മറയൂർ: മറയൂർ-കാന്തല്ലൂർ മേഖലകളിൽ കുറേ ദിവസങ്ങളായി പ്രശനങ്ങൾ സൃഷ്ടിക്കുന്ന അക്രമകാരികളായ കാട്ടാനകളെ തുരത്താൻ കുങ്കി ആനകളെ മറയൂരിൽ എത്തിച്ചു. ആനമല ടൈഗർ റിസർവിലെ ടോപ് സ്ലിപ് ആന ക്യാന്പിൽനിന്നുള്ള വെങ്കിടേഷ്, കലിം എന്ന രണ്ട് കുങ്കി ആനകളെയാണ് മറയൂരിൽ എത്തിച്ചിരിക്കുന്നത്. ഇവരോടൊപ്പം ടോപ് സ്ലിപ് ആനക്യാന്പിലെ വെറ്ററിനറി ഡോക്ടർ മനോഹരൻ, രണ്ട് ആന പാപ്പാന്മാർ എന്നിവരടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കേരള വനംവകുപ്പ് വെറ്ററിനറി ഡോ. അബ്ദുൾ സത്താർ, ഡോ. ജയകുമാർ എന്നിവരും മറയൂരിൽ എത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കികൾ. കുങ്കി തമിഴ് പദമാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ആനകളെ കൊണ്ടുപോകൂന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള ലോറിയിലാണ് ടോപ് സ്ലിപിൽ നിന്നും ഇവയെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചത്. കാരയൂർ, വെട്ടുകാട്, കീഴാന്തൂർ, കുണ്ടക്കാട്, പെരടിപള്ളം എന്നീ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൃഷി…
Read MoreCategory: Kochi
സത്യസന്ധനായ കള്ളന്! പണം മാത്രമെടുത്ത് പേഴ്സിലെ രേഖകളെല്ലാം ഉടമയ്ക്ക് അയച്ചുകൊടുത്ത് പോക്കറ്റടിക്കാരൻ
കളമശേരി: പണം മാത്രമെടുത്തശേഷം പേഴ്സിലുണ്ടായിരുന്ന വീടിന്റെ താക്കോലും മറ്റു രേഖകളും ഉടമയ്ക്ക് അയച്ചുകൊടുത്ത് പോക്കറ്റടിക്കാരന്റെ ‘മര്യാദ’. വൈദ്യുതി ബോർഡ് ജീവനക്കാരനായ കളമശേരി ചങ്ങമ്പുഴ നഗറിനു സമീപം കുമ്പളപ്പറമ്പിൽ പി.എം.എ ഷരീഫിനാണ് പോക്കറ്റടിച്ചുപോയ പേഴ്സ് തപാലിൽ അയച്ചുകിട്ടിയത്. പണവും ക്രെഡിറ്റ് കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ജോലി സ്ഥലത്തെ തിരിച്ചറിയൽ കാർഡുകളുമടങ്ങിയ പേഴ്സ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃശൂരിൽ വച്ച് പോക്കറ്റടിച്ചുപോയത്. വൈദ്യുതി ബോർഡിന്റെ മാടക്കത്തറ റിലേ സബ് ഡിവിഷനിലെ ജീവനക്കാരനായ ഷരീഫ് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. നാലായിരത്തോളം രൂപയും പേഴ്സിലുണ്ടായിരുന്നു. കഴിയുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഇന്നലെ പോസ്റ്റ്മാൻ കൊണ്ടുവന്ന് നൽകിയ തപാൽ ഭാര്യ സബിത പൊട്ടിച്ചപ്പോഴാണ് വീടിന്റെ താക്കോൽ ഉൾപ്പെടെ ലഭിച്ചത്. നാലായിരം രൂപ നഷ്ടമായെങ്കിലും പോക്കറ്റടിക്കാരന്റെ ഉപകാരം മറക്കാനാവില്ലെന്നാണ് ഷരീഫ് പറയുന്നത്.
