തെറ്റുപറ്റിപ്പോയി, ഇനിചെയ്യില്ല..! സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ ഇനി അഭിനയിക്കില്ല; അഭിനയത്തിലേക്ക് തിരിച്ചുവരുന്ന നടിയെ അഭിനന്ദിച്ച് പൃഥ്വിരാജ്

കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ നടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. അസാധാരണമായ ധൈര്യമാണ് നടിയിൽ കാണുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഇനി സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ അഭിനയിക്കില്ല. അത്തരം ചിത്രങ്ങളിൽ അഭിനയിച്ചതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത്. ഇന്നു പൃഥ്വിരാജിനൊപ്പം നടി മാധ്യമങ്ങളെ കാണുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പോലീസ് നിർദേശത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടക്കാനിരിക്കെയാണ് മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിർദേശം. പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

പിന്നെങ്ങനെ പറ‍യാതിരിക്കും..! കേരള പോലീസ് വെറും കടലാസു പുലികൾ; സർക്കാർ ഗുണ്ടാലിസ്റ്റിൽ ചേർക്കേണ്ടത് പി. ജയരാജനേയും സക്കീർ ഹുസൈനേയും

കൊച്ചി:  സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഐജി ഓഫീസ് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ്ബാബു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.  കേരളാ പോലീസിന്‍റെ കഴിവിൽ സംശയമില്ല. എന്നാൽ അവർ കടലാസ് പുലികളായി പ്രവർത്തിക്കരുത്. സർക്കാരിന്‍റെ ഗുണ്ടാലിസ്റ്റിൽ പി. ജയരാജനേയും സക്കീർ ഹുസൈനേയുമാണ് ആദ്യം ചേർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേനക ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഐജി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി  കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്‍റ് സി.ജി.രാജഗോപാൽ, യുവമോർച്ച ജില്ലാ പ്രസിഡന്‍റ് ദിനിൽ ദിനേശ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Read More

ശിവരാത്രിയാഘോഷവും പൾസർ സുനിയും ..! പ്രതികൾ മണപ്പുറം പോലീസ് ക്ലബിൽ ഉണ്ടെന്നറിഞ്ഞ് മാധ്യമങ്ങളും കാഴ്ചക്കാ രായി നാട്ടുകാരും; ഉറക്കമില്ലാതെ പോലീസും

ആലുവ: ചരിത്ര പ്രസിദ്ധമായ ശിവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി തന്നെ ആലുവ നഗരം ഇന്ന് ജനസാഗരങ്ങളാൽ നിറയും. അതിനിടയിലാണ് കേരളത്തെ ഇളക്കിമറിച്ച യുവ നടിക്ക് നേരെയുണ്ടായ ആക്രമണ കേസിലെ പ്രധാന പ്രതികളെ പിടികൂടി ആലുവയിൽ എത്തിച്ചത്. ശിവരാത്രി മണപ്പുറത്തേക്കുള്ള പ്രധാനവഴിയായ തോട്ടയ്ക്കാട്ടുകര – മണപ്പുറം റോഡിലുള്ള പോലീസ് ക്ലബിലാണ് കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജീഷിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. സിനിമരംഗവുമായി ബന്ധപ്പെട്ട കേസായതിനാൽ പ്രതികൾ ഇവിടെയുണ്ടെന്നറിഞ്ഞ് മാധ്യമസംഘങ്ങളും കാഴ്ചക്കാരായി നാട്ടുകാരും പോലീസ് ക്ലബിന് സമീപം തന്പടിച്ചിരിക്കുന്നത് ഈ വഴിയിലൂടെയുള്ള ഗതാഗതത്തിന് ഇന്നലെ മുതൽ തടസം നേരിട്ടിരുന്നു. ബലിദർപ്പണത്തിനും മറ്റു ആവശ്യങ്ങൾക്കുമായും മണപ്പുറത്ത് വാഹനങ്ങളിൽ എത്തുന്നതിനുള്ള പ്രധാന റോഡിലാണ് ഈ തിരക്ക് ദേശീയപാത വരെ വ്യാപിക്കുന്നതിനാൽ ശിവരാത്രി ദിവസമായ ഇന്ന് ആലുവ വൻ ഗതാഗത കുരുക്കിന് ഇടയാകും. പോലീസ് ക്ലബിന്‍റെ വശങ്ങളിലായി വിഷ്വൽ മീഡിയകളുടെ ഒബി വാഹനുകളും…

