കുളത്തുപ്പുഴ- തെന്മല പാത നിര്‍മാണം പാതിവഴിയിൽ നിലച്ചു; മന്ത്രിയുടെ വികസന ഫണ്ടിൽ നിന്നും 9 കോടിരൂപയാണ്  നിർമാണത്തിന് നൽകിയത്

കുളത്തുപ്പുഴ.: കുളത്തുപ്പുഴതെന്മലപാതയുടെ നിർമ്മാണംഒന്നര വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. പുനലൂര്‍ എംഎല്‍എ കൂടിയായ മന്ത്രിരാജുവിന്‍റെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒന്‍പതുകോടി രൂപ ഉപയോഗിച്ച് ആരംഭിച്ച റോഡ്‌ നിര്‍മ്മാണമാണ് ഇപ്പോഴും എങ്ങും എത്താതെ കിടക്കുന്നത്. തെന്മല മുതല്‍ കുളത്തുപ്പുഴ അമ്പലക്കടവ് വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള പാതയുടെ ടാറിംഗ് പ്രവര്‍ത്തനം ആണ് ഇപ്പോഴും ഇഴയുന്നത്. ഏകദേശം ഒരു കിലോമീറ്റര്‍ റോഡ്‌ പണിയുന്നതിനു 90 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇത്രയധികം രൂപ ചിലവഴിച്ച റോഡ്‌ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ പോലും ഇളകി തുടങ്ങി. പലഭാഗങ്ങളിലും ടാറിംഗ് പകുതി ചെയ്ത ശേഷം കരാറുകാരന്‍ മുങ്ങി. കുളത്തുപ്പുഴ അയ്യന്‍പിള്ളവളവില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ സ്ഥാപിക്കാന്‍ നിലവിലുണ്ടായിരുന്ന പാത മുഴുവന്‍ പൊളിച്ചു നീക്കിയത് ഇപ്പോഴും അങ്ങനെ തന്നെകിടക്കുകയാണ്. ഇവിടെ സ്ഥാപിക്കാന്‍ എത്തിച്ച ഇന്‍റർ ലോക്ക് കട്ടകള്‍ രാത്രിയുടെ മറവില്‍ കരാറുകാരന്‍ തന്നെ മറ്റ്…

Read More

ഹെൽത്ത് സെന്‍ററുകാരുടെ ഗുരുതരവീഴ്ച; ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്തത് എലിപ്പനിയുടെ ഗുളികയെന്ന് പരാതി

പത്തനാപുരം: ആശാവര്‍ക്കര്‍ വഴി ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്തത് എലിപ്പനിയുടെ ഗുളികയെന്ന് പരാതി. പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനില്‍ ബിനീത (27)യ്ക്കാണ് ഗുളിക മാറി നൽകിയതായി ഭർത്താവ് വിനോദ് പരാതി നൽകിയിരിക്കുന്നത്. വിനോദിന്‍റെ ഭാര്യ ബിനീതയ്ക്ക് എറത്ത് വടക്ക് വാര്‍ഡിലെ ആംഗൻവാടിയിൽ നിന്നും നൽകിയ ആശാ വര്‍ക്കര്‍ വഴി നല്‍കിയ ഡോക്സി സൈക്ലിനിക് എന്ന ഗുളിക നല്കി. ഇത് എലിപ്പനിയുടെതാണെന്നാണ് പരാതി. പട്ടാഴി വടക്കേക്കര മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ആംഗൻവാടിയിൽ എത്തിച്ച ഗുളികയാണ് മൂന്നാം മാസത്തില്‍ രക്തത്തിന്‍റെ അളവ് കൂട്ടാനായി നൽകേണ്ട അയണ്‍ ഗുളികയ്ക്ക് പകരമായാണ് എലിപ്പനിയുടെ ഗുളിക നല്കിയത്. ഹെൽത്ത് സെന്‍ററിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വീഴ്ചയാണ്. ഒരു മാസം മുൻപ് നൽകിയ ഗുളികൾ പൂർണമായി ബിനീത കഴിച്ചിരുന്നു. തുടർന്ന് കഴിക്കാനായി നൽകിയ ഗുളികയിൽ വന്ന വ്യത്യാസം കണ്ട് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ…

