ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്‍കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read MoreCategory: Kollam
കൊക്കിലൊതുങ്ങുന്ന കാര്യമേ പറയാവൂ; കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട എംപിയുടെ പരാമർശങ്ങൾ അബദ്ധമെന്നു മന്ത്രി സുധാകരൻ
തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി നടത്തിയ പരാമർശങ്ങൾ അബദ്ധം മാത്രമാണെന്നും തന്റെ കൊക്കിലൊതുങ്ങുന്ന കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയാവൂവെന്നും മന്ത്രി ജി. സുധാകരൻ. കൊല്ലം ബൈപാസ് പൂർത്തിയാക്കിയതിൽ എംപിയായ എൻ.കെ. പ്രേമചന്ദ്രന് ഒരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ മൂന്നു വർഷക്കാലത്ത് 30 ശതമാനം നിർമാണ ജോലികൾ മാത്രമാണ് തീർത്തത്. പിണറായി സർക്കാർ രണ്ടര വർഷം കൊണ്ടാണ് ബാക്കി 70 ശതമാനം ജോലികൾ തീർത്തത്. ബൈപാസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ജനുവരി ഒന്നിന് പൊതുമരാമത്ത് ചീഫ് എൻജിനിയർക്ക് കിട്ടിയ ഇ-മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വരാൻ സാധ്യതയുണ്ടെന്നു മാത്രം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇന്നലെ ലഭിച്ച സ്ഥിരീകരിക്കപ്പെട്ട പരിപാടിയിൽ പ്രധാനമന്ത്രി 15 ന് വൈകുന്നേരം 5.20 മുതൽ 5.50…
Read Moreപുനലൂർ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി: പ്രഖ്യാപനം നാളെ മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും
പുനലൂർ: ഖരമാലിന്യപരിപാലനത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരുന്ന പുനലൂരിന് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നു. നാളെ ഉച്ചയ്ക്ക് 12 ന് പ്ലാച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തും. ചടങ്ങിൽ മന്ത്രി കെ രാജു അധ്യക്ഷനാകും. ഹരിതായനം ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിച്ചും അഴുകാത്ത പാഴ് വസ്തുക്കൾ ഹരിത കർമസേന വഴി വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സമാഹരിച്ചു ഫലപ്രദമായി പരിപാലിച്ചുമാണ് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി മാറുന്നത്.ഖരമാലിന്യ പരിപാലനത്തിൽ സ്വച്ഛ ഭാരത് മിഷൻ -ഹരിത കേരള മിഷൻ മാർഗ്ഗരേഖകൾ കൃത്യമായി പാലിച്ചതിനാണ് സർക്കാർ പുനലൂരിനെ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കാൻ ശ്രീരാമവർമപുരം മാർക്കറ്റ്, താലൂക്ക് ആശുപത്രി, ടിബി ജംഗ്ഷൻ എന്നിവിടങ്ങളിൽ…
Read Moreസി പിഎമ്മും ബി ജെപിയും കേരളത്തെ സംഘർഷഭൂമിയാക്കുന്നുവെന്ന് പ്രതാപവർമ്മ തമ്പാൻ
പരവൂർ :വിദേശികൾ വരാൻ ഭയപ്പെടുന്ന തരത്തിൽ കേരളത്തെ ഗുണ്ടാ സംസ്ഥാനമാക്കി മാറ്റാൻ സിപിഎമ്മും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നതായി ഡി സി.സി മുൻ പ്രസിഡന്റ് ഡോ: ജി. പ്രതാപവർമ്മ തമ്പാൻ . സി പി എം – ബി.ജെ.പി ആക്രമണങ്ങൾക്കെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരിപ്പള്ളിയിൽ നടത്തിയ സമാധാന സന്ദേശസദസ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടർ നടത്തിയ ആക്രമങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിന് പകരം നിയമപരിപാലനം ഡി.വൈ.എഫ് ഐ കൊണ്ട് നേരിടാൻ ശ്രമിച്ചതാണ് കേരളത്തിൽ കലാപം ഉണ്ടാകാൻ പ്രധാനകാരണം. വിശ്വാസം സംരക്ഷിക്കണമെന്ന മലയാളികളുടെ പൊതുവികാരത്തെ മുഖ്യമന്ത്രിയും സി.പി.എമ്മും ചേർന്ന് തോൽപിക്കാ നുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് തമ്പാൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ, കെ.പി.സി സി നിർവാഹക സമിതി അംഗം…
