ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാനസികശേഷി കൈവരിക്കൽ; ആത്മഹത്യാപ്രതിരോധ സന്ദേശവുമായ് മാനസികദിനാചരണം 

കൊല്ലം :ആത്മഹത്യയെ പ്രതിരോധിക്കാനുള്ള വഴികളിലേക്ക് വെളിച്ചം വീശുന്ന പരിപാടികളുമായി ലോക മാനസികദിനമാചരിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിയും പേരയം എന്‍. എസ്. എസ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും സംയുക്തമായി സംഘടിപ്പിച്ച പരിപാടികള്‍ കാമ്പസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ഉദ്ഘാടനം ചെയ്തു. ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാനസികശേഷി കൈവരിക്കുകയാണ് പ്രധാനം. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ യുവതലമുറ കരുത്താര്‍ജ്ജിക്കണം – അദ്ദേഹം പറഞ്ഞു. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങളും വിശദമാക്കി. ഡെപ്യൂട്ടി ഡി.എം. ഒ ഡോ. സി. ആര്‍. ജയശങ്കര്‍ അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ബി. എസ്. മിനി വിഷയാവതരണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബി. പ്രഭുലചന്ദ്രന്‍ പിള്ള, എം. എസ്. വിഷ്ണു, ജില്ലാ മാനസികാരോഗ്യ പദ്ധതി കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍ , ദേവിക, അഞ്ജു, ആന്‍സി, ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ…

Read More

ചാത്തന്നൂർ ദേശീയപാതയിലെ  വാഹനപാർക്കിംഗ് അപകടമുണ്ടാക്കുന്നു; നോ പാർക്കിംഗിന്  ചോട്ടിലെ  നിയമവിരുദ്ധം കണ്ടില്ലെന്ന് നടിച്ച് പോലീസും

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിലെ വാഹന പാർക്കിംഗ് അപകടമൊരുക്കുന്നു. ചാത്തന്നൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്‍റെയും പബ്ലിക് മാർക്കറ്റിന്‍റെയും മുന്നിലാണ് അനധികൃതമായ വാഹന പാർക്കിംഗ്.ഇ വി ടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ്‌ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡിന് പുല്ലുവില പോലും നൽകാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.ഗതാഗത സൗകര്യമൊരുക്കാനുള്ള പോലീസും ഈ നിയമവിരുദ്ധ പാർക്കിംഗ് കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തെ ദേശീയപാതയിലെ ബാരിക്കേടിന് ഉള്ളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്.ഈ സ്ഥലമാകെ കച്ചവടക്കാർ കൈയേറിയിരിക്കുകയാണ്. ഒപ്പം തെരുവ് കച്ചവടക്കാരും.ഇരുചക്രവാഹനം പാർക്ക് ചെയ്യാൻ പോലീസ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് മാസങ്ങളായി ഒരു പിക്കപ്പ് വാൻ കൊണ്ടിട്ട് കച്ചവടം നടത്തുകയാണ്. ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന്‍റെയും ട്രഷറിയുടെയുടെയും മുന്നിലാണ് ഈ അനധികൃത കച്ചവടം .ഇത് മൂലം ഇവിടെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികൃതരോ പോലീസോ ഇത്…

Read More

ഗാന്ധിജിയുടെ മതേതരസിദ്ധാന്തമാണ്  ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് മന്ത്രി

കൊല്ലം മഹാത്മാഗാന്ധിയുടെ മതേതരത്വ സിദ്ധാന്തമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ അന്ത:സത്തയും അടിത്തറയുമെന്ന്‌ മന്ത്രി കെ.രാജു . മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മജിയുടെ ജന്മ വാർഷിക വാരാചരണ പരിപാടികളുടെ സമാപനം ഉൽഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന ആധുനിക കാലഘട്ടത്തിലെ നേതാക്കൾക്കും ഭരണ കർത്താക്കൾക്കും ഗാന്ധിജിയുടെ ജീവിതം പാഠപുസ്തക മാക്കി മാറ്റണം .ഏതു അധികാരവും കൈപ്പിടിയിലാക്കാൻ കഴിയുമായിരുന്നിട്ടും അധികാര കസേരയിൽ കയറി കൂടാതെ ജനകൾക്കു വേണ്ടി മാത്രം ജീവിച്ചതുകൊണ്ടാണ് അദ്ദേഹം മഹാത്മാവായ ിമാറിയതെന്നും മന്ത്രി രാജു ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പദ്മശ്രീ.പി.ഗോപിനാഥൻ നായർ,മൈക്കിൾ ദേശമാണി ,എൻ.സുഗതൻ,സുബൈർ വള്ളക്കടവ്,ഡോ.ഗീവർഗീസ് യോഹന്നാൻ,ഷമ്മി,ഡോ. ലാലു ജോസഫ്,ജയേഷ് മാത്യു,വി.കെ.അബൂബക്കർ,എ.മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.