Read More

കൊല്ലം ബൈപ്പാസിൽ രാഷ്ട്രീയപ്പോര്..! പ്രധാനമന്ത്രിയുടെ വരവ് അറിയില്ലെന്ന് സർക്കാർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുവരെയും ഒന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എൽഡിഎഫിനെയും യുഡിഎഫിനെയും ഞെട്ടിച്ച് ഉദ്ഘാടനത്തിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ബൈപ്പാസ് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിരുന്നു.

Read More

കുടിവെള്ള ഗുണനിലവാര പരിശോധനയുമായി വിദ്യാർഥികൾ; അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കളിലെ വിദ്യാർഥികളാണ്  പരിശോധന നടത്തുന്നത്

കൊല്ലം : പുനലൂർ അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ,സെന്‍റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്‍റും കഴിഞ്ഞ ഒരാഴ്ച കാലയളവിനുള്ളിൽ സ്കൂൾ പരിസരത്തെ വീടുകളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുകയുണ്ടായി . വോളണ്ടിയർമാർ അച്ചൻകോവിൽ മേഖലയിലെ വാർഡിലെ വീടുകളിലാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങിയ സംഘം പരിശോധന നടത്തിയത്.ആര്യോഗ രക്ഷക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപികയുമായ ദീപ യുടെ നേതൃത്വത്തിലാണ് നാഷണൽ സർവീസ് സ്കീം വോളണ്ടിയറൻമാരായ വിദ്യാർഥികൾ വീടുകളിലെ കിണറുകളിലെ ജലത്തിന്‍റെശുദ്ധത പരിശോധിച്ചത്. സെന്‍റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്‍റ് ലഭ്യമാക്കിയ വാട്ടർ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. അഞ്ച് വിദ്യാർഥികൾ അടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകളിൽ ജല പരിശോധനക്കായെത്തിയത്. കുടിവെള്ളത്തിന്‍റെ പി.എച്ച് മൂല്യം, നൈട്രേറ്റ് സാന്നിധ്യം, മനുഷ്യവിസർജ്യത്തിൽ…

Read More

ഗതാഗതകുരുക്കിന് പരിഹാരം ; പത്തനാപുരത്ത് ബൈപ്പാസിന് 30 കോടി അനുവദിച്ചു

പത്തനാപുരം: പട്ടണത്തിന് തലവേദനയായി മാറിയ ഗതാഗതകുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു . നിര്‍ദിഷ്ഠ പാതയുടെ രൂപ രേഖ തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 790000 രൂപയും ബൈപ്പാസ് നിർമ്മാണത്തിനായി 30 കോടിരൂപയും അനുവദിച്ചട്ടുണ്ട്. പത്തനാപുരത്തിന്‍റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമാന്തരമായാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് .പത്തനാപുരം 110 കെ.വി സബ്സ്റ്റേഷന് സമീപത്തു നിന്നുമാരംഭിക്കുന്ന പാത നീലിക്കോണം വഴി വണ്‍റോഡിലൂടെ കല്ലുംകടവില്‍ ജംഗ്ഷനില്‍ എത്തിച്ചേരാതെ തന്നെ തോട് മുറിച്ച് കടന്ന് പുനലൂര്‍ – മൂവാറ്റുപുഴ പാതയിലെ പത്തനാപുരം ബിഎസ്എന്‍എല്‍ എക്സേഞ്ച് ഓഫീസിന് സമീപം എത്തിച്ചേരുന്നു. രണ്ടു വരിപാതയുളള ബൈപ്പാസ് യഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടാതെ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്നു പോകുവാന്‍ സാധിക്കും . നിലവില്‍ പത്തനാപുരം പട്ടണം ഗതാഗതകുരുക്കില്‍ അമരുന്ന അവസ്ഥയാണ് . അനധിക്യത വാഹനപാര്‍ക്കിംഗും റോഡിന് വീതിയില്ലായ്മയുമാണ് പ്രധാന…