Read More

ഞാനും അങ്ങനെ വിശ്വസിക്കുന്നു..! നടിയെ ആക്രമിച്ച സംഭവം ആസുത്രിതമെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍; മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച സംഭവം ആസുത്രിതമാണെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍ വീണ്ടും രംഗത്ത്.  മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താന്‍ പറയും മുന്‍പേ മാധ്യമങ്ങ ളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞതാണ്. എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും പ്രതി പിടിയിലായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.

Read More

ഇവിടെയും വില്ലൻ മദ്യംതന്നെ…! ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; പ്രതികൾ പോലീസ് കസ്റ്റഡിയിൽ

പെരുമ്പാവൂർ: കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. നാട്ടുകാരായ നാല് യുവാക്കൾക്കെതിരേ കുറുപ്പംപടിപോലീസ് കേസ് എടുത്തിരുന്നു. വേങ്ങൂർ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി കുറുമ്പൻ മകൻ സുനിൽ (40) ആണ് ചൊവ്വാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.തലയിൽ നെറ്റിയിലും കാലിലും മുറിവേറ്റിരുന്നു.എന്നാൽ ശരീരത്തിലെ ആന്തരീകാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സുനിൽ ഒറ്റക്കായിരുന്നു താമസം. വീടിന് സമീപമുളള പാറയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തത് അടിപിടിയിൽ കലാശിച്ചു. ഇതിനിടെയാണ് മർദ്ദനം ഏറ്റത്. പരിക്കേറ്റ സുനിൽ വീട്ടിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും മരണം സംഭവിച്ചു. അതു വഴി വന്ന നാട്ടുകാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.കുറുപ്പംപടി പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മ്യതദേഹം പോലീസ് സർജ്ജ്ൻ പോസ്റ്റ്മോർട്ടം ചെയ്തു.സംസ്കാരം നടത്തി. 2012 ൽ…

Read More

അഴി’മതി’..! റേഷൻ വിതരണം സുഗമമാക്കാനുള്ള സാങ്കേതിക വിദ്യയുമായി പേഴയ്ക്കാപ്പിള്ളി ഇസാറ്റ് എൻജിനിയറിംഗ് വിദ്യാർഥികൾ

മൂവാറ്റുപുഴ: റേഷൻ വിതരണത്തിലെ പോരായ്മ പരിഹരിക്കാനും ക്രമക്കേട് തടയാനും പേഴയ്ക്കാപ്പിള്ളി ഇസാറ്റ് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ ആധുനിക സംവിധാനം വികസിപ്പിച്ചെടുത്തു.റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റേഷൻ വിതരണ സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റോക്ക് കൃത്യമായി കടയിൽ എത്തിക്കഴിഞ്ഞാൽ എല്ലാ ഉപഭോക്താക്കളുടെയും ഫോണിൽ അപ്പോൾ തന്നെ ഈ മെഷീൻ സന്ദേശം അയയ്ക്കും. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിനു റേഷൻ വാങ്ങാനാകും. തൂക്കത്തിലും പിഴവുണ്ടാകുകയില്ല.സെൻസർ ഉപയോഗിച്ചാണ് ഇതു രേഖപ്പെടുത്തുന്നത്. ഓരോ ഉപഭോക്താവും എന്തൊക്കെ വാങ്ങി എന്നതിന്‍റെ കണക്ക് മൈക്രോ കണ്‍ട്രോളിൽ സൂക്ഷിച്ചു വയ്ക്കാം. ഈ വിവരങ്ങൾ അപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥനു ലഭിക്കുന്നു. ഈ സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കഴിഞ്ഞാൽ പണം അടയ്ക്കുന്ന കാര്യവും എളുപ്പമായി. ഒരു എടിഎം പ്രവർത്തിക്കുന്നതു പോലെയാണ് ഇതിന്‍റെ പ്രവർത്തനവും. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികളായ വി.ആർ. റുക്സാന, യമുന സുകുമാരൻ,…

