Moreകുറുപ്പംപടി പുലിമലയിൽ കുടിവെള്ള വിതരണ പൈപ്പിന്റെ വാൽവിൽ ചത്ത എലി; വെള്ളം ഉപയോഗിച്ചവർ ഭീതിയിൽ; ജലസംഭരണി വൃത്തിയാക്കിയിട്ട് ഏറെ നാളായെന്ന് നാട്ടുകാർ
കുറുപ്പംപടി: ജല അഥോറിറ്റിയുടെ കുറുപ്പംപടി പുലിമലയിലെ കുടിവെള്ള വിതരണ പൈപ്പിന്റെ വാൽവിൽ ചത്ത എലി. ജലവിതരണം തടസപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വാൽവിൽ ചത്ത എലിയെ കണ്ടെത്തിയത്. പുലിമലയിലെ ജലസംഭരണിയിൽനിന്നാണ് കുറുപ്പംപടി ടൗണിന്റെ ഒട്ടു മിക്ക ഭാഗത്തേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്. സംഭവം അറിഞ്ഞതുമുതൽ വെള്ളം ഉപയോഗിച്ചവർ ഭീതിയിലാണ്. ജലസംഭരണി വൃത്തിയാക്കിയിട്ട് ഏറെ നാളായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സംഭരണി വൃത്തിയാക്കിയിട്ട് ഒരു മാസം പോലുമായില്ലെന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. രായമംഗലം പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറുപ്പംപടി ടൗണിൽ പൂർണമായും കുടിവെള്ളം വിതരണം ചെയ്യുന്നത് പുലിമലയിലെ സംഭരണികളിൽനിന്നാണ്. എത്രയുംവേഗം ജലസംഭരണിയും പരിസപ്രദേശവും വൃത്തിയാക്കി കുടിവെള്ള വിതരണം പുനഃരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreമത്സ്യം വാങ്ങാനും വിൽക്കാനും ഇനി ഇടനിലക്കാർ വേണ്ട; ഓണ്‍ലൈനിലൂടെ മത്സ്യം ഉപഭോക്താക്കളിലേക്കെത്തിക്കാൻ പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി: ഇടനിലക്കാരില്ലാതെ കർഷകർക്കും തൊഴിലാളികൾക്കും മത്സ്യം ഉപഭോക്താക്കളിലേക്കെത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിക്കു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) തുടക്കംകുറിക്കുന്നു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിന്റെ 16 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് ഓണ്‍ലൈനിലൂടെ മത്സ്യം വാങ്ങാൻ കഴിയും. സിഎംഎഫ്ആർഐ തയാറാക്കിയ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെയാണു മത്സ്യവിപണനം. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും സ്വയംസഹായ സംഘങ്ങൾക്കാണ് ഓണ്‍ലൈൻ വിപണനത്തിന്റെ ചുമതല. ഇവർ കടലിൽനിന്നു പിടിക്കുന്നതും കൃഷി ചെയ്യുന്നതുമായ മത്സ്യങ്ങളുടെ വിവരങ്ങളും വിലയും അതാതുസമയത്തു വെബ്സൈറ്റിൽ നൽകും. ഉപഭോക്താക്കളുടെ ഓർഡറുകൾ സ്വീകരിച്ചു സ്വയംസഹായക സംഘങ്ങൾക്കു കൈമാറുന്ന ജോലിയാണു സിഎംഎഫ്ആർഐ നിർവഹിക്കുന്നത്. കടലിൽനിന്നു പിടിച്ചു ലാൻഡിംഗ് സെന്ററുകളിലെത്തുന്ന എല്ലാ ഇനത്തിലുമുള്ള കടൽമത്സ്യങ്ങളും ഓണ്‍ലൈനിൽ ലഭിക്കും. കുളങ്ങളിലും കായലുകളിലും കൃഷി ചെയ്യുന്ന കരിമീൻ, ചെമ്മീൻ, കാളാഞ്ചി, തിലാപ്പിയ, മോത, ചെന്പല്ലി തുടങ്ങിയ മത്സ്യങ്ങളും ഉപഭോക്താക്കൾക്ക് ആവശ്യമനുസരിച്ചു തെരഞ്ഞെടുക്കാം. വിലക്കുറവ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ…
Read Moreകായല്‍ കൈയേറ്റം; ജയസൂര്യയുടെ ഹര്‍ജി തള്ളി; കൈയേറി നിർമിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും; കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരൻ
തിരുവനന്തപുരം: കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ നല്കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി നിർമിച്ച ബോട്ടുജെട്ടി പൊളിച്ചു നീക്കാന്‍ കൊച്ചി കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയത്. ഹര്‍ജി തള്ളിയതോടെ ജയസൂര്യ കൈയേറി നിർമിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ജയസൂര്യക്ക് എതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോര്പ്പറേഷന് അധികൃതര്‍ ഒത്താശചെയ്തു കൊടുത്തെന്നാണ് പരാതി.
