കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി ആദ്യദിവസങ്ങളിൽ നൽകിയ മൊഴികളിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഈ മൊഴികളിൽ വിശ്വാസമർപ്പിച്ചു ഗൂഡാലോചനയുടെ സാധ്യതകൾ തള്ളിക്കളഞ്ഞ് ഇപ്പോൾ അറസ്റ്റിലായവരെ മാത്രം ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസെന്നു സൂചന. ആദ്യദിവസങ്ങളിൽ സുനി പറഞ്ഞ മൊഴികളിൽ നിന്നു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. കേസിലെ നിർണായക തെളിവായാ മൊബൈൽ ഫോണിന്റെ കാര്യത്തിലാണ് ഏക മൊഴിമാറ്റം. ആദ്യം ഫോണ് പൊന്നുരുന്നിയിലെ ഓടയിൽ ഉപേക്ഷിച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അതു കൊച്ചി കായലിൽ എറഞ്ഞതായി മൊഴി മാറ്റുകയായിരുന്നു. സുനിയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ് കൊച്ചി കായലിൽ തെരച്ചിലും നടത്തിയിരുന്നു. കേസിൽ സുനിയുടെ മൊഴി വിശ്വസിച്ചു അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസും തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൂഡാലോചന ഇല്ലെന്നും പണത്തിനായാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നുമുള്ള സുനിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടുണ്ട്. ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ പറ്റിയ തെളിവൊന്നും പ്രതികളെ…
Read MoreCategory: Kochi
കൊച്ചിയിലെ പോലീസെന്താ ഇങ്ങനെ..! കൊല ക്കേസിൽ വെറുതേവിട്ട പ്രതി വീടിന് സമീപം മർദനമേറ്റ് മരിച്ച സംഭവം; പ്രതികളെ രക്ഷിക്കാൻ പോലീസ് നീക്കമെന്ന് ആരോപണം
പെരുമ്പാവൂർ: കൊലക്കേസിൽ വെറുതെവിട്ട യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ പോലീസ് രക്ഷിക്കാൻ നീക്കമെന്ന് ആരോപണം. സംഭവം നടന്ന് പിറ്റേന്ന് തന്നെ പ്രതികൾ വലയിലുണ്ടെന്ന് പറഞ്ഞപോലീസ് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വേങ്ങൂർ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി കുറുമ്പൻ മകൻ സുനിൽ (40) നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തലയിൽ നെറ്റിയിലും കാലിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തിലെ ആന്തരീകാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സുനിൽ ഒറ്റക്കായിരുന്നു താമസം. വീടിന് സമീപമുളള പാറയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തത് അടിപിടിയിൽ കലാശിച്ചു. ഇതിനിടെയാണ് സുനിലിന് മർദ്ദനം ഏറ്റത്. നാട്ടുകാരായ നാല് പേർക്ക് എതിരേ കുറുപ്പംപടി പോലീസ് കേസ് എടുത്തിരുന്നു. ഇവരുടെ പേരുകൾ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ കേസിൽ നിന്നുംരക്ഷിക്കാൻ വേണ്ടി പോലീസ് നാടകം കളിക്കുകയാണെന്നാണ് ആരോപണം. കേസിന്റെ…
Read Moreഞങ്ങളാണോ ഇപ്പോ കുറ്റക്കാർ..! എക്സൈ സ് സംഘം അറസ്റ്റു ചെയ്ത് വിട്ടയച്ചാൾ തളർന്ന് വീണ സംഭവം; നാല് ഉദ്യോഗസ്ഥർ ക്കെതിരേ പോലീസ് കേസെടുത്തു