Read More

കൊല്ലം ബൈപാസ് റോഡ് : ഉദ്ഘാടനം 15ന്; ആര് ഉദ്ഘാടനം നടത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ല

കൊല്ലം: കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം ആര് എന്ന് നിർവഹിക്കും എന്ന കാര്യത്തിലുള്ള ആശങ്കകൾക്കും പ്രചാരണത്തിനും വിരാമമാകുന്നു. 15ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ബൈപാസ് റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കും എന്നാണ് ഒടുവിലത്തെ വിവരം. എന്നാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.അതേസമയം ഈ ബൈപാസിന്‍റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. റോഡിന്‍റെ നിർമാണം പൂർത്തിയായെങ്കിലും തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചിട്ട് ഉദ്ഘാടനം നടത്താനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം.സംസ്ഥാന സർക്കാരിന്‍റെ ഈ നീക്കം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരെ ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്ന ആരോപണം എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ ഉന്നയിക്കുകയുണ്ടായി. ഈ നീക്കത്തിന് തടയിടുന്നതിന്‍റെ ഭാഗമായി ജനകീയ ഉദ്ഘാടനം ഉടൻ നത്തുമെന്ന പ്രഖ്യാപനം വരെ യുഡിഎഫിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി.എന്നാൽ ഇരുകൂട്ടരെയും ഞെട്ടിച്ചുകൊണ്ടാണ് 15ന് പ്രധാനമന്ത്രി ഉദ്ഘാടനം…

Read More

ചന്ദ്രൻ ഉണ്ണിത്താന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസിന്‍റെ വാദം തെറ്റ്;  പ്രവർത്തകർ പ്രകോപനങ്ങളിൽ വീണ് പോകരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പന്തളത്ത് ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസിന്‍റെ വാദം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ട് എഴുതിയ പോലീസുകാരൻ തലതിരിഞ്ഞവനാണെന്നും കോടിയേരി ആരോപിച്ചു. കണ്ണൂരിൽ ആർഎസ്എസ് നടത്തുന്ന അക്രമങ്ങൾ ആസൂത്രിതമാണ്. സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണ് പോകരുതെന്നും അക്രമങ്ങളിൽ നിന്നും പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പോലീസ് ആർഎസ്എസിന്‍റെ പ്രവർത്തന രീതി മനസ്സിലാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read More

ദേശീയ പണിമുടക്ക്;   എട്ട്, ഒമ്പത് തീയതികളിൽ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു  സംയുക്ത ട്രേഡ് യൂണിയൻ  നേതാക്കൻമാർ  റെയിൽവേ സ്റ്റേഷനിൽ

കൊല്ലം: ദേശീയ പണിമുടക്ക് നടത്തുന്ന എട്ട്, ഒന്പത് തീയതികളിൽ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട ് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രചാരണ പ്രവർത്തനം നടത്തി. പണിമുടക്കിന്‍റെ സന്ദേശം വിശദീകരിച്ച് ഫ്ളാറ്റുഫോമിലും ട്രെയിനുകളിലും പ്രസംഗിച്ചാണ് അഭ്യർഥന നടത്തിയത്. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കന്മാർ കൊടിയും പ്ലക്കാർഡുകളുമായിട്ടാണ് പ്രവർത്തനം നടത്തിയത്. സ്ക്വോഡിന് സിഐറ്റിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, എ.എം.ഇക്ബാൽ, ജി.ആനന്ദൻ (സിഐറ്റിയു), ജി.ബാബു(എഐറ്റിയുസി) ജില്ലാ സെക്രട്ടറി, ഐക്യട്രേഡ് യൂണിയൻ ജില്ലാ കണ്‍വീനർ റ്റി.സി വിജയൻ, കുരീപ്പുഴ ഷാനവാസ്, സുൽഫി (യുറ്റിയുസി), സർവീസ് സംഘടനാ നേതാക്കളായ ഓമനക്കുട്ടൻ, അനിൽകുമാർ എന്നിവർ പ്രചരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇന്ന് കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡുകളിലും സ്ക്വോഡ് പ്രവർത്തനം നടത്തും.

