കൊച്ചി: ഫോർട്ടുകൊച്ചിയിൽ കവർച്ചയ്ക്കിരയായ വിദേശ വനിതകൾ സ്വദേശത്തേക്കു മടങ്ങി. കൈയിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടെങ്കിലും പാസ്പോർട്ടും അവശ്യ രേഖകളും ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു സ്ലോവാക്യ സ്വദേശിനികളായ മാർത്തയും മറിയയും ഇന്നലെ വൈകുന്നേരമുള്ള വിമാനത്തിൽ തിരികെ മടങ്ങിയത്. വിദേശികളടക്കമുള്ളവർ നിരവധിയെത്തുന്ന ഫോർട്ടുകൊച്ചിയിൽ ശനിയാഴ്ച രാത്രിയാണ് സഞ്ചാരികളുടെ ഉറക്കം കെടുത്തുന്ന സംഭവമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് മാർത്തയും മറിയയും ഫോർട്ടുകൊച്ചിയിലെത്തിയത്. പ്രദേശത്തെ ഹോംസ്റ്റേയിൽ തങ്ങിയ ഇരുവരും ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ചു കൊണ്ടു പോവുകയായിരുന്നു. രാത്രി ഒന്‍പതോടെ സാന്താക്രൂസ് മൈതാനത്തിനു സമീപത്തു വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയവരിൽ ഒരാൾ കറുത്ത നിറത്തിലും ഒരാൾ വെളുത്ത നിറത്തിലുമുള്ള വേഷമാണ് ധരിച്ചതെന്നാണു മാർത്തയും മറിയയും പോലീസിനോടു പറഞ്ഞത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്നും ഇവർ പറയുന്നു. സംഭവമറിഞ്ഞു ഫോർട്ടുകൊച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെ…
Read MoreCategory: Kochi
ഫോർട്ട് കൊച്ചിയിൽ വലവിരിച്ച് പോലീസ്..! പതിനാറുകാരി പ്രസവിച്ച കേസിൽ കാമുകനെ തേടി പോലീസ്; പ്രായം തിരുത്തി ആശുപത്രിയിൽ പ്രസംഭവം നടന്നെ ങ്കിലും സംഭവം പുറത്താകുകയായിരുന്നു
വൈപ്പിൻ : പതിനാറുകാരിയായ ബാലിക പ്രസവിച്ച സംഭവത്തിൽ വൈപ്പിൻ -ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പാപ്പി ബോട്ടിലെ മുൻ ജീവനക്കാരനും ഫോർട്ട് കൊച്ചി സ്വദേശിയുമായ യുവാവിനെ പോലീസ് തെരയുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാലികയുടെ പിതാവിന്റെ മൊഴിപ്രകാരം ഞാറക്കൽ പോലീസാണ് കേസെടുത്തിട്ടുള്ളത്. രണ്ട് മാസങ്ങൾക്ക് മുന്‍പാണ് ബാലിക പ്രസവിച്ചത്. ആശുപത്രിയിൽ വയസ് തിരുത്തി 20 എന്ന് പറഞ്ഞാണത്രേ പ്രസവത്തിനായി പ്രവേശിച്ചത്. കേസെടുത്തതിനെതുടർന്ന് പോലീസ് ബാലികയേയും കുഞ്ഞിനെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഫോർട്ട് കൊച്ചി സ്വദേശിയായ പ്രതി നേരത്തെ ബോട്ട് സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഇപ്പോൾ പതിനേഴ് വയസായി. ഞാറക്കൽ സിഐ കെ. ഉല്ലാസാണ് കേസന്വേഷിക്കുന്നത്. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreപാവങ്ങൾക്കുള്ളത് മോദിയുടെ പ്രസംഗം, പ്രവൃത്തി ശതകോടീശ്വരൻമാർക്ക്; കേരളത്തിൽ ഇതര മദസ്തരെ ഒഴിവാക്കി ബിജെപിക്കു നിലനില്‍ക്കാനാകില്ലെന്ന് ആനത്തലവട്ടം ആനന്ദൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പാവങ്ങൾക്കൊപ്പവും പ്രവൃത്തി ശതകോടീശ്വരന്മാർക്കു വേണ്ടിയുമാണെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. എറണാകുളം ടൗണ്‍ ഹാളിൽ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ചെയ്യുന്നതു പോലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയല്ല വേണ്ടത്. മതേതര നിലപാടു പുലർത്തുന്ന കേരളത്തിൽ ക്രൈസ്തവ, മുസ്ലിം സമുദായ അംഗങ്ങളെ ഒഴിവാക്കി ബിജെപിക്കു നിലനില്‍ക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തു ലാഭത്തിലായിരുന്ന വ്യവസായങ്ങളെല്ലാം യുഡിഎഫ് സർക്കാർ നഷ്ടത്തിലാക്കിയാണ് ഇറങ്ങിയത്. കൈത്തറി- ഖാദി മേഖലയിലെ പ്രശ്നങ്ങളെ പഠിച്ചു പരിഹരിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഇത്രയും കാലത്തെ ഭരണം സമസ്ത മേഖലയ്ക്കും ഉണർവേകിയിട്ടുണ്ട്. കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. സഹദേവൻ, കെ.ചന്ദ്രൻപിള്ള, അഖിലേന്ത്യാ…