Read Moreഎയർപോർട്ടെത്തി ഒപ്പം അവകാശികളും..! ശബരിമല വിമാനത്താവളം വരുന്ന ചെറുവളളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്റേത്; ആ സ്ഥലം തിരിച്ചു നൽകണമെന്ന് പ്രയാർ ഗോപാലകൃഷ്ണന്
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. എം.ജി.രാജമാണിക്യം കമ്മീഷൻ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ബോർഡിന്റെ ഭൂമി തിരിച്ചു തരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. നേരത്തെ, ഹാരിസണ്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച വാങ്ങിയിരുന്നു. ഇപ്പോള്‍ ഇവരുടെ കൈവശമാണ് ഈ സ്ഥലമുള്ളത്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച എം.ജി. രാജമാണിക്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Read Moreദുരവസ്ഥ കാണാൻ വയ്യാതെ..! റോഡിലെ മരണക്കുഴി അടയ്ക്കാൻ ഒറ്റയാൾ സേവനവുമായി സാമൂഹ്യ പ്രവർത്തകനായ നാസർ; കേബിൾ ഇടാൻ കാന കീറിയതാണ് കുഴി രൂപപ്പെടാൻ കാരണം
ആലുവ: റോഡിലെ മരണക്കുഴി അടയ്ക്കാൻ ഒറ്റയാൾ സേവനവുമായി സാമൂഹ്യ പ്രവർത്തകനായ തുരുത്ത് സ്വദേശി പുളിക്കായത്ത് നാസർ. പന്പ് കവലയിൽ മുൻസിപ്പൽ റോഡിലെ മരണക്കുഴിയാണു നാസർ ഒറ്റയ്ക്ക് അടച്ചത്. സ്വകാര്യ ടെലഫോണ്‍ കന്പനി കേബിൾ ഇടാൻ കാന കീറിയതുമൂലമാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കുഴി അടയ്ക്കാനോ കുഴിക്ക് കാരണക്കാരായവർക്കെതിരേ നടപടിയെടുക്കാനോ അധികൃതർ തയാറായില്ല. കുഴിമൂലം നിരവധി അപകടങ്ങളും ഇവിടെയുണ്ടായിരുന്നു. മഴ തുടങ്ങിയതോടെ കുഴിയുടെ വലിപ്പവും അപകടങ്ങളുടെ എണ്ണവും വർധിച്ചു. ഇരുചക്ര വാഹനങ്ങളാണു കൂടുതൽ അപകടത്തിൽ പെട്ടിരുന്നത്. അധികൃതർ കുഴിമൂടാൻ തയാറാകാതെ വന്നതോടെ നാസർ ഒറ്റയ്ക്കു രംഗത്തെത്തുകയായിരുന്നു. സമീപത്തെ സ്ഥാപനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിൽ ശേഷിച്ച സിമന്റ് കട്ടകൾ ഉപയോഗിച്ചാണ് അദ്ദേഹം കുഴി അടച്ചത്. ഗതാഗതക്കുരുക്ക് മൂലം ദുരിതമനുഭവിക്കുന്ന നഗരത്തിൽ ഗതാഗത സംവിധാനം സുഗമമാക്കാൻ നാസർ ഇതിനു മുൻപും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം മുൻനിർത്തി ഓസ്കാർ ആലുവ എന്ന സംഘടന ഇദ്ദേഹത്തെ…
Read Moreകോഴിപ്പോരിൽ സർക്കാരിന് ക്ഷീണം..! ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ. ജിഎസ്ടിയുടെ ഗുണം ജനങ്ങൾക്ക് കിട്ടണമെന്നാണ് സർക്കാർ ഇതിലൂടെ ഉദേശിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോഴിവില 87 രൂപയാക്കണമെന്നു ധനമന്ത്രി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് പൗൾട്രി ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്. 87 രൂപ എന്നത് വാക്കാൽ പറഞ്ഞാൽ പോരെനായിരുന്നു ഹർജിക്കാരുടെ വാദം.
Read Moreകോഴിപ്പോര് തുടരുന്നു..! കോഴിവില 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി ; പ്രതിദിനം തങ്ങൾക്ക് ആയിരം രൂപയുടെ നഷ്ടമെന്ന് അസോസിയേഷൻ
കൊച്ചി: കോഴിയുടെ വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി. ഓൾ കേരള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണു ഹർജി നൽകിയത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ധനമന്ത്രിയുടെ നിർദേശം ചെറുകിട കോഴിക്കച്ചവടക്കാർക്ക് പ്രതിദിനം 1000 രൂപയുടെ നഷ്ടമുണ്ടാക്കുമെന്നു ഹർജി പറയുന്നു. ഫാമുകളിൽ കോഴിയെ വിൽക്കുന്നത് കിലോയ്ക്ക് 87 രൂപ നിരക്കിലാണ്. സർക്കാർ ഫാമുകളിൽ പോലും ഇതാണ് സ്ഥിതി. കടകളിലെത്തുന്പോൾ കിലോയ്ക്ക് 125 രൂപ വരെയാകും. ഈ സാഹചര്യത്തിൽ 87 രൂപ നിരക്കിൽ കോഴിക്കച്ചവടം നടത്തണമെന്നു പറയുന്നത് അന്യായമാണ്. കോഴിയുടെ വില ഉയർന്നുനിൽക്കുന്നത് ലഭ്യതയിലുണ്ടായ കുറവുകൊണ്ടാണെന്നും ഹർജിയിൽ പറയുന്നു. ജിഎസ്ടി നിലവിൽ വരുന്നതിന് മുൻപു 15 രൂപ നികുതിയടക്കം 102 രൂപയായിരുന്നു കോഴി വില. നികുതി ഇല്ലാതായതിനെത്തുടർന്നാണു വില 87 രൂപയായി കുറയ്ക്കാൻ ധനമന്ത്രി നിർദേശിച്ചത്.
