പെരുന്പാവൂർ: ഓട്ടോയിൽ കളഞ്ഞ് കിട്ടിയ അര പവൻ ചെയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഓട്ടോക്കാരൻ മാതൃകയായി. പുല്ലുവഴിയിൽ ശ്രീ ഗുരുവായൂരപ്പൻ പാസഞ്ചർ ഓട്ടോ ഓടിക്കുന്ന മരോട്ടിക്കടവ് പള്ളിമാലിൽ വീട്ടിൽ ഗോപിക്കാണ് തന്റെ ഓട്ടോയിൽ നിന്നു ചെയിൻ ലഭിച്ചത്. കഞ്ഞിക്കുഴിയിലുള്ള സ്ത്രീയും മാതാവും കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി കുറുപ്പംപടിയിലെത്തിയതായിരുന്നു. ആവശ്യങ്ങൾ കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുന്പോഴാണ് കൈ ചെയിൻ നഷ്ടപ്പെട്ടതായി അറിയുന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ വിവരം നൽകുന്നതിന് മുന്‍പായി ഓട്ടോ ഡ്രൈവർ സ്റ്റേഷനിൽ ചെയിൻ എൽപ്പിച്ചു പോയിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ച് ഗോപിയെ കൊണ്ട് തന്നെ സ്വർണ ചെയിൻ ഉടമക്ക് കൈമാറി. കുറുപ്പംപടി എസ്.ഐ പി.എം ഷമീർ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു.
Read MoreCategory: Kochi
എന്താണ് ഖാട്ട് ഇല..! ആഫ്രിക്കക്കാരന് ഇലക്ക് കഞ്ചാവിനേക്കാൾ ലഹരി; ചവച്ച് തിന്നാലും ലഹരി; കൊച്ചിയിൽ പിടികൂടിയത് 150 കിലോ
കൊച്ചി: കൊച്ചിയിൽ വൻ ലഹരി ഇല വേട്ട. കഞ്ചാവിനു സമാനമായി ആഫ്രിക്കൻ രാജ്യങ്ങളിൽ വളരുന്ന ഖാട്ട് ലഹരിച്ചെടിയുടെ ഉണങ്ങിയ ഇലകളാണ് കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എത്യോപ്യയിൽ നിന്നാണ് കോടികൾ വിലവരുന്ന ഖാട്ട് ഇലയുടെ വൻശേഖരം കൊച്ചിയിൽ എത്തിയത്. 180 കിലോഗ്രാമാണു പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസിന്റെ പ്രിവന്റീവ് കമ്മീഷണറേറ്റ് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുന്‍പാണ് തപാൽ വകുപ്പിന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള വിദേശ തപാൽ ഓഫീസിൽ ഗിരീഷിന്റെ പേരിൽ എത്യോപ്യയിൽനിന്ന് ഒന്‍പത് വലിയ കാർട്ടൂണുകളിലായി പാർസലെത്തിയത്. വിതരണത്തിനായി തപാൽവകുപ്പ് ഏറ്റുവാങ്ങിയ പാർസലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഖാട്ട് ലഹരിഇലകൾ കണ്ടെത്തുകയായിരുന്നു. ഉണക്കിയരീതിയിലുള്ള ഖാട്ട് ഇല കേരളത്തിൽ ആദ്യമായാണ് പിടിച്ചെടുക്കുന്നത്. കാത്തിനോണ്‍, കാത്തെയ്ൻ തുടങ്ങിയ രാസവസ്തുകൾ അടങ്ങിയാതാണ് ഖാട്ട് ഇല. ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നു …
Read Moreഭൂമാഫിയകൾ വാഴുംകാലം.! പൊതുകുളത്തിലേക്കുള്ള വഴി ഭൂമിയ അടച്ചുകെട്ടി; ചോദിക്കാനെത്തിയവർക്ക് ക്രൂരമർദനം
പെരുമ്പാവൂര്‍: പുറംമ്പോക്ക് സ്ഥലത്തുള്ള പൊതുകുളത്തിലേക്കുള്ള വഴി ഭൂമാഫിയ അടച്ചു കെട്ടിയെന്ന് ആരോപണം. വഴി തുറ ക്കാനെത്തിയ ജനകീയ സമിതി പ്രവർത്തകരും ഭൂമാഫിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പോഞ്ഞാശേരി ചെന്പരത്ത് കുന്ന് ചിറയിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ അടച്ചുകെട്ടിയെന്നാണ് ജനകീയ സമിതി ആരോപിക്കുന്നത്. ചിറയിലേക്കുള്ള വഴി തുറക്കാൻ ചെന്നതിനെത്തുടർന്നുള്ള അടിപിടിയിൽ പോഞ്ഞാശേരി മുറിക്കാടൻ നാസറിനെ (38) പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട് സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വഴി അടച്ചുകെട്ടിയത്. സംഭവത്തിൽ ഇന്നലെ വൈകിട്ട് നായരുപീടികയിൽ സംയുക്ത രാഷ്ടീയ പാർട്ടികളുടെ ജനകീയ സമിതി പ്രതിഷേധ യോഗം നടത്തി. പോഞ്ഞാശേരി പൂക്കുളം അന്പലത്തിനു താഴെയാണ് പൊതുകുളമുള്ളത്. വർഷങ്ങളായി ആദ്യകാലങ്ങളിൽ നാട്ടുകാർ കുളിക്കാനും മറ്റും കുളം ഉപയോഗിച്ചു വന്നിരുന്നു. പിന്നീട് കുളം മലിനമായതിനെത്തുടർന്ന് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സംയുക്ത ഫണ്ടുപയോഗിച്ച് കുളം ശുചീകരിച്ച് കരിങ്കല്ലുപയോഗിച്ച് കെട്ടി സംരക്ഷിച്ചു പോന്നിരുന്നു. കുളത്തിനു…
Read Moreഇഷ്ടം പിടിച്ചുവാങ്ങേണ്ടതോ..! പ്രണയാഭ്യര് ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
കൊച്ചി/തൃപ്പൂണിത്തുറ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു യുവാവ് വിദ്യാര്‍ഥിനിയെ കോളജില്‍നിന്നു മടങ്ങി വരുന്ന വഴി വീടിനുസമീപം വച്ചു വാക്കത്തികൊണ്ടു വെട്ടി. ഉദയംപേരൂര്‍ പത്താംമൈലില്‍ ഇടമലയില്‍ രംഗന് ഹൈമാവതി ദമ്പതികളുടെ മകള്‍ അമ്പിളി (20) ക്കാണു വെട്ടേറ്റത്. വലതു കൈത്തണ്ടയിലും വലതുതോളിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു നോര്‍ത്ത് സപെഷലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ ഉദയംപേരൂര്‍ കീഴുതോട്ടില് അമല്‍ മണി (26) യെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരം 3.30ന് ഉദയംപേരൂര്‍ പത്താമൈലിലായിരുന്നു സംഭവം. തലയോലപറമ്പ് ഡിബി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അമ്പിളി. അമ്പിളിയുടെ വീടിനുസമീപത്തു കാത്തു നിന്ന അമല്‍ വാക്കത്തികൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാരാണ് അമലിനെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.പ്രണയാഭ്യര്‍ഥനയുമായി മാസങ്ങളോളം വിദ്യാര്‍ഥിനിയുടെ പുറകെ നടന്നു ശല്യം ചെയ്തിരുന്ന അമലിനെതിരേ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നു വനിത…
Read Moreപരാതിക്കെന്താകുഴപ്പം? പോലീസിന്റെ ട്രാഫിക് ശിൽപശാലയിൽ ചെയർമാനെ പങ്കെടുപ്പിച്ചില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി
കൂത്താട്ടുകുളം: പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ ശില്പശാലയിൽ നഗരസഭ ചെയർമാനെ പങ്കെടുപ്പിക്കാത്തതു സംബന്ധിച്ച് പരാതി. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ശുഭയാത്ര2017 പദ്ധതിയുടെ ഭാഗമായി ഇന്നലെ കൂത്താട്ടുകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ ചെയർമാനും ട്രാഫിക് ഉപദേശക സമിതി ചെയർമാനുമായ പ്രിൻസ് പോൾ ജോണിനെ ക്ഷണിക്കാത്തതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. പ്രശ്നത്തിൽ ചെയർമാൻ മുഖ്യമന്ത്രിക്കു പരാതി നൽകി. എസ്ഐ ഇ.എസ്. സാംസണ്‍ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കൂത്താട്ടുകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എൻ.എൻ. സിജിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പിറവം സിഐ പി.കെ. ശിവൻകുട്ടി, മൂവാറ്റുപുഴ എഎംവിഐ വി.കെ.വിൽസണ്‍, ദേവമാതാ ആശുപത്രിയിലെ ഡോക്ടർ ലിബിൻ എസ്.പ്രസാദ് എന്നിവർ പങ്കെടുത്തിരുന്നു. എന്നാൽ ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും എല്ലാവർക്കും നോട്ടീസ് നൽകിയിരുന്നതായും പോലീസ് അധികൃതർ വ്യക്തമാക്കി.
