കൊച്ചി: വാഗമണ്ണിൽ കൊക്കയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ ഉദയംപേരൂർ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകൻ അരുണ് (24) ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി കാണാൻ പോയ അരുണിന്റെ മൃതദേഹം പിന്നീട് വാഗമണ്ണിലെ ആത്മഹത്യാ മുന്പിൽ നിന്നു താഴെ വീണ നിലയിൽ കണ്ടെടുക്കുകയായിരുന്നു. താലപ്പൊലിക്കു പോകുന്പോൾ കുറച്ചുകഴിഞ്ഞു വരാം എന്ന് വീട്ടുകാരോട് പറഞ്ഞാണ് അരുണ് പോയത്. പിന്നെ ആളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണ്ണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്നാണ് യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചത്. പിന്നീടു നടത്തിയ തെരച്ചിലിലാണു കൊക്കയിൽനിന്നു മൃതദേഹം ലഭിച്ചത്. അരുണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. കന്പനിയുമായി ബന്ധപ്പെട്ടു ജോലി സംബന്ധിച്ചോ മറ്റു വിഷയങ്ങളോ ഇല്ലെന്നാണ് ഇവർ പറയുന്നത്. അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അരുണ്. കൂട്ടുകൂടി…
Read MoreCategory: Kochi
പണ്ടേ ദുർബല, ഇപ്പം പിന്നെ..! ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വം ദുർബലമെന്നു ദേശീയ സമ്മേളനത്തിൽ രൂക്ഷ വിമർശനം
കൊച്ചി: ഡിവൈഎഫ്ഐ സംഘടനാ സംവിധാനങ്ങൾ വേണ്ടത്ര കാര്യക്ഷമമാകുന്നില്ലെന്നും മതിയായ ഇടപെടൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ദേശീയ സമ്മേളനത്തിൽ വിമർശനം. പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് പ്രതിനിധികൾ ഇത്തരത്തിൽ വിമർശനം ഉയർത്തിയത്. പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന മുന്നേറ്റം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കാത്തത് നേതൃത്വത്തിന്റെ ദൗർബല്യമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം സാഹചര്യം ആവർത്തിക്കുന്നത്. മുഴുവൻ സമയ പ്രവർത്തകർ ഇല്ലാത്തത് പല ഇടങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ പേരിൽ സംഘടനാ പ്രവർത്തനം പിന്നോട്ടടിക്കപ്പെടുന്നുമുണ്ട്. വേണ്ടത്ര വനിതാ പ്രാതിനിധ്യവും ഉറപ്പാക്കാനും സാധിക്കുന്നില്ല. ഇത്തരം വീഴ്ചകൾ ഒഴിവാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേന്ദ്ര നേതൃത്വത്തിന്റെ പ്രവർത്തനം ദുർബലമാണെന്നും അത് പരിഹരിച്ചില്ലെങ്കിൽ സംഘടനയ്ക്കു മുന്നോട്ടു പോവുക കൂടുതൽ വിഷമകരമാകുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കേന്ദ്ര നേതൃത്വം ദുർബലമാണെന്ന വിമർശനം പ്രതിനിധികൾ ഉയർത്തിയതായി അഖിലേന്ത്യാ അധ്യക്ഷൻ എം.ബി. രാജേഷ് എംപി പിന്നീട് പത്രസമ്മേളനത്തിലും…
Read Moreആശ്വാസമായി..! ശുചിത്വമിഷൻ കയ്യൊഴി ഞ്ഞ പിറവം പുഴയിൽ നിന്നും ശേഖരിച്ച മാലിന്യം “പ്ലാൻ അറ്റ് എർത്ത് ’ ഏറ്റെടുത്തു
പിറവം: “സേവ് പിറവം പുഴ’ പ്രവർത്തകർ പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യം ആലുവ ആസ്ഥാനമായുള്ള പ്ലാൻ ആറ്റ് എർത്ത്’ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു. കഴിഞ്ഞ നാലു വർഷത്തിലധികമായി ഭൂമിയോട് നീതി പുലർത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സംഘടന ജില്ലയിലെ നാല് നഗരസഭകളിലേയും നാല് പഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നുണ്ട്.