Read More

കരനെൽ കൃഷിയിൽ നൂറുമേനി;  സദാനന്ദപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉത്സവാന്തരീക്ഷത്തിൽ  കൊയ്ത്തുത്സവം വർണാഭമായി

കൊട്ടാരക്കര: മണ്ണിൽ പൊന്നുവിളയിച്ച് നൂറുമേനി കൊയ്ത് സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കൊയ്ത്തുത്സവം വർണാഭമായി. അരയേക്കറോളം കര നെൽകൃഷിയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. സദാനന്ദപുരത്തും പരിസര പ്രദേശങ്ങളിലും ജൈവ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ച് കഴിഞ്ഞ അധ്യയന വർഷമാരംഭിച്ച അന്യോന്യം വീടും വിദ്യാലയവും പദ്ധതിയുടെ അഞ്ചാം ഘട്ടമായി വെട്ടിക്കവല കൃഷിഭവൻ മടത്തിയറ വാർഡിലെ തൊഴിലുറപ്പ് സംഘവുമായി ചേർന്നാണ് മണ്ണിൽ പൊന്ന് കരനെൽ കൃഷി പദ്ധതി നടപ്പാക്കിയത്. നിലമൊരുക്കൽ, വിത്തിടീൽ, കളപറിക്കൽ തുടങ്ങി കൊയ്ത്ത് വരെയുള്ള വിവിധ ഘട്ടങ്ങൾ സ്കൂളിലെ വിദ്യാർഥികൾക്ക് നിരീക്ഷിക്കുന്നതിനുള്ള സൗകര്യം, അന്യം നിന്ന നെൽക്കൃഷിയെ കുറിച്ച് വരും തലമുറയെ ബോധവൽക്കരിക്കുന്നതായി. ഉമ ഇനം നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൊയ്ത്തു പാട്ടിന്‍റെ അകമ്പടിയോടെ ജനപ്രതിനിധികൾ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, നാട്ടുകാർ, നൂറു കണക്കിന് വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു,…

Read More

കല്ലട ഇറിഗേഷൻ പ്രോജക്ടിലെ സബ് കനാലുകളുടെ ശുചീകരണപ്രവർത്തനം തുടങ്ങിയില്ല; പ്രതിഷേധം ശക്തം

പത്തനാപുരം : കല്ലട ഇറിഗേഷൻ പ്രോജക്ടിലെ സബ് കനാലുകളുടെ ശുചീകരണം ആരംഭിച്ചില്ല. ഡിസംബർ 31നു മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതരുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ല.പത്തനാപുരം കുന്നിക്കോട് മേഖലകളിൽ കിലോമീറ്ററുകൾ പ്രദേശത്തെ സബ് കനാലുകള്‍ ശുചീകരണം നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്.ഇതില്‍നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്. ജനുവരി ആദ്യവാരം കനാലുകളിലൂടെ ജലവിതരണം ആരംഭിക്കാനാണ് നിലവില്‍ വകുപ്പിന്‍റെ തീരുമാനം.വര്‍ഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളാണ് കനാലുകളിലെ കാടുകള്‍ നീക്കം ചെയ്ത് ശുചീകരണം നടത്തുന്നത്.ഇത്തവണ പലയിടങ്ങളിലും ശുചീകരണം ആരംഭിച്ചിട്ട് പോലുമില്ല.കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ചാ സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കു പോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്. കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ വേനല്‍കാലത്ത് ജലമെത്തുന്നത് സബ്കനാലുകള്‍ വഴിയാണ്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ കനത്ത…

Read More