Read Moreദേശീയ പണിമുടക്ക്; കൊല്ലത്ത് ബസ് സർവീസ് ഇന്നുമില്ല; ട്രെയിൻ ഗതാഗതം സുഗമം
കൊല്ലം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ ഇന്നും ഏറെക്കുറെ പൂർണം. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും സർവീസ് നടത്തുന്നില്ല. ഓട്ടോറിക്ഷകൾ കൂടാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. സ്കൂളുകളും ബാങ്കുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്. ഇന്നലെത്തേതിൽനിന്ന് വ്യത്യസ്തമായി കുറെ കടകൾ കൂടി ഇന്ന് തുറന്നിട്ടുണ്ട്.കൊല്ലം നഗരത്തിൽ മെയിൻ റോഡിലും ബീച്ച് റോഡിലും കടകൾ മിക്കതും തുറന്നിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ നഗരനിരത്തുകളിൽ തിരക്ക് കുറവാണ്. വിജനമായ ബസ് പ്പുകളാണ് കാണാൻ കഴിയുന്നത്. ഇന്ന് ജില്ലയിൽ ട്രെയിൽ തടയൽ ഉണ്ടാകില്ല. ഇന്നലെ കൊല്ലത്ത് ട്രെയിൻ തടഞ്ഞ 25പേർക്കെതിരെ കേസെടുത്തു. മറ്റ് കണ്ടാലറിയാവുന്ന 60പേർക്കെതിരെ കേസുണ്ട്. പരവൂരിൽ ട്രെയിൻ തടഞ്ഞതിന് എംഎൽഎ ഉൾപ്പടെ 15പേർക്കെതിരെ കേസടുത്തു. ഇവിടെയും കണ്ടാലറിയാവുന്ന പലരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 20പേർക്കെതിരെ കേസെടുത്തു.ഇന്ന് പെട്രോൾ…
Read Moreപണിമുടക്കിൽ സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷനില്‍ തൊഴിലെടുത്ത എഐടിയുസിയുടെ നിലപാടിൽ പ്രതിഷേധം
പത്തനാപുരം: എ ഐ ടി യു സി നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു.ദേശീയ പണിമുടക്കില്‍ പങ്കെടുക്കാതെ സിപിഐ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷനില്‍ തൊഴിലെടുത്ത യൂണിയന് നേതാക്കളുടെയും,പ്രവര്‍ത്തകരുടെയും നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുക്കാതെ ഒരുവിഭാഗം എ ഐ റ്റി യു സി തൊഴിലാളികള്‍.സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനിലെ സിപിഐ അനുകൂല തൊഴിലാളി സംഘടനയാണ് പണിമുടക്കില്‍ പങ്കെടുക്കാതെ തൊഴിലെടുത്തത്.എസ്എഫ്സികെയിലെ ടാപ്പിംഗ് സൂപ്പര്‍വൈസര്‍മാരും,ടാപ്പിംഗ് തൊഴിലാളികളുമുള്‍പ്പെടെ സംഘടനയില്‍പ്പെട്ടവര്‍ കുമരംകുടി,ചിതല്‍വെട്ടി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകളിലെത്തി പണിയെടുക്കുകയും,ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്തു. എസ്എഫ്സികെ സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലാണ്.എന്നാല്‍ പത്തനാപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.എഐടിയുസി നിലപാടില്‍ സിഐടിയു,ഐഎന്‍ റ്റിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Read Moreവരുമോ, ഇല്ലയോ എന്ന തർക്കത്തിന് തീരുമാനമായി; കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് 15നു പ്രധാനമന്ത്രിയെത്തും
തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. 15 നു വൈകുന്നേരം 5.30 നാണ് ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണം ഒരുക്കണമെന്നഭ്യർഥിച്ച് എസ്പിജി ഡിജിയുടെ സന്ദേശം സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനു കഴിഞ്ഞ ദിവസം ലഭിച്ചു. ബൈപാ സിന്റെ അവസാന ജോലികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു വകുപ്പു നിർദേശം നൽകിയിട്ടുണ്ട്. 15നകം ഇലക്ട്രിക്കൽ ജോലികൾ ഒഴികെയുള്ളവ പൂർത്തിയാക്കാൻ കഴിയുമെന്നാണു ദേശീയപാതാ അഥോറിറ്റി പ്രതീക്ഷിക്കുന്നത്. കൊല്ലം പീരങ്കി മൈതാനത്ത് വൈകുന്നേരം നാലിന് ബിജെപി റാലിയെയും അഭിസംബോധന ചെയ്യുന്നുണ്ട്. കൊല്ലം, മാവേലിക്കര, ആലപ്പുഴ പാർലമെന്റ് മണ്ഡലങ്ങളിൽനിന്നുള്ളവരാണ് അവിടെ എത്തുക. കൊല്ലത്തിനു പുറമേ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമെന്ന നിലയിൽ ശക്തിപ്രകടനമാണ് ബിജെപി…