Read More

ജോലിക്കുപോയി തിരികെ വീട്ടിൽ വന്നപ്പോൾ വീടിനു മുകളിലൂടെ വൈദ്യുതി ലൈൻ; പോസ്റ്റുമാറ്റാനായി നാലുവർഷമാ യുള്ള വീട്ടമ്മയുടെ പോരാട്ടം തുടരുന്നു

കളമശേരി: സ്വന്തം വീടിനു മുകളിലൂടെ ഉദ്യോഗസ്ഥ ലോബി അനധികൃത വൈദ്യുതി ലൈൻ വലിച്ചത്  ഒഴിപ്പിക്കാനുള്ള വീട്ടമ്മയുടെ പോരാട്ടം നാലു വർഷമായി തുടരുന്നു. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിലെ 107 ാം നമ്പർ വീട്ടിൽ ഷീല ആന്‍റണിയാണ് അയൽവാസികൾ പിൻമാറിയിട്ടും നീതിക്കായി പൊരുതുന്നത്. 2013ൽ ജോലിക്കു പോയി തിരിച്ചു വന്നപ്പോഴാണ് വീടിന് മുകളിലായി  വൈദ്യുതി ലൈൻ ഷീല കാണുന്നത്. പരാതിപ്പെട്ടപ്പോൾ  36ലെ ഡിവിഷൻ കൗൺസിലറും കെഎസ്ഇബി ഉദ്യോഗസ്ഥരും താത്കാലിക സംവിധാനമാണെന്ന് അറിയിച്ചു. പിന്നീട് ഇരുവരും കൈയൊഴിഞ്ഞുവെന്നു മാത്രമല്ല ഇവരുടെ സ്വരം ഭീഷണിയുടേതായി മാറി. എന്നാൽ ഷീല ഭീഷണിക്കു മുന്നിൽ വഴങ്ങാൻ തയാറായില്ല. കൂനംതൈ റെയിൽവേ ലൈനിനോട് ചേർന്ന വീടുകളുടെ ഇടയിലായിട്ടാണ് ഏഴ് പോസ്റ്റുകൾ ഇട്ടത്. ഈ പോസ്റ്റിൽ നിന്ന് വീടുകളിലേക്ക് വൈദ്യുതി ലൈൻ എടുത്തിട്ടുമില്ല. പിന്നെ എന്തിനാണ്  ഇതിലൂടെ വൈദ്യുതി ലൈൻ എന്ന ചോദ്യത്തിന് കെഎസ്ഇബിക്കും ഉത്തരമില്ല.…

Read More

ഇങ്ങനെയൊന്നു നിങ്ങളുടെ നാട്ടിലുണ്ടോ..! പതിനൊന്നു വർഷത്തെ ചരിത്രവുമായി ഒരു സായാഹ്ന കൂട്ടായ്മ; അംഗങ്ങളായി 50ന് മുകളിൽ പ്രായമുള്ളവർ

ചെറായി: ഒരു വ്യാഴവട്ടത്തിനോടടുത്ത ചരിത്രവുമായി പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിലെ സായാഹ്ന കൂട്ടായ്മയായ വെളിവളയം ശ്രദ്ധേയമാകുകയാണ്.  സായന്തനങ്ങളിൽ പ്രായമായവർ ഒത്തുകൂടി സൊറ പറയുന്ന സംഘമെന്ന വിലാസമല്ല വെളിവളയത്തിനുള്ളത് അതിനും അപ്പുറത്താണ് ഇതിന്‍റെ പ്രവർത്തനം. സാധാരണ കൂലിവേലക്കാരും റിട്ടയർ ചെയ്തതും അല്ലാത്തവരുമായ ഉദ്യോഗസ്ഥൻമാരുമുൾപ്പെടെ  25 അംഗങ്ങളുള്ള കൂട്ടായ്മക്കാർ ദിവസവും അഞ്ചരമണിയോടെ ക്ഷേത്രമൈതാനിയിൽ തന്പടിക്കും. തുടർന്ന് സജീവമായ ചർച്ചകളുടെ കെട്ടുകൾ അഴിഞ്ഞുവീഴും.  രാത്രി ഏഴരവരെ നാട്ടിലെ സാമൂഹ്യ സാംസ്കാരിക സംബന്ധിയായതും ആനുകാലികവും അല്ലാത്തതുമായ  വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഇതിനിടയിൽ  കുടുംബസൗഹൃദങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും കൂടി വിഷയമാകാറുണ്ട്. ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല 11 വർഷങ്ങൾ പിന്നിട്ട് ഒരു വ്യാഴവട്ടത്തിലേക്ക് അടുക്കുകയാണ് ഈ ഒത്തുചേരൽ.    വെറുതെ സൊറ പറഞ്ഞിരിക്കുന്ന സംഘമാണെന്ന് പുറമെ തോന്നുമെങ്കിലും ഈ കൂട്ടായ്മയെക്കുറിച്ച് അടുത്തറിയുന്പോൾ ഈ മനോഭാവം മാറും. തികഞ്ഞ ചട്ടവട്ടക്കൂടാണ് വെളിവളയത്തിനുള്ളത്.   50 വയസുകഴിഞ്ഞവർക്കു മാത്രമേ  അംഗത്വം ലഭിക്കു.…

