മൂവാറ്റുപുഴ: കെഎസ്്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ക്വാളീസിൽ എത്തിയ സംഘം മർദിച്ചതായി പരാതി. പെരുന്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ പേഴയ്ക്കാപ്പിള്ളി കാഞ്ഞിരക്കാട്ടുകുടിയിൽ കെ.പി.കബീർ (47), കണ്ടക്ടർ ആനിക്കാട് അടൂർപറന്പ് കാഞ്ഞിരക്കാട്ട് കെ.ഇ. റസീക്ക് (40) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒൻപതോടെ മൂവാറ്റുപുഴ കെഐസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലായിരുന്നു സംഭവം. മൂവാറ്റുപുഴ ഡിപ്പോയുടെ നിർമാണം നടക്കുന്നതിനാൽ റോഡരികിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസിന് മുന്നിൽ ക്വാളീസ് നിർത്തിയിരിക്കുന്നതുമൂലം ബസ് ഹോണ്‍ മുഴക്കിയതോടെ ക്വാളീസിൽ നിന്നും ഇറങ്ങിയ സംഘം ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ടിക്കറ്റ് മെഷീൻ വാങ്ങി നിലത്തടിക്കുകയും ബാഗിൽ നിന്നും അയ്യായിരം രൂപ കവർന്നതായും കണ്ടക്ടർ റസീക്ക് പറഞ്ഞു. തുടർന്ന് സംഘം വാഹനമെടുത്തു പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ് നാലംഗസംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ ചോദ്യം…
Read MoreCategory: Kochi
റൂം ഒഴിയുകയല്ല, ഇപ്പോള്‍ മടങ്ങിവരും! ഹോട്ടലില്‍ മുറിയെടുത്ത് ടിവി മോഷ്ടിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് പാലാരിവട്ടത്തുനിന്ന്
കൊച്ചി: എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുത്തു ടിവി മോഷ്ടിച്ച് കടന്നയാളെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ആന്‍ജിത് (22)നെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. അന്വേഷണത്തിനിടയില്‍ പാലാരിവട്ടത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. എറണാകുളത്തിനു പുറമെ ആലപ്പുഴയിലും കോഴിക്കോട്ടും ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ഇക്കഴിഞ്ഞ നാലിന് രാത്രി ഹോട്ടലില്‍ മുറിയെടുത്ത യുവാവ് 11.45ഓടെ പുറത്തു പോയി ഒരു പെട്ടിയുമായി വരികയും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ടിവി പെട്ടിയിലിട്ട് കടന്നു കളയുകയുമായിരുന്നു. കോഴിക്കോട്, ഫറൂഖ് സ്വദേശി ബിജേഷ് എന്ന വ്യക്തിയുടെ പേരിലാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുത്ത ശേഷം പുറുത്തു പോയ ഇയാള്‍ ഒരു പെട്ടിയുമായി റിസെപ്ഷനിലേക്ക് വരികയും. താത്കാലികമായി റിസപ്ഷനില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സുഹൃത്തിന് നല്‍കാനുള്ള പെട്ടിയെന്നാണ് ഇയാള്‍ ഹോട്ടല്‍…
Read Moreഒടുവിൽ കുടുക്കി..! ലൈസൻസ് പുതുക്കുന്നതിന് 50000 രൂപ കൈക്കൂലി വാങ്ങിയ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റു ചെയ്തു
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തു. സെക്രട്ടറി പി. രാജലക്ഷ്മിയെയാണ് കൊച്ചി സെൻട്രൽ റേഞ്ചിലെ വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഫിറോസ് എം. