കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാളെ എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിക്കും. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. കേസില്‍ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പ്രതി ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് വഴിയായത്. സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു. ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. തന്റെ അച്ഛന് മരിച്ചതിനു ശേഷം മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു പറഞ്ഞു. കുടുംബ പശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തില്‍ വിലയുള്ള ആളായിരുന്നു. എന്നാല്‍ അമ്മയുടെ…
Read MoreCategory: Kochi
ഉണ്ണി വ്ളോഗ്സിനെതിരായ ജാതി അധിക്ഷേപം; സംവിധായകൻ അനീഷ് അന്‍വര്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി: യുട്യൂബര്‍ ഉണ്ണി വ്ളോഗ്സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി എളമക്കര പോലീസ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നലെ എളമക്കര പോലീസിന് നിര്‍ദേശിച്ചിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഉണ്ണി വ്ളോഗ്സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അന്‍വര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത “രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അന്‍വറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉണ്ണി വ്ളോഗ്സ് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിന്റെ ഗൗരവം മനസിലാക്കിയ ആലുവ മജിസ്ട്രേറ്റ് ടി.കെ. സന്തോഷ് അന്വേഷണം നടത്താന്‍ എളമക്കര പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്റെ റിലീസ് ജനുവരി അഞ്ചിനായിരുന്നു. അതേദിവസം തന്നെ…
Read Moreഎറണാകുളം മാരിയമ്മന്‍ കോവിലിലെ മോഷണം; തമിഴ്നാട്ടുകാരനുൾപ്പെടെ രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: എറണാകുളം നോര്‍ത്ത് മാരിയമ്മന്‍ കോവിലില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി സുജില്‍(20), തമിഴ്നാട് സ്വദേശി അളഗപ്പന് (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 നായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേ ഭിത്തിയില്‍ ഉണ്ടാക്കിയിട്ടുള്ള ചതുരാകൃതിയിലുള്ള ദ്വാരം അടച്ചുപൂട്ടിയിരുന്ന ഇരുമ്പ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി ഓഫീസ് മുറിയിലെ ഷെല്‍ഫിലെ ഡ്രോയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സിസിടിവി കാമറയുടെ ഡിവിആറും ഒരു മൊബൈല്‍ഫോണും അടക്കം 20,000 രൂപ വിലവരുന്ന വസ്തുക്കള്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഇന്നലെ ഇരുവരും എറണാകുളം സൗത്ത് ഭാഗത്ത് നിന്ന് അറസ്റ്റിലായത്. എസ്സിപിഒമാരായ പ്രവീണ്‍കുമാര്‍, സുനില്‍കുമാര്‍, വിബിന്, ഉണ്ണികൃഷ്ണന്, സിപിഒമാരായ റിനു, ലിബിന് രാജ്, തങ്കരാജ്, ഉമേഷ്, ജിത്തു…
Read Moreപോക്സോ കേസുകളിലെ ഫോറന്‍സിക് പരിശോധനകളിൽ കാലതാമസം; 28 സയന്റഫിക് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്
കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ഫോറന്‍സിക് പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 സയന്റഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ അംഗബലം 140 ആയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകളിലും സംസ്ഥാനത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. 2018-ല്‍ 6,506 കേസുകളും 2019 ല്‍ 7,335 കേസുകളും 2020 ല്‍ 8,062 കേസുകളും 2021 ല്‍ 11,368 കേസുകളും 2022 ല്‍ 13,273 കേസുകളുമാണ് ഫോറന്‍സിക് പരിശോധനയ്ക്കായി വിവിധ ലാബുകളില്‍ എത്തിയത്. പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫോറന്‍സിക് പരിശോധനാഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികളിലും വിവിധ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി 2023 മേയ് 30 ന് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോറന്‍സിക്…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ ആക്രമിച്ച സംഭവം; റാഷിദിനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫ്രട്ടേണിറ്റി പ്രവര്‍ത്തകനുമായ മുഹമ്മദ് റാഷിദിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തിനെ സസ്പന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ സംഭവത്തിന് കാരണക്കാരന്‍ അറബിക് വകുപ്പിലെ വകുപ്പിലെ ഭിന്നശേഷിക്കാരനായ അധ്യാപകനും നിലമ്പൂര്‍ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീന്‍ ആണെന്ന് ആരോപിച്ചായിരുന്നു ഇ്ന്നലെ ഉച്ചയ്ക്ക് റാഷിദ് ഇദ്ദേഹത്തെ ആക്രമിച്ചത്. കത്തിക്ക് സമാനമായ മൂര്‍ച്ചയുളള ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തുനിഞ്ഞ അധ്യാപകനെ പിന്നാലെ ചെന്ന് ആയുധത്തിന്റെ പിന്‍ഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട റാഷിദിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നിസാമുദ്ദീന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. എറണാകുളം സെന്‍ട്രല്‍ പോലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. വൈകിട്ടോടെ ഇയാള്‍ ആശുപത്രി വിട്ടു.…