Read Moreമൊബൈൽ എവിടേയെന്ന് പറയുമോ? നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്. ബുധനാഴ്ച പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതീഷിന്റെ ജാമ്യ ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിർദേശം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം.
Read Moreഅപകടത്തിലേക്ക് ‘വാതിൽ’ തുറന്ന്..! യാത്രക്കാരുടെ ജീവനു പുല്ലുവില കൽപ്പിച്ച് വാതിലുകൾ തുറന്നുവച്ചു സ്വകാര്യ ബസുകൾ പരക്കം പായുന്നു; നടപടിയെടുക്കേണ്ട പോലീസ് മൗനം പാലിക്കുന്നു
കോതമംഗലം: വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ജീവനു പുല്ലുവില കൽപ്പിച്ച് വാതിലുകൾ തുറന്നുവച്ചു സ്വകാര്യ ബസ് സർവീസ്. കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും പതിവ് കാഴ്ചയാണിത്. സ്കൂൾ സമയത്ത് വാതിൽപടിയിൽ തൂങ്ങി കിടന്നാണ് യാത്ര. ബസിൽനിന്നു തെറിച്ചുവീണ് യാത്രക്കാർ മരണമടഞ്ഞ നിരവധി സംഭവങ്ങളാണ് സമീപനാളുകളിൽ ജില്ലയിൽ ഉണ്ടായിട്ടുള്ളത്. ഇതേത്തുടർന്നു വാതിലുകൾ അടച്ചുമാത്രമേ സർവീസ് നടത്താവൂ എന്ന കർശന നിർദേശമാണ് സ്വകാര്യ ബസ് ഉടമകൾക്കു മോട്ടോർവാഹന വകുപ്പധികൃതർ നൽകിയിട്ടുള്ളത്. എന്നാൽ പലപ്പോഴും ഈ നിർദേശം ലംഘിക്കപ്പെടുകയാണ്. നഗരത്തെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ബസുകളാണ് നിയമലംഘനം കൂടുതലായി നടത്തുന്നത്. വീതി കുറഞ്ഞ റോഡുകളും വളവുകളും അപകട സാധ്യത വർധിപ്പിക്കുന്പോഴാണ് വാതിലുകൾ തുറന്നു യാത്രക്കാരുമായി അമിത വേഗതയിൽ സഞ്ചരിക്കുന്നത്. നടപടി സ്വീകരിക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണ്. ഡ്രൈവർ നിയന്ത്രിത വാതിലുകളാണ് മിക്ക ബസുകളിലും ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവ തുറന്നുവച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.
Read Moreആറുവയസുകാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ആറുമാസങ്ങൾക്ക് ശേഷം പിടിയിൽ; ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തു നിന്നാണ് അറസ്റ്റുചെയ്തത്
വൈപ്പിൻ: പുതുവൈപ്പിൽ ആറുവയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കുടപ്പനക്കുന്ന് പേരൂർക്കട വഴയില പരുത്തൻപാറ ബിജോയ് രാജി (42) നെ ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ന്യൂ ഇയർ രാത്രിയിലാണ് പ്രതി ബാലികയെ അതിക്രമത്തിനു ഇരയാക്കിയത്. സംഭവത്തിനു ശേഷം നാടുവിട്ട പ്രതിയെ ആറര മാസങ്ങൾക്ക് ശേഷം ഞാറക്കൽ പോലീസ് തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പിൽ വാടകക്ക് താമസിച്ചിരുന്നതാണ് പ്രതി. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെത്തുടർന്ന് ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞാറക്കൽ പോലീസ് കേസെടുത്തത്. ഇതിനിടെ നാട്ടുകാർ ഇയാളെ ചെറിയരീതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം അറിയുന്നത്. ഞാറക്കൽ എസ്ഐ ആർ. രഗീഷ്കുമാർ, പ്രൊബേഷൻ എസ്ഐ ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്…
Read Moreപിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമോ? കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിനകത്തു വ്യാജ വിമാനടിക്കറ്റുമായി പ്രവേശിച്ചയാളെ അറസ്റ്റു ചെയ്തു; കാമുകിയെ യാത്രയാക്കാൻ വന്നതാണെന്ന് പ്രതി മഹറൂഫ്
നെടുമ്പാശേരി: വ്യാജ വിമാനടിക്കറ്റുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിനകത്തു പ്രവേശിച്ച കോഴിക്കോട് കൊടുവള്ളി കരുവാംപോയിൽ പുത്തൂർകുഴി മഹറൂഫ് (26)നെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു. കാമുകിയെ യാത്രയയ്ക്കാനെന്ന പേരിലാണ് ഇയാൾ വിമാനത്താവളത്തിനകത്തു കയറിയതെങ്കിലും ഇതിനുപിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ സോണി മത്തായി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ പിടിയിലായത്.
Read More