മ്ലാവിനെ വെള്ളത്തില്‍ മുക്കി കൊന്നതായി പ്രചരണം; തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്

കുളത്തൂപ്പുഴ: ചോഴിയക്കോട് വനമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പുഴയിലിറങ്ങിയ മ്ലാവിനെ പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുക്കി കൊന്നതായി അഭ്യൂഹം പരന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നായയോ മറ്റോ ആക്രമിക്കാനോടിച്ചതിനെ തുടര്‍ന്ന് ചോഴിയക്കോടിനു സമീപം കല്ലടയാറ്റിലെ ജലാശയത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിയിറങ്ങിയ മ്ലാവിനെ സംഭവ സമയം പുഴക്കരയിലുണ്ടായിരുന്ന യുവാക്കള്‍ വെള്ളത്തില്‍ ചാടിയിറങ്ങി നീന്തി പിടിച്ച് വെള്ളത്തില്‍ മുക്കി കൊന്നതായാണ് പ്രദേശത്ത് അഭ്യൂഹം പരന്നത്. സംഭവം നേരില്‍ കണ്ട സമീപവാസികളാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ഇതേ തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട യുവാക്കളുടെ വീടു പരിസരവും സമീപ പ്രദേശങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് യുവാക്കളോട് സംഭവത്തെ കുറിച്ച് ചോദിച്ചുവെങ്കിലും വെള്ളത്തിലകപ്പെട്ട മ്ലാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും തങ്ങള്‍…

Read More

പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം;  മരിച്ചവർക്ക്  സ്മാരകം  വേണമെന്ന് ആവശ്യം യാഥാർഥ്യമായില്ല; കൊല്ലത്ത് പ്രത്യേക കോടതി വന്നേക്കും

പരവൂർ: വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവർക്ക് സ്മാരകം നിർമിക്കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെ യാഥാർഥ്യമായില്ല.പരവൂർ ജംഗ്ഷനിലോ ക്ഷേത്രത്തിലെ വിശാലമായ കോമ്പൗണ്ടിലോ ഏറ്റവും കുറഞ്ഞത് ഒരു സ്മൃതി മണ്ഡപം എങ്കിലും നിർമിക്കണം എന്നാണ് എല്ലാവരുടെയും ആവശ്യം.ഈ ആവശ്യം നഗരസഭ അധികൃതർ കഴിഞ്ഞ ബജറ്റിൽ നിർദേശമായി ഉൾപ്പെടുത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. 1988 ജൂലൈ എട്ടിനാണ് പെരുമണിൽ 105 പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി അപകടം ഉണ്ടായത്.അപകടം നടന്ന സ്ഥലത്ത് സ്മൃതി മണ്ഡപം നിർമിച്ചത് ജനപ്രതിനിധികളുടെ ശ്രമഫലമായാണ്. മരിച്ചവരുടെ ബന്ധുക്കൾ സ്മരണ പുതുക്കാനും പുഷ്പാഞ്ജലി അർപ്പിക്കാനും വർഷം തോറും ഇവിടെ എത്താറുണ്ട്. ഇതുപോലൊരു സംവിധാനം പരവൂരിലും സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതിരിക്കാൻ വയ്യ.ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇക്കുറി രണ്ടിന് ആരംഭിച്ച് എട്ടിന് സമാപിച്ചു. ക്ഷേത്രം ഇനി…

Read More

 രാജ്യത്തെ നടുക്കിയ പുറ്റിംഗൽ ദുരന്തത്തിന് ഇന്ന് മൂന്നാണ്ട്; കുറ്റപത്രം സമർപ്പിക്കാനാകാതെ ക്രൈംബ്രാഞ്ച്

എസ്.ആർ.സുധീർകുമാർ കൊല്ലം: രാജ്യത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് മൂന്നു വർഷം തികയുന്നു. 2016 ഏപ്രിൽ പത്തിന് പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. മീനഭരണി ഉത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ കമ്പപ്പുരയ്‌ക്ക് തീപിടിച്ച് വൻ സ്ഫോടനം ഉണ്ടായാണ് 110 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ദുരന്തം നടന്ന് മൂന്നു വർഷം പൂർത്തിയാകുമ്പോഴും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ ആയിട്ടില്ല എന്നതാണ് വിചിത്രമായ വസ്തുത.കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്പി ജി. ശ്രീധരനായിരുന്നു. അദ്ദേഹം അഞ്ച് മാസം മുമ്പ് സർവീസിൽ നിന്ന് വിരമിച്ചു. സ്ഫോടക വസ്തു നിരോധിത നിയമ പ്രകാരമുള്ള കേസ് ആയതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി തേടേണ്ടതുണ്ട്.കളക്ടറുടെ അനുമതി തേടി രണ്ടു മാസം മുമ്പ് കുറ്റപത്രം ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ തന്‍റെ ശ്രദ്ധയിൽ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ക്ക്  ചിഹ്നം അനുവദിച്ചു