വൈപ്പിൻ: മുൻ ചെത്തു തൊഴിലാളിയായ മാലിപ്പുറം കർത്തേടത്ത് പരുത്തിയേഴത്ത് ബാബു(57) നെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന ആരോപണത്തിൽ ഞാറക്കൽ എക്സൈസ് റേഞ്ച് ഓഫീസിലെ നാല് എക്സൈസ് ഉദ്യോഗസ്ഥൻമാർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളതെന്ന് ഞാറക്കൽ എസ്ഐ ആർ. രഗീഷ് കുമാർ അറിയിച്ചു. നാലു പേർ ചേർന്നു തന്നെ ബലം പ്രയോഗിച്ച് വിലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ഇതിൽ ഒരാൾ എന്നെ ചവിട്ടുകയും ചെയ്തെന്നാണ് മൊഴി. ഇതു പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേ സമയം പരാതിക്കാരൻ ഐസിയുവിൽ അല്ലെന്നും ഇദ്ദേഹത്തെ ചികിത്സിച്ച മൂന്ന് ആശുപത്രികളിലും എക്സൈസിന്റെ മർദ്ദനത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇടതു കൈയ്യും കാലും തളർന്ന അവസ്ഥയിലാണ് ഇയാൾ. ഇതിനു മുന്പ് രണ്ട് തവണ സ്ട്രോക്ക് വന്നിട്ടുണ്ടത്രേ. അനധികൃതമായി തെങ്ങിൻ കള്ള് വില്പന നടത്തിയതിനു ഞാറക്കൽ…
Read Moreകാർട്ടൂണ് പ്രണാം..! രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വ്യത്യസ്ത ഭാവങ്ങളും ജീവിതവും കാൻവാസിൽ കോറി 111 കലാകാരന്മാരുടെ 111 ചിത്രങ്ങൾ
കൊച്ചി: വരകളിലും വർണങ്ങളിലും തെളിയുന്നതു പുഞ്ചിരി തൂകുന്ന ഇന്ത്യയുടെ പ്രഥമ പൗരന്റെ മുഖം. എറണാകുളം നാണപ്പ ആർട്ട് ഗാലറിയിൽ കാർട്ടൂണ് പ്രണാം എന്ന പേരിൽ ഇന്നലെ ആരംഭിച്ച കാരിക്കേച്ചറുകളുടെയും കാർട്ടൂണുകളുടെയും പ്രദർശനത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വ്യത്യസ്ത ഭാവങ്ങളും ജീവിതവും കാൻവാസിൽ കോറിയിട്ട വരയുടെ ലോകം പ്രദർശിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമൊരുക്കുന്ന പ്രദർശനത്തിൽ 111 കലാകാരന്മാരുടെ 111 ചിത്രങ്ങളാണുള്ളത്. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ആർ.കെ. ലക്ഷ്മൺ, അജിത് മേനോൻ, പി.വി. കൃഷ്ണൻ, പ്രകാശ് ഷെട്ടി തുടങ്ങിയവർക്കൊപ്പം എംഎൽഎമാരായ വി.ടി. ബൽറാം, എം.കെ. മുനീർ, മുൻ എംഎൽഎ എം.എം. മോനായി എന്നിവരുടെയും ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ധനമന്ത്രിയായിരുന്ന മുഖർജി ഇന്ത്യൻ സന്പദ്വ്യവസ്ഥയെ താങ്ങി നിർത്തുന്നത്, ധനക്കമ്മി ആനയുടെ രൂപത്തിൽ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുന്നത് എന്നിവയെല്ലാം വരകളിൽ വിഷയമായി. 2012-ൽ രാഷ്ട്രപതിഭവനിലാണ് ഈ കാർട്ടൂണുകൾ ആദ്യമായി പ്രദർശിപ്പിച്ചത്. അന്നു രാഷ്ട്രപതി…
Read Moreഅപകടം നിങ്ങളുടെ കൈയിൽതന്നെ..! മൊ ബൈൽ ടവറിൽ നിന്നും റേഡിയേഷൻ സൃഷ്ടിക്കുന്നുവെന്നതിന് തെളിവില്ല; പക്ഷേ മൊബൈലിൽ നിന്നുണ്ടെന്ന് വിദഗ്ധരും
കൊച്ചി: മൊബൈൽ ടവറുകൾ ദോഷകരമായരീതിയിൽ റേഡിയേഷൻ സൃഷ്ടിക്കുന്നുവെന്നതിനു ശാസ്ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ടവറിൽനിന്നുള്ളതിനേക്കാൾ റേഡിയേഷൻ നാം ഉപയോഗിക്കുന്ന മൊബൈൽ ഫോണിനുണ്ടെന്നും വിദഗ്ധർ. മൊബൈൽ ടവറുകൾ സംബന്ധിച്ചു ജനങ്ങൾക്കുള്ള ഭീതിയും അജ്ഞതയും മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഈ അഭിപ്രായമുയർന്നത്. കേരളത്തിൽ സമീപകാലത്തായി ബാധിച്ചിരിക്കുന്ന കാൻസറോഫോബിയ ആണ് മൊബൈൽ ടവറുകൾക്കു പിന്നിലെ വിവാദങ്ങൾക്കു കാരണമെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ അഡീഷണൽ പ്രഫസർ ഡോ. കെ. ചന്ദ്രമോഹൻ പറഞ്ഞു. ജീനുകൾക്കുണ്ടാകുന്ന വ്യതിയാനമാണു കാൻസറിനു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന് റേഡിയേഷൻ ഒരു കാരണമാണ്. എന്നാൽ മൊബൈൽടവറുകളിൽനിന്നുള്ള ചൂടോ റേഡിയേഷനോ ഇതിനു കാരണമല്ല. ടവറിനേക്കാൾ വില്ലൻ പോക്കറ്റിലും കൈയിലും വയ്ക്കുന്ന ഫോണ് ആണ്. നമ്മുടെ ചുറ്റിലുമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നെല്ലാം കൂടിയ അളവിൽ റേഡിയേഷൻ ഉണ്ട്.…
