കിടക്കവിടെ..! നടിയെ ആക്രമിച്ച കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ റിമാൻഡ് നീട്ടി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാൻഡ് നീട്ടി. നിലവിലെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 21 വരെ റിമാൻഡ് നീട്ടിയത്. വിയ്യൂർ ജയിലിൽ കഴിയുന്ന സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കിയില്ല. കേസിലെ രാണ്ടാം പ്രതി മാർട്ടിനും മൂന്നാം പ്രതി മണികണ്ഠനും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

Read More

കുടുക്കി, തിമിർത്തു, കലക്കി..! മേളപ്പെരുക്കം കൊണ്ട് ഗുരുദക്ഷിണ നൽകി ശിഷ്യൻമാരുടെ പഞ്ചാരിമേളം 

ചെറായി: ഗുരുസ്ഥാനീയരായ ചെണ്ടമേള വിദ്വാന്മാരെ ആദരിക്കുന്ന ചടങ്ങിനു മുന്നോടിയായി ശിഷ്യൻമാർ ആദരവെന്നോണം നടത്തിയ പഞ്ചാരിമേളം തിമർത്തു. പള്ളിപ്പുറം സർവീസ് സഹകരണബാങ്കിന്‍റെ കീഴിലുള്ള സമന്വയ സാംസ്കാരിക സദസിന്‍റെ ആഭിമുഖ്യത്തിൽ ചെറായി ഗൗരീശ്വരത്താണ് മേളപ്പെരുക്കവും ആദരിക്കലും അരങ്ങേറിയത്. നിരവധി മേളക്കന്പക്കാർ ഗൗരീശ്വരത്ത് തടിച്ചു കൂടിയിരുന്നു. രമേഷ് ദേവപ്പൻ, ചെറായി സുനിൽകുമാർ, രതീഷ്.കെ.ഡി, വേണുഗോപാൽ ചെറായി, സുബ്രഹ്മണ്യൻ കോവിലകത്തുംക്കടവ്, അപ്പുക്കുട്ടൻ ചെറായി, ബാബു എം.പി, ദിലീപ് കെ.എസ്, ദേവദാസ് പള്ളിപ്പുറം എന്നിവരെയും ആർഎൽവി ഗോവിന്ദ് സുനിൽ എന്ന കഥകളി മദ്ദള കലാകാരനെയും കീർത്തി ഫലകം നൽകിയും വിദ്യാസാഗർ, രാധാകൃഷ്ണൻ, മുരളി പള്ളിപ്പുറം, ശിവദാസൻ പള്ളിപ്പുറം, ഭാസി.ടി.കെ, മുരളി ചെറായി, കെ.കെ.രാജൻ എന്നിവരെ പൊന്നാടഅണിയിച്ചും ആദരിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. എം.കെ. സീരി അധ്യക്ഷത വഹിച്ചു.

Read More

എല്ലാം ഓർമവേണമെന്ന് മന്ത്രി സുധാകരൻ..! മെട്രോ റെയിലിന്‍റെ തൂണുകളിലെ പരസ്യം വീണ്ടും വിവാദത്തിലേയ്ക്ക്

കൊച്ചി: മെട്രോ റെയിലിന്‍റെ തൂണുകളിലെ പരസ്യം സംബന്ധിച്ച് വീണ്ടും വിവാദം. ഇന്നലെ കൊച്ചിയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് തൂണുകളിലെ പരസ്യം സംബന്ധിച്ച് പുതിയ വിവാദത്തിന് തുടക്കമിട്ടത്. മെട്രോ റെയിലിന്‍റെ തൂണുകൾ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലത്താണെന്ന് ഓർമ വേണമെന്നും തൂണിൽ പൊതുജനതാൽപര്യം മുൻനിർത്തിയുള്ള പരസ്യങ്ങൾ സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മെട്രോ വകുപ്പ് നഗരത്തിലെ വരേണ്യവർഗമായി മാറരുതെന്ന് ആവശ്യപ്പെട്ട മന്ത്രി, പണം വാങ്ങി മെട്രോ തൂണുകൾ പരസ്യങ്ങൾ വയ്ക്കാൻ നൽകുന്നതിനെ പരാമർശിച്ചായിരുന്നു വിമർശനം ഉന്നയിച്ചത്.കൊച്ചി മെട്രോയുടെ തൂണുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിൽ കഐംആർഎല്ലും ദേശീയപാതാ അതോറിറ്റിയും തമ്മിൽനേരത്തേ തർക്കം ഉടലെടുത്തിരുന്നു. യാത്രികരുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ റോഡിന് നടുവിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ അനുവധിക്കില്ലെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. ആലുവ മുതൽ ഇടപ്പള്ളി വരെ ദേശീയ പാതയിലാണ് മെട്രോ തൂണുകളെന്നും അവിടെ പരസ്യങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് ദേശീയപാതാ അതോറിറ്റി…

