കൊച്ചി: നടിക്കു നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ സംവിധായകൻ മേജർ രവി ഉപയോഗിച്ച ഭാഷയ്ക്കെതിരേ മറ്റൊരു സംവിധായകൻ രംഗത്ത്. സഹപ്രവർത്തകനും സംവിധായകനുമായ സനൽകുമാർ ശശിധരനാണ് മേജർ രവിയുടെ ഭാഷാ പ്രയോഗങ്ങളെ രൂക്ഷമായി വിമർശിച്ചത്. യുവനടിക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും അക്രമികളെ വെല്ലുവിളിച്ചുമായിരുന്നു മേജർ രവിയുടെ പോസ്റ്റ്. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജർ രവി കുറിച്ചു. അക്രമികൾക്കു ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു മേജർ രവി. “നീയൊക്കെ ആൺപിള്ളേരോടു കളിക്കെടാ…പിടിയിലാകുന്നതിനു മുൻപ് ആണുങ്ങടെ കൈയിൽ പെടാതിരിക്കാൻ നോക്കിക്കോടാ” എന്നും ” ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാൻ പോലും ധൈര്യപ്പെടില്ല ”. “പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓർത്തോണം” എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ, “ആണത്തം” “തന്തയ്ക്കു പിറക്കൽ” “ആണുങ്ങളോടു കളിക്കെടാ” എന്നിങ്ങനെയുള്ള സ്ത്രീവിരുദ്ധ പുരുഷാധിപത്യ…
Read MoreCategory: Kochi
സിനിമാക്കാരുടെ തട്ടുകടയും തട്ടുകടക്കാരൻ രാധാകൃഷ്ണനും; തട്ടുകടയും കടക്കാരനും ഇതുവരെ 30 ചിത്രങ്ങളിൽ കഥാപാത്ര മായിട്ടുണ്ട്
കൊച്ചി: സിനിമാക്കാരുടെ ആസ്ഥാന തട്ടുകടക്കാരൻ, അതാണ് എറണാകുളം കലൂർ ജഡ്ജസ് അവന്യൂ അംബേദ്കർ റോഡിൽ താമസിക്കുന്ന പെരുന്നാട്ട് കെ.എൻ. രാധാകൃഷ്ണൻ. ഒന്നും രണ്ടുമല്ല മുപ്പതോളം സിനിമകളിലാണ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ തട്ടുകടയും കഥാപാത്രമായത്. ഇന്ന് സിനിമാക്കാർക്ക് തട്ടുകട സീൻ വന്നാൽ ഉടൻ മനസിലേക്ക് ഓടി വരുന്നത് രാധാകൃഷ്ണനും തട്ടുകടയുമാണ്. എന്നാൽ സിനിമയ്ക്കുവേണ്ടി മാത്രമല്ല രാധാകൃഷ്ണൻ തട്ടുകടക്കാരൻ ആകുന്നത്. യഥാർഥ ജീവിതത്തിലും രാധാകൃഷ്ണൻ തട്ടുകടക്കാരനാണ്. എറണാകുളം ലിസി ആശുപത്രിക്കു സമീപം 26 വർഷത്തോളമായി തട്ടുകട നടത്തിയാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്. തുറുപ്പുഗുലാൻ 2006 ലാണ് രാധാകൃഷ്ണൻ ആദ്യമായി സിനിമയിൽ തട്ടുകടക്കാരനാകുന്നത്. തട്ടുകടക്കാരുടെ കഥ പറഞ്ഞ തുറുപ്പുഗുലാൻ എന്ന സിനിമയിലാണ് ആദ്യമായി കാമറയ്ക്കുമുന്നിലും രാധാകൃഷ്ണൻ തട്ടുകടക്കാരനാകുന്നത്. സിനിമയിൽ തട്ടുകട റോൾ ചെയ്യാൻ ആളെ വേണമെന്ന അന്വേഷണം രാധാകൃഷ്ണനിലെത്തുകയായിരുന്നു. അസോസിയേറ്റ് ആർട്ട് ഡയറക്ടറായ ഷാജി നടുവിലാണ് ലിസി ആശുപത്രിക്ക് സമീപം തട്ടുകട നടത്തുന്ന രാധാകൃഷ്ണനെ…
Read Moreതെരുവിൽ നിന്നും വീട്ടിലേക്ക്..! പട്ടികളെ വളർത്താൻ ഇഷ്ടമാണോ എങ്കിൽ വരു കൊച്ചിയിലേക്ക്; നാടൻ നായ്ക്കളെ ദത്തുനൽകൽ കാന്പയിൻ 19ന്
കൊച്ചി: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനും നാടൻ നായ്ക്കളുടെ സംരക്ഷണത്തിനും ലക്ഷ്യമിട്ട് കൊച്ചിയിൽ ഈ മാസം 19ന് മൃഗാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാടൻ നായ്ക്കളെ ദത്തുനൽകൽ ക്യാന്പയിൻ നടക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് എഫ് എ, മൂവാറ്റുപുഴയിലെ ദയ എന്നീ സംഘടനകൾ സംയുക്തമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് “തെരുവിൽ നിന്നും വീട്ടിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന ദത്തുനൽകൽ ക്യാന്പയിൻ നടത്തുന്നത്. കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നിൽ രാവിലെ പത്തിനു ആരംഭിക്കുന്ന ദത്തുനൽകൽ യജ്ഞത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ 50 നാടൻ നായ്കുഞ്ഞുങ്ങളെയാണ് സൗജന്യമായി ദത്ത് നൽകുന്നത്. ഒപ്പം വീടുകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട പത്തോളം നായ്ക്കൾക്ക് പുതിയ ഉടമസ്ഥരേയും തേടുന്നുണ്ട്. വിവിധ മൃഗാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നാടൻ നായക്കളെ വളർത്തുവാൻ ഇഷ്ടപ്പെടുന്നവരെ കണ്ടെത്തി ഏൽപ്പിക്കുന്ന പ്രവർത്തനം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നുണ്ട്. ഇതിലൂടെ…