Read Moreനടിയുടെ ദൃശ്യം തേടി മുങ്ങൾവിദഗ്ധരും..! തട്ടിക്കൊണ്ടുപോയ നടിയുടെ ചിത്രം പിടിച്ച മൊബൈയിൽ കായലിലെറി ഞ്ഞത് കണ്ടെത്താൻ നാവികസേനയും
കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ സാംസങ് മൊബൈൽ ഫോണ് കണ്ടെത്തുന്നതിനായി കായലിൽ പോലീസ് പരിശോധന നടത്തി. ഗോശ്രീ പാലത്തിൽനിന്നു ഫോണ് കൊച്ചി കായലിലേക്ക് എറിഞ്ഞുവെന്ന മുഖ്യപ്രതി പൾസർസുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേവിയുടെ അഞ്ച് മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ഏറെനേരം കായലിൽ പരിശോധന നടത്തിയെങ്കിലും ഫോണ് കണ്ടെത്താനായില്ല. ആഴവും ഒഴുക്കും കൂടുതലുള്ള ഭാഗത്താണ് ഫോണ് കളഞ്ഞതെന്നാണ് സുനി പറയുന്നത്. സുനിക്കു പുറമേ മറ്റൊരു പ്രതി വിജീഷിനെയും പരിശോധനാവേളയിൽ സ്ഥലത്ത് എത്തിച്ചിരുന്നു. സുനി മൊബൈൽ ഫോണ് കൈമാറിയതുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അമ്പലപ്പുഴ സ്വദേശിയായ മനുവിന്റെ വീട്ടിലെത്തി പോലീസ് തെളിവെടുത്തു. ഇവിടെനിന്നു മൊബൈൽ ഫോണിന്റെ മെമ്മറി കാർഡും സിം കാർഡും കണ്ടെടുത്തു. ഇത് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിനുശേഷം സുനി മനുവിന്റെ വീട്ടിൽ വന്നിരുന്നു. മനുവിന്റെ കുടുംബാംഗങ്ങൾ സുനിയെ തിരിച്ചറിഞ്ഞു. നടി…
Read Moreരാഷ്ട്രദീപിക വാർത്ത തുണയായി: വീടിനു മുകളിലൂടെ അനധികൃതമായി ലൈൻവലിച്ച സംഭവം; വൈദ്യുതി മന്ത്രി ഇടപെട്ടു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്
കളമശേരി: വീടിനു മുകളിലൂടെ ഉദ്യോഗസ്ഥ ലോബി അനധികൃത വൈദ്യുതി ലൈൻ സ്ഥാപിച്ചത് മാറ്റിയെടുക്കാനായുള്ള വീട്ടമ്മയുടെ പോരാട്ടം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു വൈദ്യുതി മന്ത്രി എം.എം. മണി ഇടപെട്ടു. ഒരാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ വകുപ്പു സെക്രട്ടറിയോട് വൈദ്യുതി മന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ മന്ത്രി ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരത്ത് എത്തിയാണ് മണിയാശാൻ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന വൈദ്യുതി വകുപ്പു മന്ത്രിയെ മകനോടൊപ്പം കണ്ടത്. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിലെ 107 ാം നമ്പർ വീട്ടിലെ ഷീല ആന്റണിക്കിത് അപ്രതീക്ഷ അനുഭവമായി മാറി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന വൈദ്യുതി മന്ത്രിയെ വിശദ വിവരങ്ങൾ നേരിൽ ധരിപ്പിച്ചു. ഇത്രയും നാൾ വൈകിക്കേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞതായി ഷീല അറിയിച്ചു. രാഷ്ട്രദീപികയാണ് വിവരം റിപ്പോർട്ട് ചെയ്ത് തന്നെസഹായിച്ചെന്നും നാലു വർഷക്കാലമായി പരിഹരിക്കാതെ കിടന്ന പ്രശ്നം നാലു ദിവസത്തിനുള്ളിൽ മന്ത്രിയുടെ ഇടപെടൽ …