കൊല്ലം :പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അനുവദിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ (മണ്‍വെട്ടിയും മണ്‍കോരിയും), കെ എന്‍ ബാലഗോപാല്‍ (ചുറ്റിക അരിവാള്‍ നക്ഷത്രം), സാബു വര്‍ഗീസ് (താമര), ട്വിങ്കള്‍ പ്രഭാകരന്‍ (ബാറ്ററി ടോര്‍ച്ച്), സജി കൊല്ലം (ഓട്ടോറിക്ഷ), എന്‍ ജയരാജന്‍ (കോളിഫ്‌ളവര്‍), സുനി കല്ലുവാതുക്കല്‍ (ഓടക്കുഴല്‍), ഡോ ശ്രീകുമാര്‍ (സ്റ്റെതസ്‌കോപ്പ്), ജി നാഗരാജ് (ട്രക്ക്) എന്നിവയാണ് ചിഹ്നങ്ങള്‍.

Read More

വാഹനങ്ങളിലെ പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍; കാൽനടയാത്രക്കാർക്കും എതിർവാഹനങ്ങൾക്കും ഭീഷണിയാകുന്നു;  നടപടിയെടുക്കാതെ അധികൃതർ

കുളത്തൂപ്പുഴ: നിര്‍മാണസമയത്ത് കമ്പനികള്‍ സ്ഥാപിച്ചട്ടുള്ള ഹെഡ് ലൈറ്റിനു പുറമെ പ്രകാശ തീവ്രതയേറിയ എല്‍ഇഡി.ലൈറ്റുകള്‍ സ്വകാര്യ വാഹനങ്ങളില്‍ അധികമായി ഉപയോഗിക്കുന്നത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപം. കിഴക്കന്‍ മേഖലയില്‍ സ്വകാര്യകാറുകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ എല്‍ഇഡി. ലൈറ്റുകള്‍ അധികമായി ഉപയോഗിക്കുന്നത്. എതിരെയെത്തുന്ന വാഹന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഉയര്‍ന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് പല വാഹനങ്ങളിലും ഉപയോഗിക്കുന്നത്. ഒാരോ വാഹനങ്ങളിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രകാശമുള്ള ലൈറ്റുകള്‍ സ്ഥാപിച്ചാണ് കമ്പനികള്‍ വാഹനങ്ങള്‍ വില്പനക്കെത്തിക്കുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സ്വകാര്യ വാഹനങ്ങളില്‍ ഇടത്തും വലത്തുമായി പ്രകാശ തീവ്രതയേറിയ രണ്ടും മൂന്നും എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിരവധി ബുള്ളറ്റുകളിലും ഒാട്ടോറിക്ഷകളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ എല്‍.ഇ.ഡി. ലൈറ്റുകള്‍ മാത്രം പ്രകാശിപ്പിച്ച് നിരത്തുകളിലൂടെ പായുന്ന ഇത്തരക്കാര്‍ എതിരെയെത്തുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തു…

Read More

മാനസിക വൈകല്യമുള്ള കുട്ടിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ;ചാത്തന്നൂരിലെ ഞെട്ടിക്കുന്ന സംഭവമിങ്ങനെ..

ചാത്തന്നൂർ: മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ .പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് പിടികൂടുകയായിരുന്നു. മാതാവ് ജോലിക്ക് പോകുന്ന സമയത്ത് കഴിഞ്ഞ മൂന്ന് വർഷമായി പിതാവ് മകളെ പീഡിപ്പിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കഠിനമായ വയറുവേദനയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോയ പ്രതിയെ പാരിപ്പള്ളി സിഐ സുധീർ,എസ്ഐ വിനോദ് വിക്രമാദിത്യൻ,എഎസ്ഐ സാബുലാൽ,എസ് സിപിഒ പ്രകാശ്,ബിജു ,ജയിൻ എന്നിവർ ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Read More

 ശാസ്താംകോട്ടയിലെ യുവാവിന്‍റെ ദുരൂഹ മരണം;  ബന്ധുക്കൾ പരാതി നൽകി; സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് ബന്ധുക്കളുടെ ആരോപണം ഇങ്ങനെ…

