കൊച്ചി: ഐഒസി പ്ലാന്റുകളിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഉദയംപേരൂർ, ചേളാരി, കൊല്ലം യൂണിറ്റുകളിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതോടെ വിവിധ ഏജൻസികളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെട്ടു. തൊഴിലാളി യൂണിയൻ നേതാവിന്റെ പിറന്നാൾ ആഘോഷം തടഞ്ഞതിനെ തുടർന്നാണു സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണു സൂചന.
Read MoreCategory: Kochi
കാരണം സാമ്പത്തികം തന്നെ..! ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കാലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിർത്തി അതിക്രൂരമായി മർദിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. അടിമാലി സ്വദേശി അജീഷ്(32) ആണ് പിടിയിലായത്. സുഹൃത്തുക്കളും കേസിലെ മറ്റ് പ്രതികളുമായ മൂന്നുപേരെ അന്വേഷിച്ച് കൊച്ചിയിലെത്തിയപ്പോഴാണ് അജീഷ് കുടുങ്ങിയത്. മറ്റുള്ളവർ ഇതിനകം പോലീസ് പിടിയിലായ വിവരം ഇയാൾ അറിഞ്ഞിരുന്നില്ല. പ്രതി കൊച്ചിയിലെത്തിയതായ വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തിവരവേ ഇന്നലെ രാത്രി പത്തോടെ നഗരത്തിൽനിന്നും കളമശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലംഘ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് തൊഴിയൂർ ഏനക്കാലയിൽ സി.എ. ബഷീർ (റെനീഷ്-29), മാനന്തവാടി പെരിയ മാറാത്തവളപ്പിൽ എം.വി. നൗഷാദ് (25), മൂവാറ്റുപുഴ വാഴക്കുളം കദളിക്കാട് കോട്ടപ്പുറത്ത് പുത്തൻപുര കെ.എസ്. ഷീറോ (29) എന്നിവരാണ് പിടിയിലായിരുന്നത്. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരവേയാണ് നാലാമനും പിടിയിലായത്. കഴിഞ്ഞ…
Read Moreഅഴിയെണ്ണി 14 ദിവസം..! ചാലക്കുടി രാജീവ് കൊലക്കേസിൽ സി.പി.ഉദയഭാനുവിനെ റിമാൻഡ് ചെയ്തു
കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകവുമായി അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയാണ് ഉദയഭാനുവിനെ റിമാൻഡ് ചെയ്തത്. പ്രതി സമൂഹത്തിൽ ഉന്നതനായ വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണു കോടതിയുടെ നടപടി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. റിമാൻഡ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കു കൊണ്ടുപോയി. ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്ന് ഉദയഭാനു ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ സെപ്റ്റംബർ 29നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളായ ചക്കര ജോണി അടക്കമുള്ളവരെ…
Read Moreഎല്ലാം പോയ്..! ഏരിയാ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിഎസ്- പിണറായി പക്ഷം; വിഭാഗീയതയുടെ കൊടുംപിരിയിൽ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു
എല്ലാം പോയ്..! ഏരിയാ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിഎസ്- പിണറായി പക്ഷം; വിഭാഗീയതയുടെ കൊടുംപിരിയിൽ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു
Read Moreസിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടി വിവാദത്തിൽപ്പെട്ട ഐപിഎസുകാരൻ സഫീർ കരിമിന്റെ കൊച്ചിയിലെ പരിശീലന കേന്ദ്രത്തിൽ തമിഴ്നാട് പോലീസിന്റെ പരിശോധന