പിറവത്ത് പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ളവ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ശുചിത്വമിഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇവർ കയ്യൊഴിഞ്ഞതോടെ പ്രവർത്തകർ ആശങ്കലായി. മാലിന്യങ്ങൾ വലിയൊരു വള്ളത്തിൽ പുഴയോരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ ചെയർമാൻ സാബു കെ. ജേക്കബാണ് പ്ലാൻ എർത്ത് പ്രവർത്തകരുമായി ബന്ധപ്പെട്ടത്. സംഘടനയുടെ പ്രസിഡന്റ് മുജീബ് മുഹമ്മദ്, സെക്രട്ടറി സൂരജ് എബ്രാഹം എന്നിവർ പിറവത്തെത്തി ചർച്ച നടത്തിയശേഷം ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. വരും ദിനങ്ങളിലും പിറവം നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്ന സ്ഥിരം സംവിധാനം…
Read Moreനല്ലത് ചേരത്തില്ലല്ലോ..! നാട്ടിൽ വേണ്ടാത്ത ചക്ക കടൽ കടന്നപ്പോൾ താരമായി; സായിപ്പ് ചക്കയ്ക്ക് നൽകിയ ഇടം ബർഗർ പട്ടികയിൽ
കൊച്ചി: നാട്ടിൻപുറങ്ങളിലെ പറന്പിലും വഴിയിലും വീണു ചീഞ്ഞു നശിക്കുന്ന ചക്കയ്ക്കു വിദേശത്തു താരപരിവേഷം. കടൽ കടന്നെത്തുന്ന ചക്കയ്ക്കു ബർഗർ എന്ന വിഭവത്തിലാണു സായിപ്പ് ഇടംകൊടുത്തിരിക്കുന്നത്. അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരമായും പച്ചച്ചക്ക ഉപയോഗിക്കുന്നു. ചക്കക്കുരു പൊടിച്ചുണ്ടാക്കുന്ന പാസ്തയാണു വിദേശത്തെ പുതിയ ഇഷ്ടവിഭവം. സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടത്തിവരുന്ന ബിസിനസ് മീറ്റായ വ്യാപാർ-2017ൽ ചക്കയ്ക്കു വലിയ പ്രാധാന്യമാണു ലഭിച്ചിരിക്കുന്നത്. ചക്കയിൽനിന്ന് ഇരുപതോളം ഉത്പന്നങ്ങളുണ്ടാക്കുന്ന കന്പനികൾ വരെ വ്യാപാർ മീറ്റിലുണ്ട്. അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബർഗറിനുളളിൽ വയ്ക്കുന്ന കട്ലറ്റ്, അമേരിക്കൻ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാർ ലഭിക്കുന്നുണ്ടെന്നു കണ്ണൂരിൽനിന്നുള്ള കെ. സുഭാഷ് പറഞ്ഞു. ചക്കക്കുരു പൊടിച്ചെടുത്താണ് പാസ്ത നിർമിക്കുന്നത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് വിദേശത്തു ഡിമാൻഡ് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.കീടനാശിനി വിമുക്തവും ആരോഗ്യവർധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ്…
Read Moreതീവെട്ടി പിടിച്ചപോലെ..! പുഴയിൽനിന്നു ശേഖരിച്ച മാലിന്യം ശുചിത്വമിഷൻ ഏറ്റെടുത്തില്ല; എന്തുചെയ്യുമെന്ന് അറിയാതെ പ്രവർത്തകർ
പിറവം: “സേവ് പിറവം പുഴ’ എന്ന സംഘടന രൂപീകരിച്ച് പുഴയിൽ നിന്നു ശേഖരിച്ചത് ഒന്നര ടണ്ണോളം മാലിന്യം. പ്ലാസ്റ്റിക് കുപ്പികളും, അറവു മാലിന്യമുൾപ്പെടെയുള്ളവയുടെ സംസ്കരണം ശുചിത്വമിഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇവർ കൈയൊഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കളക്ടറെ വീണ്ടും സമീപിക്കാൻ തയാറെടുക്കുകയാണ് പ്രവർത്തകർ. പുഴയിൽ നിന്നു ശേഖരിച്ച മാലിന്യം വള്ളത്തിൽ പുഴയോരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇനിയും ധാരാളം മാലിന്യങ്ങൾ പുഴയിലുള്ളതിനാൽ വള്ളത്തിലുള്ളവ നീക്കം ചെയ്തെങ്കിലെ വീണ്ടും ശേഖരിക്കാനാവൂ. നാല് വന്പൻ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസായ പിറവം പുഴ മലിനമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്നാണ് നഗരസഭ സ്ഥിരംസമിതി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ “സേവ് പിറവം പുഴ’ എന്ന പേരിൽ എതാനും സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെ സഹകരണത്തോടെ പുഴ ശുചീകരണം ആരംഭിച്ചത്. വേനൽ കടുത്തതോടെ നീരൊഴുക്ക് കുറയുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പന്പിംഗ് സ്റ്റേഷനുകളുടെ സമീപം അറവ്…
