കൊല്ലം :ഇ എസ് ഐ മേഖലയില്‍ വിവിധ ജില്ലകളില്‍ പുതിയ ഡിസ്പെന്‍സറികളും ആധുനിക സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്. കുലശേഖരപുരം ഇ എസ് ഐ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചില ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൂടുതല്‍ ഡിസ്പെന്‍സറികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ആധുനിക സംവിധാനങ്ങളും ഉറപ്പുവരുത്തും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3.5 ലക്ഷം തൊഴിലാളികളുടെ വര്‍ധനവാണ് ഇ എസ് ഐ യില്‍ ഉണ്ടായത്. സംസ്ഥാനത്തെ ഒന്‍പത് ഇ എസ് ഐ ആശുപത്രികളില്‍ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റുകളും ആറ് ആശുപത്രികളില്‍ അടിയന്തര ഐ സി യു സംവിധാനങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. തൊഴില്‍ജന്യ രോഗങ്ങളുടെ വ്യാപനം തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കും. ആരോഗ്യകരമായ തൊഴിലിടങ്ങള്‍ക്കായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, തൊഴില്‍ വകുപ്പ്…
Read MoreCategory: Kollam
വരും തലമുറയുടെ ഭാവിയെ കരുതി സേഫ് കൊല്ലം പദ്ധതി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം സേഫ് കൊല്ലം പദ്ധതി വരും തലമുറയുടെ ഭാവിയെ കരുതി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ . പദ്ധതിയുടെ വിശദീകരണവും വിദ്യാര്‍ഥികളുമായുള്ള സംവാദവും ശാസ്താംകോട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട കെ എസ് ഡി ബി കോളേജില്‍ ജില്ലാ ഭരണകൂടത്തിന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും നേച്ചര്‍ പ്ലസ് കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സേഫ് കൊല്ലം പദ്ധതിയുടെ സന്ദേശം പന്ത്രണ്ട് ലക്ഷം പേരിലെത്തിക്കുവാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റമായി കാണണം. പരിസ്ഥിതി, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജീവിത മൂല്യങ്ങള്‍, ആരോഗ്യ സംരക്ഷണം, സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം സംവാദം നടത്തി. ശാസ്താംകോട്ടയിലും ഭരണിക്കാവിലും മാലിന്യ ശേഖരണ യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും ഭരണിക്കാവില്‍ യാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം സ്ഥാപിക്കുമെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ജില്ലാ…
Read Moreകേരളത്തിലെ ആദ്യത്തെ റയിൽവേയുടെ വൈവിദ്യ പരിശീലനകേന്ദ്രം കൊല്ലത്തെന്ന് എന്‍.കെ. പ്രേമചന്ദ്രന്
കൊല്ലം റയില്‍വേയുടെ കേരളത്തിലെ ആദ്യത്തെ വിവിധ വൈവിദ്യ പരിശീലന കേന്ദ്രം കൊല്ലത്ത് സ്ഥാപിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. അറിയിച്ചു. തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വേ മാനേജരും ഉന്നത ഉദ്യോഗസ്ഥരുമായുളള യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. ദക്ഷിണ റയില്‍വേയില്‍ ഇപ്പോള്‍ നിലവിലുളള ഏക പരിശീലന കേന്ദ്രം ത്രിച്ചിയിലാണ്. കൊല്ലം റയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പദ്ധതി ചുമതലയുളള ഇന്ത്യന്‍ റയില്‍വേ സ്റ്റേഷന് ഡവല്പമെന്റ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറുമായി ഡല്‍ഹിയില്‍ യോഗം ചേരുവാനും സ്ഥല പരിശോധന നടത്തുവാനും യോഗത്തില്‍ ധാരണയായി. കൊല്ലം റയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് കാലതാമസം നേരിട്ട ഫൂട്ഓവര്‍ ബ്രിഡ്ജ്, ലിഫ്റ്റ്, എക്സ്കലേറ്റര്‍ എന്നിവയുടെ നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യാന്‍ തീരുമാനിച്ചു.…
Read Moreഉളിയനാട് വേടർ കോളനിയിലെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; അക്രമികൾക്കെതിരേ പ്രതിഷേധം നടത്തി ഗോത്ര-ദലിത് സംഘടനകൾ
ചാത്തന്നൂർ: ഉളിയനാട് വേടർ കോളനിയിൽ വീടാക്രമിച്ച് നാലു ദലിത് യുവാക്കളെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോത്ര – ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രകടനവും സമര പ്രഖ്യാപന സമ്മേളനവും നടത്തി. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉളിയനാട് വേടർ കോളനിയിൽ അക്രമം നടന്നത്.നാല് യുവാക്കൾക്ക് മാരകായുധങ്ങളുമായുള്ള ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഒരു പെൺകുട്ടിയുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിനാ യി രു ന്നു വീട് കയറി ആക്രമിച്ചതെന്ന് വേടർ മഹാസഭ ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുക പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കുക, കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനവും സമര പ്രഖ്യാപന സമ്മേ ളനവും. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് മുന്നിലെത്തി ദേശീയപാതയിലൂടെ സമ്മേളന സ്ഥലത്ത് സമാപിച്ചു. വേടർ ഗോത്രമഹാസഭ നേതാക്കളായ കാക്കോട് സുരേഷ്,…
Read Moreസംസാരശേഷി കിട്ടുന്നവരെ കാത്ത് പോലീസ്; ബന്ധുവായ യുവാവിനെ കൊന്നശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് വൈകും
അഞ്ചല്‍ : അഞ്ചലില്‍ ബന്ധുവും സഹപ്രവര്‍ത്തകനുമായ ജലാലുദീന്‍ എന്നയാളെ കഴുത്തറുത്തു കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച അബ്ദുല്‍ അലിയുടെ അറസ്റ്റ് വൈകും. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെ ഇന്നോ നാളെയോ വാര്‍ഡിലേക്ക് മറ്റും. ഇതിന് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പോലീസിന് തീരുമാനിക്കാന്‍ കഴിയു. കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ച അബ്ദുല്‍ അലിക്ക് ഇതുവരെ സംസാര ശേഷി തിരികെ ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്യലില്‍ പോലീസിന് തലവേദനയാകും. ഇയാളുടെ സംസാരശേഷി തിരികെ കിട്ടുന്ന കാര്യത്തില്‍ മെഡിക്കല്‍ സംഘത്തിനും ആശങ്കയുണ്ട്. ആത്മഹത്യാശ്രമത്തിനിടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ പ്രധാന നരമ്പുകളകടക്കം തകരാര്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഞ്ചലിനെ നടുക്കിയ ദാരുണമായ കൊലപാതകം നടക്കുന്നത്. അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ കോഴിക്കടയില്‍ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട ജലാലും അബ്ദുല്‍ അലിയും. ഇരുവരും…
Read Moreഇളമ്പല്‍ ഗവൺമെന്റ് യുപി എസ് സ്കൂളിൽ സാമൂഹ്യവിരുദ്ധാക്രമണം; ക്ലാസ് റൂം അടിച്ചു തകർത്തു; അക്രമം കാട്ടിയവരെ ഉടൻ പിടികൂടണമെന്ന് പിടിഎ
കുന്നിക്കോട്: ഇളമ്പൽ ഗവ. യുപി സ്കൂളിൽ സാമൂഹ്യവിരുദ്ധാക്രമണം. ക്ലാസ് മുറികളും പഠനോപകരണങ്ങളും അടിച്ചുതകര്‍ത്തു. നവീന പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ മികവിലേക്കുയരുന്ന സര്‍ക്കാര്‍ സ്കൂളിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. ഞായറാഴ്ച്ച വൈകുന്നേരം സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ ചെടികള്‍ക്ക് വെള്ളം തളിക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം കണ്ടത്. കുട്ടികളുടെ പഠനോപകരണങ്ങളും ക്ലാസ് മുറികളും നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ കിണറിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തു. ടോയ് ലറ്റുകളിലും കൈകഴുകുന്നതിനുമായി സ്ഥാപിച്ചിരുന്ന ടാപ്പുകൾ പൂര്‍ണമായും നശിപ്പിച്ചു. സ്മാർട്ട് ക്ലാസിലെ എ സി യുടെ വയർ മുറിച്ചു മാറ്റി. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പഠനസാമഗ്രികളും പഠനോല്പന്നങ്ങളും നശിപ്പിച്ച അക്രമി സംഘം സ്കൂള്‍ പെയിന്റിംഗിനായി സൂക്ഷിച്ചിരുന്ന പശയടങ്ങിയ ടിന്നും അനുബന്ധ ഉപകരണങ്ങളും തുറന്ന് പശ ഡെസ്കിലും ബെഞ്ചിലും തറയിലും ഒഴിച്ച് നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതെന്ന് അനുമാനിക്കുന്നു. രണ്ടാം ക്ലാസുകാർ ഉപയോഗിക്കുന്ന കെട്ടിടത്തിലാണ്…
Read Moreചേട്ടാ, ഞാൻ കാമുകനൊപ്പം പോകുന്നു; വിദേശത്തുള്ള ഭർത്താവിനെ വിളിച്ചറിയിച്ചശേഷം രണ്ട് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി; കാമുകനൊപ്പം ആഡംബര ഹോട്ടലിൽ കഴിഞ്ഞ ഇരുവരേയും തന്ത്ര പൂർവം കുടുക്കി പോലീസ്
