കൊച്ചി: മോഷണം പെരുകുന്നതിനിടെ കൊച്ചിയിൽ എയർ പിസ്റ്റൾ, എയർ ഗണ്‍ വിൽപനയിൽ വർധന. നേരത്തെ മാസത്തിൽ അന്‍പതിൽ താഴെമാത്രം വിൽപന നടന്നിടത്തു കഴിഞ്ഞമാസം ഈ ഇനങ്ങളിൽ വിൽപന നടത്തിയത് ഇതിന്റെ അഞ്ചിരട്ടിയോളമാണെന്നു കൊച്ചിൻ ആർമറി ഉടമ സാജൻ കെ. പൗലോസ് പറയുന്നു. സമീപകാലത്തു കൊച്ചിയിലും സമീപപ്രദേശങ്ങളിലും നടന്ന മോഷണമാണു ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്‍, എയർ പിസ്റ്റൾ എന്നിവ കൂടുതലായി വിറ്റുപോകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഒറ്റപ്പെട്ട സ്ഥലത്ത് വീടുള്ളവരും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളുമാണ് എയർ ഗണ്‍, എയർ പിസ്റ്റർ എന്നിവ അന്വേഷിച്ച് എത്തുന്നത്. ഇവ രണ്ടും സ്വന്തമാക്കാൻ എളുപ്പമാണെന്നതും കൂടുതൽപേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഒരു വെടി ഉതിർക്കാൻ കഴിയുന്നവയ്ക്ക് ഒരു തിരിച്ചറിയൽ രേഖയും ഒന്നിൽ കൂടുതൽ വെടി ഉതിർക്കാൻ കഴിയുന്നവയ്ക്കു രണ്ടു തിരിച്ചറിയൽ രേഖകളും മാത്രം നൽകിയാൽ മതി. വിവിധ തരത്തിലുള്ള എയർ…
Read MoreCategory: Kochi
അങ്ങനെ ആ തടസും നീങ്ങി ..! വീഡിയോ കോണ്‍ഫറൻസിംഗ് വഴി വിവാഹം രജിസ്റ്റർ ചെയ്യാം; ദമ്പതികൾ നേരിട്ടു ഹാജരാകണമെന്നു നിർബന്ധമില്ലെന്ന് കോടതി
കൊച്ചി: വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന ദന്പതികൾ സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ഇതിന് അവർ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥ നിർബന്ധമായി പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി. ദന്പതികൾ നേരിട്ടു ഹാജരാകണമെന്നാണു വ്യവസ്ഥയെങ്കിലും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഈ വ്യവസ്ഥ മാറണം. സാമൂഹ്യതാത്പര്യങ്ങൾക്കു നിയമം എതിരാകുന്നതു പുരോഗതിക്കു തടസമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതാചാരപ്രകാരം വിവാഹിതരായശേഷം അമേരിക്കയിലെത്തി വീസ മാറ്റത്തിനു ശ്രമിക്കുന്പോൾ ഇന്ത്യയിൽനിന്നുള്ള സിവിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടർന്നു കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവർക്കു പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസിന് അപേക്ഷിക്കണമെങ്കിൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഇതിനായി നാട്ടിലേക്കു വന്നാൽ തിരിച്ചു യുഎസിലേക്കു പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തു നൽകണമെന്നും കാണിച്ച് ഇരുവരും നൽകിയ അപേക്ഷ കൊല്ലം കോർപറേഷനിൽ വിവാഹ രജിസ്ട്രേഷന്റെ ചുമതലയുള്ള ഓഫീസർ നിരസിച്ചിരുന്നു. ഇതിനെതിരേയാണ്…
Read Moreവിദേശയാത്രയ്ക്ക് പിന്നിലെ ലക്ഷ്യം ഇതോ..! ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ; ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പോലീസ്
കൊച്ചി: നടിയെ കാറിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന്റെ കൈവശമുണ്ടെന്ന് പോലീസിനു സംശയം. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികൾക്ക് നൽകിയ മറുപടിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ പരാമർശിച്ച് ദിലീപ് നിരത്തിയ വാദത്തെയാണ് പ്രോസിക്യൂഷൻ ഖണ്ഡിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ ദിലീപ് കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങൾ മനസിലാക്കാൻ അത്യാധുനിക ലാബിന്റെ സേവനം ആവശ്യമാണെന്നും പ്രോസിക്യൂഷൻ സത്യവാങ്മൂലത്തിൽ പറയുന്നു. അടുത്തിടെ ദിലീപ് നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങൾ പരിശോധിക്കാനാണോ എന്നും ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നതാണ് ഈ വാദങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നു കാട്ടിയാണ് നടൻ ദിലീപ് കോടതിയിൽ ഹർജി…