Read Moreഎല്ലാത്തിനും കാരണക്കാർ ട്വന്റി ട്വന്റി..! വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനങ്ങൾ കിഴക്കമ്പലത്തെത്തിയാൽ ഞെട്ടും; പത്തു രൂപയ്ക്ക് അരി, മൂന്നു രൂപയ്ക്കു മുട്ട…
കിഴക്കമ്പലം: ഒരു കിലോ അരിക്ക് പത്തു രൂപ! ഒരു പായ്ക്കറ്റ് പാലിനും അതേവില. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന കേരളത്തിൽ ഇങ്ങനെയൊരു വിലവിവരം കേട്ടാൽ ആരും ആദ്യമൊന്ന് അമ്പരക്കും.എന്നാൽ എറണാകുളം ജില്ലയിലെ കിഴക്കന്പലം നിവാസികൾക്ക് ഇതിൽ പുതുമയില്ല. കാരണം കഴിഞ്ഞ മൂന്നു വർഷമായി ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അവർക്ക് നിസാര വിലയ്ക്കാണ് ലഭിക്കുന്നത്. അതിനാൽതന്നെ പട്ടിണിയും വറുതിയും ഇന്നാട്ടുകാർക്ക് അന്യമാണ്. എന്തിനും ഏതിനും ആശ്രയമായി പഞ്ചായത്തിലെ ജനകീയ കൂട്ടായ്മ ട്വന്റി ട്വന്റി വിളിപ്പുറത്തുണ്ട് എന്നതാണ് അവരുടെ ആശ്വാസം.മൂന്നു വർഷം മുമ്പ് ആരംഭിച്ച താമരച്ചാലിലെ ട്വന്റി ട്വന്റി സ്റ്റാളിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന നിത്യോപയാഗ സാധനങ്ങളുടെ വിലയിൽ ഇന്നും മാറ്റമില്ല. കാലമെത്ര കഴിഞ്ഞാലും ഈ വിലയില്നിന്ന് ഒരു രൂപ പോലും കൂട്ടില്ലെന്ന് ട്വന്റി ട്വന്റി ഭാരവാഹികള് പറയുന്നു.44, 50 എന്ന വില നിലവാരത്തിലേക്കു കുതിച്ചു കയറിയ വടി, മട്ട അരി…
Read Moreഇനി ഞങ്ങൾ ശരിയാക്കും..! നടിയെ ആക്ര മിച്ച കേസിൽ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യ ത്തിൽ ഉറച്ചുനിൽക്കുമെന്ന് കാനം രാജേന്ദ്രൻ
കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിലോയ്ക്ക് 25 രൂപ നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയർന്ന വില പിടിച്ചുനിർത്താനാവും. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Read Moreഅറുപത്തിയഞ്ചിൽ കാരുണ്യയുടെ കനിവ്..! ശനിയാഴ്ച നറുക്കെടുത്ത കാരുണ്യയുടെ ഒരു കോടിയാണ് സുരേന്ദ്രന് ലഭിച്ചത്; പതിവു തെ റ്റിക്കാതെ വീണ്ടും ലോട്ടറിയുമായി രംഗത്ത്
മരട്: ലോട്ടറി വില്പന ജീവിത വ്രതമാക്കിയ പനങ്ങാട് സ്വദേശിക്ക് ഒടുവിൽ അറുപത്തഞ്ചാം വയസിൽ കാരുണ്യയുടെ കനിവ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ശനിയാഴ്ച നറുക്കെടുത്ത “കാരുണ്യ’ യുടെ ഒന്നാം സമ്മാനമായ ഒരു കോടി ക്ക് അർഹനായത് എറണാകുളം പനങ്ങാട് ഉദയത്തും വാതിൽ തേവലക്കാട് വീട്ടിൽ സുരേന്ദ്രൻ നായരാണ്. കെകെ 159595 നമ്പരിലുള്ള ടിക്കറ്റിൽ കാരുണ്യയുടെ ഇരുന്നൂറ്റി എൺപത്തി രണ്ടാമത് നറുക്കെടുപ്പിലൂടെയാണ് നാട്ടുകാരുടെ സ്വന്തം “ലോട്ടറി ചേട്ടനെ ‘ ഭാഗ്യം കടാക്ഷിച്ചത്. ലോട്ടറി വില്പന നടത്തുന്ന സബ് – ഏജന്റ് കൂടിയായ സുരേന്ദ്രൻ നായർ വൈറ്റില ശ്രീലഷ്മി എജൻസീസിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വില്പനക്കു ശേഷം ബാക്കിവന്ന ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. സമ്മാനാർഹമായ ടിക്കറ്റിന് ഒരു കോടി രൂപ കൂടാതെ കൈയ്യിലുണ്ടായിരുന്ന മറ്റു സീരിയലുകളിലെ ഇതേ നമ്പരുള്ള നാല് ടിക്കറ്റിലൂടെ സമാശ്വാസ സമ്മാനമായ പതിനായിരം രൂപ വീതവും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വില്പന…
Read More