Read More

എല്ലാത്തിനും സാക്ഷിയുണ്ട്..! പത്താം ക്ലാസുകാരിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് സർക്കാർ

കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണുമരിച്ച സംഭവത്തിൽ അധ്യാപികമാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അധ്യാപികമാരായ ക്രസൻസ് നേവിസ്, സിന്ധു പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപികമാർ ശകാരിച്ചതിനെത്തുടർന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സ്കൂളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിലേക്ക് കൊണ്ടുപോയി പരസ്യമായി ശാസിച്ചു. ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അധ്യാപികമാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദ്യാർഥികൾ തമ്മിലുള്ള നിസാരപ്രശ്നം മൂലമാണ് ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നുമുള്ള അധ്യാപികമാരുടെ വാദം ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കി.

Read More

ഇരുമ്പനം ഐഒസി പ്ലാന്‍റ് സമരം: ഒമ്പത് ജില്ലകളിൽ ഇന്ധനക്ഷാമം രൂക്ഷം; ലേബർ കമ്മീഷണർക്കും സമരം അവസാനി പ്പിക്കാനായില്ല

കൊച്ചി: എറണാകുളം ഇരുന്പനത്തെ ഇന്ത്യൻ ഓയിൽ കോർപറേഷഷന്‍റെ പ്ലാന്‍റിൽ ഒരു വിഭാഗം ലോറി ഉടമകളും തൊഴിലാളികളും സമരം തുടരുന്നതോടെ ഇന്ധന ക്ഷാമം രൂക്ഷമാകുന്നു. കേരളത്തിലെ പന്പുകളിൽ ബഹുഭൂരിക്ഷവും ഐഒസിയുടെ ആണെന്നിരിക്കെ സമരം തുടരുന്നതു മൂലം ഇന്ധന ലഭ്യതയിൽ വൻ ഇടിവുണ്ടായെന്നാണു പന്പുടമകൾ പറയുന്നത്. എറണാകുളത്തിനു പുറമെ പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംത്തിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കാണ് ഇരുന്പനത്തുനിന്നുള്ള ഇന്ധനം എത്തുന്നത്. ഇന്ധന നീക്കത്തിൽ വൻ ഇടിലാണ് ഉണ്ടായിരിക്കുന്നതെന്നു ഐഒസി അധികൃതരും വ്യക്തമാക്കുന്നു. മറ്റു മാർഗങ്ങൾ ഉപയോഗിച്ച് ഇന്ധന നീക്കം നടത്താനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിച്ചു പോലീസ് സംരക്ഷണത്തോടെ എറണാകുളം ജില്ലയിലെ പന്പുകളിൽ ഇന്ധം എത്തിച്ചു. മറ്റു ജില്ലകളിലും ഈ നീക്കം നടത്തി ഇന്ധനം എത്തിക്കാനും പോലീസ് സംരക്ഷണം നൽകുമെന്നു ഹിൽപാലസ് സിഐ പി.എസ്. ഷിജു പറഞ്ഞു. പന്പ് ഉടമകളുടെ ട്രക്കുകൾക്കു…

Read More

കഞ്ചാവും, ചരസുമായി കൊച്ചിയിൽ സിനിമാ പ്രവർത്തകർ അറസ്റ്റിൽ; ഒപ്പം കഞ്ചാവു ഉപയോഗിച്ചുകൊണ്ടിരുന്ന 10 പേരെയും അറസ്റ്റു ചെയ്തു