Read Moreമെഡിക്കൽ കോളജിൽ നവജാത ശിശുവിന്റെ ദേഹത്ത് ഉറുന്പ് കണ്ടെത്തിയ സംഭവ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ദേഹത്ത് ഉറുമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ 19 നാണ് ഐ സിയുവിലായിരുന്ന കുട്ടിയുടെ മുഖത്ത് ഉറുമ്പിനെ കണ്ടതായി മാതാവ് പരാതിപ്പെട്ടത്. ഉറുമ്പ് വരാൻ കാരണമായ സാഹചര്യങ്ങൾ മുറിയിൽ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് വിലയിരുത്തുന്നത്. ദേഹത്ത് ഉറുമ്പ് കടിച്ച പാടുകളുമില്ല. എന്നാൽ നവജാത ശിശുക്കൾക്കായുള്ള ഐസിയുവിൽ ശുചീകരണം നന്നായി നടക്കണം, നഴ്സുമാരുടെ എണ്ണം കൂട്ടണം, കൂട്ടിരിപ്പുകാരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ഹൗസ് സർജൻമാർ നൽകണം എന്നീ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. കൂടാതെ ഇവർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടപ്പാക്കാനും പറയുന്നുണ്ട്. അതേ സമയം മെഡിക്കൽ കോളജ് അധികൃതരുടെ ഏകപക്ഷീയമായ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരുടെ ബന്ധുക്കൾ പറഞ്ഞു. നീതി ലഭിക്കാൻ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.
Read Moreഹൈക്കോടതി നിർദേശം; സബ് കളക്ടർ മലയാറ്റൂരിൽ പാറമടകൾ സന്ദർശിച്ചു
മലയാറ്റൂർ: ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ പ്രവർത്തിക്കുന്ന പാറമടകളിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. ഇന്പശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. ഈ മേഖലയിൽ കുടിവെളളം വിതരണത്തിനുള്ള വാട്ടർടാങ്കിനും, ഇടമലയാർ കനാൽ അക്വഡേറ്ററിലും നിന്നും 300 മീറ്റർ പോലും ദൂരത്തിലല്ല പാറമടകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് നാട്ടുകാർ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശാനുസരണമാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. പാറമടകളിൽ നിന്ന് ഉണ്ടാകുന്ന ഉഗ്ര സ്ഫോടനങ്ങൾ മൂലം വിള്ളൽ സംഭവിച്ച് ഇടിഞ്ഞ് വീഴാറായ നിലയിലുളള വാട്ടർടാങ്കും ഭിത്തികൾക്ക് വിള്ളൽ സംഭവിച്ച ഇയ്യാങ്കുഴി രവിയുടെയും തോടുകുളം ദേവസിക്കുട്ടിയുടെയും വീടുകളും സന്ദർശിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. അനുവദനീയമായതിലും കൂടുതൽ സ്ഫോടക വസ്തുക്കൾ പാറമടകളിൽ സൂക്ഷിക്കുന്നുണ്ടെന്നും നിയമം ലംഘിച്ച് നിരപ്പായ ഭൂമിയിൽ നിന്ന് 150 അടിയോളം താഴ്ത്തി പാറ പൊട്ടിച്ച് എടുക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും…
Read Moreഎട്ടുവർഷത്തെ പ്രണയം പൂവണിഞ്ഞു; സ്വീഡൻകാരി സ്റ്റീനക്കും കണ്ണൂർക്കാരൻ സിജുവിനും ചെറായി ബീച്ചിൽ മാംഗല്യം; വിവാഹവേദി ചെറായി ബീച്ചാക്കിയതിനെക്കുറിച്ച് ദമ്പതിമാർ പറഞ്ഞ കാരണം ഇങ്ങനെ…
വൈപ്പിൻ: ഭാരതത്തിന്റെ വേദങ്ങളേയും ഹൈന്ദവാചാരങ്ങളെയും സ്നേഹിച്ച സ്വീഡൻകാരി സ്റ്റീന കടൽ കടന്നെത്തി കണ്ണൂർക്കാരൻ സിജുവിനു വരണമാല്യം ചാർത്തി. എട്ട് വർഷമായി മൊട്ടിട്ട പ്രണയത്തിനൊടുവിൽ ഇന്നലെ ചെറായി ബീച്ചിൽ വെച്ചാണ് ഇരുവരും പരസ്പരം വരണമാല്യമണിഞ്ഞ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. സിജുവിനും വേദങ്ങളോട് കടുത്ത പ്രണയം തന്നെയായിരുന്നു. ഇതാണ് ഇരുവരേയും തമ്മിൽ അടുപ്പിച്ചതും. ഹൈന്ദവ വിധിപ്രകാരം നടന്ന താലികെട്ടിൽ അലതല്ലിഉയരും സാഗരവും സാക്ഷിയായി. രാവിലെ 11നുള്ള ശുഭമുഹൂർത്തത്തിൽ ബീച്ചിലെ വിദ്യാവേദ പരിജ്ഞാന കേന്ദ്രത്തിൽ സുനിശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു താലികെട്ട്. മാതാപിതാക്കൾക്ക് ദക്ഷിണ നൽകി കൊട്ടും കുരവയുമായി നടന്ന താലികെട്ടിൽ സ്റ്റീനയുടെ മാതാവ് സ്റ്റിംഗ, സിജുവിന്റെ മാതാപിതാക്കളായ ജോസ് കൊട്ടാരം, തങ്കമ്മ എന്നിവരും സന്നിഹിതരായിരുന്നു. ഇതിനുശേഷം ബീച്ചിലെ പഞ്ചസാര മണലിൽ അലങ്കരപ്പതന്തലുകളൊരുക്കി നടത്തിയ വിരുന്നിലും ആഘോഷപരിപാടികകളിലും നവദന്പതികളുടെ ബന്ധുക്കളെ കൂടാതെ ചുരുക്കം ചില സൃഹൃത്തുക്കളും പങ്കെടുത്തു.മലയാളിയും കണ്ണൂർ ചെന്പേരി സ്വദേശിയുമായ സിജു കഴിഞ്ഞ എട്ട്…
Read More