കളമശേരി: ഐഎഎസുകാരനാവാൻ മോഹിച്ചു സിവിൽസർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് വിവാദത്തിൽപെട്ട മലയാളി ഐപിഎസുകാരൻ സഫീർ കരിമിന്റെ കളമശേരിയിലെ പരിശീലന കേന്ദ്രം ഇന്നലെ തമിഴ്നാട് പോലീസ് തുറന്നു പരിശോധിച്ചു. അക്കാഡമിയുടെ കോഴ്സ് ഡയറക്ടറാണ് സഫീർ. തിരുനൽവേലി എസ്പിയായ സഫീർ ചെന്നൈയിൽ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായത്താൽ ഉത്തരമെഴുതിയതായാണു കേസ്. കൊച്ചി സർവകലാശാലയ്ക്കു സമീപം ബർഗർ പോയിന്റിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഏറ്റവും മുകളിലെ നിലയിലെ കരിംസ് ലാ എക്സലൻസ് ഐഎഎസ് അക്കാഡമിയാണു പരിശോധിച്ചത്. പോലീസ് രാവിലെ എത്തിയപ്പോൾ സ്ഥാപനം തുറന്നിരുന്നില്ല. ജീവനക്കാരനെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. ഈ വർഷത്തെ ബാച്ചിൽ 18 പേർ ചേർന്നിരുന്നെങ്കിലും ഏഴ് പേർ മാത്രമാണു പരിശീലനം തുടർന്നത്. വിവാദങ്ങൾക്കുശേഷം അവരും വരുന്നില്ലെന്നാണു സൂചന. കളമശേരി സ്പെഷൽ സ്ക്വാഡും പരിശോധനയിൽ തമിഴ്നാട് പോലീസിനെ സഹായിച്ചു. മഫ്ത്തിയിൽ വന്നതിനാൽ തമിഴ്നാട് പോലീസിന്റെ രഹസ്യസന്ദർശനം ആരും അറിഞ്ഞില്ല.
Read Moreനിശ്ചയദാർഢ്യത്തിന്റെ ചിറകിലേറി..! ഇരുപത്തിയാറാം വയസിൽ 29 സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് ബൈക്കിൽ പിന്നിട്ട് രാധിക
കൊച്ചി: ആഗ്രഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചിറകിലേറി രാധിക റാവു എന്ന 26 വയസുകാരി ഒറ്റയ്ക്കു മോട്ടോർ സൈക്കിളിൽ താണ്ടിയത് 22,000ത്തിലധികം കിലോമീറ്റർ. രാജ്യത്തെ 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനോടകംതന്നെ സന്ദർശിച്ചു. ഇന്ത്യയിലുടനീളം യാത്ര ചെയ്തു ഫോട്ടോ ഡോക്യുമെന്ററി തയാറാക്കുകയായിരുന്നു ലക്ഷ്യം. ഏഴു മാസം നീണ്ട യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. വിവിധ ദേശങ്ങളിലെ ആചാരങ്ങളും സംസ്കാരങ്ങളും അടുത്തറിയാനും അതു കാമറയിൽ പകർത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാധിക പത്രസമ്മേളനത്തിൽ പറഞ്ഞു. യാത്രയിൽ കർഷകർ, വിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, അനാഥർ തുടങ്ങി നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞെന്ന് അവർ പറഞ്ഞു. ഏപ്രിൽ ഒന്പതിന് ചെന്നൈയിലെ വസതിയിൽനിന്നാണ് യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാഷ്മീർ, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും സഞ്ചരിച്ചാണ് ഇപ്പോൾ കേരളത്തിൽ എത്തിയത്. സുഹൃത്തുക്കളിൽനിന്നു സമാഹരിച്ച 50,000 രൂപയുമായിട്ടാണു യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയിലും നിരവധിപ്പേർ…
Read Moreകൊച്ചിയില് കഞ്ചാവുമായി യുവാക്കളെ പിടികൂടിയ സംഭവം: കഞ്ചാവ് എത്തിച്ചത് സിനിമാക്കാര്ക്ക്; ദിവസവും നടക്കുന്നത് പതിനായിരങ്ങളുടെ കച്ചവടം; വില്പ്പന നടത്താന് പുതിയ ടെക്നിക്
കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വിതരണത്തിനായി എത്തിച്ച ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാക്കാരിലേക്ക്. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷത്തിന് ഒരുങ്ങുകയാണ് അധികൃതർ. എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന സിനിമ-സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് നേരത്തെതന്നെ പോലീസ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് കൽപറ്റ സ്വദേശികളായ ഇജാസ്(29), നൗഷീർ(26), ചേർത്തല അരീപ്പറന്പ് സ്വദേശി അനസ് (25) എന്നിവർ ഇന്നലെ പോലീസ് പിടിയിലാകുന്നത്. ആവശ്യക്കാർ പ്രതികളുടെ മൊബൈലിലേക്ക് വാട്സ് ആപ്പ് സന്ദേശം അയക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. സന്ദേശം വായിച്ച ഉടൻ ഇവ ഡിലീറ്റ് ചെയ്യും. ദിവസവും പതിനായിരങ്ങളുടെ കച്ചവടം ഇത്തരത്തിൽ ഇവർ നടത്തിയിരുന്നതായാണു…