കൊച്ചി: കഞ്ചാവും ചരസുമായി 12 സിനിമാ പ്രവർത്തകർ കൊച്ചിയിൽ അറസ്റ്റിൽ. ഇടച്ചിറയിലെ അപ്പാർട്ട്മെന്‍റിൽ അടുത്തുള്ള രണ്ടു ഫ്ളാറ്റുകളിൽ താമസിച്ചിരുന്നരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ഇവരിൽ കഞ്ചാവും ചരസും കൈവശം വച്ചതിന് കൊട്ടാരക്കര പനവേലി കല്ലുപുരത്തു എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് അരുണ്‍(28) എന്നിവരെയും കഞ്ചാവ് ഉപയോഗിച്ചതിന് കൂടെയുണ്ടായിരുന്ന 10 പേരെയുമാണ് അറസ്റ്റു ചെയ്തത്. ഇവർ സിനിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ പി.പി. ഷംസിനു കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻഫോപാർക്ക് സിഐ രാധാമണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

പീഡിപ്പിക്കുന്നു! ശന്പളവും ഭക്ഷണവും നൽകുന്നില്ല; പരാതിയുമായി ഇതര സംസ്ഥാന തൊഴിലാളികൾ

മൂവാറ്റപുഴ: ശന്പളവും ഭക്ഷണവും നൽകാതെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ നഗരസഭാ ഓഫീസിൽ പരാതിയുമായെത്തി. നഗരത്തിലെ തട്ടുകടയിൽ ജോലി ചെയ്യുന്ന 15 ഓളം തൊഴിലാളികളാണ് ഇന്നലെ രാത്രി ഏഴോടെ പരാതിയുമായി നഗരസഭ ചെയർപേഴ്സണ്‍ ഉഷ ശശിധരനെ സമീപിച്ചത്. പലർക്കും ഒരു വർഷമായിട്ടും ശന്പളം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ആശ്രമം ബസ് സ്റ്റാന്‍ഡിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലെ ജീവനക്കാരാണ് പരാതിയുമായെത്തിയത്. ദിവസവും വൈകുന്നേരം മൂന്നോടെ ആരംഭിക്കുന്ന ജോലി പുലർച്ചെ മൂന്നു വരെ തുടരും. ഉല്ലാപ്പിള്ളിയിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത വൃത്തിഹീനമായ കെട്ടിടത്തിലാണ് കടയുടമ താമസ സൗകര്യം ഒരുക്കിയിരുന്നതെന്നും ശന്പളം ചോദിക്കുന്പോൾ നാട്ടിൽ പോകുന്പോൾ തരാമെന്നുമാണു മറുപടി. എന്നാൽ നാട്ടിൽ പോകുന്പോഴും ശന്പളം നൽകാൻ തയാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ദിനംപ്രതി 650 രൂപ നിരക്കിൽ ശന്പളം വാഗ്ദാനം ചെയ്താണ് ജോലി ചെയ്യിച്ചിരുന്നതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും കണ്ണീരോടെ ഇവർ പറഞ്ഞു. പ്രശ്നത്തിൽ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പെണ്‍തിരുട്ടുസംഘം വീണ്ടും വിലസുന്നു ; തിരക്കുള്ള ബസുകളിൽ പോലീസിന്‍റെ മിന്നൽ പരിശോധന