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ പഞ്ചായത്ത് ഓഫീസിൽ നിന്നു പിടികൂടിയത്. ചെങ്ങലിൽ പ്രവർത്തിക്കുന്ന വിമൽ സ്പൈസ് എന്ന സ്ഥാപനത്തിനു ലൈസൻസ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ജാതിക്കയിൽനിന്ന് ഓയിൽ വേർതിരിച്ചെടുക്കുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയായ പോട്ടോക്കാരൻ വിമൽ എന്ന വ്യക്തിയോട് അന്‍പതിനായിരം രൂപയാണ് സെക്രട്ടറി ആദ്യം ആവശ്യപ്പെട്ടത്. പീന്നീട്, 35,000 രൂപ നൽകിയാലേ ലൈസൻസ് നല്കുകയുള്ളൂവെന്ന് സെക്രട്ടറി നിലപാട് എടുത്തതോടെ വിജിലൻസ് എസ്പിക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് വിമൽ പറഞ്ഞു. എസ്പി പരാതി ഡെപ്യൂട്ടി സൂപ്രണ്ടിന് കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ്, വിജിലൻസ് ഫിനോഫ്ത്തിലിൻ പൊടിയിട്ട് നല്കിയ 2000ന്റെ പതിനഞ്ച് നോട്ടും…
Read Moreഹോട്ടലില്‍ മുറിയെടുത്ത യുവാവ് ടിവി മോഷ്ടിച്ച് കടന്നു; രാത്രിയായിട്ടും ബിജേഷ് തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അറിയുന്നത്
കൊച്ചി: എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുത്ത യുവാവ് ടിവി മോഷ്ടിച്ച് കടന്നു കളഞ്ഞതായി പരാതി. ഇക്കഴിഞ്ഞ നാലിന് രാത്രി മുറിയെടുത്ത യുവാവ് 11.45ഓടെ പുറത്തു പോയി ഒരു പെട്ടിയുമായി വരികയും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ടിവി പെട്ടിയിലിട്ട് കടന്നു കളയുകയുമായിരുന്നു. കോഴിക്കോട്, ഫറൂഖ് സ്വദേശി ബിജേഷ് എന്ന വ്യക്തിയുടെ പേരിലാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുത്ത ശേഷം പുറുത്തു പോയ ഇയാള്‍ ഒരു പെട്ടിയുമായി റിസെപ്ഷനിലേക്ക് വരികയും. താത്കാലികമായി റിസപ്ഷനില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സുഹൃത്തിന് നല്‍കാനുള്ള പെട്ടിയെന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. പിന്നീട് പെട്ടിയുമായി മുറിയിലേക്കും പുറത്തേക്കും പല തവണ പോയ ശേഷം 11.45ഓടെ പെട്ടിയുമായി കടന്നു കളഞ്ഞു. റൂം ഒഴിയുകയാണോ എന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അല്ലെന്നും ഉടന്‍ മടങ്ങി വരുമെന്നുമാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് രാത്രി മുറിയുടെ പരിസരത്ത് പതിവു പരിശോധനക്കു ചെന്ന…
Read Moreകൊച്ചിയിൽ പിടികൂടിയത് 84 ലക്ഷം രൂപയുടെ ലഹരിമരുന്നുകൾ; സനീഷിന്റെ ലഹരി വിൽപ്പന നിശാപാർട്ടികളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ
കൊച്ചി: കൊച്ചിയിൽ വൻലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുന്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ. ഗോവയിൽ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകൾ പ്രധാനമായും വിലപ്ന നടത്തിയിരുന്നത് നിശാപാർട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി എക്സൈസ് ഉദ്യോസ്ഥർ പറഞ്ഞു. ഒരു വർഷത്തിലേറെയായി കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്പന നടത്തിയിരുന്ന സനീഷിന്റെ മൊബൈൽ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിച്ചാൽ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താൻ കഴിയുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ. ലഹരി ചില്ലറ വില്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് നിശാപാർട്ടികൾക്കെന്നോണം വലിയ അളവിൽ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്സൈസ് സനീഷിനെ പിടികൂടിയത്. വൻ തോതിൽ ഇയാൾ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണത്തിലായിരുന്നു സനീഷ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനകുളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന. ഡാൻസ് പാർട്ടികളിൽ വിതരണം ചെയ്യുന്നതിനായി ഗോവയിൽ…