Read Moreപണത്തിനുവേണ്ടി സൗഹൃദം മറന്നവൻ..! ചാലക്കുടി രാജീവ് വധക്കേസിൽ ക്രിമിനൽ അഭിഭാഷകന് സി.പി. ഉദയഭാനു അറസ്റ്റിൽ
കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ചാലക്കുടിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റിൽ. കീഴടങ്ങാൻ ഉദയഭാനു സന്നദ്ധത അറിയിച്ചപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണു സൂചന. കേസിൽ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കേസുകളിൽ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു.
Read Moreജിഷ വധക്കേസിൽ നേരിട്ടുള്ള ചോദ്യം ചെയ്യൽ പൂർത്തിയായി; അമീറുൾ ഇസ് ലാമിനോട് കോടതി ചോദിച്ചത് 921 ചോദ്യങ്ങൾ
കൊച്ചി: പെരുന്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ് ലാമിനെ കോടതി നേരിട്ടു ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. രണ്ടു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ 921 ചോദ്യങ്ങളാണു കോടതി പ്രതിയോടു ചോദിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെ മലയാളത്തിലെ ചോദ്യങ്ങൾ ഹിന്ദിയിലേക്കു മൊഴി മാറ്റിയിരുന്നു. ആരോപണങ്ങൾ മുഴുവൻ പ്രതി നിഷേധിച്ചു. ഇന്നു തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കാവുന്ന സിആർപിസി 212-ാം വകുപ്പിന്മേലുള്ള വാദമാവും നടക്കുക. പ്രതിഭാഗത്തുനിന്നു സാക്ഷികളുണ്ടെങ്കിൽ അവരെയും വിസ്തരിക്കും. പ്രോസിക്യുഷൻ വിസ്തരിച്ച 100 സാക്ഷികളിൽ അമീറുള്ളിന്റെ സഹോദരൻ ബദറുൾ ഇസ് ലാം മാത്രമാണു കൂറുമാറിയത്. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചിരുന്നു. 2016 ഏപ്രിൽ 28നു വൈകീട്ട് 5.30നും ആറിനുമിടയിൽ പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറന്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.…
Read Moreപറയാതെ പറഞ്ഞ്..! വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടെ; നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് കാനം
കൊച്ചി: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം എല്ലാവർക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായൽ കൈയേറിയിട്ടുണ്ടെങ്കിൽ ഉചിതമായ നിയമനടപടികൾ ഉണ്ടാവുമെന്നും കാനം പറഞ്ഞു. കായൽ ഇനിയും നികത്തുമെന്ന് മന്ത്രിയുടെ വാദത്തിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്. എൽഡിഎഫിനെ പൊളിക്കാനല്ല ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കായൽ ഇനിയും നികത്തുമെന്ന് ചൊവ്വാഴ്ച തോമസ് ചാണ്ടി പറഞ്ഞിരുന്നു. ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ഇനിയും ചെയ്യും. 42 പ്ലോട്ടുകൾകൂടി ബാക്കിയുണ്ടെന്നും വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഒരു ചെറുവിരലനക്കാന് പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.
Read More