Read Moreകേരളത്തിൽ ഇപ്പോൾ നടക്കുന്നത്..! ആർഎസ്എസ്-സിപിഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്; സിപിഎമ്മിന് ഇഷ്ടം മോദി ഭരണമെന്ന് എ.കെ.ആന്റണി
കൊച്ചി: കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നതാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ തള്ളിയ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം. സിസി തീരുമാനത്തിനു പിന്നിൽ കേരള ഘടകത്തിന്റെ സമ്മർദ്ദമാണ്. കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോടാണ്. ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താൻ കേരളത്തിലെ സിപിഎമ്മിന് താൽപര്യമില്ല. ഇതിനു ചരിത്രം മാപ്പ് തരില്ല. ആർഎസ്എസ്-സിപിഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്- ആന്റണി പറഞ്ഞു. സിസിയുടേത് മതേതര ജനാധിപത്യവാദികളെ ഒറ്റിക്കൊടുക്കുന്ന തീരുമാനമാണെന്നും ആന്റണി കുറ്റപ്പെടുത്തി. സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളിയാണ്, കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. 31 പേർ യെച്ചൂരിയുടെ രേഖയെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയപ്പോൾ 55…
Read Moreഇന്നറിയാം കൊടുക്കണോ വേണ്ടയോയെന്ന്..! നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഇന്നു വിധി
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികളിൽ അങ്കമാലി കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ ഈ രേഖകൾ പ്രതിയുടെ കൈയിലെത്തിയാൽ ഇരയെ അപകീർത്തിപ്പെടുത്താൻ സാധ്യത ഉണ്ടെന്ന തടസവാദമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്. രേഖകളും വീഡിയോ ദൃശ്യങ്ങളും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ ദിലീപിന് അവസരം നൽകിയിരുന്നു.
Read Moreനാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ എംഎൽഎ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് അധികൃതർ
കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ നിയമലംഘനത്തിന് സ്ഥിരീകരണം. ആലുവ എടത്തല പഞ്ചായത്താണ് എംഎൽഎയുടെ നിയംലംഘനം സ്ഥിരീകരിച്ചത്. എടത്തലയിലെ നാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയാണെന്നും എന്നാൽ ഇതിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ ആരോപിച്ചു.
Read Moreകള്ളന്റെ അമിതആത്മവിശ്വാസം..! മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് അതേ കടയിൽ യുവാവെത്തി; തങ്ങളുടെ വസ്ത്രം കണ്ടപ്പോഴേ കടക്കാർ കള്ളനെ കൈയോടെ പൊക്കിയതിങ്ങനെ…
കളമശേരി: മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് അതേ ഷോറൂമിലെത്തി ധൈര്യം പ്രകടിപ്പിച്ചത് യുവാവിനെ കുടുക്കിലാക്കി. കളമശേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് മാളിലെ അതേ റെഡിമെയ്ഡ് കടയിൽ വീണ്ടുമെത്തിയതാണ് പ്രതിയെ പിടികൂടാൻ ജീവനക്കാരെ സഹായിച്ചത്. കുറച്ച് നാൾ മുമ്പ് പാന്റ്സും ഷർട്ടും ഈ യുവാവ് മോഷ്ടിക്കുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ തുടർനടപടികൾക്ക് സമയമെടുക്കുമെന്നതിനാൽ വിവരം പോലീസിൽ അറിയിച്ചിരുന്നില്ല. എന്നാൽ ഇന്നലെ അതേ ഷോറൂമിൽ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് യുവാവ് എത്തിയപ്പോഴാണ് ‘പിടികിട്ടാപ്പുള്ളി’യെക്കുറിച്ച് ജീവനക്കാർക്ക് ഓർമ്മ വന്നത്. തുടർന്ന് യുവാവിനെ ജീവനക്കാർ പോലീസിൽ ഏല്പിക്കുകയായിരുന്നു.