Read Moreമലയാളികൾ ഇത്രയ്ക്ക് മണ്ടൻമാരോ? നിക്ഷേപത്തുകയുടെ ഇരട്ടി വാഗ്ദാനം; ലക്ഷങ്ങൾ നിക്ഷേപിച്ച് വീട്ടമ്മമാർ; ഒടുവിൽ കോടിക ളുമായി ഫിനോമിനൽ കമ്പനി എംഡി മുങ്ങി
ചാലക്കുടി: നിക്ഷേപത്തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച ഫിനോമിനൽ ഹെൽത്ത് കെയർ കന്പനിയുടെ എംഡിയും ഡയറക്ടർമാരും മുങ്ങി. രണ്ടുദിവസമായി സൗത്ത് ജംഗ്ഷനിലുള്ള കന്പനിയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ മാസങ്ങളായി ഓഫീസ് കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന നിക്ഷേപകർ ഇന്നലെ അടഞ്ഞുകിടക്കുന്ന ഓഫീസിനു മുന്പിൽ തടിച്ചുകൂടിയിരുന്നു. ഭൂരിഭാഗം പേർക്കും നൽകിയിരിക്കുന്ന ചെക്കുകൾ പണമില്ലാതെ പലതവണ മുടങ്ങിയതാണ്. ഓഫീസിനു മുന്പിൽനിന്നു നിക്ഷേപകരെ പോലീസ് എത്തിയാണു പിരിച്ചുവിട്ടത്. ഇന്നലെ ഓഫീസിനു മുന്പിൽ ഉണ്ടായിരുന്നവരിൽനിന്നു പോലീസ് പരാതിയും എഴുതിവാങ്ങി. നിക്ഷേപിച്ച് എട്ടുവർഷം കഴിയുന്പോൾ ഇരട്ടി തുക വാഗ്ദാനം ചെയ്താണു നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. വീട്ടമ്മമാരായ സ്ത്രീകളെ ഏജന്റുമാരായി ഉപയോഗിച്ചാണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. വഞ്ചിതരായവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഫീസുകളും പ്രവർത്തിച്ചിരുന്നു. ഇവിടെയെല്ലാം ഓഫീസുകൾ അടച്ചതിനാൽ നിക്ഷേപകർ ചാലക്കുടി ഓഫീസിലേക്കാണ് എത്തിക്കൊണ്ടിരുന്നത്. പല അവധികൾ പറഞ്ഞിട്ടും പണം കൊടുക്കാതെ…
Read Moreപിന്നിൽ കളിക്കുന്നതാര് ? ജിഷ്ണുവിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ; പ്രതി യുടെ പേരിൽ 25ഓളം കേസ് ഉണ്ടെന്ന് പോലീസ്
തൃശൂർ:പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ജോസ് ഫെർണാണ്ടസാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന എഎസ്പി കിരണ് നാരായണനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. സമാന സ്വഭാവമുള്ള 25ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം പരാതികൾ നിലവിലുണ്ട്. തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിൽ മാത്രം 12 ഓളം കേസുകൾ ജോസിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. വാഹിദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreഇവനെയൊക്കെ..! ഐഎസ് ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റിൽ; കാഞ്ഞങ്ങാട് ലക്ഷ്മി നഗർ നിവാസിയായ മൊയിനുദ്ദീനാണ് അറസ്റ്റിലായത്
കൊച്ചി: ഐഎസ് ബന്ധമുള്ള മലയാളി യുവാവിനെ എൻഐഎ അറസ്റ്റു ചെയ്തു. കാസർഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മി നഗർ നിവാസിയായ പാറക്കടവത്ത് മൊയിനുദ്ദീൻ(25) യെ ആണ് ഇന്നലെ ഡെൽഹിയിലെ ഐജിഐ എയർപോർട്ടിൽ വച്ച് അറസ്റ്റു ചെയ്തത്. അബുദാബിയിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ഇയാൾ. ഇയാളെ എൻഐഎ ആസ്ഥാനത്തെത്തിച്ചു ചോദ്യം ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിലെ കനകമല കുന്നിൽ നിന്നു പിടികൂടിയ ഐഎസ് ബന്ധമുള്ള യുവാക്കളുടെ സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. സമൂഹമാധ്യമമായ ടെലഗ്രാമിലൂടെ ഇവരുമായി ഇയാൾ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അബു അൽ ഇന്തോനേസി, ഇബൻ അബ്ദുല്ല എന്നീ പേരുകളിലായിരുന്നു ഇയാൾ ടെലഗ്രാം ഗ്രൂപ്പിൽ അറിയപ്പെട്ടിരുന്നത്. ഇയാൾ അബുദാബിയിൽ നിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കു സാന്പത്തിക സഹായം നൽകി വന്നിരുന്നതായി മുന്പ് കേരളത്തിൽ വച്ച് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളതായും എൻഐഎ അധികൃതർ അറിയിച്ചു. എൻഐഎ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കിയശേഷം കേരളത്തിലെത്തിക്കും.