Read More

 കടയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ശ്രമം; കടയുടമയെ പോലീസ് അറസ്റ്റു ചെയ്തു

അഞ്ചല്‍ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശി മോഹനനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. മിഠായി വാങ്ങാനെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ കട ഉടമ മോഹനൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമം ചുമത്തിയാണ് മോഹനനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More

കുവൈത്തിൽ മലയാളി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ; താമസ സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാർക്കിംഗ് ഗ്രൗണ്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തിൽ കാറിനുള്ള മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത് (31) എന്നയാളാണ് മരിച്ചത്. അബാസിയ ടെലിക്കമ്മ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് സുജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.സുജിത്ത് താസമസ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ്.

Read More

എംസി റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല; കാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ

കൊട്ടാരക്കര: ലോക നിലവാരത്തിൽ നവീകരിച്ചെന്ന് അധികൃതർ അവകാശപ്പെടുന്ന എംസി.റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല. ആയുർ മുതൽ ഏനാത്ത് വരെയുള്ള ഭാഗത്ത് അപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ വിരളമാണ്. ചില ദിവസങ്ങളിൽ ഒന്നിലധികം അപകടങ്ങളാണ് ഈ മേഖലയിൽ നടന്നുവരുന്നത്. ഏറ്റവും ഒടുവിലത്തേതാണ് ചൊവാഴ്ച രാത്രിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചതും അപകടത്തിൽ ഒരാൾ മരിച്ചതും. ചികിൽസയിലുള്ള മറ്റു രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കൊട്ടാരക്കരക്കു സമീപം ലോവർ കരിക്കത്താണ് രാത്രി 11.30 ഓടെ ഈ അപകടം നടന്നത്. ഓട്ടോറിക്ഷയും കാറും പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെ തുടർന്ന് തീപ്പിടുത്തവുമുണ്ടായി. ഓട്ടോറിക്ഷ പൂർണമായും പിക്കപ്പ് വാൻ ഭാഗികമായും കത്തിനശിച്ചു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഓട്ടോറിക്ഷ ഡ്രൈവറാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ചക്കുള്ളിൽ പത്തോളം അപകടങ്ങളാണ് എംസി റോഡിൽ കൊട്ടാരക്കര മേഖലയിൽ നടന്നത്. നവീകരിച്ച എംസി റോഡിൽ അപകടങ്ങൾ വർധിച്ചത് വിവാദമായതിനെ തുടർന്ന്…

Read More

ശബരിമലവിഷയത്തിൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതെന്ന്എൻ.കെ പ്രേമചന്ദ്രൻ എംപി

കൊല്ലം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എതിരായാൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതും പാർലമെന്‍ററികാര്യ വകുപ്പ് മന്ത്രിയുടെ പദവിക്ക് യോജിക്കാത്തതുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ 36 ദിവസം കൊണ്ട് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 35 ബില്ലുകളാണ് ബി.ജെ.പി സർക്കാർ പാസാക്കിയത്. ആത്മർത്ഥാതയുണ്ടായിരുന്നെങ്കിൽ ശബരിമല വിഷയത്തിലും നിഷ്പ്രയാസം നിയമനിർമ്മാണം നടത്താമായിരുന്നു. എന്തുകൊണ്ടാണ് ശബരിമല സംബന്ധിച്ച നിയമനിർമ്മാണം നടത്താത്തതെന്ന് വ്യക്തമാക്കണം. സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നിലനിൽക്കുന്നതുകൊണ്ടാണ് നിയമനിർമ്മാണം നടത്താൻ കഴിയാഞ്ഞതെന്ന മന്ത്രിയുടെ വാദം നിരർത്ഥകവും അപ്രസക്തവുമാണ്. പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോതി വിധിക്കെതിരെ കേന്ദ്ര സർക്കാർ തന്നെ സമർപ്പിച്ച റിവ്യു ഹർജി നിലനിൽക്കുന്പോഴാണ് ബി.ജെ.പി സർക്കാർ പാർലമെന്‍റിൽ നിയമനിർമ്മാണം നടത്തി വിധിയെ അപ്രസക്തമാക്കിയത്. നിയമനിർമ്മാണത്തെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.…

Read More

പത്തനാപുരം മേഖലയിൽ പേപ്പട്ടി ശല്യം വർധിച്ചു; ഗർഭിണി ഉൾപ്പെടെ നിരിവധി പേർക്ക് പരിക്ക്; ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം

പത്തനാപുരം: ഗ്രാമീണമേഖലയിലും പാതകളിലും പേപ്പട്ടി ശല്യം രൂക്ഷമാകുന്നു.മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയാക്രമണത്തിൽ പരിക്കേൽക്കുന്നതും നിത്യസംഭവമായിരിക്കുന്നു.കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കടയ്ക്കാമണ്ണില്‍ പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലാണ്.പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷന്‍ മേഖലയിലെ ആശുപത്രികളിലില്ലെന്ന ആരോപണവുമുണ്ട്.ഇതിനു പുറമേ തെരുവ് നായശല്യവും ക്രമാതീതമായി വർധിക്കുകയാണ്.ഇതുകാരണം ഇരുചക്രവാഹനയാത്രികർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുന്നു. പുന്നല വില്ലേജ് ഓഫീസ്,കല്ലുംകടവ് സ്വകാര്യബസ് സ്റ്റാന്‍റ്,മാർക്കറ്റ് നടുക്കുന്നിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്,ചെലവന്നൂർ പടി,പനംമ്പറ്റ,മാക്കുളം,ഇടത്തറ,കുണ്ടയം എന്നിവിടങ്ങൾ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിയാളുകൾക്ക് പട്ടികളുടെ അക്രമണത്തിൽ പരിക്കേറ്റിരുന്നു.രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നതിനാൽ ഇരുചക്രവാഹനയാത്രികരാണ് അധികവും അപകടത്തിൽ പെടുന്നത്.ഇതിനുപുറമെ വീടുകളിലെ വളർത്ത് മൃഗങ്ങൾക്ക് നേരെയും തെരുവ്നായ്ക്കളുടെ ശല്യം ഉണ്ടാകുന്നുണ്ട്.അനധികൃതമായി പലപ്രദ്ദേശങ്ങളിലും മാംസവിപണനകേന്ദ്രങ്ങൾ ആരംഭിച്ചതും തെരുവ് നായ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. അറവ്ശാലകളിൽ നിന്നുമുളള മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും പാതയോരങ്ങളിലാണ്…

Read More

തോക്ക് ചൂണ്ടി മാലമോഷണം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; സംസ്ഥാനത്തെ പല കേസുകൾക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പോലീസ്

കൊല്ലം : സിറ്റി – റൂറൽ മേഖലകളിൽ തോക്കു ചൂണ്ടി സ്ത്രീകളുടെ മാല കവർന്ന സംഭവത്തിൽ പിടിയിലായ കൊടും കുറ്റവാളി ഡൽഹി നോയിഡ സീമാ പുരി സ്വദേശി സത്യദേവ് (40) നെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങി. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തിരുന്നു. അതീവ സുരക്ഷയിൽ തിരുവനന്തപുരത്ത് ജയിലിൽ പാർപ്പിച്ചിട്ടുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് നടത്തിയിട്ടുള്ള പല മോഷണങ്ങളുടെയും ചുരുളഴിയും. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊല്ലത്ത് തെളിവെടുപ്പ് നടത്തും. ഡൽഹി പോലിസിന്‍റെ പേടി സ്വപ്നമായ സത്യ ദേവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിപ്പിച്ചിട്ടുള്ളതാണ്. ഗ്യാംഗ് ലീഡറായ ഇയാളുടെ സംഘത്തിൽ നൂറോളം അംഗങ്ങളുണ്ട്. എല്ലാവരും വിദേശ നിർമ്മിത തോക്കുകൾ കൈവശം സൂക്ഷിക്കുന്നവരാണ്. കേരളാ പോലീസ് പിടികൂടുമ്പോൾ രണ്ടു വിദേശ നിർമ്മിത തോക്കുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. കവർച്ചകൾക്കിടയിൽ പിടിക്കപ്പെടുമെന്നായാൽ വെടിവെച്ച് രക്ഷപ്പെടുകയാണ്…

Read More

മൈനാഗപ്പള്ളി പഞ്ചായത്തിന്ഐഎസ്ഒ അംഗീകാരം; ഫയലുകളെല്ലാം കംപ്യൂട്ടറൈസേഷനാക്കി; ചുരുങ്ങിയ സമയപരിധിക്കുള്ളിൽ  മെച്ചപ്പെട്ടസേവനവും

ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത് ഐ എസ്ഓ അംഗീകാരം നേടി.ഐ എസ്ഓ സർട്ടിഫിക്കേഷൻ പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ നടത്തി. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട സേവനം നടത്തുന്നതിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വർഷങ്ങളായി വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ പ്രത്യേകം തയാറാക്കിയ റാക്കുകളിൽ നമ്പർ ക്രമത്തിൽ അടുക്കിയാണ് കമ്പ്യൂട്ടറൈസേഷൻ നടത്തിയിരിക്കുന്നത്.പൊതു ജനങ്ങൾക്ക് വളരെ വേഗത്തിൽ സേവനം ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടും. ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.പഞ്ചായത്ത് പ്രസിഡന്റ് പി.എസ് .ജയലക്ഷമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കൃഷ്ണ കുമാരി മുഖ്യ പ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി രഘുനാഥപിള്ള , ഡി ഡി പി മീനാകുമാരിയമ്മ ,ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ മുബീന സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാഗിണി ,ശിവൻപിള്ള ,ശാന്തകുമാരിയമ്മ , വൈ എ സമദ്, ഫാത്തിമ്മാബിവി,…

Read More