Read Moreകൊച്ചി പഴയ കൊച്ചിയല്ല..! രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളിൽ 2-ാം സ്ഥാനം കൊച്ചിക്ക്; ലഹരി ഉപയോഗ വർധനയ്ക്ക് കാരണം മദ്യനിരോധനമല്ലെന്ന് ഋഷിരാജ്
കൊച്ചി: ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചിട്ടുണ്ടെന്നും മദ്യനിയന്ത്രണമാണ് ഇതിനു കാരണമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഇതേക്കുറിച്ചു പഠിക്കാനായി എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നാലു വർഷങ്ങളായി നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം ക്രമാതീതമായി കൂടുകയാണ്. 2014ൽ 900 ലഹരി മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈവർഷം ഇത് 4000 ആയി. രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് കൊച്ചിയാണ്. എന്നാൽ കേസുകളുടെ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ഉപയോഗത്തിന്റെ വ്യാപ്തി തീരുമാനിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കൃത്യമായി കേസുകൾ രജിസ്റ്റർ ചെയ്യാറില്ലെന്നാണ് മനസിലാക്കുന്നത്. കേരളത്തിലേക്കുള്ള കഞ്ചാവിന്റെ 95 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയയിടങ്ങളിലൊക്കെ വിപുലമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. ഇത് തമിഴ്നാട്ടിലേക്കും തുടർന്നു കേരളത്തിലേക്കും…
Read Moreകൊച്ചി മെട്രോയുടെ വാണിജ്യ ഒാട്ടത്തിനുള്ള അനുമതി നൽകാനുള്ള സിഎംആർഎസിന്റെ അന്തിമപരിശോധന മേയ് 3 മുതൽ 5 വരെ നടക്കും
കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിനു അനുമതി നൽകുന്നതിനുള്ള കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) അന്തിമ പരിശോധന മേയ് മൂന്നു മുതൽ അഞ്ചു വരെ നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി അധികൃതരിൽനിന്നു ലഭിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചു. സിഎംആർഎസിന്റെ അന്തിമ അനുമതി കൂടി ലഭിച്ചു കഴിഞ്ഞാൽ കൊച്ചി മെട്രോയുടെ ആദ്യഘട്ട കമ്മീഷനിംഗ് സംബന്ധിച്ച സാങ്കേതികമായ എല്ലാ കടന്പകളും മറികടക്കാനാകും. സിഎംആർഎസിന്റെ ബംഗളൂരു കേന്ദ്രത്തിന്റെ തലവനായ കെ.എ. മനോഹരന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. സിഎംആർഎസിന്റെ അന്തിമ പരിശോധനയ്ക്കു മുന്നോടിയായി ലഭിക്കേണ്ട മറ്റു അനുമതികളും ലഭിച്ചുവരികയാണ്. സിഎംആർഎസ് അന്തിമ പരിശോധനയ്ക്കായി എത്തുന്നതിനു മുൻപുതന്നെ ഇവയെല്ലാം പൂർത്തിയാകും. കൊച്ചി മെട്രോയുടെ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്ട്രോൾ സിസ്റ്റം (സിബിടിസി) അടക്കമുള്ള സംവിധാനങ്ങൾക്കും സ്വതന്ത്ര വിലയിരുത്തൽ ഏജൻസിയായ…
Read Moreവിധവയായ വീട്ടമ്മയ്ക്കും പെണ്മക്കൾക്കും വീടൊരുക്കി എന്റെ നാട് കൂട്ടായ്മ; നിരാലംബരായ സ്ത്രീകൾ മാത്രമുള്ള കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്