Read Moreശാസ്താംകോട്ടയിൽ ബിജെപി നേതാക്കളുടെ വീടിനുനേരെ കല്ലേറ്; ഗ്ലാസുകൾ അക്രമികൾ എറിഞ്ഞുതകർത്തു
കൊല്ലം : ശാസ്താംകോട്ടയിൽ ബിജെപി നേതാക്കളുടെ വീടിനുനേരെ കല്ലേറ്. പുലർച്ചയോടെയാണ് സംഭവം. ബിജെപി കുന്നത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജേന്റെ വീടിന്റെ ഗ്ലാസുകൾ അക്രമികൾ എറിഞ്ഞുതകർത്തു. കാവിൽമുക്കിൽ ബാബുവിന്റെ രണ്ടു വീടുകളുടെ ഗ്ലാസുകളും തകർത്തനിലയിലാണ്. ശാസ്താംകോട്ടപോലീസിൽ പരാതി നൽകി. കൊട്ടാരക്കര നെടുവത്തൂർ കുറ്റിക്കാട് ജംഗ്ഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രശാന്തിന്റെ കാറിന്റെ ഗ്ലാസുകളും തകർത്തിട്ടുണ്ട്.
Read Moreഅശാസ്ത്രീയ കരിമണൽ ഖനനം; സമീപ ഗ്രാമം പോലും ഇല്ലാതാകുമെന്ന് ആർ.രാജശേഖരൻ
കൊല്ലം :പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരും സാമ്പത്തികലാഭം മാത്രം നോക്കി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ കൂടുതൽ ദ്രോഹിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവർത്തി അവസാനിപ്പിച്ചേ മതിയാകുവെന്ന് കെപിസിസി നിർവാഹകസമിതി അംഗം ആർ.രാജശേഖരൻ . അശാസ്ത്രീയ കരിമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും തിരമാലകളെ പ്രതിരോധിക്കാൻ കഴിവുള്ള ആലപ്പാട് തീരത്തെ സ്വാഭാവിക മണൽതിട്ട നഷ്ടപ്പെടുന്ന വഴി കടൽ തീരത്തേക്ക് കയറുകയും കിഴക്കൻ ഗ്രാമങ്ങളും അപ്പർ കുട്ടനാടിനെ വരെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആർ രാജ പ്രിയൻ, സമരസമിതി നേതാവ് ചന്ദ്രദാസ്, നിയാസ് ഇബ്രാഹിം, സുമേഷ് ആലപ്പാട്, ഉല്ലാസ് ആലപ്പാട്, അരുൺ കോട്ടയ്ക്കകം, രംജിത്ത് എന്നിവർ പ്രസംഗിച്ചു
Read Moreപുനലൂർ ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിൻസർവീസ് ആരംഭിക്കണമെന്ന് എംപി
കൊല്ലം : പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിലൂടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്സഭയിൽ അവതരിപ്പിച്ചത്. കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞതും വളരെയേറെ പ്രാധാന്യമുള്ളതുമായ റയിൽവേപാത പൂർണ്ണമായും പ്രയോജനപ്പെടുത്താത്തത് കനത്ത നഷ്ടമുണ്ടാക്കുന്നതാണ്. ഗേജ്മാറ്റ പ്രവൃത്തികൾ പൂർത്തീകരിച്ച് ലൈൻ കമ്മീഷൻ ചെയ്ത് കഴിഞ്ഞിട്ടും ഗേജ്മാറ്റ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്‍പുണ്ടായിരുന്ന ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞിട്ടില്ല. പുതുതായി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സാധ്യതയുള്ള റെയിൽവേപാതയുടെ പ്രയോജനം ജനങ്ങളിലെത്തിക്കുവാൻ കഴിയുന്നില്ല. വേളാങ്കണ്ണിയിലേക്കും രാമേശ്വരത്തേക്കും പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാനും താംബരം എക്സ്പ്രസ് പ്രതിദിന റെഗുലർ ട്രെയിനായി മാറ്റുവാനും മുന്‍പുണ്ടായിരുന്ന ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കാനും പുതിയ ട്രെയിനുകൾ ആരംഭിക്കാനും സത്വരനടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
Read More