Read Moreഡേർട്ടി വിദ്യാ ..! ആമിയിൽ നിന്നുള്ള പിൻമാറ്റം: വിദ്യാബാലൻ കോടതി കയറേണ്ടി വരും; നിയമനടപടിക്കൊരുങ്ങി നിർമാതാവ്
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നു അവസാനനിമിഷം പിൻമാറിയ ബോളിവുഡ് താരം വിദ്യാബാലനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി നിർമാതാവ് റഫേൽ തോമസ്. ഇന്നലെ സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റാഫേൽ തോമസ് ഇക്കാര്യം അറിയിച്ചത്. വിദ്യാബാലന്റെ ചിത്രത്തിൽ നിന്നുള്ള പിൻമാറ്റത്തെത്തുടർന്നു തങ്ങൾക്ക് ധനനഷ്ടവും മാനസികവ്യഥയുമുണ്ടായെന്നും ഇതുകാണിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആമി എന്ന തന്റെ സിനിമയിൽ അഭിനയിക്കുന്നതിൽനിന്നു ബോ ളിവുഡ് നടി വിദ്യാബാലൻ പിൻമാറിയതു ബാഹ്യഇടപെടൽ കൊണ്ടാണോയെന്നു സംശയിക്കുന്നതായി സംവിധായകൻ കമൽ പറഞ്ഞു. കഥ മുഴുവനായും കേട്ട വിദ്യാബാലൻ, ആമി ആയി അഭിനയിക്കാൻ പൂർണതാത്പര്യം അറിയിച്ചിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ അഞ്ചു ദിവസം മാത്രം ശേഷിക്കേ വിദ്യ എതിർപ്പറിയിക്കുകയായിരുന്നുവെന്നു കമൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒടുവിൽ ആമിയാകാൻ മഞ്ജു വാര്യരെ ക്ഷണിച്ചു. അഭിനയിക്കാൻ…
Read Moreമംഗളവനം കാണാം..! ബഹളങ്ങളൊഴിയാത്ത മെട്രോ നഗരത്തിനുള്ളിൽ ഹരിതാഭമായ പക്ഷിസങ്കേതം; പ്രവേശനം സൗജന്യം
സിജോ പൈനാടത്ത് കൊച്ചി: ബഹളങ്ങളൊഴിയാത്ത മെട്രോ നഗരത്തിനുള്ളിൽ ഹരിതാഭമായ പക്ഷിസങ്കേതം. സംശയിക്കണ്ട, പ്രകൃതിയുടെ വശ്യമായ സൗന്ദര്യക്കാഴ്ചകൾ ലഹരിയാകുന്നവർക്കു കൊച്ചി നഗരമധ്യത്തിലെ മംഗളവനത്തിലേക്കു വരാം. കണ്കുളിർക്കെ കാഴ്ചകൾ കാണാം. ബഹുനിലമന്ദിരങ്ങൾക്കും നഗരത്തിരക്കുകൾക്കും വിളിപ്പാടകലെ സ്വാഭാവികവനത്തിന്റെ ഊഷ്മളസൗന്ദര്യം നുകരാം. കൊച്ചിയുടെ ഹരിതശ്വാസകോശം എന്നാണു മംഗളവനത്തിനു വിശേഷണം. ഹൈക്കോടതിക്കു പിൻഭാഗത്ത് 2.74 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തിൽ നഗരാതിർത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്. കണ്ടൽകാടുകളും മരങ്ങളും വള്ളിച്ചെടികളും ജലാശയങ്ങളും സമന്വയിക്കുന്ന ഈ ഹരിതവനത്തെ 2004 ഓഗസ്റ്റ് 31നാണു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. 103 ഇനം പക്ഷികൾ മംഗളവനത്തിലുണ്ട്. 17 ഇനം ചിത്രശലഭങ്ങൾ, 51 ഇനം ചിലന്തികൾ. ദേശാടന പക്ഷികൾക്കും മംഗളവനം ആവാസകേന്ദ്രം. വ്യത്യസ്ത ഇനത്തിൽപ്പെട്ട അനവധി മരങ്ങളും ചെടികളും ഇവിടെയുണ്ട്. നിലവിൽ മംഗളവനമായി സംരക്ഷിക്കപ്പെടുന്ന പ്രദേശത്തു പണ്ട് സംസ്ഥാന സർക്കാരിനു കീഴിലുള്ള മരം ഡിപ്പോയാണ് പ്രവർത്തിച്ചിരുന്നത്. ഫെറി സൗകര്യം കണക്കിലെടുത്താണു 1981 വരെ…
Read Moreഅളിയാ സഹായിക്കണം..! മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ സഹായിക്കണമെന്ന് എക്സൈസുകാർക്ക് വകുപ്പിന്റെ രഹസ്യ നിർദേശം