Read Moreആദ്യകാമുകൻ പിഡീപ്പിച്ചു മുങ്ങി; രണ്ടാമ ത്തെ കാമുകൻ മോഷണക്കുറ്റത്തിന് പിടിയിലായി; പിന്നെ സംഭവിച്ചത്
ആലുവ: ഒൻപതുമാസം മുൻപു നടന്ന പീഡനത്തിൽ പ്രതിയായ യുവാവ് അപ്രതീക്ഷിതമായി കുടുങ്ങി. എടത്തലയിൽ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ ചാവക്കാട് സ്വദേശി ഷംസീറി(21)നെയാണ് ആലുവ സിഐ വിശാൽ കെ. ജോണ്‍സണും സംഘവും തന്ത്രത്തിൽ പിടികൂടിയത്. 2016 മാർച്ചിലായിരുന്നു സംഭവം. പതിനേഴുകാരിയായ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീടിനടുത്ത് കന്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയപ്പോഴാണ് വീട്ടിൽ മറ്റാരുമില്ലാതിരുന്നസമയത്ത് ഷംസീർ പീഡനത്തിനിരയാക്കിയത്. ഇതിനുശേഷം ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. സംഭവം പുറത്തറിയിക്കാതെ പെണ്‍കുട്ടി സിറ്റിയിലെ ഒരുമാളിൽ ജോലിയുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായി. എന്നൽ ഈ യുവാവ് മാളിലെ ഒരു കടയിൽ നിന്നും ലാപ്ടോപ്പ് മോഷ്ടിച്ചതിന് ജയിലിലായി. കാമുകനെ ജാമ്യത്തിലിറക്കുന്നതിന് പണം കെട്ടിവയ്ക്കുന്നതിനായി പെണ്‍കുട്ടി മൂന്നുപവന്റെ സ്വർണമാല വിൽക്കുകയായിരുന്നു. മാല കാണത്തതിനെ തുടർന്ന് വീട്ടുകാർ വഴക്കുപറഞ്ഞപ്പോൾ പെണ്‍കുട്ടി ബാംഗളൂരിലേയ്ക്ക് നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പെണ്‍കുട്ടിയെ പോലീസ് അവിടെ നിന്നും കണ്ടെത്തുകയായിരുന്നു.…
Read Moreഅന്നദാനം മഹാദാനം..! ആശുപത്രി രോഗിക ൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് ആറുവർഷം; സംഘടനയെക്കുറിച്ചറിയാം
ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും അവരുടെ ആശ്രിതർക്കും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ വിഭവ സമൃദ്ധമായ ഭക്ഷണം നല്കുന്ന സംഘടന ആറു വർഷം പൂർത്തീകരിക്കുകയാണ്. ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ അന്നദാനത്തിന്റെ ആറാം വാർഷികാഘോഷം സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവും എംഎൽഎ അൻവർ സാദത്തും ചേർന്നു നിർവഹിച്ചു. ആലുവ സെന്റ് ഡൊമിനിക്സ് പള്ളി വികാരി ഫാ. ജോണ്‍ തെക്കന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സിനിമാ നടൻ സത്താർ മുഖ്യാതിഥിയായിരുന്നു. സെന്റ് ഡൊമിനിക് പള്ളിയിലെ മുൻ പാരീഷ് വൈസ് ചെയർമാൻ ഫ്രാൻസിസ് മൂത്തേടൻ സെക്രട്ടറിയായും പി.പി. ചിന്നൻ, പോളച്ചൻ പയ്യപ്പിള്ളി, സോണി പാറേക്കാടൻ എന്നിവർ അടങ്ങുന്ന സംഘടനയാണ് എല്ലാ ഞായറാഴ്ചകളിൽ ഇരുനൂറോളം പേർക്ക് വിഭവ സമൃദ്ധമായ സദ്യ നല്‍കുന്നത്. ഇടവക പള്ളിയിലെ കുടുംബാംഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്.…
Read Moreഅടിമുടി മാറും..! പഴയ ഡിവൈഎഫ്ഐ ന്യൂജെൻ ആകും; നവമാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കും
സ്വന്തം ലേഖകൻ കൊച്ചി: അടിമുടി മാറ്റത്തിനു തീരുമാനമെടുത്തു ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിനു സമാപനം. യുവജനങ്ങളുടെ അഭിരുചി, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തു സംഘടനയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ പ്രതിനിധി സമ്മേളനത്തിൽ തീരുമാനമെടുത്തതായി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഭോയ് മുഖർജി പറഞ്ഞു. സംഘടന മാറ്റത്തിന്റെ പാതയിലാണെന്നു