കുളത്തൂപ്പുഴ: ഗൾഫിലുളള ഭർത്താവിനെ ഫോണിൽ വിളിച്ച് താൻ മറ്റൊരാളോടൊപ്പം പോകുന്നതായി അറിയിച്ച് കുട്ടികളെ ഉപേക്ഷിച്ച് ആഡംബര ഹോട്ടലിൽ കഴിഞ്ഞ യുവതിയും കാമുകനും പോലീസ് പിടിയിൽ. കുളത്തൂപ്പുഴയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവുമായി പ്രണയത്തിലായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയാണ് ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കടന്നത്. യുവതിയുയെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് ദിവസങ്ങളായുളള അന്വേണത്തിലാണ് ആലപ്പുഴയിലെ ആംഡംബര റിസോൾട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിൻെറ സഹായത്തോടെ പോലീസ് കുടുക്കിയത്. പോലീസ് പിൻതുടരുന്നതറിഞ്ഞ് കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും തന്ത്രത്തിൽ പോലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻറ് ചെയ്തു. ഗൾഫിലുണ്ടായിരുന്ന ഭർത്താവ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു. കുടുംബത്തോടൊപ്പം കഴിയാതെ കുളത്തൂപ്പുഴ ജംഗ്ഷനിൽ വാടക വീടെടുത്തായിരുന്നു യുവതി കാമുകനുമായി അടുപ്പം കൂടിയിരുന്നത്. പലതവണ…
Read Moreആർഎസ്എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിലെ വിരോധം തീർത്തത് വെട്ടിക്കൊലപ്പെടുത്തി; കടവൂര്‍ ജയന് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പത് പ്രതികൾ എട്ട് വർഷത്തിന് ശേഷം കീഴടങ്ങി
കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ പ്രതികൾ പോലീസ് സ്റ്റേഷനിൽ കീടങ്ങി. ഒളിവിൽ കഴിഞ്ഞ ഒമ്പത് പ്രതികളാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസിൽ വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികൾ ഒളിവിൽ പോയത്. ജാമ്യത്തിലുള്ള പ്രതികളാരും വിധി കേള്‍ക്കാന്‍ കോടതിയിൽ എത്തിയിരുന്നില്ല. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ (ഹരി) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളെല്ലാം…
Read Moreകൊറോണ വൈറസ്! പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലും സമൂഹത്തില്‍ ഭീതി ഉളവാക്കുന്നതരത്തിലും വ്യാജ വാര്‍ത്ത; ആറ് പേര്‍ക്കെതിരെ കേസ്
കൊട്ടാരക്കര : കൊറോണ വൈറസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കൊല്ലം റൂറലില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തു. ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് കൊറോണ വൈറസ് നീരീക്ഷണത്തിലായിരുന്നയാളുടെ പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലും സമൂഹത്തില്‍ ഭീതി ഉളവാക്കുന്നതരത്തിലും വ്യാജ വാര്‍ത്തകള്‍ സോഷ്യമീഡീയാകള് വഴി പ്രചരിപ്പിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിന്മേല് കൊല്ലം റൂറല്‍ സൈബര്‍സെൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷന് ലിമിറ്റില്‍ ഫ്രണ്ട്സ് തോട്ടംമുക്ക് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച തൃക്കണ്ണമംഗല്‍ അനു ഭവനിൽ അനില്‍ അച്ചന്‍കുഞ്ഞ്, കൊട്ടാരക്കര തൃക്കണ്ണമംഗലം, തോട്ടംമുക്കില്‍ മനു ഭവനില്‍ മനുതോമസ്, കൊട്ടാരക്കര വിമലാംബിക സ്കൂളിന്റെ ഫെയിസ്ബുക്ക് പേജില്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത സ്കൂളിലെ അധ്യാപകനായ കടയ്ക്കല്‍ പുള്ളിപ്പാറ, മേലേ പന്തളമുക്ക് അനീഷ്…
Read Moreകിടപ്പ് രോഗികള്‍ക്ക് കിഴക്കേകല്ലടയിൽ പ്രതീക്ഷയുടെ സ്നേഹ സാന്ത്വനം
കൊല്ലം : കിടപ്പുരോഗികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, വീല്‍ചെയറും വാട്ടര്‍ ബഡ്ഡുമായി എത്തുന്ന സാന്ത്വനം വോളന്റിയര്‍മാര്‍ക്കായി. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതിയാണ് കിടപ്പു രോഗികളുടെ സ്നേഹ സാന്ത്വനമാകുന്നത്. കിഴക്കേക്കല്ലട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിശീലനം നേടിയ വോളന്റിയര്‍മാര്‍, ഡോക്ടര്‍, നഴ്സ് എന്നിവരും സേവനസന്നദ്ധരായുണ്ട്. ഗ്രാമപഞ്ചായത്തിലെ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമികമായ ലിസ്റ്റ് തയ്യാറാക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പൂര്‍ണമായും കിടപ്പിലായവരുടെ വീട്ടിലെത്തി പരിചരണം നല്‍കും. ആവശ്യമായ മരുന്നുകളും നല്‍കും. 2013 ല്‍ ആണ് പദ്ധതി ആരംഭിക്കുന്നത്. രോഗികളെ നോക്കുന്നവര്‍ക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകള്‍, സാന്ത്വന പരിചരണ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. സാന്ത്വന പരിചരണ വിഭാഗങ്ങള്‍ക്ക് മാത്രമായി എല്ലാ ബുധനാഴ്ചയും പ്രത്യേക ഒ പിയും നടത്തിവരുന്നു. കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങി ഏറെ കഷ്ടപ്പെടുന്നവര്‍ പോലും സാന്ത്വന പരിചരണ പട്ടികയിലുണ്ട്. നിലവില്‍ 152…
Read More