Read Moreമുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചോലയ്ക്കര ഏറന്തൊടി മുഹമ്മദ് അഷ്റഫി(49)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് 3,85,000 രൂപയാണ് തട്ടിയെടുത്തത്. പെരുമ്പാവൂരിൽ തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ. മലപ്പുറം, മഞ്ചേരി, തൊടുപുഴ, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐ മാഹിൻ സലിം, എഎസ്ഐ പി.എസ്. ജോജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Moreചാരിറ്റി സംഘടനയുടെ പേരില്‍ സഹായം വാഗ്ദാനം ചെയ്തു തട്ടിപ്പ്: അങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ജീവിതം: വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞുമോന് ആളു ചില്ലറക്കാരനല്ല
കൊച്ചി: നിര്‍ധനരുടെ പെണ്മക്കളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന വഴി സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ അവിയൂര്‍ കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോന് (50) തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത് വിവിധ പേരുകളെന്ന് പോലീസ്. അഷ്റഫ്, സലിം, ബഷീര്‍, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായാണ് ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നത്. കോതമംഗലം സ്വദേശിനിയുടെ പരാതിയില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബ്രിജുകുമാര്‍, എസ്ഐ കെ.എക്സ്. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കഴിഞ്ഞ ദിവസം മൈസൂരുവിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. കോതമംഗലത്ത് ചുക്ക് കാപ്പി കച്ചവടം നടത്തുന്ന യുവതിയുടെ കടയിലെത്തി കാപ്പി കുടിക്കാനെത്തിയ പരിചയപ്പെട്ട ഇയാള്‍ അഷ്റഫ് എന്ന പേരാണ് യുവതിയോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍- അമീന്ട്രസ്റ്റ് ഭാരവാഹിയായ താന്‍ ട്രസ്റ്റ്…
Read Moreകെ-ഫോണ്‍: പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ പൊതുതാല്പ്പര്യമെന്തെന്ന് ഹൈക്കോടതി
കൊച്ചി: കെ-ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നല്കിയ ഹര്‍ജിയില്‍ പൊതുതാല്പ്പര്യമെന്തെന്ന് ഹൈക്കോടതി. 2019ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്തിന്. ഇത് പൊതുതാല്പ്പര്യമാണോ പബ്ലിസിറ്റി താല്പ്പര്യമാണോയെന്ന് പരിശോധിക്കണം. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്കി. ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്.
Read More12 കോടിയില്‍ മുഖം മിനുക്കാന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. പ്രായോഗിക തടസങ്ങള്മാ റ്റി പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുന്നതോടെ ഏറെകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെഎസ്ആര്‍ടിസി വിട്ടു നല്‍കും. 17ന് കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ നടക്കും. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കും. തുടര്‍ന്ന് 29ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എംഒയു ഒപ്പിടും. 12 കോടിയുടെ നവീകരണപ്രവര്ത്തനങ്ങള്സ്മാര്ട്ട് സിറ്റി ബോര്‍ഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കുന്നത്. കാരിക്കാമുറിയിലെ ഭൂമിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ…
Read Moreനെട്ടൂരില്‍ വീടുകയറി ആക്രമണം; വീട്ടമ്മയടക്കം നാല് പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗസംഘം
കൊച്ചി: മരട് നെട്ടൂരില്‍ വീടുകയറി ആക്രമണം. വീട്ടമ്മയടക്കം നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സഭവം. രണ്ട് ബൈക്കുകളിയി എത്തിയ നാല് യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍. സംഭവത്തില്‍ കേസെടുത്ത പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സതേടി. നെട്ടൂര്‍ സ്വദേശി സിജുവിന്റെ വീടാണ് യുവാക്കള്‍ ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി വീടിനു മുന്നില്‍ അകാരണമായി ഏറെനേരം കണ്ട രണ്ടു യുവാക്കളോട് വഴിതെറ്റി വന്നതാണോയെന്ന് സിജു തിരക്കിയതിനെത്തുടര്ന്ന് ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങിനിടെ ഇവര്‍ വീണ്ടും കണ്ടുമുട്ടി. ഇതോടെ വീണ്ടും വാക്കേറ്റം നടന്നതായി പോലീസ് പറഞ്ഞു. തുടർന്ന് രണ്ട് യുവാക്കളും മറ്റ് രണ്ട് പേരെയും കൂട്ടി രണ്ട് ബൈക്കുകളിലായി സിജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ തടയാനെത്തിയ സിജുവിന്റെ അയല്‍വാസി പ്രിന്‍സിനും പരിക്കേറ്റിട്ടുണ്ട്. സിജുവും…
Read More