തൊടുപുഴ: ബസുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന തമിഴ്പെണ്‍ സംഘങ്ങൾ ഒരിടവേളയ്ക്കുശേഷം തൊടുപുഴ മേഖലയിൽ സജീവമാകുന്നു. രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകളാണ് തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ലഭിച്ചത്. ശനിയാഴ്ചകളിൽ ബസുകളിൽ തിരക്കു കൂടുതൽ അനുഭവപ്പെടുന്നതിനാൽ ഈ ദിവസങ്ങളിലാണ്് കൂടുതൽ മോഷണങ്ങളും നടക്കുന്നത്. ഇന്നലെ തൊടുപുഴ പോലീസ് വിവിധ സമയങ്ങളിലായി തൊടുപുഴ പ്രൈവറ്റ് ബസ സ്റ്റാൻഡിലും മറ്റും ബസുകളിലും മിന്നൽ പരിശോധന നടത്തി. യാത്രക്കാർക്ക് മോഷ്ടാക്കളെക്കുറിച്ച് മുന്നറിയിപ്പും നൽകി. പല വേഷത്തിലും ഭാവത്തിലും കറങ്ങുന്ന ഇക്കൂട്ടർ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള ബസിലുമെല്ലാം യാത്രക്കാരെന്ന വ്യാജേന കയറി മോഷണം നടത്തി മുങ്ങുന്നതാണ് പതിവ് രീതിയെന്ന് പോലീസ് പറയുന്നു. തിരുട്ടുഗ്രാമങ്ങളിൽ നിന്നുമാണ് പെണ്‍മോഷ്ടാക്കൾ എത്തുന്നതെന്നാണ് വിവരം. മോഷണത്തിൽ പ്രാവീണ്യം നേടിയ തിരുട്ടുപെണ്‍സംഘങ്ങൾ യാത്രികർ അറിയാതെ മോഷണം നടത്തുമെന്നതു പ്രത്യേകതയാണ്. തിരക്കേറിയ റൂട്ടുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങളിൽ അധികവും എന്നാണ് വിവരം. ആറു മാസം മുൻപ് വിവിധ…

Read More

ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി കണ്ടക്ടറുടെ സത്യസന്ധത ; അഖിലിനെ അഭിനന്ദിച്ച് പോലീസ്

പള്ളുരുത്തി: ബസിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് നൽകി ബസ് കണ്ടക്ടർ മാതൃകയായി. ഇടക്കൊച്ചി സ്വദേശിനി ഷിഫിൻ റെബിൻസണ്‍ എന്ന യുവതിയുടെ മാലയാണ് ഇടക്കൊച്ചി മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഗ്രേസ് ബസിൽ വെച്ച് നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ട വിവരം അറിയാതെ ഷിഫിൻ ഇറങ്ങുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റാൻഡിൽ ഓട്ടം കഴിഞ്ഞു ബസ് നിർത്തിയിട്ടപ്പോഴാണ് കണ്ടക്ടർ ഇടക്കൊച്ചി കളത്തും കടവിൽ വീട്ടിൽ പി.അഖിൽ (ഉണ്ണി) സീറ്റിനടിയിൽ മാല കണ്ടത്. ഉടനെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ അഖിൽ മാലയേൽപ്പിച്ചു. ഇതിനിടയിൽ മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ ഷിഫിനും പള്ളുരുത്തി പോലീസിൽ സ്റ്റേഷനിലെത്തി തുടർന്ന് സബ് ഇൻസ്പെക്ടർ എൻ.എസ്. ജോർജിന്‍റെ സാന്നിധ്യത്തിൽ മാല ഉടമക്ക് കൈമാറുകയായിരുന്നു.

Read More

യൂബർ ടാക്സി ഡ്രൈവറെ മർദിച്ച് പണം തട്ടാൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിയുന്നവരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്

കൊച്ചി: യൂബർ ടാക്സി ഡ്രൈവറെ മർദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച ഭിന്നലിംഗക്കാരുടെ സംഘത്തിലെ ഒളിവിൽ കഴിയുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെ ഹൈക്കോർട്ട് ജംഗ്ഷനിൽവച്ച് യൂബർ ടാക്സി ഡ്രൈവർക്കു നേരെയുണ്ടായ ആമ്രകണത്തിൽ പത്തനംതിട്ട സ്വദേശി ഭൂമിക (20), വൈറ്റില സ്വദേശികളായ ശ്രുതി(24), സോനാക്ഷി( 20), ചെങ്ങന്നൂർ സ്വദേശി അരുണിമ(23), നെയ്യാറ്റിൻകര സ്വദേശി നിയ എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ആലുവ സ്വദേശിയായ യൂബർ ടാക്സി ഡ്രൈവർ ഓട്ടം കാത്തുകിടക്കുന്നതിനിടെ ഏഴംഗസംഘം സ്ഥലത്തെത്തി കാറിൽ ഇടിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇടിച്ചതിനെത്തുടർന്ന് കാറിന്‍റെ ഗ്ലാസ് താഴ്ത്തവേ ഡ്രൈവറുടെ കോളറിൽ പിടിച്ച് വലിക്കുകയും പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പേടിച്ചു…

Read More