Read Moreറോഡ് കുരുക്കുന്ന ജാഥവേണോ? രാഷ്ട്രീയ പാർട്ടിയുടെ റാലിയിൽ കുടങ്ങി പ്രസവവേദനയിൽ യുവതി കാറിലിരുന്നതു 2 മണിക്കൂർ; ആശുപത്രിയിലെത്തി അരമണിക്കൂറിനകം പ്രസവിച്ചു; കോട്ടയത്ത് നടന്ന റാലിയിൽ കുടുങ്ങി നഷ്ടപ്പെട്ടത് ഒരു കുട്ടിയുടെ ജീവൻ
കൊച്ചി: ’അല്പം കൂടി താമസിച്ചിരുന്നെങ്കിൽ മരണം വരെ സംഭവിച്ചേനെയെന്നാണു ഡോക്ടർ പറഞ്ഞത്. തങ്ങൾക്കു ഭാഗ്യമുള്ളതിനാൽ അമ്മയ്ക്കും കുഞ്ഞിനും അരുതാത്തതൊന്നും സംഭവിച്ചില്ല’ മാഞ്ഞാലി ചെറുകടപ്പുറം സ്വദേശി രാജേഷ് ഇതു പറയുന്പോൾ ക്ഷുഭിതനായിരുന്നു. കഴിഞ്ഞദിവസം നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടു രാജേഷിന്റെ പൂർണഗർഭിണിയായ ഭാര്യ വിനയ വേദനതിന്നതു രണ്ടു മണിക്കൂറിലധികമാണ്. കാറിനുള്ളിൽ വേദനകൊണ്ടു കരയുന്ന യുവതിയും ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പാടുപെടുന്ന യുവാവും കണ്ടുനിന്നവരുടെ മനസിലും വിങ്ങലായി. കണ്ടെയ്നർ റോഡിൽ ടോൾ ബൂത്തിനായുള്ള ബങ്കിനു സമീപമാണ് ഇവരുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടത്. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വ്യാഴാഴ്ച വൈകുന്നേരം കൊച്ചി നഗരത്തിൽ നടന്ന റാലിയെത്തുടർന്നാണു ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഉച്ചയ്ക്കു രാജേഷ് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യയുമായി എത്തിയിരുന്നു. പരിശോധനയ്ക്കുശേഷം രണ്ടു ദിവസം കഴിഞ്ഞു പ്രസവത്തിനായി അഡ്മിറ്റാകാൻ ഡോക്ടർ നിർദേശിച്ചു പറഞ്ഞയച്ചു. വീട്ടിൽ പോയി വരാനുള്ള ബുദ്ധിമുട്ടോർത്തു രാജേഷ് ഇടപ്പള്ളിയിൽതന്നെ റൂമെടുത്തു. ഇതിനിടെ ജോലി സംബന്ധമായ ആവശ്യത്തിനു…
Read Moreചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഡോക്ടർ ഹോട്ടൽ മുറിയിൽ തുങ്ങി മരിച്ചനിലയിൽ; മംമ്തയുടെ മരണത്തിൽ പോലീസ് കേസെടുത്തു
കൊച്ചി: ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ജാർഖണ്ഡിൽനിന്ന് എത്തിയ വനിതാ ഡോക്ടറെ നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ജംഷ്ഡ്പുർ സ്വദേശിനി മംമ്താ റായ് (28) ആണു മരിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റൊരു വനിതാ ഡോക്ടർക്കൊപ്പം കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു മരിച്ചനിലയിൽ കാണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശുചിമുറിയിൽ കയറിയ സമയം മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. കുരുക്ക് അറുത്ത് എംജി റോഡിലെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു പിജി കഴിഞ്ഞ ശേഷം അവിടെ റെസിഡൻസി അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. വിഷാദ രോഗത്തിനു ചികിൽസയിലായിരുന്നു. കുണ്ടന്നൂരിൽ കഴിഞ്ഞദിവസം തുടങ്ങിയ ചർമ രോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് വെനേറിയോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റിന്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. മംമ്തയുൾപ്പെടെ…
Read Moreഅവനെയും കൊണ്ടേ വരൂ..! കൊച്ചിയിലെ മോഷണക്കേസിലെ സൂത്രധാരനെ തേടി സിഐ വീണ്ടും ബംഗാളിലേക്ക്; പ്രതികളിൽ ചിലർ ബംഗാളിലുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം
കൊച്ചി: കൊച്ചിയിലെ മോഷണ പരന്പരയുമായി ബന്ധപ്പെട്ട് ഹിൽപാലസ് സിഐ പി.എസ്. ഷിജു വീണ്ടും ബംഗാളിലേക്കു തിരിച്ചു. മോഷണത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ കേസിൽ ഇനിയും പിടിയിലാകാനുള്ള പ്രതികളിൽ ചിലർ ബംഗാളിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ ബംഗാളിൽ തുടരുന്ന പന്ത്രണ്ടോളം പേരടങ്ങുന്ന അന്വേഷണ സംഘത്തിനോടൊപ്പം അദ്ദേഹം ചേരും. ഇന്നലെയാണു ട്രെയിൻ മാർഗം അദ്ദേഹം ബംഗാളിലേക്കു തിരിച്ചതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു. മോഷണത്തിനുശേഷം ബംളാൾ വഴി ബംഗ്ലാദേശിലേക്കു കടന്ന കൊള്ളക്കാരിൽ ചിലർ മടങ്ങിയെത്തിയതായാണു അധികൃതർ നൽകുന്ന സൂചന. ഇവരെ ഉടന പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പ്രതികളുടെ ഫോണ്‍ കോളുകൾ ഉൾപ്പെടെ പരിശോധിച്ചുവരുന്ന സൈബർ സെല്ലും പ്രതികളെ പിടികൂടുന്നതിൽ നിർണായക പങ്കാണു വഹിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് മറ്റു നടപടികൾ പൂർത്തിയാക്കിയതോടെയാണു ഹിൽപാലസ് സിഐ വീണ്ടും ബംഗാളിലേക്കു തിരിച്ചത്. മോഷണം നടന്നതിനു പിന്നാലെ പള്ളുരുത്തി സിഐ…
Read More