Read Moreകോടതി ഉത്തരവ് ഉണ്ടായിട്ടും..! ഭർത്താവിനെതിരേ നടപടി വേണമെന്നു കമ്മീഷൻ; കോടതി സംരക്ഷണമുള്ള ഭാര്യയ്ക്കും കുട്ടികൾക്കും പീഡനം
കൊച്ചി: ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഭാര്യയേയും രണ്ടു കുട്ടികളേയും നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെതിരേ നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എറണാകുളം പാണ്ടിക്കുടി സുജാത റോഡിൽ ജൂനിജൂഡ് സമർപ്പിച്ച പരാതിയിലാണു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസിന്റെ ഉത്തരവ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണു പരാതിക്കാരിയുടെ ഭർത്താവ്. മദ്യപിച്ചു നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെതിരേ കോടതിയിൽനിന്നു ജൂനി അനുകൂല ഉത്തരവ് സന്പാദിച്ചിരുന്നു. ഉത്തരവ് ഉണ്ടായിട്ടും സ്വന്തം വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും നിഷേധിക്കുകയാണെന്നു പരാതിയിൽ പറയുന്നു. കോടതി ഉത്തരവ് ധിക്കരിക്കുന്നതായി വരാതിരിക്കാൻ ഭർത്താവ് ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു. വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സ്ത്രീയും രണ്ട് കുട്ടികളും വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച്…
Read Moreമെഗാ പൊന്നോണ പൂക്കള മത്സരം! ഒന്നാം സമ്മാനം ഒരുലക്ഷം രൂപ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം
കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾ ”പൊന്നോണ ശ്രീ-2017′ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 25നു സംഘടിപ്പിക്കും. ആഘോഷത്തോടനുബന്ധിച്ചു മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകർക്കുവേണ്ടി മെഗാ പൊന്നോണ പൂക്കള മത്സരം നടത്തും. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 50,000, 25,000 രൂപ വീതവും ലഭിക്കും. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം. 25നു രാവിലെ ഒൻപതു മുതൽ മുതൽ 11 വരെയാണ് മത്സരം. ഉച്ചകഴിഞ്ഞു രണ്ടിനുശേഷം പൂക്കളങ്ങൾ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള അവസരമുണ്ടാകും. കുടുംബശ്രീ സിഡിഎസുകൾ വഴി രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 17. ഹൈബി ഈഡൻ എംഎൽഎയുടെ റീച്ച് ഔട്ട് പ്രോഗ്രാമിന്റെ ഭാഗമായി സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Moreവിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ പത്തൊൻപതുകാരൻ പീഡിപ്പിച്ചു; ഇരുവരും പരിചയപ്പെട്ടത് ക്ഷേത്രോത്സവത്തിന്; പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി
വൈപ്പിൻ: വിവാഹ വാഗ്ദാനം നടത്തി പതിനെട്ടുകാരിയെ പീഡിപ്പിച്ച പറവൂർ നീണ്ടൂർ സ്വദേശിയായ പത്തൊന്‍പതുകാരനെ കോടതി റിമാൻഡ് ചെയ്തു ഞാറക്കൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുന്പിള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ നാലു മാസം മുന്‍പ് ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനാണ് യുവാവ് പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു ശേഷം വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകുകയും ഞാറക്കൽ കടപ്പുറത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവത്രേ. താൻ വഞ്ചിക്കപ്പെടുകയാണെന്നറിഞ്ഞതോടെ യുവതി ഞാറക്കൽ പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. പറവൂരിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ്മാനായ പ്രതിയെ സിഐ കെ. ഉല്ലാസ് ആണ് അറസ്റ്റ് ചെയ്തത്.