പ്രതിനിധിസമ്മേളനത്തിനും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനും ശേഷം മാധ്യമങ്ങളെ കണ്ട അഭോയ് മുഖർജി വ്യക്തമാക്കി. കാലഘട്ടത്തിന്റെ മാറ്റവും പുതുതലമുറയെ അഭിസംബോധന ചെയ്യാനുളള പുതുവഴികളും സമ്മേളനത്തിൽ ചർച്ചചെയ്തു. പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം വേണമെന്നാണു തീരുമാനം. സ്ത്രീ പ്രാതിനിധ്യം, ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധമേഖലകളിൽ സംഘടനയുടെ പ്രവർത്തനം സംബന്ധിച്ചു നിർണായക തീരുമാനങ്ങളായിട്ടുണ്ട്. സംഘടനയുടെ എല്ലാ കമ്മറ്റികളിലും കുറഞ്ഞത് 20 ശതമാനം സ്ത്രീ പ്രതിനിധികളെ ഉൾപ്പെടുത്തുക, കമ്മിറ്റി ഭാരവാഹികളിൽ രണ്ടു പേർ പെണ്കുട്ടികളാവുക തുടങ്ങിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഭേദഗതി സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാൻ…
Read Moreനിങ്ങൾക്കുമാവാം ..! ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് എസ്എൻ കോളജ് എൻഎസ്എസ് യൂണിറ്റ്
കഴക്കൂട്ടം :ജൈവ പച്ചക്കറി തോട്ടമൊരുക്കി ഒരുകൂട്ടം അധ്യാപകരും വിദ്യാർഥികളും മറ്റുകോളജുകൾക്ക് മാതൃകയാകുന്നു. ചെമ്പഴന്തി എസ്എൻ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2015- 2016 അധ്യായന വർഷം മുതലാണ് സമ്പൂർണ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇപ്പോൾ ഇത് മൂന്നാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇതിനായി കോളജ് കാമ്പസിലെ പാഴ്മരങ്ങളും കുറ്റിച്ചെടികളും വളർന്നുപന്തലിച്ച സ്ഥലം വൃത്തിയാക്കി കൃഷിക്ക് ഉപയോഗപ്രദമാക്കുകയായിരുന്നു. പയർ, പടവലം, പാവയ്ക്കാ, വെള്ളരി, പച്ചമുളക്, വേണ്ട, തക്കാളി, വഴുതിന. ചീ, കോളിഫ്ലവർ, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളോടൊപ്പം 100 വാഴയും മരച്ചീനിയും കൃഷി ചെയ്യുന്നുണ്ട് .കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടം ഒരുലക്ഷം രൂപയോളം ചെലവായി അതിൽ 43,000 രൂപ സബ്സിഡി കൃഷി വകുപ്പിൽ നിന്നും ലഭിച്ചു .ചാണകം, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. ശ്രീകാര്യം കൃഷി…
Read Moreഉത്സവത്തിന് പോയതാ സാറെ..! വാഗമണ്ണിൽ യുവാവ് കൊക്കയിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതകൾ മാറുന്നില്ല
കൊച്ചി: വാഗമണ്ണിൽ കൊക്കയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ ഉദയംപേരൂർ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകൻ അരുണ്‍ (24) ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി കാണാൻ പോയ അരുണിന്റെ മൃതദേഹം പിന്നീട് വാഗമണ്ണിലെ ആത്മഹത്യാ മുന്പിൽ നിന്നു താഴെ വീണ നിലയിൽ കണ്ടെടുക്കുകയായിരുന്നു. താലപ്പൊലിക്കു പോകുന്പോൾ കുറച്ചുകഴിഞ്ഞു വരാം എന്ന് വീട്ടുകാരോട് പറഞ്ഞാണ് അരുണ്‍ പോയത്. പിന്നെ ആളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണ്ണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്നാണ് യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചത്. പിന്നീടു നടത്തിയ തെരച്ചിലിലാണു കൊക്കയിൽനിന്നു മൃതദേഹം ലഭിച്ചത്. അരുണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. കന്പനിയുമായി ബന്ധപ്പെട്ടു ജോലി സംബന്ധിച്ചോ മറ്റു വിഷയങ്ങളോ ഇല്ലെന്നാണ് ഇവർ പറയുന്നത്. അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അരുണ്‍. കൂട്ടുകൂടി…
Read More