ശാസ്താംകോട്ട: കുന്നത്തൂർമാനാമ്പുഴ പുളിമൂട്ടുവിളയിൽ ഷിബു ചെറിയാന്‍റെ (38) മരണത്തിലെ ദുരൂഹത അന്വഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.ഈ മാസം ഒന്നിനാണ് ഷിബു ചെറിയാനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഇയാളുടെ വിവാഹമോതിരവും വീടിന്‍റെ രണ്ട് താക്കോലും നഷ്ടപ്പെടുകയും മൃതദേഹത്തിൽ നിരവധി മുറിപ്പാടുകൾ കാണപ്പെടുകയും ചെയ്തിരുന്നു. നാട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷിബു ചെറിയാന്‍റെ വിവാഹം ഖത്തറിൽ ജോലിയുള്ള യുവതിയുമായി രണ്ട് മാസം മുമ്പാണ് നടന്നത്. യുവതി അടുത്ത സമയത്തായി തിരികെ മടങ്ങിയിരുന്നതിനാൽ ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്ന ത്. ഇയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. കഴിഞ്ഞ മാസം 31 ന് രാത്രി 8.30 ന് സഹോദരിയെ ഷിബു ചെറിയാൻഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. രാത്രിയിൽ ഭാര്യയുടെ ബന്ധുക്കളായ രണ്ട് പേർ തന്നെ കാണാൻ എത്തുമെന്നും ഗൾഫിൽ പോകുന്നതിന്‍റെ പേപ്പറുകൾ ശരിയാക്കാനാണ് ഇവർ വരുന്നതെന്നും ഷിബു…

Read More

ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട :മൂന്നര ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവിനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് പടിഞ്ഞാറ്റം മുറി നെല്ലിക്കുന്നത്ത് വടക്കതിൽ ഭാസി എന്ന സുരേഷിനെയാണ് വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വാറ്റി എടുത്ത ചാരായം ചെറിയ കുപ്പികളിലാക്കുന്നതിനിടെയാണ് പോലീസിൻ്റെ പിടിയിൽ ആകുന്നത്. ഇയ്യാൾ ഏറെ നാളുകളായി വ്യാജചാരായ വിൽപ്പന നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശൂരനാട് സി ഐ ശാന്തകുമാർ, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തി ലാ ണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാൻ്റ് ചെയ്തു:

Read More

പ്രളയം തകർത്ത  വീടുകളുടെ പുനർ നിർമാണം; ഹോം കെയർ പദ്ധതിയിൽ കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ  വീട് കൈമാറി

കരുനാഗപ്പള്ളി :പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്ന സഹകരണ വകുപ്പിന്‍റെ പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി.കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോലാണ് കൈമാറിയത്.പ്രളയത്തിൽ വീട് തകർന്ന നമ്പരുവികാല, കാഞ്ഞിരംകുന്നേൽ, പൊന്നമ്മയ്ക്കാണ് സഹകരണ വകുപ്പ് നിർദ്ദേശപ്രകാരം വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് വി ദിവാകരൻ നിർവ്വഹിച്ചു.സഹകരണ വകുപ്പ് (ജനറൽ) അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാർ, അസിസ്റ്റൻറ് രജിസ്ട്രാർ അബ്ദുൽഹലിം, വില്ലേജ് ഓഫീസർ സാദത്ത്,ബാങ്ക് ഭരണസമിതി അംഗങ്ങളായ ശശികുമാർ ,സദാനന്ദൻ കരിമ്പാലിൽ, ശശികല, ബാങ്ക് സെക്രട്ടറി ടി സുതൻ, തുടങ്ങിയവർ പങ്കെടുത്തു.

Read More

 അക്ഷന്ത്യവ്യമായ തെറ്റ്;  അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്; പ്രളയത്തിന് ഉത്തരവാദിയായ  മന്ത്രി എംഎം മണി രാജിവയ്ക്കണം

കൊല്ലം: ഒറ്റയടിക്ക് ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയ ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്ന അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നതിനാ ല്‍ പ്രളയത്തിന് ഉത്തരവാദിയായ മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കനത്ത മഴ തുടരുമ്പോഴും അണക്കെട്ടുകള്‍ നിറയാനായി കാത്തിരുന്നത് അക്ഷന്ത്യവ്യമായ തെറ്റാണ്. ഡാമുകളുടെ സംഭരണശേഷി കവിഞ്ഞിട്ടും ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാതിരുന്നത് കൂടുതല്‍ കറണ്ട് ഉത്പാദിപ്പിച്ച് കാശുണ്ടാക്കാമെന്ന സ്വാര്‍ത്ഥ ലക്ഷ്യമായിരുന്നു. ഡാമുകള്‍ തുറന്ന്‍ വിടണമെന്ന ആവശ്യത്തെ വൈദ്യുതി മന്ത്രി അവഗണിക്കുകയായിരുന്നു. ആവശ്യമുന്നയിച്ചവരെ പരിഹസിക്കുകയും ചെയ്തു. 433 മനുഷ്യരുടെയും ആയിരക്കണക്കിന് കന്നുകാലികളുടെയും വളര്‍ത്തുപക്ഷികളുടെയും ജീവനും കോടിക്കണക്കിന് രൂപയുടെ സ്വത്തിനും മന്ത്രിയും മന്ത്രിസഭയും മറുപടി പറഞ്ഞേ തീരുവെന്നും ദേവരാജൻ പറഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളും കോടതിയേയും നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കോടതിക്കുവേണ്ടി വസ്തുതകള്‍ ശേഖരിക്കുകയാണ് അമിക്കസ് ക്യൂറി…

Read More