Read Moreഅപ്പേ എന്തോ പ്രശ്നമുണ്ടല്ലേ..! നടിയുടെ പരാതിയിൽ പ്രതികളായ ജീൻ പോളിനേയും സഹപ്രവർത്തകരേയും ചോദ്യം ചെയ്യേണ്ടത് അനിവാര്യം; പ്രതികൾക്കു ജാമ്യം നൽകരുതെന്നു കോടതിയിൽ പോലീസ്
കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെ നാലു പേർക്കെതിരേ യുവനടി നൽകിയ പരാതിയിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നു പോലീസ്. സംവിധായകൻ ജീൻപോൾ, നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതികൾക്കു ജാമ്യം നൽകരുതെന്നു കോടതിയെ പോലീസ് അറിയിച്ചു. കേസിലെ പ്രതികൾ ഉന്നത സ്വാധീനമുള്ളവരും സിനിമാമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഇവർക്കു ജാമ്യം നൽകിയാൽ സിനിമാ മേഖലയിൽനിന്നുള്ള സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നുമാണു പോലീസിന്റെ വാദം. ജാമ്യാപേക്ഷയിൽ ഏഴിനു കൂടുതൽ വാദം കേൾക്കും. കേസിൽ അണിയറ പ്രവർത്തകരുടെ മൊഴിയെടുപ്പും തെളിവെടുപ്പുമായി പോലീസ് മുന്നോട്ടു പോവുകയാണെന്ന് അന്വേഷണ ചുമതലയുള്ള തൃക്കാക്കര…
Read Moreമിനിമം ഒൻപത് വേണം..! മിനിമം ടിക്കറ്റു നിരക്ക് ഒൻപതു രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
കൊച്ചി: മിനിമം ടിക്കറ്റു നിരക്ക് ഒൻപതു രൂപയാക്കണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ ബസ് സർവീസ് നിർത്തിവച്ച് അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡീസൽ വിലയും തൊഴിലാളികളുടെ വേതനവും വർധിച്ചതോടെ ടിക്കറ്റുനിരക്കുയർത്തുകയല്ലാതെ മാർഗമില്ല.നിരവധി തവണ സൂചനാസമരങ്ങൾ നടത്തിയെങ്കിലും നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. ചർച്ച നടത്തുന്ന സർക്കാർ ഉറപ്പുകൾ നൽകുന്നതല്ലാതെ അവ പാലിക്കാൻ തയാറാകുന്നില്ല. ഒരു വിഭാഗം സംഘടനകൾ ഓഗസ്റ്റ് 18നു പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്നും വി.ജെ. സെബാസ്റ്റ്യൻ, ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറന്പത്ത്, എം.വി. വത്സലൻ, ആർ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Read Moreദിലീപിനായി സലീം..! നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരേ നടന്നത് ഗൂഢാലോചന; പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ എതിർക്കുന്നത് കൃത്രിമ തെളിവ് സൃഷ്ടിക്കാനെന്ന് സലീം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരേ ഗൂഢാലോചന നടന്നെന്നും ദിലീപിനു ജാമ്യം നൽകാത്തതു മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനിൽ ഹർജി. ഫെഫ്ക അംഗവും സഹസംവിധായകനുമായ സലീം ഇന്ത്യയാണു ഹർജി നൽകിയത്. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കൃത്രിമമായ തെളിവുകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർക്കുന്നത്. കുറ്റാരോപിതൻ എന്ന നിലയിൽ മകളും കുടുംബവുമുള്ള ഒരാൾക്കു ലഭിക്കേണ്ട മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സലിം പറഞ്ഞു. ഫെഫ്ക അടക്കമുള്ള സംഘടനകൾ ദിലീപിനെ പുറത്താക്കിയതു താത്കാലികം മാത്രമാണെന്നും ദിലീപിനെ തിരിച്ചെടുക്കുമെന്നും സലീം അവകാശപ്പെട്ടു.
Read Moreബന്ധുവായ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡാന്‍സ് മാസ്റ്റര്‍ അറസ്റ്റില്‍; കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം
വണ്ടൻമേട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച ഡാൻസ് മാസ്റ്റർ പിടിയിൽ. കലാകാരന്റെ കലാലയം എന്ന സ്ഥാപന ഉടമ പുറ്റടി അന്പലമേട് സ്വദേശി കൊല്ലംപറന്പിൽ കുഞ്ഞുമോനെയാണ് (50)പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ബന്ധുവായ പ്രായപൂർത്തിയാകത്ത പെണ്‍കുട്ടിയെ ശാരീരികപീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ പോസ്കോ നിയമപ്രകാരവും സെക്ഷൻ 354 പ്രകാരവുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്ഥാപനത്തിലെ കിബോർഡ് അധ്യപകനായ ഇയാൾ അവധിക്കാല ക്ലാസിൽ എത്തിയ കുട്ടിയെയാണ് ഉപദ്രവിച്ചത്. സംഭവം കുട്ടി സൂഹൃത്തുക്കളെ അറിയിച്ചതിനെതുടർന്ന് ഇവർ അധ്യാപകരെയും തുടർന്ന് വനിത ഹെൽപ് ലൈനിലും അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ പുറ്റടിയിൽനിന്നുമാണ് വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാറാണ് കേസനേഷിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More