വൈപ്പിൻ: സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ സംസ്ഥാനപാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന ബിവറേജസ് കോർപ്പറേഷൻ, കണ്സ്യൂമർ ഫെഡ് എന്നിവയുടെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ഇരുകൂട്ടരേയും സഹായിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വകുപ്പിന്റെ വക രഹസ്യ നിർദ്ദേശം. സ്ഥലം കണ്ടെത്താനും പരിസരവാസികൾക്ക് എതിർപ്പുണ്ടെങ്കിൽ ഇടപെട്ട് സംസാരിക്കാനുമാണത്രേ നിർദേശമുള്ളത്. ഓരോ എക്സൈസ് റേഞ്ചിലും ഇതു സംബന്ധിച്ച് അറിയിപ്പുകൾ എത്തിയതായി അറിയുന്നു. മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കുന്പോൾ പരിസരത്തുള്ളവർ എതിർപ്പുകളുമായി രംഗത്തിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ നീക്കം അതീവ രഹസ്യമായിരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ പലയിടത്തും നാട്ടുകാർ രംഗത്തെത്തിക്കഴിഞ്ഞു. ജനരോഷം തടയാൻ കഴിയാതെ വന്നതോടെയാണ് ബിവറേജസ് കോർപ്പറേഷനും കണ്സ്യൂമർ ഫെഡും മാറ്റിസ്ഥാപിക്കലിനു ഒരു വർഷം കൂടി സമയദൈർഘ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം നേരത്തെ ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും മാറ്റി സ്ഥാപിക്കാതെ കോടതിയെ വെല്ലുവിളിച്ചു നടത്തി വന്നിരുന്ന ഒൗട്ട്ലറ്റുകളാണ് ഭൂരിഭാഗവുമുള്ളത്. എന്നാൽ 500 മീറ്റർ…
Read Moreപ്രണയം നിരസിച്ചതിനെ തുടര്ന്ന് വേട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്പിളിക്ക് വിദ്യാധനംട്രസ്റ്റ് വീടു നിർമിച്ച് നൽകും
കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അയൽവാസിയുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അമ്പിളിക്ക് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വീട് നിർമിച്ചു നൽകും. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തി അന്പിളിയെ സന്ദർശിച്ച കെ.വി. തോമസ് എംപിയാണ് വീടു നിർമിച്ചു നല്കുമെന്ന് വാഗ്ദാനം നൽകിയത്. ചികിത്സാ ധനസഹായമായി ട്രസ്റ്റിൽ നിന്ന് 25,000 രൂപയും നൽകും. എറണാകുളം യശോറാം കണ്സ്ട്രക്ഷൻസിനാണ് ഭവന നിർമാണത്തിന്റെ ചുമതല. പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർഥിനി എന്ന നിലയിൽ 2014-15ലെ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 2500 രൂപയുടെ വിദ്യാധനം സ്കോളർഷിപ്പിനും അമ്പിളി അർഹയായിരുന്നു. കഴിഞ്ഞ എട്ടിനാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന അമ്പിളിയെ അയൽവാസിയായ അമൽ വാക്കത്തി കൊണ്ട് വെട്ടിവീഴ്ത്തിയത്. തലയോലപ്പറന്പ് ഡിബി കോളജ് വിദ്യാർഥിനിയും നിർധന കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്ന അമ്പിളിക്ക് ഒന്പതു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വരും. അന്പിളിയുടെ…
Read More