കോതമംഗലം: വിധവയായ വീട്ടമ്മയ്ക്കും രണ്ടു പെണ്മക്കൾക്കും കെട്ടുറപ്പുള്ള വീടൊരുക്കി എന്റെ നാട് ജനകീയ കൂട്ടായ്മ സാമൂഹ്യ പ്രവർത്തന രംഗത്ത് മാതൃകയാകുന്നു. കോതമംഗലം വെണ്ടുവഴി ഇലഞ്ഞിക്കൽ വാഴയിൽ ഉഷയ്ക്കും മക്കൾക്കുമാണ് എന്റെ നാട് വീട് നിർമിച്ചു നൽകുന്നത്. വീടിന്റെ താക്കോൽദാനം 23 ന് രാവിലെ 11ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കും. രണ്ടു വർഷം മുന്‍പാണ് രോഗിയായ ഉഷയുടെ ഭർത്താവ് മരണപ്പെട്ടത്. ഇതോടെ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടുകയായിരുന്നു. ഉഷയുടെ തുച്ഛമായ വരുമാനം കുടുംബത്തിന്റെ നിത്യവൃത്തിക്ക് പോലും പര്യാപ്തമല്ലായിരുന്നു. കെട്ടുറപ്പുള്ള വീട് കുടുംബത്തിന്റെ സ്വപ്നം മാത്രമായിരുന്ന സാഹചര്യത്തിലാണ് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഇവർക്കു തുണയാകുന്നത്. എന്റെ നാട് കൂട്ടായ്മ കോതമംഗലം മേഖലയിൽ നിരാലംബരായ സ്ത്രീകൾ മാത്രമുള്ള കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഈ വർഷം തന്നെ പത്ത് വീടുകൾ നിർമിച്ച് നൽകുമെന്ന് ചെയർമാൻ…
Read Moreകെണി പണിയായി..! എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയിൽ കുടുക്കിയെന്ന കേസിലെ പ്രതികളായ ചാനൽ സിഇഒ ജാമ്യത്തിനായി വീണ്ടും കോടതിയിൽ
കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയിൽ കുടുക്കിയെന്ന കേസിലെ പ്രതികളായ ചാനൽ സിഇഒ ആർ. അജിത് കുമാർ, ചാനൽ ഇൻവെസ്റ്റിഗേഷൻ ടീം ലീഡർ കെ. ജയചന്ദ്രൻ എന്നിവർ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. ഇരുവരും നേരത്തെ നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് നൽകാൻ ഇവർക്കു കഴിഞ്ഞില്ലെന്നും പ്രധാന തെളിവായ ടേപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്കു ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയാണു ജാമ്യാപേക്ഷകൾ തള്ളിയത്. എന്നാൽ കേസിലെ മറ്റുപ്രതികൾക്കു ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.
Read Moreതൊട്ടപ്പോൾ പൊള്ളി..! പുത്തൻകാല അഴിമതികൾ വലിയ ചരടിന്റെ ഭാഗമാണെന്നും അത്തരക്കാരെ തൊട്ടപ്പോൾ തനിക്ക് പൊള്ളിയെന്ന് ജേക്കബ് തോമസ്
കൊച്ചി: പുത്തൻകാല അഴിമതികൾ വലിയ ചരടിന്റെ ഭാഗമാണെന്നും അതിൽപ്പെട്ടവരെ തൊട്ടാൽ പൊള്ളുമെന്നും അവധിയിലായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അത്തരക്കാരെ തൊട്ടപ്പോൾ തനിക്കു പൊള്ളിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യസംഘടനകളും അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളും സംയുക്തമായി, അഴിമതിരഹിത കേരളം ജനകീയ പങ്കാളിത്തത്തോടെ എന്ന പേരിൽ എറണാകുളം ടിഡിഎം ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജേക്കബ് തോമസ്. അഴിമതിക്കു പുതിയ രൂപങ്ങൾ കണ്ടെത്തുന്ന കാലമാണിത്. സ്വജനപക്ഷപാതവും ബന്ധുനിയമനവുമെല്ലാം അഴിമതിയുടെ വിവിധ രൂപങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയരീതിയിലുള്ള അഴിമതികൾ സംബന്ധിച്ച് അക്കാദമിക് തല ഗവേഷണങ്ങളും പുതുക്കിയ നിയമസംവിധാനങ്ങളും വേണം. 2003ൽ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയതു മൂന്നുതരം അഴിമതികളുണ്ടെന്നാണ്. അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ അഴിമതി, സ്വാധീനം ചെലുത്തൽ, നിയമങ്ങളും ഉത്തരവുകളും വരെ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അനുകൂലമാക്കൽ എന്നിവയാണവ. എന്നാൽ 2011ൽ നടന്ന മറ്റൊരു ഗവേഷണത്തിൽ ലീഗൽ അഴിമതി എന്നൊരു വകഭേദം…
Read More