Read Moreവരുമെന്ന പ്രതീക്ഷയിൽ..!കടൽ ഉൾവലിഞ്ഞു ;ഫോർട്ട്കൊച്ചിയിൽ കടലിനെകാത്ത് ചീനവലകൾ; കരമാറെനിൽക്കുന്നത് അപൂർവം
അഭിലാഷ് തോപ്പിൽ തോപ്പുംപടി: പൈതൃക ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയുടെ പ്രധാന ആകർഷണമായ ചീനവലകൾ കടൽ ഉൾവലിയുന്നതുമൂലം കരയിലായി. ഇതോടെ വലകൾ കടലിലേക്ക് താഴ്ത്താനാവാത്ത അവസ്ഥയിലാണ്. പതിനൊന്ന് ചീനവലകളിൽ അഞ്ചെണ്ണമാണ് പൂർണമായും കരയിലായിരിക്കുന്നത്. ചീനവലകൾ കരയിലായതു കൂടി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം അടഞ്ഞിരിക്കുകയാണ്. നൂറോളം തൊഴിലാളികളാണ് ചീനവലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. കടൽ ഇറങ്ങാറുണ്ടെങ്കിലും കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി കര മാറാതെ നിൽക്കുന്നത് അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഫോർട്ടുകൊച്ചിയിലെ ചീനവലകൾ. പ്രധാനമായും ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ചീനവലയുടെ പ്രവർത്തന രീതി കാണുവാനും വല വലിക്കുവാനും വല ഉടമകൾ ഇവിടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളോടൊപ്പം അവർ വല വലിക്കുന്നതും ഇവിടെ കാണാം. ഇതിന്റെ രൂപവും പ്രവർത്തനവുമാണ് സഞ്ചാരികൾളെ പ്രിയങ്കരമാകുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വലിയ ചീനവലകളാണ് കൊച്ചിയിൽ ഉള്ളത്, ചൈനയിൽ ചീനവലകൾ …
Read Moreആവേശം വേണ്ടായിരുന്നു..! പോലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയ കോണ്ഗ്രസ് നേതാക്കൾക്ക് ഒരു വർഷം തടവ്
വൈപ്പിൻ: പോലീസ് സ്റ്റേഷന്റെ അകത്ത് കയറി ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഞാറക്കൽ പോലീസ് ചാർജ്ജ് ചെയ്ത കേസിൽ നാല് കോണ്ഗ്രസ് നേതാക്കളെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. ഡിസിസി അംഗം പി.പി. ഗാന്ധി, കോണ്ഗ്രസ് ഐ വൈപ്പിൻ ബ്ലോക്ക് സെക്രട്ടറിമാരായ എ.പി. ലാലു, ജൂഡ് പുളിക്കൽ, യൂത്ത് കോണ്ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പ്രൈജു ഫ്രാൻസീസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ ശ്രീജിത്ത് എന്നിവരെയാണ് ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ കേരള കോണ്ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയിമുളേരിക്കലിനെ കോടതി വെറുതെ വിട്ടു. കൂടാതെ പ്രതിയായ കെഎസ് യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളുടെ വിധി പിന്നീടത്തേക്ക് മാറ്റി . ശിക്ഷിച്ച പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ നൽകുമെന്ന് നേതാക്കൾ അറിയിച്ചു. 2009ൽ നായരന്പലം…
Read Moreബന്ധുവാര് ശാത്രുവാര്…! മാതാപിതാക്കൾ വിട്ടിലില്ലാത്ത സമയത്ത് ബാലികമാരെ നിരന്തരം പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ
ചെറായി : സഹോദരിമാരായ ബാലികമാരെ നിരന്തരം പീഡനത്തിനു വിധേയനാക്കിയ അറുപതുകാരൻ അറസ്റ്റിൽ. അയ്യന്പിള്ളി വലിയതറ സ്വദേശിയെയാണ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എടവനക്കാടുള്ള ബന്ധുവിന്റെ ഒന്പതും, 11ഉം വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ബാലികമാരുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ എത്തുന്ന പ്രതി 2015 മുതൽ ഇവരെ പീഡിപ്പിച്ചു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ അടുത്ത് ഒന്പതുകാരിക്കു രക്തസ്രാവമുണ്ടായതിനെ തുടർന്ന് എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാരണം മനസിലായതോടെ ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ഇവർ ഞാറക്കൽ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് വീട്ടുകാരുടെ സാന്നിധ്യത്തിൽ പോലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന്റെ കഥ പുറത്തറിയുന്നത്. തുടർന്ന് ഇന്നലെ രാത്രി പ്രതിയെ അയ്യന്പിള്ളിയിലുള്ള വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഒന്നുകൂടി ചോദിക്കുകയാ..! ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാപിതാക്കൾക്ക് ഒരവസരംകൂടി നൽകി ശിശുക്ഷേമ സമിതി
ആലുവ: ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാപിതാക്കൾക്ക് ഒരവസരംകൂടി നൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. ഡിസംബർ 11നാണ് ജനിച്ച് 24 മണിക്കൂർ പോലും തികയാത്ത കുഞ്ഞിനെ എടത്തലയിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളെ പോലീസ് പിടികൂടി കേസെടുത്തെങ്കിലും കുഞ്ഞിനെ വേണ്ടെന്ന് മുദ്രപത്രത്തിൽ എഴുതി നൽകിയതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. എങ്കിലും കുഞ്ഞിനെ വിട്ടുകിട്ടുന്നതിന് ദന്പതികൾക്ക് ഒരവസരംകൂടി നൽകാനാണ് തീരുമാനം. 30 ദിവസത്തിനകം രേഖകൾ ഹാജരാക്കിയിൽ കുട്ടിയെ വിട്ടുനൽകും. അല്ലാത്തപക്ഷം ദത്തെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൈമാറും. രണ്ടുകുട്ടികളുള്ള മാതാപിതാക്കളാണ് മൂന്നാമത്തെ പെണ്കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് തികയുന്നതിനു മുന്പേ അടുത്ത കുട്ടിയും ജനിച്ചതിന്റെ പേരിലാണ് ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. കളമശേരി വാത്സല്യം ശിശുഭവന്റെ സംരക്ഷണയിലാണ് ഗ്രേസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ്. 11 മാസം പ്രായമുള്ള മറ്റൊരു പെണ്കുഞ്ഞും…
Read Moreജോലിതേടി എത്തപ്പെട്ടത്..! ഫ്ളാറ്റിലെ പരിശോ ധനയിൽ പെൺവാണിഭ സംഘത്തി ലെ രണ്ട് പേർ പിടിയിൽ ; ഒപ്പം 22 കാരിയും
കളമശേരി: ഇടപ്പള്ളി ടോളിലെ ഫ്ലാറ്റിലെ റെയ്ഡിനിടെ പിടിയിലായ പെൺവാണിഭ സംഘത്തിൽ പെട്ട രണ്ട് പേർ റിമാൻഡിൽ. റെയ്ഡിനിടെ 22 വയസുകാരിയെ അപാർട്ട്മെൻെറിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാല ഭരണങ്ങാനം സ്വദേശി നിമ്മി (40), ചേർത്തല സ്വദേശി കണ്ണൻ (36) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിമ്മി നടത്തിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. കണ്ണൻ യൂബർ ടാക്സി ഡ്രൈവറാണ്. രക്ഷപ്പെടുത്തിയ യുവതിയെ അപ്പാർട്ട്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നതാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരോടൊപ്പം പ്രതികളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഏതാനും സിംകാർഡുകളും ഉറകളും കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർ അന്വേഷണത്തിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്ന് പോലീസ് അറിയിച്ചു. താത്കാലികമായി വീടുകളും ഫ്ലാറ്റുകളും വാടകയ്ക്ക് എടുത്ത് സൗകര്യമൊരുക്കിയാണ്…
Read More