Read More

എല്ലാം ശരിയായില്ല..! മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: മുൻകൂർ ജാമ്യാപേക്ഷ തള്ളി; സിപിഎം പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങി

കൊച്ചി: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ സിപിഎം മുൻബ്രാഞ്ച് സെക്രട്ടറി കീഴടങ്ങി. വല്ലാർപാടം പനമ്പുകാട് പുന്നക്കാട്ടിൽ ഷഗി (43)യാണ് തിങ്കളാഴ്ച രാത്രി 11 ഓടെ സെൻട്രൽ സിഐ അനന്തലാലിനു മുന്പിൽ കീഴടങ്ങിയത്. ഇയാളെ രാത്രി തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കുമെന്നും സെൻട്രൽ സിഐ അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാൻ ഷഗി നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലൊയണ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടാം തീയതിയാണ് മൂന്നാം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായത്. സ്കൂളിലെത്തിയ ഇയാൾ മറ്റ് കുട്ടികൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്. ഒളിവിലായിരുന്ന പ്രതിയുടെ സ്കൂട്ടർ സൗത്ത് റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിൽ പ്രതിയുടെ ബന്ധു താമസിച്ചുവരുന്ന ക്വാർട്ടേഴ്സിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതി മൂന്നാർ, പീച്ചി…

Read More

ഇനി പേടിയില്ലാതെ കിടന്നുറങ്ങാം..! തീപിടിത്തത്തെയും കള്ളൻമാരെയും പേടിക്കേണ്ട; പരിഹാരവുമായി പൊന്നാനി ക്കാരൻ രോഹിത്

കാലടി: സുരക്ഷിതമായ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനു സഹായിക്കുന്ന ഡ്യുവൽ അലെർട്ട് കോളർ എന്ന ഉപകരണവുമായി എടപ്പാൾ സ്വദേശിയായ കെ.രോഹിത്. കാലടി ആദി ശങ്കര  എൻജിനീയറിംഗ് കോളജും  ശ്രീ ശാരദാ വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ആദി ശങ്കര യംഗ് സയിന്‍റിസ്റ്റ് മത്സരത്തിൽ പങ്കെടുത്ത പൊന്നാനി എവിഎച്ച്എസ്എസിലെ രോഹിത് അവതരിപ്പിച്ച വ്യത്യസ്തമായ ഉപകരണം. രണ്ടായിരം രൂപ മാത്രം ചിലവ് വരുന്ന അലെർട്ട് കോളർ വീടിൽ ആളില്ലാത്ത സമയത്ത് തീപിടുത്തമുണ്ടായാൽ കൃത്യമായ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം തീയണക്കാനും സാധിക്കും. ഗ്യാസ് ലീക്കിംഗ് മൂലമോ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റു മാർഗങ്ങളിലോ തീപിടുത്തമുണ്ടായാൽ ഉപകരണത്തിലെ സെൻസർ പ്രവർത്തിക്കും. അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ച് നിശ്ചിത പരിധിയിൽ ചൂട് കൂടിയാൽ മുറികളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസർ ചൂടാകുന്നു. തുടർന്ന് സെൻസറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണ്‍ വഴി സെറ്റ് ചെയ്ത നന്പറിലുള്ള ഫോണിലേക്കു…

Read More